Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മോഹിപ്പിക്കുന്നു, മോമിൻ
ഒരു സംഗീതോപകരണത്തിന്റെ ശബ്ദംകേട്ടിട്ട് ആരോ നിങ്ങൾക്കു പാട്ടുപാടിത്തരികയാണെന്നോ, ആരോ പ്രിയതരമായി സംസാരിക്കുകയാണെന്നോ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും അതൊരു സാരംഗിയായിരിക്കും. അതെ, മനുഷ്യന്റെ ശബ്ദത്തോട് ഏറ്റവും അടുപ്പമുള്ള സംഗീതോപകരണം. ഗമകങ്ങളും സ്ലൈഡുകളുംകൊണ്ട് അലങ്കരിക്കാവുന്ന, സ്നേഹംകൂട്ടാവുന്ന സ്വരവിന്യാസം... ആ സുകൃതമാണ് സാരംഗി. ഒരു ഇരുപത്തൊന്നുകാരന്റെ മടിയിലും കൈകളിലും ഒതുങ്ങിയിരുന്ന് അതു കേൾപ്പിക്കുന്ന ശബ്ദങ്ങൾക്ക് ആയിരം ഭാവങ്ങളും നിറങ്ങളുമാണ്.
സാരംഗി താരാട്ടായവൻ
രാജസ്ഥാനിലെ ജയ്പുർ. എട്ടു തലമുറകളുടെ സംഗീതപാരന്പര്യം ജീവവായുവിൽ നിറഞ്ഞുനിൽക്കുന്ന, നാല്പതിലേറെ മുറികളുള്ള ഒരു ഹവേലി. തബലയും സിത്താറും സാരംഗിയുമടക്കമുള്ള ഉപകരണങ്ങളുടെ നാദങ്ങൾ അവിടെയെന്പാടും പ്രതിധ്വനിക്കുന്നുണ്ടാവും, ഏതുനേരവും. അവിടെയൊരു ബാലൻ വളർന്നുവന്നു. മോമിൻ ഖാൻ എന്നു പേരുള്ള അവൻ ഇപ്പോൾ ഓർക്കുന്നു- സാരംഗി എനിക്കു താരാട്ടുപാട്ടായിരുന്നു.
അവനതു പറയാൻ കാരണമുണ്ട്. പിതാവ് പത്മശ്രീ ഉസ്താദ് മൊയ്നുദ്ദീൻ ഖാൻ സാഹിബ് അന്നേ പ്രശസ്തനായ സാരംഗി വാദകനും ഗായകനുമാണ്. ഏതാണ്ട് ആറുവയസുമുതൽ സാരംഗി പഠിക്കണമെന്ന ആഗ്രഹവുമായി മോമിൻ പിതാവിന്റെ പിന്നാലെകൂടി. തുടക്കത്തിൽ മൊയ്നുദ്ദീൻ ഖാൻ മകനു ചെവികൊടുത്തിരുന്നില്ല. പിൻവാങ്ങാൻ ഒരുക്കമായിരുന്നില്ല മകൻ. ഒരുദിവസം പിതാവ് കച്ചേരികഴിഞ്ഞ് മടങ്ങിയെത്തുംവരെ അവൻ ജലപാനമില്ലാതെ കാത്തിരുന്നു- പുലർച്ചെ രണ്ടര വരെ! പിതാവിനു പിന്നെ മകനെ ക്ഷമപഠിപ്പിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടു വൈകാതെ സാരംഗി പഠിപ്പിച്ചുതുടങ്ങി.
പത്താം വയസിൽ മോമിൻ മഹീന്ദ്ര ഭട്ട് മ്യൂസിക് ഫെസ്റ്റിവലിൽ സംസ്ഥാനതലത്തിൽ ഒന്നാമനായി. കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പ് നൽകുന്ന സംഗീത സ്കോളർഷിപ്പ്, ആകാശവാണിയുടെ സംഗീത മത്സരത്തിലെ ഒന്നാം സ്ഥാനം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ പിന്നാലെ അവനെ തേടിയെത്തി. പതിനാലാം വയസുമുതൽ മോമിൻ ഖാൻ ദേശീയതലത്തിൽ ശ്രദ്ധനേടി. ഇന്നവൻ ജയ്പുർ ഘരാനയിലെ എണ്ണംപറഞ്ഞ വാദകനും വോക്കലിസ്റ്റുമാണ്. വായ്പ്പാട്ടുകൂടി വഴങ്ങിയാലേ സാരംഗിയിലൂടെ ആത്മാവിൽനിന്നുള്ള സ്വരങ്ങൾ കേൾപ്പിക്കാനാവൂ. ശാസ്ത്രീയ സംഗീതത്തിൽ ബിരുദധാരിയുമാണ് മോമിൻ.
ഒന്നര നൂറ്റാണ്ടു പഴക്കമുള്ള സാരംഗിയാണ് മോമിൻ ഖാൻ വായിക്കുന്നത്. പിതാവും, മുത്തച്ഛൻ അനശ്വരനായ സാരംഗി സമ്രാട്ട് ഉസ്താദ് മെഹ്ബൂബ് ഖാൻ സാഹിബുമടക്കം പൂർവികന്മാർ വായിച്ച അതേ സാരംഗി. രാജ്യത്തിനകത്തും പുറത്തുമായി കച്ചേരികൾ അവതരിപ്പിച്ചുവരികയാണ് മോമിൻ ഇപ്പോൾ. പത്തൊന്‍പതാം വയസിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട് മലേഷ്യയിൽ നടത്തിയ ആദ്യ കച്ചേരിയിൽ സ്വന്തം ഈണങ്ങൾ അവതരിപ്പിച്ച് സദസ്സിനെ കോരിത്തരിപ്പിച്ചവനാണ് മോമിൻ ഖാൻ.
ഇന്റർനെറ്റിൽ സ്വന്തം ചിത്രത്തിന് അടിക്കുറിപ്പായി മോമിൻ എഴുതുന്നതിങ്ങനെ: സാരംഗി സിന്ദഗീ ഹേ മേരി- എന്റെ ജീവിതമാണ് സാരംഗി. അതില്പരം ഒരു സംഗീതജ്ഞന് സ്വയം പ്രകാശിപ്പിക്കാനില്ല. സാരംഗിയും സൗഹൃദങ്ങളുമാണ് മോമിന്റെ ലോകം. രണ്ടു സഹോദരങ്ങളും സംഗീതരംഗത്തുണ്ട്.
പൂനെയിൽ പിതാവിനൊപ്പം വസന്തോത്സവ് സംഗീതോത്സവത്തിലെ കച്ചേരിക്കുശേഷം ജയ്പൂരിലേക്കു മടങ്ങുന്നതിനിടെ വിമാനത്താവളത്തിലിരുന്നാണ് മോമിൻ ഖാൻ ഹാർമണിയോടു സംസാരിച്ചത്. പുനെയിലെ ശ്രോതാക്കളിൽനിന്നു ലഭിച്ച സ്നേഹവും ആശീർവാദവും വിവരിക്കുന്പോൾ അദ്ദേഹത്തിന്റെ ആവേശം ഒരു കൊച്ചുകുട്ടിയുടേതുപോലെ. നാലായിരത്തോളം പേരാണ് അവിടെ കച്ചേരി കേൾക്കാനെത്തിയത്. സാരംഗിക്കൊപ്പം മറാത്തിയിലുള്ള കൃതികൾകൂടി കേൾപ്പിച്ചപ്പോൾ ശ്രോതാക്കൾ സ്വയംമറന്നു.
ദിവസേന എത്രനേരം പരിശീലനം നടത്തും?
സത്യം പറഞ്ഞാൽ അങ്ങനെ ഇത്രസമയം എന്നൊന്നുമില്ല. എട്ടു തലമുറകളായി ഞങ്ങൾ സാരംഗിയിൽ ജീവിക്കുന്നവരാണ്. കുഞ്ഞായിരിക്കുന്പോൾ നമ്മൾ താരാട്ടുപാട്ടു കേൾക്കില്ലേ., ഞാൻ കേട്ടത് സാരംഗിയാണ്. പഠിച്ചു തുടങ്ങിയശേഷം മനസുപറയുന്പോഴൊക്കെ പരിശീലിക്കും. ചിലപ്പോൾ ഭക്ഷണം കഴിക്കാൻപോലും എഴുനേൽക്കാറില്ല.
ചെറുപ്പംമുതൽ പിതാവിനു മുന്നിലിരുന്നാണ് റിയാസ് (പരിശീലനം) നടത്തുന്നത്. തനിയെ പരിശീലനം നടത്തുന്നതും ഗുരുവിനു മുന്നിലിരുന്നു നടത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. തനിച്ചിരിക്കുന്പോൾ തെറ്റുകൾ നമുക്കു മനസിലാവണമെന്നില്ല. ഗുരുവിനു മുന്നിലിരിക്കുന്പോൾ ആ തെറ്റുകൾ അപ്പപ്പോൾ തിരുത്തി മുന്നോട്ടു പോകാനാവും. ഒരുമിച്ചില്ലാത്ത സമയത്താണെങ്കിൽപ്പോലും വായിക്കുന്നത് ഏതുവിധേനയും അദ്ദേഹത്തെ കേൾപ്പിക്കും. ശരിയായി എന്ന് അദ്ദേഹം പറഞ്ഞാലേ എനിക്കു തൃപ്തിയാകൂ.
പ്രിയരാഗങ്ങൾ
എല്ലാ രാഗങ്ങളും നല്ലതാണ്. ഓരോന്നും വായിക്കുകയോ പാടുകയോ ചെയ്യുന്പോൾ വ്യത്യസ്തമായ സന്തോഷങ്ങളാണ് ലഭിക്കുന്നത്. എന്നിരുന്നാലും തുംരികളിൽ പിലു രാഗം വായിക്കാൻ ഒരുപാടിഷ്ടമാണ്. അതു നൽകുന്ന ഭക്തിഭാവം എപ്പോഴും മനസു നിറയ്ക്കും. മാത്രമല്ല അതു കേൾക്കുന്നവർക്കും അതിനോടു വല്ലാത്തൊരടുപ്പം തോന്നും- പഞ്ചാബിലുള്ളവരായാലും വാരാണസിയിലുള്ളവരായാലും. ഞങ്ങളുടെ ഘരാനയിലെ പതിവുശൈലിവിട്ട് ഞാൻ എന്റേതായ രീതിയിലും പിലു വായിക്കും. കേൾവിക്കാർക്ക് അതു വലിയ ഇഷ്ടമാണ്. ഇന്റർനെറ്റിൽ വൈറലുമാണ്. കച്ചേരികളിൽ ആളുകൾ അത് ആവശ്യപ്പെടുകയും ചെയ്യുന്നു. ബാഗേശ്രീയും സുന്ദരമായ രാഗമാണ്.
ഗിറ്റാറും സാരംഗിയും
പുതിയ തലമുറയ്ക്ക് ഗിറ്റാർ എത്രമാത്രം പ്രിയങ്കരമായിരിക്കുന്നുവോ അതുപോലെ സാരംഗിയും ആവണമെന്നതാണ് എന്റെ സ്വപ്നം. ഒരു പുരാതന സംഗീതോപകരണം എന്നതിലുപരി എന്താണ് സാരംഗിയെന്ന് അവരെ മനസിലാക്കിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതിൽ വലിയൊരളവിൽ വിജയിക്കാനാവുന്നുമുണ്ട്. കച്ചേരികൾ കേൾക്കാനെത്തുന്ന യുവാക്കളുടെ എണ്ണംകൂടുന്നതുതന്നെ അതിനുദാഹരണം. ചലച്ചിത്രഗാനങ്ങളിലും ആൽബങ്ങളിലും വായിക്കുന്നതും ന്യൂജനറേഷനിലേക്ക് എത്താൻ സഹായകരമാണ്. മലയാളമുൾപ്പെടെയുള്ള ഒട്ടേറെ സിനിമാപ്പാട്ടുകളിൽ ഞാൻ സാരംഗി വായിച്ചിട്ടുണ്ട്.
കേരളത്തെക്കുറിച്ച്
അടുത്തുതന്നെ ഒരു കച്ചേരി കേരളത്തിൽ നടത്താനാവുമെന്നാണ് കരുതുന്നത്. അതു സംബന്ധിച്ച ആശയവിനിമയം നടക്കുകയാണ്. ഇതുവരെ കേരളത്തിൽ വരാനായിട്ടില്ല. എന്നാൽ മഹാന്മാരായ കലാകാരന്മാരും ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ട് അവിടെയെന്നറിയാം. പലരുടെയും കച്ചേരികൾ കേട്ടിട്ടുണ്ട്. പേരുകൾ എളുപ്പത്തിൽ വഴങ്ങാത്തതിനാൽ പറയാൻ ശ്രമിക്കുന്നില്ല. കേരളം അതിമനോഹരമായൊരിടമാണെന്നും ഞാൻ കേട്ടിട്ടുണ്ട്.
മോമിൻ പറഞ്ഞുനിർത്തുന്പോൾ രാത്രി വൈകിയിരുന്നു. വായിക്കുന്നതെന്തോ ആ ഭാവമത്രയും മുഖത്തുകൂടി കാണാമെന്നതാണ് മോമിൻ ഖാന്റെ പ്രത്യേകതകളിലൊന്ന്. സാരംഗിയിൽ ദൂരെയെവിടെയോനിന്ന് രാഗ് ബിഹാഗ് ഒഴുകിയെത്തുന്നതുപോലെ... അയാളുടെ മുഖത്തു വിടർന്നത് കൗതുകംനിറഞ്ഞ ഒരു ചെറുപുഞ്ചിരിയായിരുന്നിരിക്കണം.
ഹരിപ്രസാദ്
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
ജഗന്നാഥപുരിയിലെ ക്രിസ്മസ് സമ്മാനം
"സ്വദേശമായ ഒഡീഷയിലെ ജഗന്നാഥപുരിയില്‍ കുഞ്ഞുനാളില്‍ വലിയ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി പങ്കുചേര്‍ന്ന ക്രിസ്മസ് ആ
ക്രിസ്മസ് രാത്രിയിൽ
ക്രിസ്മസ് ഫാദർ വരുന്നതു കാണാൻ കൊതിയാവുന്നു അമ്മേ. മുകളിലേക്ക് ഒന്നു കേറി വരാൻ പറയൂ അമ്മേ, എനിക്ക് വയ്യാഞ്ഞിട്ടല്ലേ
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Latest News
ശിവദാസൻ നായർ ഇടയുന്നു; ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷൻ ബഹിഷ്കരിച്ചു
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top