വാക്ക് ഒരു താക്കോൽ
എല്ലാവരുടെയും കൈയിലുണ്ട് വാക്ക് എന്ന മാന്ത്രിക താക്കോൽ. താക്കോൽ ഒന്നേയുള്ളൂ. അതുപയോഗിച്ചു തുറക്കാവുന്ന അറകൾ ധാരാളം.

ആശയവിനിമയത്തിൽ - ഭാഷയും ചേഷ്‌ടയും അംഗവിക്ഷേപവും എന്തുമാകാം - ശ്രദ്ധയും ശുദ്ധിയും പാലിക്കുക എന്നത് സുഗമമായ സാമൂഹ്യജീവിതത്തിന് അനിവാര്യമാണ്. അക്ഷരങ്ങളുടെ വിന്യാസമനുസരിച്ച് അർഥം മാറിമറിയാൻ ഒരു പ്രയാസവുമില്ല. മയിൽ എന്നത് എത്ര മനോഹര പദം. അതിലെ ചില്ലിന്‍റെ സ്ഥാനത്ത് മറ്റൊരു ലിപി പ്രതിഷ്ഠിച്ചാലോ? ഒരു സ്ത്രീയെ പരാമർശിച്ച് "അവർ' എന്ന പ്രയോഗം അഭിമാനകരമാണ്. "അവൾ' എന്ന ഏകവചനത്തിന്‍റെ ബഹുവചനം "അവളുമാർ' എന്നാക്കിയാൽ അതിലെ മതിപ്പുകുറവ് പ്രകടമല്ലേ?

സങ്കടകരമായ ഒരു സത്യം, വളർന്നുവരുന്ന തലമുറകൾക്ക് ഭംഗിയുടെയും അഭംഗിയുടെയും മാന്യതയുടെയും മ്ലേച്ഛതയുടെയും അതിർവരന്പുകൾ തിരിച്ചറിയാൻ സന്ദർഭം ലഭിക്കുന്നില്ല എന്നതാണ്. ഗൃഹപാഠം ചെയ്തില്ലെങ്കിൽ സാർ/ടീച്ചർ തെറിപറയും എന്നു പറയാൻ കുട്ടികൾക്കു ശങ്കയില്ല. "തെറി' എന്ന പദംതന്നെ നിഷിദ്ധമാണെന്നും തീർത്തും വൃത്തികെട്ട സംബോധന സജ്ഞകളെ സൂചിപ്പിക്കുന്ന വാക്കാണ് അതെന്നും കുട്ടികൾക്ക് അറിഞ്ഞുകൂടാ.

മുതിർന്നവരും നേതാക്കന്മാരും, എന്തിന് ചില മാതാപിതാക്കൾപോലും വീണ്ടുവിചാരമില്ലാതെ നമ്മുടെ ശ്രേഷ്ഠഭാഷയെ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്നതു കഷ്‌ടംതന്നെ. ആകർഷകമായ ആശയവിനിമയം അമൂല്യമായ ഒരു നിക്ഷേപം എന്നത് മറക്കാതിരിക്കാം.

സിസിലിയാമ്മ പെരുന്പനാനി
ഫോൺ: 9447168669