പെൻഷൻ നല്കുന്ന ടെൻഷൻ
അനേകവർഷങ്ങൾ ജോലി ചെയ്ത് ശന്പളം വാങ്ങി കുടുംബം പുലർത്തിയശേഷം വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്നവർക്കു തുടർന്നു ലഭിക്കുന്ന മാസവരുമാനമാണു പെൻഷൻ. ഒരു കണക്കിൽ പറഞ്ഞാൽ തുടർച്ചയായ അധ്വാനത്തിന്‍റെ ഫലമായി സംഭരിക്കപ്പെട്ട ഒരു നീക്കിയിരിപ്പുതന്നെയാണ് അത്.

വാർധക്യത്തോടൊപ്പം ശാരീരികാവശകതകൾ, രോഗങ്ങൾ, ചില പിൽക്കാല കടബാധ്യതകൾ തുടങ്ങിയവയെല്ലാം ഒരു ഗൃഹനാഥനെ അലട്ടിക്കൊണ്ടിരിക്കും. ഇവയ്ക്കെല്ലാം ഒരു ആശ്വാസമായാണ് പെൻഷൻ വീട്ടിലെത്തുന്നത്. അപ്പോഴായിരിക്കും അടുത്തവരും പണത്തിന് അത്യാവശ്യമുള്ളവരും പിരിവുകാരും അയാളെ സമീപിക്കുന്നത്. ചുമ്മായിരുന്നു കിട്ടുന്ന തുകയല്ലേ? കുറച്ചിങ്ങു തന്നാലെന്താ? ഇവർക്കു രണ്ടുപേർക്ക് ഇത്രയും വേണോ കഴിയാൻ? ഞങ്ങളുടെ അത്യാവശ്യംകൊണ്ടു ചോദിക്കുന്നതല്ലേ? ഇങ്ങനെ പോകുന്നു വാദങ്ങൾ.

ചെറുപ്പക്കാർ ഒന്നു ധരിക്കണം. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് (ചിലപ്പോൾ ജീവിതപങ്കാളിയെത്തന്നെയും നഷ്ടപ്പെട്ടിരിക്കാം) സുരക്ഷിതത്വബോധം അത്യാവശ്യമാണ്. വേണ്ടപ്പെട്ടവരുടെയും മക്കളുടെയും താങ്ങു തങ്ങൾക്കുണ്ടെന്നുള്ള ബോധം അവരെ ശക്തിപ്പെടുത്തും. വളരെനാളായി ആഗ്രഹിച്ചിരുന്ന യാത്രകൾ, സുഹൃത് സൽക്കാരങ്ങൾ ഇവയൊക്കെ നിർവിഘ്നം നടത്താനാകണം. ഗൃഹജോലികൾക്കു സഹായികളെ ഏർപ്പെടുത്താനും സാധിക്കണം. ചിലപ്പോൾ ആശുപത്രിവാസവും വേണ്ടിവരും. നീക്കിയിരിപ്പ് ഉണ്ടായേ തീരൂ.
ഇത്രകാലം സേവനം നല്കിയ അവരെ സ്വതന്ത്രരായി വിടുകയല്ലേ ഉത്തമം?

സിസിലിയാമ്മ പെരുമ്പനാനി