യേശുവിന്‍റെ നിറം
എം.കെ. ഹരികുമാറിനു പറയാനുള്ളത് യേശുവിനെക്കുറിച്ചാണ്. യേശുവിന്‍റെ ശരീരം, മനസ്, ചിന്തകൾ, കരുണാർദ്രമായ പക്ഷംചേരലുകൾ എല്ലാം സ്വന്തമായി അനുഭവിച്ച തീവ്രതയോടെ പറയണം. മറ്റാരും പറഞ്ഞിട്ടുള്ളതുപോലെ പറയാനും താത്പര്യമില്ല. അങ്ങനെയാണ് മലയാളത്തിൽ യേശുവിനെക്കുറിച്ചുള്ള ഏറ്റവും വ്യത്യസ്തമായ കവിതകൾ പിറന്നിരിക്കുന്നത്. അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. യേശുവിന്‍റെ നിറമെന്നു പേരിട്ടിരിക്കുന്നു. കവിതാസമാഹാരത്തിന് കൊടുത്തിരിക്കുന്ന വിശദീകരണം ബൈബിളിലൂടെ ജീവിതംകൊണ്ട് സഞ്ചരിച്ചതിന്‍റെ സാക്ഷ്യമായ കവിതകൾ എന്നാണ്.

യേശുവിന് അസ്തമയത്തിന്‍റെ
അംബരാന്ത നിറമാണ്;
ശത്രുക്കളെ സ്നേഹിക്കുന്നവർക്ക്
ദൈവം കാണിച്ചുകൊടുത്ത
വിശുദ്ധമായ നിറമാണത്.
യേശുവിന് പൗർണമിയുടെ
വെണ്ണ പരത്തുന്ന
രാത്രിയുടെ നിറമാണ്.
ദുഷ്ടന്മാർക്കു ലഭിക്കുന്ന
കാരുണ്യത്തിന്‍റെ നിറമാണത്.
യേശുവിന് സമുദ്രനിറമാണ്.
കരയുന്നവരുടെ
കണ്ണീരു വറ്റി
പ്രത്യക്ഷപ്പെടുന്ന
ചിരിയുടെ നിറമാണ്.
പാവപ്പെട്ടവരെ മറക്കരുതെന്ന
ഏറ്റവും നഗ്നമായ മനോഭാവത്തിന്‍റെ
നിറം അതുതന്നെയാണ്....

ഇങ്ങനെയാണ് ഹരികുമാർ യേശുവിന്‍റെ നിറത്തിനു പിന്നാലേ ഒരു ശിക്ഷ്യനെപ്പോലെ അനുഗമിക്കുന്നത്. വലതുവശത്തെ പേജുകളിൽ കവിതയും ഇടതുവശത്തെ പേജുകളിൽ യേശുവിന്‍റെ വിശ്വവിഖ്യാതമായ ചിത്രങ്ങളുമാണ്. അതും മുന്തിയ ഇനം കടലാസിൽ.

ഇതോടൊപ്പം പുറത്തിറക്കിയിരിക്കുന്ന കവിതാസമാഹാരമാണ് ക്ലോദ് മൊനെ-ജലം എന്ന സുവിശേഷം. വിശ്രുത ഫ്രഞ്ച് ചിത്രകാരനായ ക്ലോദ് മൊനെയുടെ പെയിന്‍റിംഗുകളെ ആസ്പദമാക്കി രചിച്ച കവിതകളെന്നാണ് ജലം എന്ന സുവിശേഷത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ഇതിലും ഇടതുവശത്തെ പേജുകളൊക്കെയും ക്ലോദ് മൊനെയുടെ പെയിന്‍റിംഗുകളാണ്. ചിത്രങ്ങളെയും കവിതകളെയും വേർതിരിക്കാനാവാത്ത വിധം ചേർത്തുവച്ചിരിക്കുന്ന അപൂർവ കാഴ്ചയാണിത്.

ആത്മായനങ്ങളുടെ ഖസാക്ക്, ഓർമയുടെ ശാകുന്തളം, വാൻഗോഗിന്, ശ്രീനാരായണായ തുടങ്ങി നിരവധി ശ്രദ്ധേയമായ കൃതികളുടെ രചയിതാവാണ്. കൂത്താട്ടുകുളം സ്വദേശിയായ ഹരികുമാർവിവിധ പത്രങ്ങളിൽ എഡിറ്ററായിരുന്നു. കേരള സാഹിത്യ അക്കാഡമിയുടേതടക്കം നിരവധി സാഹിത്യ പുരസ്കാരങ്ങൾക്ക് അർഹനായി. ഫോൺ: 9995312097