എച്ച് 1 എന്‌ 1 പ്രതിരോധത്തിനു വ്യക്തിശുചിത്വം
രോഗബാധിതർ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് എച്ച്1 എൻ1 രോഗാണുക്കൾ വായുവിൽ കലരുന്നത്. കൈകൾ ശുചിയാക്കാതെ ആഹാരം കഴിക്കുക, രോഗാണുക്കൾ നിറഞ്ഞ കൈവിരലുകൾ കൊണ്ടു മൂക്ക്, വായ, കണ്ണ് തുടങ്ങിയ ശരീരഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും എച്ച് 1 എൻ1 അണുക്കൾ മറ്റുളളവരിലെത്തുന്നു. എന്നാൽ പന്നിയിറച്ചി കഴിച്ചാൽ എച്ച് 1 എൻ 1 പിടിപെടില്ല.
എച്ച് 1 എൻ1 പനിക്കും സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ തന്നെയാണ്. ഗർഭിണികൾ, പ്രമേഹരോഗികൾ, ദീർഘകാലമായി മറ്റു രോഗങ്ങളുളളവർ എന്നിവർ പനിയും ചുമയും കുറയാതിരിക്കുകയാണെങ്കിൽ എച്ച് 1 എൻ1 പരിശോധന നടത്തി ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കണം. നിലവിൽ ഫലപ്രദമായ പ്രതിരോധ വാക്സിനുകൾ ഇല്ല.

ശ്രദ്ധിക്കുക
* ഒസൾട്ടാമിവിർ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി കഴിക്കുക
* വിശ്രമിക്കുക. രോഗബാധിതരായ കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. ജോലിയുളളവർ അവധിയെടുത്തു വിശ്രമിക്കുക.
* പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. പഴച്ചാറുകൾ, തിളപ്പിച്ചാറിയ വെളളം, ഉപ്പു ചേർത്ത കഞ്ഞിവെളളം എന്നിവ കഴിക്കുക.