ജീവന്‍റെ അദ്ഭുത യാത്ര
അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞ് ഉരുവാകുന്ന നിമിഷം മുതൽ പിന്നീടുള്ള പത്തു മാസങ്ങളിലെ അവന്‍റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ 14 വെങ്കല പ്രതിമകളിലുടെ ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ഡാമിയൻ ഹിർസ്റ്റ് എന്ന ബ്രിട്ടീഷ് കലാകാരൻ. പുരാതന നിയമങ്ങൾ നിലനിൽക്കുന്ന, സ്ത്രീകൾക്ക് കാര്യമായ സ്വാതന്ത്ര്യമൊന്നും അനുവദിച്ചിട്ടില്ലാത്ത അറബ് രാജ്യമായ ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിലെ സിദ്രാ മെഡിക്കൽ സെന്‍ററിനു മുന്നിലാണ് ഈ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത്.

സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ളതാണ് ഈ ആശുപത്രി. 2013 ലാണ് ഈ പ്രതിമകൾ ഇവിടെ നിർമ്മിച്ചത്. എന്നാൽ ഖത്തറിലെ യാഥാസ്ഥിതിക സമൂഹത്തിന്‍റെ എതിർപ്പിനെ തുടർന്ന് ഉടൻ തന്നെ ഇവ കാഴ്ചയിൽനിന്ന് മറച്ചു. പിന്നീട് അഞ്ചു വർഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഇവ വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ദ മിറാകുലസ് ജേർണി(അദ്ഭുത യാത്ര) എന്ന് പേരിട്ടിരിക്കുന്ന ഈ ശിൽപ്പങ്ങൾക്ക് അഞ്ചു മുതൽ 11 മീറ്റർ വരെ ഉയരമുണ്ട്. അമ്മയുടെ ഗർഭപാത്രത്തിനുള്ളിലെ വളർച്ചയുടെ 14 ഘട്ടങ്ങളുടെ ശിൽപ്പങ്ങൾക്ക് ശേഷം 14 മീറ്റർ ഉയരമുള്ള ഒരു ആണ്‍കുഞ്ഞിന്‍റെ ശിൽപ്പവും ഡാമിയൻ ഹിർസ്റ്റ് പണിതിട്ടുണ്ട്.പൂർണമായും വെങ്കലത്തിൽ നിർമിച്ച ഈ ശിൽപ്പങ്ങൾക്കെല്ലാംകൂടി രണ്ടു ലക്ഷം കിലോയിലധികം ഭാരം വരും.