ഓർമകളിൽ ദാലി
ലോകം ദർശിച്ച ഏറ്റവും പ്രതിഭാശാലിയായ സറിയലിസ്റ്റ് ചിത്രകാരനായിരുന്ന സാൽവദോർ ദാലി 1904 മേയ് 11ന് സ്പെയിനിലെ ഫിജറാസിലാണ് ജനിച്ചത്. ബാല്യകാല ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ആരെയും അനുസരിക്കാത്ത സ്വഭാവവും ആഡംബരങ്ങളോടുള്ള ആഭിമുഖ്യവും മാതാപിതാക്കളുടെ അതിരുകവിഞ്ഞ വാത്സല്യവും ദാലിയുടെ സ്വഭാവത്തെ വഷളാക്കി. പരുക്കൻ ജീവിതശൈലി പിന്തുടർന്ന അദ്ദേഹം ഫീച്ചറിസത്തിലും ക്യൂബിസത്തിലും പ്രവേശിച്ച് ഒടുവിൽ സറിയലിസത്തിന്‍റെ കൊടുമുടിയിൽ വന്നുനിൽക്കുകയാണ് ചെയ്തത്. ലിയനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, പിക്കാസോ എന്നിവർക്കു തുല്യനായി ഈ വിശ്വപ്രസിദ്ധ ചിത്രകാരനെ സ്പാനിഷ് ജനത ആദരിക്കുന്നു.

സറിയലിസ്റ്റ് ചിത്രകലയെ മാത്രം ഉപാസിച്ചുകൊണ്ട് ദുരൂഹതകളിലൂടെ സ്വന്തം ജീവിതത്തെയും വ്യക്തിത്വത്തെയും ജനങ്ങളിൽനിന്ന് അവസാനംവരെ മറച്ചുപിടിക്കാൻ കഴിഞ്ഞ അതുല്യപ്രഭാവനായ ചിത്രകാരനായിരുന്നു സാൽവദോർ ദാലി. വിചിത്രമായ പെരുമാറ്റരീതികൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചിലപ്പോൾ താടിയും മുടിയും നീട്ടിവളർത്തും. മറ്റു ചിലപ്പോൾ താടി മുറിച്ച് കൊന്പൻമീശ വളർത്താൻ തുടങ്ങും. വയർ നിറയെ ഭക്ഷണം കഴിക്കാനും ദിവസങ്ങളോളം പട്ടിണി കിടക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു.

യാതൊരുവിധ സുഹൃദ്ബന്ധവും പുലർത്താതിരുന്നതിനാൽ ദുരൂഹത നിറഞ്ഞ ആ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതലറിയാൻ ലോകത്തിനു സാധിച്ചിട്ടില്ല. ഇത്രയധികം വിചിത്രതകൾ പുലർത്തിയിട്ടും ലോകജനതയുടെ സ്നേഹബഹുമാനാദരവുകൾ ആവോളം നേടിയെടുക്കാൻ ദാലിക്കു കഴിഞ്ഞുവെന്നതാണ് അതിശയം.

മനസിൽ ഉദിക്കുന്ന പ്ലോട്ടുകളെ ദിവസങ്ങളോളം കൊണ്ടുനടക്കാനും സ്വസ്ഥത കെടുന്പോൾ ഒരു ഭ്രാന്തനെപ്പോലെ ആവേശത്തോടെ അത് കടലാസിൽ പകർത്താനുമായിരുന്നു അദ്ദേഹത്തിനു താത്പര്യം. ലോകജനത നൽകിയിരുന്ന ആദരവുകളെയും പൂച്ചെണ്ടുകളെയും തൃണതുല്യമായി മാത്രം കരുതിയിരുന്ന ആ ധിക്കാരി, സ്വന്തം മനഃസാക്ഷിയുടെ മാത്രം അഭിനന്ദനങ്ങൾ ഏറ്റവാങ്ങി. സ്വയം ജീനിയസായും ഹിപ്പോക്രാറ്റായുമൊക്കെ അദ്ദേഹം ഭാവിച്ചു.



മരണത്തെ പലപ്പോഴും വെല്ലുവിളിച്ചു. മനസിന് തൃപ്തി വരുന്നുവെന്നു തോന്നുന്നതുവരെ ആ കൈവിരലുകൾ ബ്രഷിലും ചായത്തിലും ലയിച്ചിരുന്നു. സാമാന്യജനതയുടെ ബുദ്ധിശക്തിയിൽനിന്നു വളരെയധികം ഉയർന്ന നിലവാരം പുലർത്തുന്ന ഒന്നാണ് തന്‍റെ ബുദ്ധിശക്തിയെന്ന് അദ്ദേഹം സ്വയം വിശ്വസിച്ചു. മരണംവരെ ഒരേകാന്തപഥികനെപ്പോലെ സാൽവദോർ ദാലി ജീവിച്ചു.
തന്നെ നിയന്ത്രിക്കാനോ കടിഞ്ഞാണിടാനോ യോഗ്യതയുള്ളവർ ആരുംതന്നെ ഈ ലോകത്തിലില്ല എന്ന ഭാവമായിരുന്നു ആ പ്രതിഭാധനന്‍റേത്. ജനങ്ങളുടെ പൂച്ചെണ്ടുകളെയും കല്ലേറിനെയും ഒരേ മനസോടെ വീക്ഷിച്ചിരുന്ന ദാലിയുടെ കലാപരമായ കഴിവുകളെ ഉള്ളിന്‍റെയുള്ളിൽ വിമർശകർപോലും വാഴ്ത്തിയിരുന്നുവെന്നതാണ് വാസ്തവം.

കർക്കശവും ദർശനവും അച്ചടക്കരഹിതവുമായ ഒരു ജീവിതശൈലി ആജീവനാന്തം പുലർത്തിയ ദാലിയുടെ സ്വകാര്യജീവിതം കുത്തഴിഞ്ഞതായിരുനെന്നു കരുതുന്നവരുണ്ട്. എന്നാൽ, വിശ്വപ്രസിദ്ധനായ ഈ കലാകാരനെ താറടിച്ചുകാണിക്കാൻ അസൂയാലുക്കൾ നടത്തുന്ന ദുഷ്ചെയ്തികളാണ് ഇത്തരം ആരോപണങ്ങളെന്ന് സ്പാനിഷ് ജനത ഒന്നടങ്കം വിശ്വസിക്കുന്നു. മരണത്തെ വെല്ലുവിളിച്ച ആ ധിക്കാരി 1989 ജനുവരി 23ന് 84-ാം വയസിൽ ന്യുമോണിയയ്ക്കും ഹൃദ്രോഗത്തിനും കീഴടങ്ങി.

ജോർജ് മാത്യു പുതുപ്പള്ളി