എല്ലാവരും ശുചീകരണക്കാർ
കയ്യിൽ ചൂലും ബക്കറ്റും തുടയ്ക്കുന്ന തുണിയുമായി സഭാജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടിട്ടുണ്ടോ? ഈ ശുചീകരണജോലിക്കാർ ഇല്ലെങ്കിൽ പരിസരമാകെ ചപ്പുചവറുകൊണ്ടു നിറയും, ശുചിമുറികൾ ദുർഗന്ധവാമികളാകും, ആകെ മലീമസം, എല്ലാം അലങ്കോലം.

പ്രധാനപ്പെട്ട പണിയായ വൃത്തിയാക്കൽ നടത്തുന്ന വ്യക്തികളെ മതിപ്പോടെ കാണാനും അവരുടെ ജോലിയിൽ പങ്കാളികളാകാനും സ്ഥാപനത്തിലുള്ള എല്ലാവർക്കും കടമയുണ്ട്. കയ്യിൽ വന്നുചേരുന്ന ചെറുചവറുകൾ പോലും ഒരു തുണ്ടുകടലാസോ, പെന്നിന്‍റെ ക്യാപ്പോ, മിഠായിക്കവറോ - വലിച്ചെറിയാതെ ബാഗിലോ പോക്കറ്റിലോ നിക്ഷേപിക്കാനുള്ള ആർജവം നാം കാട്ടണം. എല്ലാവരും അങ്ങനെ ചെയ്താൽ തൂപ്പുകാരുടെ ജോലിഭാരം ഏറെ കുറഞ്ഞുകിട്ടുമെന്നോർക്കുക. ശുചിമുറികൾ വെടിപ്പായി സൂക്ഷിക്കാനും എല്ലാവർക്കും ചുമതലയുണ്ട്. ഇതെല്ലാം ശുചീകരണജോലിക്കാരോടു കാട്ടുന്ന മതിപ്പും നമുക്കു കിട്ടുന്ന മാന്യതയുമാണ്.

ഒരു സ്ഥാപനത്തിന്‍റെ മാന്യതയുടെ മാനം അളക്കണമെങ്കിൽ അതിന്‍റെ ശുചിമുറികളിലും പിന്നാന്പുറങ്ങളിലും പോയി നോക്കിയാൽ മതി. പിന്നെ ഗോവണികളും സണ്‍ഷെയ്ഡുകളും അഴകും വെടിപ്പും നൽകാൻ ശുചീകരണ ജോലിക്കാർ മാത്രം പോരാ വിദ്യാർഥികളടക്കം നൂറു ശതമാനം ആളുകളും ശ്രദ്ധാലുക്കാളായേ തീരൂ. ഇതൊരു നല്ല വ്യക്തിത്വവികസനക്കളരി കൂടിയാകും. വീട്ടിൽ അമ്മമാർ തുടങ്ങിവയ്ക്കുന്ന പരിശീലനം വിദ്യാലയത്തിലും കലാലയത്തിലും തുടരട്ടെ.

സിസിലിയാമ്മ പെരുമ്പനാനി