ആഘോഷക്കാവടിയാട്ടം!
തൈ മാസത്തിലെ പൂയം നാൾ തൈപ്പൂയമാണ്. ശിവന്‍റെ പുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്‍റെ പിറന്നാളാണ് തൈപ്പൂയമെന്നു വിശ്വാസം. തമിഴ്നാട്ടിലെയും കേരളത്തിലെയും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഈ ദിവസം ആഘോഷപ്രധാനമാണ്. കഴിഞ്ഞനാളിലായിരുന്നു ഇക്കൊല്ലത്തെ തൈപ്പൂയം.

തലയിലോ തോളത്തോ ഏറ്റി ആടുന്ന കാവടികളാണ് പൂയാഘോഷത്തിന്‍റെ പ്രധാന ആകർഷണം. മനസുകളിൽ താളവും വർണപ്പകിട്ടും നിറയ്ക്കുന്നതാണ് കാവടിയാട്ടം. നാദസ്വരവും ശിങ്കാരി, ബാൻഡ് മേളങ്ങളുമടക്കം പശ്ചാത്തലമൊരുക്കുന്പോൾ കാവടിയാട്ടം ആഘോഷത്തിന്‍റെ പ്രപഞ്ചമൊരുക്കും.

കാവടിയാട്ടത്തിന് സ്ത്രീപുരുഷ ഭേദമില്ല. അനുഷ്ഠാനത്തിന്‍റെ ഭാഗമായി സ്ത്രീകൾ കാവടിയേന്താറുണ്ടെങ്കിലും ആഘോഷങ്ങൾക്ക് അവർ കാഴ്ചക്കാരാവുകയാണ് പതിവ്. മനസിന്‍റെ ഉല്ലാസം കൈവിരലനക്കങ്ങളിൽ പോലും പ്രകടിപ്പിക്കാൻ പെണ്‍കുട്ടികൾ മടിച്ചിരുന്നു.

ഈ തൈപ്പൂയമിതാ, അതിനു മാറ്റംകൊണ്ടുവന്നിരിക്കുന്നു. തൃശൂർ നഗരത്തോടു ചേർന്നുള്ള കൂർക്കഞ്ചേരിയിലെ തൈപ്പൂയാഘോഷത്തിന്‍റെ ഭാഗമായി നടന്ന കാവടിയാട്ടത്തിനു പെണ്‍കുട്ടികളും പങ്കാളികളായി. അവർ വർണക്കാവടികളാടി. ആവശ്യമായ സൗകര്യങ്ങളൊരുക്കി കൂട്ടുകാർ ഒപ്പംനിന്നു. ആ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയടക്കം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. പെണ്‍കുട്ടികളുടെ ഉല്ലാസത്തിൽ പങ്കുചേരുന്നു. ആഘോഷിക്കൂ എന്ന മനസിന്‍റെ വിളികേൾക്കുകയായിരുന്നു ആ കുട്ടികൾ.

കണ്ണൂർ ഡീലക്സ്

കാവടിയുടെ വർണങ്ങളും ഒപ്പമുള്ള സ്വരസാഗരവും ആഘോഷവും അന്പതുവർഷം പൂർത്തിയാക്കുന്ന ഒരു സുന്ദരഗാനത്തെ ഓർമിപ്പിക്കുന്നു. ശ്രീകുമാരൻ തന്പി തൈപ്പൂയക്കാവടിയാട്ടം തങ്കമയിൽപ്പീലിയാട്ടം.. മനസിന്‍റെ അന്പലത്തിൽ തേരോട്ടം എന്നെഴുതിയാണ് ആ പാട്ടിൽ ആഘോഷം നിറച്ചത്- കാമുകന് പ്രണയവും ഒരാഘോഷമാണല്ലോ.

1969ൽ പുറത്തിറങ്ങിയ കണ്ണൂർ ഡീലക്സ് എന്ന ചിത്രത്തിലേതാണ് തൈപ്പൂയക്കാവടിയാട്ടം എന്ന ആ പാട്ട്. ശ്രീകുമാരൻ തന്പിയുടെ വരികൾക്ക് ദക്ഷിണാമൂർത്തി സ്വാമിയാണ് ഈണമൊരുക്കിയത്. യേശുദാസിന്‍റെ ശബ്ദത്തിൽ മലയാളികൾ കേട്ട പാട്ട് ഇന്നും മനസുകളിൽ ആട്ടംനിർത്തിയിട്ടില്ല. വരികളിലുള്ള പന്പമേളവും തകിലുമേളവും ദക്ഷിണാമൂർത്തിയുടെ സംഗീതസ്പർശംകൊണ്ട് ഹൃദയമിടിപ്പുകൾ കൂട്ടുകയായിരുന്നു.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആഘോഷങ്ങളും ആരവങ്ങളും ശ്രീകുമാരൻ തന്പിയുടെ വരികളിൽ നിറയുക പതിവാണ്. തൈപ്പൂയക്കാവടിയാട്ടത്തിനു പുറമേ ആറാട്ടിനാനകൾ എഴുന്നള്ളി, കൂത്തന്പലത്തിൽ വച്ചോ തുടങ്ങിയ പാട്ടുകളും ഈ അന്പലത്തെ കേൾവിക്കാരുടെ മനസുകളിൽ വരച്ചിടും. പാട്ടുകേൾക്കുന്ന സാധാരണക്കാർക്ക് വരികൾ സമ്മാനിക്കുന്നത് ഉത്സവത്തിന്‍റെ ഉണർവുതന്നെ.

മറക്കുവാൻ കഴിയുമോ..

കണ്ണൂർ ഡീലക്സിലെ എല്ലാ പാട്ടുകളും ശ്രദ്ധേയമായിരുന്നു. എസ്. ജാനകിയുടെ ശബ്ദത്തിലുള്ള വരുമല്ലോ രാവിൽ പ്രിയതമൻ എന്ന ഗാനം ഇന്നും പ്രിയങ്കരം. യേശുദാസ് പാടിയ എത്ര ചിരിച്ചാലും.., പി. ലീലയും പി.ബി. ശ്രീനിവാസും ശബ്ദംനൽകിയ കണ്ണുണ്ടായത്.., കമുകറ പുരുഷോത്തമൻ പാടിയ മറക്കുവാൻ കഴിയുമോ.., ജയചന്ദ്രന്‍റെ തുള്ളിയോടും പുള്ളിമാനേ.., യേശുദാസ്, ജാനകി, പി.ബി. ശ്രീനിവാസ് എന്നിവർ പാടിയ എൻ മുഹബത്തെന്തൊരു.. എന്നിവയാണ് മറ്റു പാട്ടുകൾ.

എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയെഴുതി എ.ബി. രാജ് സംവിധാനംചെയ്ത കണ്ണൂർ ഡീലക്സ് തലമുറകൾ പെട്ടെന്നു മറക്കാത്ത ചിത്രമാണ്. പ്രേംനസീറും ഷീലയുമായിരുന്നു നായികാ നായകന്മാർ. ഇനിയുമൊരു കാവടിയാട്ടം കാണുന്പോൾ കണ്ണൂർ ഡീലക്സിലെ സുന്ദരഗാനം ഓർമവരുന്നത് സ്വാഭാവികം.

ഹരിപ്രസാദ്‌