ഭക്ഷണമേശ ഒരു ശിക്ഷണവേദി
ഓരോ വീട്ടമ്മയും തന്നാൽ കഴിയുംവിധം ഏറ്റം നല്ല ആഹാരം പാചകം ചെയ്ത് വീട്ടിലുള്ളവരെ ഉൗട്ടുന്പോൾ ശരീരത്തിനു പോഷണം നൽകൽ മാത്രമല്ല നടക്കുന്നത്. ഓരോ ഭക്ഷണസമയവും സംസ്കാരപരിശീലനത്തിനുള്ള ഒന്നാംതരം അവസരംകൂടിയാണ്. സമൂഹജീവിതത്തിലേക്കു കുട്ടികളെ ഒരുക്കുന്ന മാതാപിതാക്കൾതന്നെയാണു പരിശീലകർ.

വിശപ്പോടെ ആഹാരം കഴിക്കാനെത്തുന്ന കുട്ടികൾക്ക് ആഹാരവിഭവങ്ങളെപ്പറ്റി ഒരു ധാരണ ഉണ്ടായിരിക്കണം. രുചി കൂടുതലുള്ള അലങ്കാരഭക്ഷണമായിക്കൊള്ളട്ടെ, അതുതന്നെ മതിയാവോളം കഴിക്കാൻ ശഠിക്കുന്ന കുട്ടികളും അവരുടെ ആഗ്രഹം അപ്പാടെ സാധിച്ചുകൊടുക്കുന്ന മുതിർന്നവരും തെറ്റായദിശയിലാണ്.

എല്ലാവരുമായി പങ്കുവയ്ക്കാനും മറ്റുള്ളവരോട്, പ്രത്യേകിച്ച് പ്രായമേറിയവരോട് കരുതൽ കാണിക്കാനും ആത്മനിയന്ത്രണം പാലിക്കാനും ചെറിയകുട്ടികളായിരിക്കുന്പോഴേ പരിശീലനം ആരംഭിക്കണം. ഭക്ഷണമേശയിലൂടെ സൗഹൃദവും സംസ്കാരവും സമൂഹത്തോട് പ്രതിബദ്ധതയും വളർത്തിയെടുക്കാൻ അമ്മമാർക്ക് ഏറെ ചെയ്യാൻ കഴിയും, കഴിയണം. വീടുകളിൽ സ്വാർഥതയോടെ വളർന്നുവരുന്ന കുട്ടികളാണ് ഹോസ്റ്റലുകളിലും പൊതുജീവിതത്തിലും കഷണങ്ങളിൽ വലിയവ സ്വന്തമാക്കാനും അണ്ടിപ്പരിപ്പുകൾ പെറുക്കിയെടുക്കാനും ആവശ്യത്തിലേറെ ഭക്ഷണം പ്ലേറ്റിൽ നിറയ്ക്കാനും ഒരുന്പെടുന്നത്.

കടുത്ത കുടുംബപ്രശ്നങ്ങളും വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ഒഴിവാക്കി, ആസ്വദിച്ച് ആഹരിക്കാൻ കഴിഞ്ഞാൽ ഉൗട്ടുമുറി കുട്ടികളുടെ നല്ല പരിശീലനക്കളരിയായി മാറും. സംശയം വേണ്ട.

സിസിലിയാമ്മ പെരുന്പനാനി
ഫോൺ- 9447168669