അമ്മേ., എന്‍റെ കൈ വിട്ടുപോവല്ലേ...
കേട്ടവരുടെയെല്ലാം കണ്ണുനനയിച്ച ഒരു പാട്ടുണ്ട്. അമ്മയെ ഓർക്കുന്ന എല്ലാവരുടെയും ഹൃദയത്തോടു ചേർന്നുനിൽക്കുന്ന പാട്ട്.. മേരീ മാ... ലോക മാതൃദിനത്തിൽ ആ പാട്ട് ഒരിക്കൽക്കൂടി കേൾക്കാം...

വിഖ്യാത പോപ്പ് ഗായിക ഉഷ ഉതുപ്പ് ഒരിക്കൽ പറഞ്ഞു: ഞാൻ ഈ പാട്ട് ലോകത്തെ എല്ലാ അമ്മമാർക്കുമായി സമർപ്പിക്കുന്നു. അവരില്ലായിരുന്നെങ്കിൽ നമ്മളീ പ്രകാശം കാണില്ലായിരുന്നു. ഇത് എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടാണ്. എന്‍റെ അമ്മയ്ക്കും ഞാനീ പാട്ടു സമർപ്പിക്കട്ടെ..അവർക്കിതു പാടിക്കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുകയാണ്... ഇതു പറയുന്പോൾ ഉഷ അവരുടെ മകളെ അരികെ ചേർത്തുനിർത്തിയിരുന്നു.

ഉഷ ഉതുപ്പ് പറഞ്ഞത് താരേ സമീൻ പർ എന്ന ചിത്രത്തിലെ മേരീ മാ.. എന്ന പാട്ടിനെക്കുറിച്ചാണ്. ശങ്കർ-എഹ്സാൻ-ലോയ് ത്രയം ഒരുക്കിയ നിഷ്കളങ്കസുന്ദരമായ ഈണം 12 വർഷംമുന്പ് ആ ചിത്രം പുറത്തിറങ്ങിയ വേളയിൽ കേട്ടവരുടെയെല്ലാം കണ്ണുനനയിച്ചിരുന്നു.

കണ്ണുതുടയ്ക്കാൻ...

ഡിസ്ലെക്സിയ എന്ന പഠനവൈകല്യമൂലം ഒരു എട്ടുവയസുകാരൻ അനുഭവിക്കുന്ന പ്രയാസങ്ങളുടെ കഥപറഞ്ഞതാണ് താരേ സമീൻ പർ എന്ന ചിത്രം. സംവിധാനംചെയ്ത് മുഖ്യവേഷത്തിൽ അഭിനയിച്ചത് ആമിർ ഖാൻ ആയിരുന്നു. എട്ടുവയസുകാരനായി ദർശീൽ സഫാരിയും എത്തി. ആ കുഞ്ഞിന്‍റെ മനോവ്യാപാരങ്ങളിലൂടെയാണ് പാട്ട് കടന്നുപോകുന്നത്.

അമ്മയോടുള്ള അവന്‍റെ സ്നേഹവും ഒപ്പം അവനു സ്വയമുള്ള നിസഹായാവസ്ഥയും പേടികളും പ്രസൂണ്‍ ജോഷി എഴുതിയ മനോഹരമായ വരികളിൽ തെളിഞ്ഞുനിൽക്കുന്നു. ലളിതമായ ഈണമാണ് സംഗീതസംവിധായക ത്രയം ഒരുക്കിയത്. പാടിയത് ശങ്കർ മഹാദേവൻ സ്വയവും. ചിത്രം പുറത്തിറങ്ങിയ വേളയിൽ പലരും പറയുമായിരുന്നു, കണ്ണുതുടയ്ക്കാനുള്ള ടിഷ്യൂ പേപ്പറുകളുടെ ഒരു പെട്ടി അടുത്തുവച്ചുവേണം ഈ പാട്ടു കേൾക്കാനെന്ന്.

ശങ്കറിന്‍റെ ശബ്ദം

ശങ്കർ മഹാദേവൻ എന്ന ഗായകന്‍റെ ശബ്ദത്തിൽ മാത്രം കേൾക്കാവുന്ന പാട്ടെന്ന് മനസുപറയും ഇതു കേൾക്കുന്പോൾ. വരികളും ഗായകനും മെയ്ഡ് ഫോർ ഈച്ച് അദർ എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ മുന്പ് മറ്റൊരു പ്രശസ്ത ഗായകന്‍റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെടുകയും, പിന്നീട് ഏതെങ്കിലും കുട്ടിയെക്കൊണ്ടു പാടിക്കണമെന്നു കരുതുകയും ചെയ്തതാണ് ഈ പാട്ട്. ആ കഥ ഇങ്ങനെ:

ശങ്കർ-എഹ്സാൻ-ലോയ് ത്രയം ആദ്യം ഈ പാട്ട് ഗായകൻ കെ.കെയെക്കൊണ്ടു പാടിച്ച് റെക്കോർഡ് ചെയ്തു. അദ്ദേഹം അത് മനോഹരമായ ഭാവത്തോടെ പാടുകയും ചെയ്തു. റെക്കോർഡിംഗ് പൂർത്തിയായ ശേഷം അദ്ദേഹം അവധിക്കാലം ചെലവിടാനായി വിദേശത്തേക്കു പറന്നു. അപ്പോഴാണ് പാട്ടിൽ ചില്ലറ ചെറിയ മാറ്റങ്ങളുണ്ട്, വീണ്ടും റെക്കോർഡ് ചെയ്യണം എന്നാവശ്യപ്പെട്ട് സംഗീതസംവിധായകർ വിളിക്കുന്നത്. പക്ഷേ കെ.കെയ്ക്കു പെട്ടെന്നു മടങ്ങാൻ സാധിക്കുന്ന സ്ഥിതിയായിരുന്നില്ല. അങ്ങനെയാണ് ശങ്കർ മഹാദേവന്‍റെ ശബ്ദത്തിൽ പാട്ട് വീണ്ടും റെക്കോർഡ് ചെയ്തത്.

ആമിർ ഖാനു വേണ്ടി പാടണം എന്ന കെ.കെയുടെ മോഹമാണ് അതോടെ പൊലിഞ്ഞത്. അതുപോട്ടെ, എന്തായാലും ശങ്കറിന്‍റെ പാട്ട് മനോഹരമായിട്ടുണ്ട് എന്നായിരുന്നു കൃഷ്ണകുമാർ കുന്നത്ത് എന്ന കെ.കെയുടെ പ്രതികരണം.

ഒരു കുഞ്ഞിന്‍റെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന പാട്ട് എങ്ങനെ ഒരു മുതിർന്നയാളുടെ ശബ്ദത്തിൽ കേൾപ്പിക്കും എന്ന ചിന്തയും പിന്നീടു വന്നു. ഏതെങ്കിലും കുട്ടിയെക്കൊണ്ടു പാട്ടു പാടിക്കണമെന്ന നിർദേശവുമായി ഒട്ടേറെപ്പേരാണ് അന്നു മുന്നോട്ടുവന്നത്. വേണ്ട എന്ന തീരുമാനത്തിൽ ഞങ്ങൾ ഉറച്ചുനിന്നു- ശങ്കർ മഹാദേവൻ ഓർമിക്കുന്നു.

മുതിർന്നയാളുടെ ശബ്ദത്തിലായാലും ആ വികാരം ലോകമെങ്ങുമെത്തിക്കാനാവുമെന്ന് പാട്ടു തെളിയിച്ചു. കേട്ടവരുടെയെല്ലാം കണ്ണും മനസും നിറഞ്ഞു.

ഒരു ഗിറ്റാറിന്‍റെ ശബ്ദം മാത്രം പശ്ചാത്തലത്തിൽവച്ച് പാട്ടൊരുക്കുന്നതും വലിയ റിസ്ക് ആയിരുന്നുവെന്ന് ശങ്കർ മഹാദേവൻ പറയുന്നു. അതെത്രമാത്രം സുന്ദരമായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ദൈവത്തേക്കാൾ വലുത്

ഉറക്കംമുടങ്ങിയതിന്‍റെ പേരിലും സുഖജീവിതത്തിനുവേണ്ടിയും സ്വന്തം മക്കളെ കൊല്ലുന്ന സ്ത്രീകൾ ഈ ലോകത്തുണ്ട്. അവരെ അമ്മ എന്ന ഗണത്തിൽ പെടുത്താമോ എന്നുറപ്പില്ല. കുഞ്ഞിന്‍റെ ലോകം അമ്മയെന്ന ബിന്ദുവിനെച്ചുറ്റിയാണ് മിക്കപ്പോഴും കറങ്ങുന്നത്. ദൈവത്തേക്കാൾ വലുതാണ് അവർക്ക് അമ്മ. അതുകൊണ്ടുതന്നെ അവനോ അവളോ പറഞ്ഞേക്കാം- അമ്മേ, എന്നെ തിരക്കിനിടയിൽ കൈവിട്ടുപോകല്ലേ.., എനിക്കു തനിയെ വീട്ടിലേക്കു മടങ്ങിയെത്താൻപോലും കഴിയില്ല....

ഹരിപ്രസാദ്‌