ഐ ആം ഹാപ്പി ആൽഫി
""നായിക എന്നതിനപ്പുറം ക്യാരക്ടർ റോൾ ആയാലും എനിക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നത്. ഹീറോയിൻ ആയി മാത്രം നിന്നാൽ അത്തരത്തിൽ വെല്ലുവിളികളുള്ള കഥാപാത്രങ്ങൾ കിട്ടണമെന്നില്ല. അതുകൊണ്ടു തന്നെ വില്ലത്തി റോൾ ചെയ്യാനും വളരെ ഇഷ്ടമാണ്’’ കഥാപാത്രങ്ങളുടെ വൈവിധ്യം തേടുന്ന മലയാളത്തിന്‍റെ പുതിയ നായിക ആൽഫി പഞ്ഞിക്കാരന്‍റെ വാക്കുകളാണ്...

ശിക്കാരി ശംഭുവിലെ തേൻമുട്ടായി ഇഷ്ടപ്പെടുന്ന രേവതി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയതാണ് ആൽഫി പഞ്ഞിക്കാരൻ. സാധാരണ കുടുംബത്തിൽ നിന്നും സിനിമയിലേക്ക് ഏറെ ആഗ്രഹത്തോടെയെത്തിയ ആൽഫിയുടെ വാക്കുകളിൽ ആനന്ദം നിറഞ്ഞു നിൽക്കുന്നു.

സിനിമയുടെ തുടക്കം

ഒരു പ്രമുഖ വനിതാ മാഗസിന്‍റെ ഫോട്ടോ ക്യൂനായി എന്നെ തെരഞ്ഞെടുത്തിരുന്നു. അവിടെ നിന്നുമാണ് മോഡലിംഗ് രംഗത്തു തുടക്കം കുറിക്കുന്നത്. നിരവധി പരസ്യ ചിത്രങ്ങൾ ചെയ്തു. അവിടെ നിന്നും ഓഡിഷനിൽ പങ്കെടുത്താണ് സിനിമയിലേക്ക് അവസരം കിട്ടുന്നത്. സണ്‍ഡേ ഹോളിഡേയിൽ ആസിഫ് അലിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടാണ് തുടക്കം കുറിക്കുന്നത്. പിന്നീട് ശിക്കാരി ശംഭു, വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്നീ ചിത്രങ്ങൾ. എന്‍റെ നാലാമത്തെ ചിത്രമാണ് മാർക്കോണി മത്തായി. ഗിന്നസ് പക്രുച്ചേട്ടൻ നായകനായി മാധവ് രാംദാസ് സംവിധാനം ചെയ്ത ഇളയരാജയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

ചാക്കോച്ചനൊപ്പം

കുഞ്ചാക്കോ ബോബന്‍റെ മധുരനാരങ്ങയുടെ ഓഡിഷനിൽ പങ്കെടുത്തിരുന്നു. എങ്കിലും ആ ചിത്രത്തിൽ അവസരം കിട്ടിയിരുന്നില്ല. പിന്നീടാണ് സുഗീതേട്ടൻ സംവിധാനം ചെയ്ത ശിക്കാരി ശംഭുവിൽ നാട്ടിൻപുറത്തുകാരി പെണ്‍കുട്ടിയായി എന്നെ പരിഗണിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി വലിയൊരു താരനിരയ്ക്കൊപ്പം ശിക്കാരി ശംഭുവിൽ അഭിനയിക്കാൻ സാധിച്ചു. സ്കൂളിൽ പഠിക്കുന്ന സമയത്ത് ചാക്കോച്ചനെ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുള്ളതാണ്. ഇപ്പോൾ കൂടെ അഭിനയിക്കാൻ സാധിച്ചു. ചാക്കോച്ചനെ നേരിട്ടു കാണുന്നതും ശിക്കാരി ശംഭുവിന്‍റെ ലൊക്കേഷനിലാണ്.

ആദ്യ അനുഭവം

ആദ്യമായി ത്രൂഒൗട്ട് വേഷം ചെയ്യുന്നത് ശിക്കാരി ശംഭുവിലെ രേവതി എന്ന കഥാപാത്രമായാണ്. ആ സിനിമയിലെ പുതിയ ആള് ഞാൻ മാത്രമാണ്. അതുകൊണ്ടു തന്നെ എന്നെ മാക്സിമം സപ്പോർട്ട് ചെയ്യാനും ധൈര്യം നൽകാനും എല്ലാവരും ഒപ്പമുണ്ടായിരുന്നു. ഒരു ഫാമിലി ഫീലായിരുന്നു ലൊക്കേഷനിൽ. ആദ്യമായി അഭിനയിക്കുന്ന സമയത്ത് വളരെ ടെൻഷനായിരുന്നു. ശിക്കാരി ശംഭുവിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിന്‍റെ ഫുൾ ക്രെഡിറ്റും സംവിധായകൻ സുഗീതിനും ഒപ്പം അഭിനയിച്ച വിഷ്ണു ഉണ്ണികൃഷ്ണനുമാണ്.

കുടുംബം

ചെന്നൈയിൽ നാലു വർഷമായി സോഫ്റ്റ് വെയർ എൻജിനിയറായി വർക്കു ചെയ്യുകയായിരുന്നു. ഇപ്പോൾ അതിൽനിന്നും ബ്രേക്ക് എടുത്തു മുഴുവൻ ശ്രദ്ധയും സിനിമയിലേക്കായി. 
അങ്കമാലിയിലാണ് എന്‍റെ വീട്. അച്ഛനും അമ്മയും ചേച്ചിയും ചേരുന്ന കുടുബം. അച്ഛൻ ഫർണിച്ചർ ഷോപ്പ് നടത്തുന്നു. അമ്മ റിട്ടയേർഡ് ഹെഡ് നഴ്സാണ്. ചേച്ചി വിവാഹിതയാണ്. സിനിമയിൽ അവസരം കിട്ടിയപ്പോൾ അമ്മയാണ് ആദ്യം സപ്പോർട്ട് ചെയ്തത്. ശിക്കാരി ശംഭു ഇറങ്ങിയതിനു ശേഷം എല്ലാവരും ഹാപ്പിയാണ്.