ആരാധനയ്ക്ക് അന്പത്
അരേ കിഷോർ, നീയത് ഗംഭീരമാക്കി... പാട്ടിന്‍റെ ഈണത്തിന് നീ കൂടുതൽ ഭംഗിപകർന്നു..! -റെക്കോർഡിംഗ് പൂർത്തിയാക്കിയ കിഷോർ കുമാറിനരികിലെത്തി എസ്.ഡി. ബർമൻ പറഞ്ഞു. സ്വന്തം ശബ്ദത്തിലൂടെ ചില മിനുക്കുപണികൾ ചേർത്താണ് കിഷോർ കുമാർ പാട്ടു പൂർത്തിയാക്കിയത്.

ആ പാട്ടേത് എന്ന കാര്യത്തിൽ സംശയം വേണ്ട, അത് രൂപ് തേരാ മസ്താനാ ആയിരുന്നു. ആരാധന എന്ന ചിത്രത്തിലെ പ്രശസ്തമായ പാട്ടുകളിലൊന്ന്.

ആരാധന പാട്ടുകൾകൊണ്ടു രചിച്ച ഒരു ചരിത്രമാണ്. എസ്.ഡി. ബർമൻ എന്ന ജീനിയസ് ഒരുക്കിയ പാട്ടുകൾ. വെള്ളിത്തിരയിൽ ആദ്യമായി കേൾപ്പിച്ച ദിനംമുതൽ ഇന്ന് അന്പതാമാണ്ടിൽ നിൽക്കുന്പോഴും അവ സംഗീതപ്രേമികളിൽ കുളിരുനിറയ്ക്കുന്നു.

കേട്ടുതീരാത്തവ, പറഞ്ഞുതീരാത്തവ

ഒരുപക്ഷേ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഹിന്ദി ഗാനങ്ങളായിരിക്കണം ആരാധനയിലേത്- അവയുടെ ഭംഗികൊണ്ടും ഭിന്നാഭിപ്രായങ്ങൾകൊണ്ടും! എന്താണ് പാട്ടുകൾ കൊണ്ടുവന്ന അഭിപ്രായഭിന്നത എന്നു ചിന്തിക്കുന്നവരുണ്ടാകാം. അവയിൽ പ്രധാനമായ രണ്ടെണ്ണം ഇവയാണ്- 1. പാട്ടിന്‍റെ ഈണങ്ങൾ പാശ്ചാത്യ സംഗീതത്തിൽനിന്ന് കോപ്പിയടിച്ചതാണോ? 2. ഈണങ്ങൾ ഒരുക്കിയത് യഥാർഥത്തിൽ എസ്.ഡി. ബർമനാണോ അതോ മകൻ ആർ.ഡി. ബർമനാണോ?
പാട്ടുകൾ ചെയ്യാമെന്നേറ്റശേഷം അസുഖബാധിതനായ അച്ഛനുവേണ്ടി മകൻ ആർ.ഡി. ബർമനാണ് ആരാധനയിലെ ചില ഈണങ്ങൾ ഒരുക്കിയതെന്ന് പരക്കേ വിശ്വസിക്കപ്പെടുന്നുണ്ട്. ആ വിശ്വാസത്തെ ഉറപ്പിക്കുംവിധം പുസ്തകങ്ങളും എഴുതപ്പെട്ടു. എന്നാൽ അങ്ങനെയൊരു സംശയമേ അസ്ഥാനത്താണെന്ന് ഉറപ്പിച്ചു പറഞ്ഞ രണ്ടുപേരെ ഒന്നുകൂടി കേൾക്കണം. എസ്.ഡി. ബർമന്‍റെ ഉപകരണസംഗീതജ്ഞരും അറേഞ്ചർമാരുമായ കെർസി ലോർഡ്, മനോഹരി സിംഗ് എന്നിവരാണ് അവർ.

തുടക്കത്തിൽ കണ്ട രൂപ് തേരാ മസ്താനാ ആണ് ആർ.ഡി. ബർമന്‍റെ ഈണമായി പലരും എടുത്തുപറഞ്ഞിട്ടുള്ളത്. ഈ പാട്ടിൽ പിയാനോ അക്കോർഡിയൻ വായിച്ച കെർസി ലോർഡ് ആ വാദത്തെ തള്ളിക്കളയുന്നത് ഇങ്ങനെയാണ്- ആർ.ഡിയെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. അദ്ദേഹം സ്റ്റുഡിയോയിൽ എവിടെയുമില്ലായിരുന്നു.രൂപ് തേരാ മസ്താനാ അദ്ദേഹത്തിന്‍റെ പാട്ടാണെന്ന് പലരും പറയുന്നുണ്ടെങ്കിലും റെക്കോർഡിംഗ് സമയത്തുപോലും അദ്ദേഹം ഉണ്ടായിരുന്നില്ല.


മനോഹരി സിംഗ് പറഞ്ഞുവച്ചത് ഇങ്ങനെ- പാട്ടിന്‍റെ രൂപം അതു പൂർണമാകുന്പോഴേക്കും മാറാം. ഗായകർ ചില വാക്കുകൾക്കു കൊടുക്കുന്ന ട്രീറ്റ്മെന്‍റ് പോലും ഗാനത്തിന്‍റെ ആകെത്തുകയിൽ പ്രതിഫലിക്കും. ചിലപ്പോൾ അസിസ്റ്റന്‍റുമാരുടെ നിർദേശങ്ങളും പാട്ടിൽ ഉൾപ്പെടുത്തിയേക്കാം. രൂപ് തേരാ മസ്താനാ തീർച്ചയായും ദാദായുടെ (എസ്.ഡി. ബർമൻ) പാട്ടാണ്. കിഷോർദാ അതിൽ ചില പൊടിക്കൈകൾ പ്രയോഗിച്ചിട്ടുണ്ടെന്നുമാത്രം. അത് ദാദായ്ക്ക് ഇഷ്ടമാകുകയും ചെയ്തു. ആർ.ഡിയും ബസു ചക്രവർത്തിയും മാരുതിയും ഞാനുമടക്കമുള്ള അസിസ്റ്റന്‍റുമാരുടെ പ്രയത്നങ്ങളും ആ പാട്ടിനു പിന്നിലുണ്ടെങ്കിലും അത് ദാദായുടെ സ്വന്തമാണ്.

പാട്ടുകളെക്കുറിച്ച് ദാദാ

1972ൽ നൽകിയ ഒരഭിമുഖത്തിൽ എസ്.ഡി. ബർമൻ തന്‍റെ പാട്ടുകളെക്കുറിച്ച് പറഞ്ഞതിപ്രകാരം- ആരാധനയിലെ സഫൽ ഹോഗി തേരീ ആരാധനാ, കാഹേ കോ രോയേ എന്ന പാട്ടു കേട്ടിട്ടില്ലേ, അത് വളരെ ലളിതമായൊരു ബാവുൾ മെലഡിയാണ്. ഗൈഡ് എന്ന സിനിമയിലെ വഹാ കോൻ ഹേ തേരാ സൗദാഗർ എന്ന പാട്ടും ഒരു നാടൻ ഈണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. പണ്ടെങ്ങോ കേട്ട ഒരു ഫോക് മെലഡിയിൽനിന്നാണ് രൂപ് തേരാ മസ്താനാ എന്ന ഹിറ്റ് ഗാനത്തിലേക്കു വഴിതുറന്നത്.

മേരേ സപ്നോം കീ റാണി എന്ന പാട്ട് ഞാൻ പാശ്ചാത്യസംഗീത ബാൻഡായ ടെക്വിലയിൽനിന്ന് കോപ്പിയടിച്ചതാണെന്നു പറയുന്നവരോട് നിങ്ങൾ ഒന്നുപറയണം- അതു ഞാൻ വേറൊരു ഈണം അടിസ്ഥാനപ്പെടുത്തി ഒരുക്കിയതാണ്, പക്ഷേ ടെക്വിലയല്ല. ഞാനൊരു ബംഗാളിയാണ്. എന്‍റെ ബംഗാളിൽ സമൃദ്ധമായി സംഗീതമുണ്ട്. അതൊക്കെ എടുത്തു തീർന്നിട്ടേ ഞാൻ പടിഞ്ഞാറോട്ടു നോക്കൂ.

ഗുൻഗുനാ രഹേ ഹേ

രൂപ് തേരാ മസ്താനാ, മേരേ സപ്നോം കി റാണി എന്നീ സൂപ്പർ ഹിറ്റുകൾക്കു പുറമേ അഞ്ചു സുന്ദരഗാനങ്ങൾ കൂടിയുണ്ട് ആരാധനയിൽ. കിഷോറും ലതാ മങ്കേഷ്കറും ചേർന്നു പാടിയ കോറാ കാഗസ് ഥാ യേ മൻ മേരാ ഇന്നും സംഗീതപ്രേമികൾ ഏറ്റുപാടുന്നവയിൽ മുൻനിരയിലുണ്ട്. മുഹമ്മദ് റഫിയും ലതയും ചേർന്നാലപിച്ച ബാഗോം മേ ബഹാർ ഹേ, ലതയുടെ ശബ്ദത്തിലുള്ള ചന്ദാ ഹേ തൂ മേരാ സൂരജ് ഹേ തൂ, റഫിയും ആഷാ ഭോസ്ലേയും ചേർന്ന ഗുൻ ഗുനാ രഹേ ഹേ ഭാവരേ, എസ്.ഡി. ബർമൻ സ്വയം പാടിയ സഫൽ ഹോഗീ തേരീ ആരാധനാ എന്നിവയാണ് ബാക്കിയുള്ളവ. എല്ലാം സുന്ദരം. രൂപ് തേരാ മസ്താനയിലൂടെ കിഷോർ കുമാറിന് ഫിലിംഫെയർ അവാർഡും ലഭിച്ചു.

എസ്.ഡി. ബർമൻ ശബ്ദംനൽകിയ സഫൽ ഹോഗി തേരി ആരാധനയാണ് ചിത്രത്തിന്‍റെ ടൈറ്റിൽ സോംഗ്.

സ്വന്തം ജീവൻ പിടിച്ചുനിർത്താനുള്ള ശ്വാസം തന്‍റെ ശരീരത്തിൽ ബാക്കിയില്ലെന്നു ദാദാ കരുതിയിരുന്നകാലത്താണ് അദ്ദേഹം ആ പാട്ടൊരുക്കിയതും പാടിയതും. അത് അദ്ദേഹത്തിന് ആത്മവിശ്വാസം മടക്കിനൽകി.

അതെ, ആരാധന
സഫലമായിരിക്കുന്നു.,
മുഴുവൻ അർഥത്തിലും.

ഹരിപ്രസാദ്‌