നായികനിരയിലേക്ക് രണ്ടു നക്ഷത്രങ്ങൾ
സോനു

അലമാര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച നടിയാണ് സോനു. ആങ്കറിംഗ് മേഖലയിൽ നിന്നും അഭിനയത്തോടുള്ള താല്പര്യത്താൽ സിനിമയിൽ വന്ന ഈ യുവ കലാകാരി ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍റെ ചില ന്യൂജൻ നാട്ടുവിശേഷങ്ങളിലെ പ്രധാന നായിക കഥാപാത്രം മീരയായി അഭിനയിക്കുകയാണ് ഇപ്പോൾ. ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം പുതിയ ആൾക്കാർക്കൊപ്പമുള്ളതായിരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സാറിന്‍റെ സിനിമയിൽ വന്നപ്പോൾ പ്രധാന വ്യത്യാസം തോന്നിയത് മേക്കിംഗ് സ്റ്റൈലിലാണ്. വളരെ ഡീറ്റെയ്ൽസിനുവരെ അദ്ദേഹം പ്രാധാന്യം കൊടുക്കുന്നുണ്ട്. പിന്നെ ഈ ചിത്രത്തിൽ നെടുമുടി വേണു സാറിനൊപ്പം കൂടുതൽ കോന്പിനേഷൻ സീനുകൾ വന്നതു വലിയൊരു അനുഗ്രഹമായാണ് കരുതുന്നത് സോനു വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ആങ്കറിംഗ് ചെയ്യുന്ന സമയത്താണ് മിഥുൻ മാനുവൽ അലമാരയുടെ ഓഡീഷൻ കാൾ വിളിക്കുന്നത്. എന്‍റെ ഒരു സുഹൃത്താണ് അലമാരിയിലെ ഓഡീഷനു പോകണം, നല്ല തുടക്കമായിരിക്കും എന്ന് പറഞ്ഞത്. ആദ്യം ഫോട്ടോ അയച്ചു കൊടുത്തിട്ടാണ് ഓഡീഷനു ചെന്നു. അന്നു തന്നെ എന്നെ ആ ചിത്രത്തിലേക്കു ഫിക്സ് ചെയ്തു. തന്‍റെ സിനിമ പ്രവേശത്തെക്കുറിച്ച് സോനു പറയുന്നു.

അലമാരയിൽ ചെന്നപ്പോൾ ആദ്യമായി അഭിനയിക്കുന്ന ഒരേയൊരു വ്യക്തി ഞാൻ മാത്രമാണ്. അതുകൊണ്ടു തന്നെ സംവിധായകൻ എന്‍റെ ഷൂട്ടിനു തലേന്നു ലൊക്കേഷനിൽ കൊണ്ടു പോയി എല്ലാവരേയും പരിചയപ്പെടുത്തി. ഒപ്പം ടെക്നിക്കലിയുള്ള വാക്കുകളൊക്കെ മനസിലാക്കിത്തന്നു. ശരിക്കും ഒരു കുടുംബാന്തരീഷമായിരുന്നു അലമാരയുടെ ചിത്രീകരണം. ആദ്യ സിനിമയിൽ തന്നെ എനിക്കു പ്രാധാന്യം ഉള്ളൊരു കഥാപാത്രത്തെയാണ് തന്നത്. പിന്നീട് പഠനത്തിന്‍റെ തിരക്കിനാൽ രണ്ടു മൂന്ന് ഓഫർ ചെയ്യാൻ സാധിച്ചില്ല. രണ്ടാമത് ചെയ്യുന്നത് മാച്ച് ബോക്സിലാണ്. പിന്നീടാണ് മമ്മാസ് സംവിധാനം ചെയ്ത ഇമ്രാനിലേക്കു ഓഫർ വരുന്നത്. എനിക്കു പെർഫോം ചെയ്യാനുള്ള അവസരം ആ ചിത്രത്തിലുണ്ടായിരുന്നു. അതിനു ശേഷമാണ് ഈസ്റ്റ് കോസ്റ്റ് വിളിച്ചത്.

നായികയാകാൻ അവസരം ഇന്നു തേടിയെത്തുന്പോഴും ക്യാരക്ടർ റോൾസ് ചെയ്യാനാണ് തനിക്കു കൂടുതൽ ഇഷ്ടമെന്നു സോനു പറയുന്നു. ഒരു സിനിമ കണ്ടു കഴിയുന്പോൾ നമ്മൾ ചെയ്ത കഥാപാത്രം പ്രേക്ഷകർ എന്നും ഓർത്തിരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഈ കലാകാരി തുറന്നു പറയുന്നു. കൊല്ലം ജില്ലയിലെ പുനലൂരിൽ നിന്നും സിനിമയിലെത്തിയ സോനു അച്ഛനും അമ്മയും അനിയനും ചേരുന്ന കുടുംബമായി ഇപ്പോൾ എറണാകുളത്താണ് താമസം. സി.എ അവസാന വർഷം വിദ്യാർത്ഥിയുമാണ്.

ബ്രൗണ്‍ കണ്ണുകൾ കൊണ്ടു തന്നെ ഏറെ ആകർഷണീയത നേടുന്ന സോനുവിനെ തേടി നിരവധി പ്രോജക്‌ടുകളാണ് എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ട്, മലയാളി സംവിധായകൻ ഒരുക്കുന്ന തമിഴ് ചിത്രമൊക്കെ ഇപ്പോൾ തന്നെ സോനുവിനു കരാറായിക്കഴിഞ്ഞു.

ശിവകാമി

മലയാളത്തിന്‍റെ നായികാ വസന്തങ്ങൾക്കിടയിൽ പുതുമുഖമാണ് വയനാട്കാരി ശിവകാമി. ഹിസ്റ്ററി ഓഫ് ജോയി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തുടക്കം കുറിച്ച ശിവകാമി ഇന്നു വന്പൻ ബാനറുകളുടെ ചിത്രങ്ങളിൽ ഭാഗമായിക്കഴിഞ്ഞു. നൃത്തവും ഡിഗ്രിപഠനവും അഭിനയത്തിനൊപ്പം കൊണ്ടുപോകുന്ന ശിവകാമി ചില ന്യൂജൻ നാട്ടുവിശേങ്ങൾ എന്ന ചിത്രത്തിലെ നായികമാരിൽ ഒരാളായി അഭിനയിക്കുകയാണ് ഇപ്പോൾ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിരയും ഒപ്പം എത്തുന്നുണ്ട്.

ചില ന്യൂജൻ നാട്ടുവിശേങ്ങൾ എന്‍റെ അഞ്ചാമത്തെ ചിത്രമാണ്. ഹിസ്റ്ററി ഓഫ് ജോയി ആയിരുന്നു ആദ്യ ചിത്രം. അതിൽ അഡ്വക്കേറ്റായിട്ടാണ് എത്തിയത്. രണ്ടാമത്തെ ചിത്രം അങ്ങനെ ഞാനും പ്രേമിച്ചു. പിന്നീടു വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായ നിത്യഹരിതനായകൻ. അതിനു ശേഷം ദുൽഖർ സൽമാന്‍റെ ഒരു യമണ്ടൻ പ്രേമകഥയും ചെയ്തു. നിത്യഹരിത നായകന്‍റെ സോംഗ് ഡിസ്ട്രിബ്യൂഷൻ ഈസ്റ്റ് കോസ്റ്റ് മ്യൂസിക്കാണ് ചെയ്തത്. അതു കണ്ടിട്ടാണ് ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതു ശിവകാമി പറയുന്നു. ഏറെ ആഗ്രഹിച്ചാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. വലിയ പ്രൊഡക്ഷന്‍റെ ഭാഗമാകാൻ സാധിച്ചതിലും സന്തോഷമെന്നും ബി.എസ്.സി സൈക്കോളജി ഫസ്റ്റ് ഇയർ ഡിഗ്രി പഠിക്കുന്ന ശിവകാമി കൂട്ടിച്ചേർക്കുന്നു.

നൃത്തം ചെറുപ്പം മുതൽ തന്നെ പഠിക്കുന്ന ശിവകാമി പ്ലസ് വണ്ണിനു പഠിക്കുന്പോഴാണ് ഹിസ്റ്ററി ഓഫ് ജോയിയിൽ നായികയാക്കുന്നത്. ഡാൻസ് പ്രോഗ്രാമുകൾ മുന്പുതന്നെ ചെയ്തിരുന്നതുകൊണ്ട് ആദ്യമായി കാമറയ്ക്കു മുന്നിൽ വന്നപ്പോൾ പേടിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, സീനിയർ താരങ്ങൾക്കൊപ്പം അഭിനയിക്കുന്ന സമയത്ത് ആദ്യമൊക്കെ നല്ല ടെൻഷനായിരുന്നു. എല്ലാവരുടേയും പിന്തുണ കിട്ടിയപ്പോൾ അതു മാറി. അഭിനയിക്കാൻ പറ്റും എന്ന ആത്മ വിശ്വാസം ഉണ്ടായിരുന്നു. അതാണ് മുന്നോട്ട് നടത്തുന്നതു-ശിവകാമി പറയുന്നു.

ദുൽഖർ സൽമാനൊപ്പം അഭിനയിക്കാ‌ൻ സാധിച്ചതിന്‍റെ ത്രില്ലിലാണ് ഈ യുവനായിക. ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖറുമായി കോന്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനാണ് ഒരു യമണ്ടൻ പ്രേമകഥയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ. അങ്ങനെയാണ് ആ ചിത്രത്തിലേക്കെത്തുന്നത്. വളരെ ആസ്വദിച്ചു ചെയ്തൊരു ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥയെന്നും അതേ ത്രില്ലോടെ ശിവകാമി വിവരിക്കുന്നു.

ചെറുപ്പം മുതൽ സിനിമയോട് താല്പര്യമുണ്ടായിരുന്ന ശിവകാമിക്ക്. തുടക്കക്കാരി എന്ന നിലയിൽ നമ്മുടെ ഐഡന്‍റിറ്റി ഉണ്ടാക്കുക എന്നത് വലിയൊരു കാര്യമാണ്. നമുക്കു കിട്ടുന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഒരു സ്ഥാനം നേടണം. അതുകൊണ്ടു തന്നെ ഓരോ സിനിമയിലും അഭിനയം മെച്ചപ്പെടുത്താനാണ് തന്‍റെ ശ്രമമെന്നു ശിവകാമി കൂട്ടിച്ചേർക്കുന്നു. അച്ഛനും അമ്മയും ശിവകാമിയും ചേരുന്ന കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്.