ഉയിർപ്പിന്‍റെ സ്വരലയം
ഈ പുണ്യദിനത്തോളം പ്രതീക്ഷയുടെ സൂര്യനുദിക്കുന്ന വേറെ ഏതുനാളുണ്ട്! സത്യവും സന്തോഷവും തിളങ്ങുന്ന ദിനം.. നന്മയെ കുഴിച്ചുമൂടാനാവില്ലെന്നും, അത് ഇരുട്ടിൽനിന്നു വെളിച്ചമായി ഉയർന്നുവരുമെന്നും ഉറപ്പുനൽകുന്ന ദിനം.. ലോകമെങ്ങും ആഹ്ലാദഗീതങ്ങൾ മുഴങ്ങിത്തുടങ്ങുന്നു...

പ്രതീക്ഷ, പ്രചോദനം

നൂറ്റാണ്ടുകൾക്കുമുന്പാണ്. ഒരു സംസ്കാരച്ചടങ്ങാണ് രംഗം. വിഖ്യാത ജർമൻ കവിയായ ഫ്രീഡ്റിക് ഗോട്ട്‌ലീബ് ക്ലോപ്സ്റ്റോക്കിന്‍റെ ഒരു കവിതയിൽനിന്നുള്ള വരികൾ ആ ചടങ്ങിനിടെ പതിയെ ഉയർന്നുകേട്ടു:

റൈസ് എഗെയ്ൻ, യെസ്, യു ഷാൽ റൈസ് എഗെയ്ൻ/ മൈ ഡസ്റ്റ്
കവിതയുടെ പേരുതന്നെ പുനരുത്ഥാനം എന്നായിരുന്നു. ഉയിർത്തെഴുന്നേല്പിന്‍റെ ശുഭസൂചനകൾ നൽകുന്ന വരികൾ.

ആ കവിതാശകലം കേട്ടുനിന്നവരിൽ ഒരു സംഗീതജ്ഞനുമുണ്ടായിരുന്നു- ബൊഹീമിയയിൽ ജനിച്ച ഓസ്ട്രിയൻ സംഗീതസംവിധായകനും ഓർക്കസ്ട്ര കണ്ടക്ടറുമായ ഗുസ്താവ് മാലെർ. മരിച്ചുപോയത് അദ്ദേഹത്തിന്‍റെ മുതിർന്ന സഹപ്രവർത്തകനായിരുന്ന ഹാൻസ് വോണ്‍ ബുലോയും.

സംസ്കാരവേളയിൽ ആ കവിതാശകലം കേട്ടതിനെക്കുറിച്ച് പിന്നീട് മാലെർ പറഞ്ഞു: അത് എന്‍റെയുള്ളിൽ മിന്നൽപോലെ പതിച്ചു. എല്ലാം എനിക്ക് മറവുകളില്ലാതെ വെളിവാക്കപ്പെട്ടു.
ഗുസ്താവ് മാലെറിന്‍റെ പ്രശസ്തമായ രണ്ടാം സിംഫണിയുടെ പിറവിയിലെ അതിപ്രധാനമായൊരു മുഹൂർത്തമാണ് നമ്മൾ കണ്ടത്. ആ സിംഫണി അറിയപ്പെട്ടതുതന്നെ റിസറക്ഷൻ സിംഫണി എന്നായതും ദൈവഹിതം. അതെ, ഉയിർപ്പിന്‍റെ സ്വരലയം!

മാലെർ ഒരു പാലം!

അന്നത്തെ ഓസ്ട്രിയൻ സാമ്രാജ്യത്തിലെ ബൊഹീമിയയിൽ 1860ലാണ് ഗുസ്താവ് മാലെർ ജനിച്ചത്. ദരിദ്രമായ ചുറ്റുപാടുകളായിരുന്നു കുടുംബത്തിന്‍റേത്. കുട്ടിക്കാലത്തുതന്നെ മാലെർ സംഗീതത്തിൽ താത്പര്യവും കഴിവും പ്രകടിപ്പിച്ചു. 1878ൽ വിയന്ന കണ്‍സർവേറ്ററിയിൽ പഠനം പൂർത്തിയാക്കിയശേഷം ഓർക്കെസ്ട്ര നടത്തിപ്പുകാരനായി പ്രവർത്തിച്ചുതുടങ്ങിയ മാലെർ പടിപടിയായി ഉയർന്നു. അക്കാലത്തെ മികച്ച ഓർക്കെസ്ട്ര, ഓപ്പറ കണ്ടക്ടർമാരിൽ പ്രധാനിയായി മാലെർ മാറി.

പത്തൊന്പതാം നൂറ്റാണ്ടിലെ ഓസ്ട്രോ-ജർമൻ പാരന്പര്യത്തിനും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലെ ആധുനികതയ്ക്കും ഇടയിൽ വർത്തിച്ച ഒരു പാലമായാണ് ഗുസ്താവ് മാലെറിനെ കണക്കാക്കുന്നത്. സിംഫണികളും ഗാനങ്ങളുമാണ് അദ്ദേഹം പ്രധാനമായും ഒരുക്കിയിരുന്നത്. അദ്ദേഹത്തിന്‍റെ സൃഷ്ടികളിൽ ഓർക്കെസ്ട്രൽ ലീഡ്, സിംഫണി, സിംഫണിക് കവിത എന്നിവ തമ്മിലുള്ള വ്യത്യാസം അത്ര പ്രകടമായിരുന്നില്ല. വാഗ്നർ, മൊസാർട്ട് എന്നിവരുടെ സംഗീതത്തിന് മാലെർ നൽകിയ വ്യാഖ്യാനങ്ങൾ പ്രശസ്തമായിരുന്നു. വിയന്ന കോർട്ട് ഓപ്പറ, ന്യൂയോർക്കിലെ മെട്രോപോളിറ്റൻ ഓപ്പറ, ന്യൂയോർക്ക് ഫിൽഹാർമോണിക് എന്നിവിടങ്ങളിലും മാലെർ പ്രവർത്തിച്ചു.

വലിയ അളവിൽ സംഗീതം സൃഷ്ടിക്കാൻ മാലെർക്കു കഴിഞ്ഞിട്ടില്ല. ഓർക്കെസ്ട്ര നടത്തിപ്പിന്‍റെ തിരക്കുകൾക്കിടയിൽ സ്വന്തമായി സംഗീതസംവിധാനം ചെയ്യാനുള്ള സമയം അദ്ദേഹത്തിനു കിട്ടിയിരുന്നില്ല. വേനലിലെ ഒഴിവുവേളകളിലാണ് സ്വന്തം സംഗീതം ചിട്ടപ്പെടുത്താൻ അദ്ദേഹം സമയംകണ്ടെത്തിയിരുന്നത്. എന്നാൽ അദ്ദേഹത്തിന്‍റെ പ്രതിഭയെ രേഖപ്പെടുത്താൻ പൂർത്തിയാക്കിയ സൃഷ്ടികൾ ധാരാളം.

വിയന്നയിൽ വിദ്യാർഥിയായിരിക്കെ ഒരുക്കിയ പിയാനോ ക്വാർട്ടറ്റ് തന്നെ ആ വൈഭവത്തിന് ഉദാഹരണം. അതേസമയം വിയന്നയിലെ സംഗീതപ്രസ്ഥാനം മാലെർക്ക് ജീവിച്ചിരിക്കെ വേണ്ടത്ര അംഗീകാരം നൽകിയില്ല. 1911ൽ മരണത്തോടെ അദ്ദേഹത്തിന്‍റെ സംഗീതം വിസ്മൃതിയിലേക്കു മറഞ്ഞു. നാസി ഭരണകാലത്ത് ആ സംഗീതം നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. 1945നു ശേഷം സൃഷ്ടികൾ വീണ്ടും കണ്ടെത്തപ്പെടുകയും പുതിയ തലമുറ ഹൃദയപൂർവം അവയെ സ്വീകരിക്കുകയും ചെയ്തു. ഈ നൂറ്റാണ്ടിലും അവയോടുള്ള പ്രിയം കൂടുന്നതേയുള്ളൂ. അവ പുനരവതരിപ്പിച്ചുകൊണ്ടുള്ള യുട്യൂബ് വീഡിയോകൾ ലക്ഷക്കണക്കിനുപേരാണ് ദിവസവും കാണുന്നത്.

രണ്ടാം സിംഫണി

മാലെറിന്‍റെ സംഗീതം പ്രധാനമായും വലിയ ഓർക്കെസ്ട്രകളിൽ മാത്രം വായിക്കാവുന്നതാണ്. പന്ത്രണ്ടു സിംഫണികളാണ് അദ്ദേഹം ഒരുക്കിയത്. മിക്കവയിലും സാധാരണ ഓർക്കെസ്ട്രയേക്കാൾ കൂടുതൽ ഉപകരണങ്ങളും ഗായകരെയും ഉൾപ്പെടുത്തി. ആദ്യാവതരണത്തിൽ ഒട്ടുമിക്കവയും വിമർശനവും ഏറ്റുവാങ്ങി. പതിയെയാണ് ഇവയെ സംഗീതലോകം അംഗീകരിച്ചത്. എന്നാൽ രണ്ട്, മൂന്ന്, എട്ട് സിംഫണികൾ ഇതിന് അപവാദമായിരുന്നു.

റിസറക്ഷൻ സിംഫണി എന്നറിയപ്പെട്ട രണ്ടാം സിംഫണി 1888- 1894 കാലത്താണ് എഴുതപ്പെട്ടത്. മാലെറിന്‍റെ ജീവിതത്തിലെ ഏറ്റവും വിജയകരമായ, ഇന്നും ജനപ്രിയമായ സിംഫണിയാണ് ഇത്. മരണാനന്തര ജീവിതം, ഉയിർത്തെഴുന്നേല്പ്പ് എന്നിവയുടെ ഭംഗി നിറയുന്ന സൃഷ്ടി. സി മൈനർ- ഇ ഫ്ളാറ്റ് മേജർ കീയിൽ ഒരുക്കിയ ഇതിന് ഏതാണ്ട് ഒന്നര മണിക്കൂർ ദൈർഘ്യമുണ്ട്. ഒട്ടേറെ പതിപ്പുകൾ ഈ സിംഫണിയുടേതായി പുറത്തിറങ്ങി. 2005 ഒക്ടോബറിൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ ഒരുക്കിയ ആവിഷ്കാരം ലോകശ്രദ്ധനേടിയിരുന്നു.

ബിബിസി മ്യൂസിക് മാഗസിൻ നടത്തിയ സർവേയിൽ എക്കാലത്തെയും മഹത്തായ സിംഫണികളിൽ അഞ്ചാം സ്ഥാനമാണ് റിസറക്ഷൻ സിംഫണി നേടിയത്.

സിംഫണിയുടെ കൈയെഴുത്തുപ്രതി മാലെറുടെ വിധവ 1920ൽ കണ്ടക്ടർ വില്യം മെൻഗൽബെർഗിനു കൈമാറിയിരുന്നു. പിന്നീടത് മറ്റുപലരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. മൂന്നുവർഷം മുന്പ് ലണ്ടനിലെ പ്രശസ്തമായൊരു ലേലത്തിൽ നാലര ദശലക്ഷം പൗണ്ടിനാണ് അജ്ഞാതനൊയൊരാൾ കൈയെഴുത്തുപ്രതി സ്വന്തമാക്കിയത്.

1955 മുതൽ വിയന്നയിൽ ഇന്‍റർനാഷണൽ ഗുസ്താവ് മാലെർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നുണ്ട്. തെളിഞ്ഞുനിൽക്കുകയും പിന്നീട് ഇരുട്ടിൽ മറയുകയും ചെയ്ത സംഗീതം വീണ്ടും ഉയിർത്തെഴുന്നേറ്റ് ജ്വലിക്കുന്നതിന്‍റെ കഥയാണ് ഗുസ്താവ് മാലെറിന്‍റെ സൃഷ്ടികൾ നമ്മോടു പറയുന്നത്. സംഗീതം ദൈവികമാണല്ലോ.

ധൂളി അതിന്‍റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്മാവ് തന്‍റെ ദാതാവായ ദൈവത്തിലേക്കു തിരിച്ചുപോവുകയും ചെയ്യും (ബൈബിൾ വചനം).

ഹരിപ്രസാദ്‌