ഒരു കുട്ടനാടൻ സിഗ്നേച്ചർ
ആഘോഷങ്ങൾക്കും കലാ-സാംസ്കാരിക പരിപാടികൾക്കുമൊക്കെ മുന്നോടിയായി അവയുടെ കൈയൊപ്പ് പതിപ്പിച്ച ഹ്രസ്വ ചിത്രങ്ങൾ സംഘാടകർ പുറത്തുവിടാറുണ്ട്. സിഗ്നേച്ചർ ഫിലിമുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. സിഗ്നേച്ചർ ഫിലിം രംഗത്ത് ഇതുവരെ കണ്ടുവന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി, പുതിയ ഒരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. മീഡിയാ വില്ലേജ് സംഘടിപ്പിക്കുന്ന ചങ്ങനാശേരി മെഗാ ഫെസ്റ്റിന്‍റെ ഭാഗമായി നിർമ്മിച്ചതാണ് "ഒരു നാടിന്‍റെ ജീവിതതാളം ആഘോഷമാക്കുന്നു' എന്ന സിഗ്നേച്ചർ ഫിലിം.

ചങ്ങനാശേരിയിലേയും കുട്ടനാട്ടിലെയും സാധാരണക്കാരായ ആളുകളുടെ ഒരു ദിവസത്തെ ജീവിത പശ്ചാത്തലങ്ങളിൽ രൂപപ്പെടുന്ന ശബ്ദങ്ങളെ കോർത്തിണക്കി സംഗീതമുണ്ടാക്കിയിരിക്കുകയാണ് ഇവർ.

കുട്ടനാട്ടുകാരുടെ പ്രധാന ഉപജീവന മാർഗങ്ങളായ നെൽകൃഷിയും, മത്സ്യ ബന്ധനവും, താറാവ് വളർത്തലും കളിവള്ള നിർമ്മാണത്തിലെ തറയടിയും എന്നിങ്ങനെ ചങ്ങനാശേരിയുടെ ചരിത്രവും സാംസ്കാരിക പാരന്പര്യവും മതസൗഹാർദവും വിളിച്ചോതുന്ന നിരവധി കാഴ്ചകൾ ഈ വീഡിയോയിൽ കാണാം.

മൂന്നു മിനിറ്റുള്ള ഈ ഹ്രസ്വചിത്രം ചങ്ങനാശേരിയുടെ വിവിധ മേഖലകളിലെ ജനവിഭാഗങ്ങളുടെ ജീവിത രീതികളുടെ നേർക്കാഴ്ചയാണ്. ഈ ഹ്രസ്വചിത്രം ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.

ഒന്നര മാസത്തെ കഠിന പരിശ്രമത്തിൽ നിന്നാണ് ഇത്രയും പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ വീഡിയോ നിർമ്മിക്കാൻ സാധിച്ചതെന്ന് ഇതിന്‍റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്ന വിനു കെ. ജോണ്‍ പറഞ്ഞു. ജീവിത പശ്ചാത്തലങ്ങളിലെ മികച്ച ഫ്രയിമുകൾ കണ്ടെത്തി ചിത്രീകരിക്കുന്നതോടൊപ്പം ചിത്രീകരണ വേളയിൽ ലൈവായി ശബ്ദങ്ങൾ എടുക്കുക എന്നതും അത് ഉപയോഗിച്ച് സംഗീതം ഉണ്ടാക്കുക എന്നതും വളരെ വലിയ വെല്ലുവിളിയായിരുന്നു.
ഇതിലെ ഓരോ ഷോട്ടുകൾക്കായുള്ള അന്വേഷണത്തിന്‍റെയും ലൊക്കേഷനുകൾ കണ്ടെത്തിയതിന്‍റെയും ചിത്രീകരണം നടത്തിയതിന്‍റെയുമെല്ലാം പിന്നിൽ അനുഭവങ്ങളുടെ ഘോഷയാത്ര തന്നെയുണ്ട് അണിയറക്കാർക്ക്.

മാധ്യമ മേഖലയിൽ കണ്ടുവരാത്ത ഒരു വിഭാഗമായതിനാൽ നിർമ്മാണത്തിന്‍റെ പല ഘട്ടങ്ങളിലും മുന്നോട്ടുള്ള യാത്ര വളരെ പ്രയാസമേറിയതായിരുന്നു.മറ്റൊന്നുപോലെ എന്ന് ഉപമിക്കാൻ ഇതു പോലൊന്ന് യൂ ട്യൂബിലും കാണാത്തത് കൊണ്ട് പലതും ചെയ്തുതന്നെ പഠിക്കേണ്ടിവന്നു.
അറുപതോളം ലൊക്കേഷനുകളിലാണ് ഇതിന്‍റെ ചിത്രീകരണം നടന്നത്. നൂറോളം പേർ ഇതിൽ അഭിനയിച്ചിരിക്കുന്നു അല്ല ജീവിച്ചിരിക്കുന്നു.! ചങ്ങനാശേരിയുടെ സ്വന്തം സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിലാണ് വീഡിയോ പ്രകാശനം ചെയ്തത്.

തുടക്കം മുതൽ ഈ ഉദ്യമത്തിന് വേണ്ട സകല പിന്തുണയും പ്രോത്സാഹനവുമായി മീഡിയാവില്ലേജ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ആന്‍റണി ഏത്തക്കാട്ട്, റേഡിയോ മീഡിയാ വില്ലേജ് സ്റ്റേഷൻ ഡയറക്ടർ ഫാ.സെബാസ്റ്റിൻ പുന്നശ്ശേരി, സെന്‍റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻ പ്രിൻസിപ്പൽ ഫാ.ജോസഫ് പാറക്കൽ, ബർസാർ ഫാ.ജോഫി പുതുപ്പറന്പ്, എന്നിവരും മീഡിയ വില്ലേജ് ടെലിവിഷൻ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ എബിൻ ഫിലിപ്പും ഇവർക്കൊപ്പം നിന്നു. എറണാകുളം സ്വദേശി വിനു കെ. ജോണാണ് മീഡിയ വില്ലജ് ടെലിവിഷന്‍റെ പ്രോഗ്രാം മേധാവി. വിനു എറണാകുളത്ത് റെയിൻബോ എഫ്എമ്മിൽ റേഡിയോ ജോക്കിയും കൂടിയാണ്. സിഗ്നേച്ചർ ഫിലിം എംവിടിവി(MVTV)യുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. അടുത്തിടെ ഇവർ നിർമിച്ച "ഒരു ചക്ക കഥ’ എന്ന ഹ്രസ്വചിത്രത്തിന് രണ്ട് സംസ്ഥാന പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി.