സർ, ഇതു കേൾക്കുക
സർ, ഈ പ്രമേയത്തെ ഞാൻ പിന്താങ്ങുന്നു. നമ്മുടെ പൊതുവഴികളിൽ പൗരന്‍റെ മൗലീകാവകാശമായ സഞ്ചാരസ്വാതന്ത്ര്യം സംസ്ഥാനത്തെ പകുതിയോളം വരുന്ന ജനവിഭാഗത്തിന് നൽകണമെന്ന് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്ന ഈ പ്രമേയത്തെ പിന്താങ്ങുവാൻ സുദീർഘമായ വാദഗതികളോ പ്രത്യേകമായ അപേക്ഷയോ ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ല. 1925 ഫെബ്രുവരി അഞ്ചിന് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ച വൈക്കത്തെ സഞ്ചാരസ്വതന്ത്ര്യ പ്രമേയത്തെ അനുകൂലിച്ച് ആദ്യം സംസാരിച്ച അംഗത്തിന്‍റെ വാക്കുകൾ കേൾക്കുക. വൈക്കം സത്യഗ്രഹ പോരാളിയെന്ന് അറിയപ്പെടുന്ന ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയെന്ന വൈദികനാണ് ആ അംഗം. അതേ, നിയമനിർമാണ സഭയിലെ ആദ്യത്തെ വൈദികൻ.


സർ, ഈ പ്രമേയത്തെ ഞാൻ പിന്താങ്ങുന്നു. നമ്മുടെ പൊതുവഴികളിൽ പൗരന്‍റെ മൗലീകാവകാശമായ സഞ്ചാര സ്വാതന്ത്ര്യം സംസ്ഥാനത്തെ പകുതിയോളം വരുന്ന ജനവിഭാഗത്തിന് നൽകണമെന്ന് ഗവണ്‍മെൻറിനോട് ആവശ്യപ്പെടുന്ന ഈ പ്രമേയത്തെ പിന്താങ്ങുവാൻ സുദീർഘമായ വാദഗതികളോ പ്രത്യേകമായ അപേക്ഷയോ ആവശ്യമാണെന്ന് ഞാൻ കരുതുന്നില്ല.

1925 ഫെബ്രുവരി അഞ്ചിന് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ച വൈക്കത്തെ സഞ്ചാര സ്വാതന്ത്ര്യ പ്രമേയത്തെ അനുകൂലിച്ച് ആദ്യം സംസാരിച്ച അംഗത്തിന്‍റെ വാക്കുകളാണിത്. വൈക്കം സത്യഗ്രഹ പോരാളിയെന്ന് അറിയപ്പെടുന്ന ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയെന്ന വൈദികനാണ് ആ അംഗം. അതേ, നിയമനിർമാണ സഭയിലെ ആദ്യത്തെ കത്തോലിക്ക വൈദികൻ.

1878 ഫെബ്രുവരി രണ്ടിന് വൈക്കം വെട്ടിക്കാപ്പിള്ളി കുരുവിള-മറിയം ദന്പതികളുടെ മൂന്നാമത്തെ മകനായിട്ടായിരുന്നു കുറുവച്ചൻ എന്ന ഓമനപ്പേരിലറിയപ്പെട്ട സിറിയക് അച്ചന്‍റെ ജനനം. 1902 ൽ തിരുപ്പട്ടം സ്വീകരിച്ച സിറിയക് വെട്ടിക്കാപ്പള്ളിയിലുള്ള കഴിവിനെ തിരിച്ചറിഞ്ഞ മാർ ളൂയിസ് പഴേപറന്പിൽ അദ്ദേഹത്തിന് സുപ്രധാന സ്ഥാനങ്ങൾ നൽകി.

1904ൽ അദ്ദേഹം ഒരേസമയം എറണാകുളം വികാരിയത്തിന്‍റെ ആലോചനാ സമിതി അംഗവും കത്തീഡ്രൽ പള്ളി വികാരിയുമായിരുന്നു. 1916ൽ അച്ചൻ അങ്കമാലി പള്ളിയുടെ വികാരിയായി സ്ഥാനമേറ്റു. 1921ൽ തിരുവിതാംകൂർ പ്രജാസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പൊതുജനത്തിന്‍റെ താത്പര്യപ്രകാരം വെട്ടിക്കാപ്പള്ളി അച്ചൻ മത്സരിച്ചു. ഈ സമയവും അച്ചൻ അങ്കമാലി പള്ളി വികാരിയാണ്. വൻ ഭൂരിപക്ഷത്തോടെ സിറിയക് അച്ചൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കോട്ടയം ജില്ലയിൽപ്പെട്ട തൊടുപുഴ- കുന്നത്തുനാട് എന്നീ രണ്ട് താലൂക്കുകളുടെ പ്രതിനിധിയായിട്ടാണ് അച്ചൻ പ്രജാസഭയിലെത്തുന്നത്.

പ്രജാസഭാംഗമെന്ന നിലയിൽ വെട്ടിക്കാപ്പള്ളി അച്ചന്‍റെ സേവനങ്ങൾ നിരവധിയാണ്. 99ലെ വെള്ളപ്പൊക്ക (1924ലെ) സമയത്ത് വെട്ടിക്കാപ്പള്ളി അച്ചന്‍റെ പ്രവർത്തനങ്ങൾ വളരെ വലുതാണ്. 1942 ജൂണ്‍ 22ന് വൈക്കം ക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള റോഡുകളിൽ കൂടി സഞ്ചാരസ്വതന്ത്ര്യം ആവശ്യപ്പെട്ട് സിറിയക് അച്ചന്‍റെ നേതൃത്വത്തിൽ 15 പ്രജാസഭാംഗങ്ങൾ ദിവാൻജിക്ക് രേഖാ മൂലം പരാതി നൽകി. 1925ൽ പ്രജാസഭയിൽ വൈക്കത്തെ സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ച് എൻ. കുമാരൻ അവതരിപ്പിച്ച പ്രമേയത്തെ ആദ്യമായി അനുകൂലിച്ച അംഗവും അച്ചനാണ്. വൈക്കത്ത് ജനിച്ച് വളർന്ന അച്ചന്‍റെ പ്രസംഗം ഏറെ പ്രശംസപിടിച്ചു പറ്റി.

എന്നാൽ വോട്ടെടുപ്പിൽ 21ന് എതിരേ 22 വോട്ടിന് പ്രമേയം പരാജയപ്പെട്ടു. വൈക്കം സത്യഗ്രഹ പന്തലിലെ സന്ദർശകനായിരുന്നു വെട്ടിക്കാപ്പള്ളിയച്ചൻ. മഹാത്മ ഗാന്ധിയുമായി സമരപ്പന്തലിൽ അച്ചൻ കൂടിക്കാഴ്ച നടത്തിയിരുന്നു. 1925ൽ അച്ചന്‍റെ പ്രജാസഭാ അംഗത്വം അവസാനിച്ചു. 1926ൽ വെട്ടിക്കാപ്പള്ളിയച്ചൻ അങ്കമാലി പള്ളിയിൽ നിന്ന് മുതലക്കോടം പള്ളിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു.

രണ്ടു ദശാബ്ദത്തോളം സഭയിലും സമൂഹത്തിലും വിവിധ ശുശ്രൂഷകളും സേവനങ്ങളും ചെയ്ത ശേഷം 1947 ഫെബ്രുവരി 26ന് വെട്ടിക്കാപ്പള്ളിയച്ചൻ ഈ ലോകത്തു നിന്നു വിടവാങ്ങി. വൈക്കം ഫൊറോന പള്ളിയിൽ ആ സത്യഗ്രഹ പോരാളി വിശ്രമം കൊള്ളുന്നു.

സോനു തോമസ്