മുഖക്കുരു തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?

നമ്മുടെ മുഖചർമത്തിനു സ്വാഭാവികമായ മൃദുലത നൽകുകയും രോഗങ്ങളിൽനിന്നു സംരക്ഷണം നൽകുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികൾ. ഇവ ഉത്പാദിപ്പിക്കുന്ന ’സെബം’ എന്ന പദാർഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്. സെബം, സെബേഷ്യസ് ഗ്രന്ഥികളിൽനിന്നു ചെറിയ കുഴലുകളിലൂടെ ഒഴുകി രോമകൂപങ്ങളിലൂടെ ചർമത്തിന്‍റെ ഉപരിതലത്തിൽ എത്താറാണു പതിവ്. സെബത്തിന്‍റെ ഒഴുക്കിലുണ്ടാവുന്ന ഏതൊരു തടസവും മുഖക്കുരുവിന് കാരണമാവും.

കൊഴുപ്പ് കൂടിയ ഭക്ഷണം

മുന്പ് മുഖക്കുരുവിനെപ്പറ്റി ഇത്തരം ഒരു തെറ്റിദ്ധാരണ വ്യാപകമായി നിലവിലുണ്ടായിരുന്നു. യഥാർഥത്തിൽ മുഖക്കുരുവുള്ളവർ ഒഴിവാക്കേണ്ടതു മധുരപലഹാരങ്ങളാണ്. ഇവ ധാരാളമായി കഴിക്കുന്പോൾ നമ്മുടെ ശരീരത്തിൽ 1ജിഎഫ്-1 എന്ന രാസപദാർഥം ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ സെബം ഒഴുകുന്ന കുഴലുകളിലെ കോശങ്ങളുടെ കട്ടി വർധിപ്പിക്കുകയും മുഖക്കുരുവിന് കാരണമായിത്തീരുകയും ചെയ്യുന്നു.

നവജാത ശിശുക്കളിലും

അമ്മയുടെ രക്തത്തിലെ ഉയർന്ന അളവിലുള്ള ആൻഡ്രോജനുകൾ കുഞ്ഞിന്‍റെ ശരീരത്തിലെത്തുന്നതുമൂലമാണിത്.

മാസമുറ

സ്ത്രീഹോർമോണുകളായ പ്രൊജസ്റ്റിറോണിന്‍റെ സ്വാധീനമാണിതിനു കാരണം

ചൂടുകാലത്ത്

സെബം ഒഴുകുന്ന കുഴലുകളിലുള്ള കോശങ്ങൾ ജലം ആഗിരണം ചെയ്യുകയും വീർക്കുകയും ചെയ്യുന്നു. തന്മൂലം സെബത്തിന്‍റെ ഒഴുക്ക് തടസപ്പെടുന്നു.

സൗന്ദര്യവർധക വസ്തുകൾ

ഓയിൽ അധിഷ്ഠിതമായ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്പോൾ അതുമൂലം രോമകൂപങ്ങളുടെ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് സൗന്ദര്യവർധകവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതാണു നല്ലത്.

ചില മരുന്നുകൾ

ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയിഡുകൾ, ഐഎൻഎച്ച്, ലിതിയം, ഫെനിറ്റോപ്പിയിൻ, ഡൈസൾഫിറാം, തയോയുറാസിൻ മുതലായ മരുന്നുകളുടെ ഉപയോഗം നിമിത്തം മുഖക്കുരു ഉണ്ടാവാറുണ്ട്.

മരുന്നു കഴിക്കേണ്ടിവരുന്നത്

നീർക്കെട്ട് മൂലം മുഖത്തു പഴുപ്പുണ്ടാവുന്ന സന്ദർഭങ്ങളിൽ ആന്‍റിബയോട്ടിക്കുകൾ ഉള്ളിൽ കഴിക്കേണ്ടിവരും. സാധാരണഗതിയിൽ 4-6 ആഴ്ച വരെ തുടർച്ചയായി ആന്‍റിബയോട്ടിക്കുകൾ കഴിക്കേണ്ടതായി വരാറുണ്ട്. മുഴകളുടെ രൂപത്തിൽ വരുന്ന മുഖക്കുരുവിന് റെറ്റിനോയിഡുകൾ ദീർഘകാലം ഉള്ളിൽ കഴിക്കേണ്ടതായും വരും.

ഡോ. ജയേഷ് പി. 
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,
കണ്ണൂർ ഫോണ്‍: 04972 727828