ദാനശീലം വരദാനം
അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്ന ശൃംഖലയുടെ ഒരു ചെറുകണ്ണിയാണ് നാം ഓരോരുത്തരും. സ്വേച്ഛചിന്ത ഏറി തന്നിലേക്ക് ഉൾവലിഞ്ഞ് ഒതുങ്ങുന്പോൾ പിരിമുറുകി ഇഴകൾ പൊട്ടി സ്വാർഥൻ ഒറ്റപ്പെട്ടുപോകുന്നു, ജീവിതം നിറംമങ്ങിയതായിത്തീരുന്നു. നിസ്വാർഥമായി ദാനം ചെയ്യുന്പോൾ ഒരാൾ മറ്റുള്ളവർക്കു അഭിമതനാകും, ആദരണീയനാകും.

പണമില്ലാത്തവൻ എങ്ങനെ ദാനധർമം ചെയ്യാനാണ് എന്ന് ഓർത്തുപോകാം. മഹാമനസ്കതയ്ക്ക് പണം ഒരു മാനദണ്ഡമേയല്ല. (ത്യാഗപൂർണമായ സംഭാവനകൾ വിലപ്പെട്ടതുതന്നെ, സംശയമില്ല). നോന്പുകാലങ്ങളിൽ മാത്രം സഹായം കൊടുത്തു പൂണ്യംനേടാമെന്നു കരുതുന്നത് ഒരുതരം ആത്മാരാധനയാണ്.

ദാനശീലം അസ്തിത്വത്തിന്‍റെ ഭാഗമാക്കി വ്യക്തികളെ പരിശീലിപ്പിക്കേണ്ടതു കുടുംബത്തിലാണ്. ഒരു ചെറിയ കുട്ടി കളിപ്പാട്ടം ചേച്ചിയുമായി പങ്കുവയ്ക്കുന്പോൾ അവന്‍റെ പാശബന്ധത്തിന്‍റെ സംഭരണി തുറക്കുകയായി. സ്കൂളിൽ, കലാലയങ്ങളിൽ, പൊതുവേദിയിൽ, കുടുംബജീവിതത്തിൽ എല്ലാമെല്ലാം ഒരു സാധാരണക്കാരനുപോലും സ്വായത്തമാക്കാവുന്ന ഒരു വലിയ അനുഗ്രഹമാണു ദാനശീലം. ദൈവമക്കളായ നാമെല്ലാം ധനികരാണ്. ഒരു കണ്ണീർക്കണമോ പുഞ്ചിരിയോ നല്ല വാക്കോ കൈവശമില്ലാത്ത നിസ്വരുണ്ടോ? അവ നിർലോഭം പങ്കുവയ്ക്കാൻ സന്മനസുണ്ടായാൽ മാത്രം മതി.

എവിടെയും തനിക്കെന്തു ലാഭം എന്നു ചിന്തിച്ച് നല്ല കഷണം പരതിനടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, വാതിലുകൾ തുറന്നിടുക, നഷ്ടപ്പെടാൻ ഒന്നുമില്ല.

സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669