വധുവും വരനും
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിലപ്പെട്ട പുണ്യദിനമാണു വിവാഹനാൾ. ശുഭപ്രതീക്ഷയും സുന്ദരസ്വപ്നങ്ങളും സന്തോഷവും ആഹ്ളാദവും പേറി വിവാഹവേദിയിലെത്തുന്ന വധുവരന്മാരിൽ ആശങ്കയും അങ്കലാപ്പും കുറെയെങ്കിലും ഉണ്ടാകുംതാനും.

സത്കാരവും അനുബന്ധമായ നേരംപോക്കുകളും അധികരിക്കുന്പോൾ നാം മറന്നുപോകുന്ന ഒരു കാര്യുണ്ട്- വരന്‍റെയും വധുവിന്‍റെയും ആനന്ദം. അവരെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് ഒരു നെടുങ്കൻ ചിത്ര നിർമാണം നടത്താനാണ് ബന്ധുക്കളും മിത്രങ്ങളും വ്യഗ്രത കാട്ടുന്നത്. ഇവിടെ ഏറെ പീഢ സഹിക്കുന്നത് നവോഢതന്നെ. പുതിയ പാദരക്ഷകൾ, പരിചയമില്ലാത്ത കേശാലങ്കാരം, ഇഴയടുപ്പമുള്ള ഭാരമേറിയ വിവാഹവസ്ത്രം... ഇവയ്ക്കെല്ലാം പുറമേ പൂച്ചെണ്ട്, പൂമാല, ആഭരണാദികൾ. മണിക്കൂറുകളോളം ബ്യൂട്ടി പാർലറിൽ ചെലവഴിച്ചതിന്‍റെ ക്ഷീണവും ഉച്ചസ്ഥായിയിലുള്ള സംഗീതവും (തുടർച്ചയായി) കാലാവസ്ഥയുടെ ആവിയും ചൂടും. തന്‍റെ കല്യാണാഘോഷം ഒന്നാസ്വദിക്കാൻ ആ പെണ്ണിന് എന്തുണ്ട്‍?

വരന്‍റെ സാമീപ്യമാണ് അവൾ കൊതിക്കുന്നത്. അപ്പോഴും പലപോസുകൾ കൊടുക്കാൻ നിർദേശിച്ച് കാമറാക്കാർ. മണവറയിൽപോലും കുസൃതികൾ! അവരുടെ കട്ടിലിനടിയിൽ രഹസ്യമായി കയറിക്കിടക്കുക, റൂമിനുള്ളിലേക്കു വെള്ളം ചീറ്റിക്കുക, ഒളികാമറ ഘടിപ്പിച്ചു വയ്ക്കുക... അങ്ങനെ പലതും. വധൂവരന്മാരെ കളിപ്പാട്ടങ്ങളാക്കി രസിക്കാതെ അവർക്ക് സമാധാനവും ആനന്ദവും പകർന്നു കൊടുക്കുന്ന സംവിധാനമാകട്ടെ കല്യാണനാൾ.

സിസിലിയാമ്മ പെരുമ്പനാനി