പുതിയ സംയുക്ത
ഒരു യമണ്ടൻ പ്രേമ കഥയിൽ നായികയായി തിളങ്ങുന്പോൾ ഉയരെയിൽ അതിഥി താരമായാണ് സംയുക്ത എത്തുന്നത്. തീവണ്ടിക്കു ശേഷം വീണ്ടും ടോവിനോയുടെ നായികയാകുന്ന എടയ്ക്കാട് ബറ്റാലിയൻ 06 എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നു.

ലില്ലി, തീവണ്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന്‍റെ വെള്ളിത്തിരയിൽ പുതിയ വസന്തം വിരിയിച്ച നായികയാണ് സംയുക്താ മേനോൻ. ആദ്യ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവർന്ന ഈ നായിക ഇന്നു മലയാളത്തിലെ യുവ നായകന്മാരുടെ തിരക്കുള്ള നായികയായി മാറിക്കഴിഞ്ഞിരിക്കുന്നു. തിയറ്ററിൽ പ്രദർശനം തുടരുന്ന ഒരു യമണ്ടൻ പ്രേമ കഥയിൽ നായികയായി തിളങ്ങുന്പോൾ ഉയരെയിൽ അതിഥി താരമായാണ് എത്തുന്നത്. തീവണ്ടിയിലൂടെ ഹിറ്റ് ജോഡിയായി മാറിയ ടോവിനോയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന എടയ്ക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിന്‍റെ സന്തോഷത്തിലാണ് ഈ പാലക്കാടുകാരി ഇപ്പോൾ. ഹിറ്റ് സിനിമകളുടെ പാതയിൽ സഞ്ചരിക്കുന്ന സംയുക്ത പറഞ്ഞു തുടങ്ങുകയാണ് തന്‍റെ വിശേഷങ്ങൾ...

പാലക്കാട് ടു കൊച്ചി

അച്ഛന്‍ ദുബൈയിൽ ഡോക്ടറാണ്. അമ്മയ്ക്കു സ്വദേശമായ പാലക്കാട് ഉദ്യോഗം. ജീവിതാവസാനംവരെ പാലക്കാടിന്‍റെ പച്ചപ്പിൽ കഴിച്ചുകൂട്ടാനായിരുന്നു ആഗ്രഹം. വല്ലാത്തൊരു ശാന്തതയാണ് അവിടെ. പക്ഷേ, തീവണ്ടിക്കു പുറകേ നിരവധി അവസരങ്ങൾ വന്നുതുടങ്ങിയതോടെ കൊച്ചിയിൽ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കേണ്ടിവന്നു. അമ്മയ്ക്ക് ഇവിടെ ജോലിയായതിനാൽ തനിച്ചായിരുന്നു ഫ്ളാറ്റിൽ ഞാൻ. ശബ്ദായമാനമായ നഗരം, നിശബ്ദത മുറ്റിനിൽക്കുന്ന ഫ്ളാറ്റ്. രണ്ടിനുമിടയിൽ തനി പാലക്കാട്ടുകാരിയായ എനിക്കു ശ്വാസംമുട്ടി. അങ്ങനെയാണു ജോലി രാജിവച്ച് അമ്മയും കൊച്ചിയിലേക്ക് എത്തുന്നത്. ഇപ്പോൾ ഈ നഗരവുമായി ഞാൻ ഇണങ്ങിക്കഴിഞ്ഞു. എന്നെക്കാളേറെ അമ്മയും.

എങ്ങനെയോ നടിയായി

സത്യമാണ്. കുഞ്ഞുന്നാളിലേ ആഗ്രഹം അച്ഛനെപ്പോലെ ഡോക്ടറാകാനായിരുന്നു. ഒന്നാംക്ലാസ് മുതൽ ഒന്നാംസ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാതെയായിരുന്നു പഠനം. പ്ലസ്ടു കഴിഞ്ഞ ഉടനെ എൻട്രൻസിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് പണ്ടെന്നോ കൂട്ടുകാരിക്കു നൽകിയ ഒരു ഫോട്ടോ ഒരു വാരികയുടെ കവർപേജായത്. തുടർന്നു ടോവിനോയുടെ നായികയായി തീവണ്ടി എന്ന സിനിമയിലേക്ക് ആരും കൊതിക്കുന്ന ക്ഷണം. തീവണ്ടി കഴിഞ്ഞതോടെ സിനിമയുമായി നല്ല കൂട്ടായി.

പഠനത്തിനു സുല്ല്

ഇനി പഠനം നമുക്കു പറ്റുമെന്നു തോന്നുന്നില്ല. ഇപ്പോൾ മനസു നിറയെ സിനിമയാണ്. കോളജിൽ പോയി ബിരുദമെടുക്കാനൊന്നും ഇതിനിടയിൽ കഴിയുമെന്നു തോന്നുന്നില്ല. ലക്ഷ്മി മേനോനെപ്പോലെയുള്ള ബഹുഭാഷാ നടികൾ അഭിനയവും പഠനവും ഒരേ ട്രാക്കിൽ കൊണ്ടുപോകുന്നുണ്ട്. പക്ഷേ, എനിക്കതു പറ്റില്ല. നയൻ ടു ഫൈവ് ഏതെങ്കിലും ഒരു ഓഫീസിൽ കുത്തിയിരുന്ന് ഒരേ ജോലി ചെയ്യുന്ന കാര്യം ചിന്തിക്കാൻപോലും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഡിഗ്രിയും പിജിയുമൊന്നും തൽക്കാലം മനസിലില്ല.

തമിഴിൽ തുടക്കം

കളരിയാണ് ആദ്യത്തെ തമിഴ് ചിത്രം. തിയറ്ററിൽ നല്ല റെസ്പോണ്‍സ് കിട്ടിയിരുന്നു. അതിനു ശേഷം ചെയ്തത് ജൂലായികാറ്റ് എന്ന ചിത്രമാണ്. മലയാളത്തിനും തമിഴിനും തുല്യ പ്രാധാന്യമാണു നൽകുന്നത്. മികച്ച വേഷങ്ങൾ ഏതു ഭാഷയിലായാലും കണ്ണുമടച്ചു സ്വീകരിക്കുക. അതാണ് എന്‍റെ നയം. കഥയ്ക്ക് ആവശ്യമുള്ളത് നൽകാൻ ബാധ്യസ്ഥരാണ് അഭിനേതാക്കൾ. തുടക്കക്കാരിയായിട്ടും ലില്ലിപോലെയുള്ള പരീക്ഷണങ്ങളിൽ സഹകരിക്കാൻ പ്രേരിപ്പിച്ചത് ഈ ചിന്തയാണ്.

ശബ്ദം നല്ലത്, പക്ഷേ, പാടില്ല

നല്ല ശബ്ദമാണ് എന്നു പലരും പറയുന്നു. പക്ഷേ, ആ അഭിപ്രായം മുൻനിർത്തി സിനിമയിൽ പാടാനൊന്നും ഞാനില്ല. ഒരുവിധം ശബ്ദം നല്ലതെങ്കിൽ സിനിമയിൽ പാടുന്നതു നടികൾക്കിടയിൽ സാധാരണമായിരിക്കുന്നു. പക്ഷേ, ആ അതിക്രമത്തിന് തൽക്കാലം ഞാനില്ല. തെറ്റില്ലാത്ത രീതിയിൽ അഭിനയിക്കാനറിയാം. അതു രാകി മിനുക്കി മികച്ച അഭിനേത്രിയായി മാറണം. അതുമാത്രമാണു ലക്ഷ്യം. അതിനിടയിൽ പാട്ടുപാടി പേരെടുക്കാനൊന്നും ഞാനില്ല.

കല്യാണം, എനിക്കോ?

ഇപ്പോൾ സിനിമയിലേക്ക് കാലെടുത്തുവച്ചിരിക്കുന്നവളാണു ഞാൻ. ഈ അവസരത്തിൽ കല്യാണത്തെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ മഹാപാപം. നായികാ പ്രാധാന്യമുള്ള കുറച്ചു വേഷങ്ങൾ, വന്പൻ നായകമാർക്കൊപ്പം കുറേ കഥാപാത്രങ്ങൾ- ലക്ഷ്യങ്ങൾ ഇതൊക്കെയാണ്. ആഗ്രഹിച്ചതു നേടുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത സ്വഭാവമാണു പണ്ടു മുതലേ. ഈ ലക്ഷ്യങ്ങൾ നിറവേറിക്കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പ് കുടുംബജീവിതമാണ്. അതിനിനിയും ഒരുപാടു വർഷങ്ങൾ എടുക്കും.

ഷിജീഷ് യു.കെ