ദൂരശ്രാവികൾ നല്കുന്ന ദുരിതം
ബസിലും ട്രെയിനിലും മറ്റും ജനങ്ങൾക്കൊപ്പം യാത്ര ചെയ്യുന്പോൾ ടെലിഫോൺ കാതോടു ചേർത്ത് ഉച്ചത്തിൽ വ്യക്തിപര സംഭാഷണങ്ങളിലേർപ്പെടുന്നവരെ കാണാം. വെയിറ്റിംഗ് റൂമുകൾ, ജോലിസ്ഥലങ്ങൾ, ഭക്ഷണശാലകൾ, സ്റ്റേഡിയങ്ങൾ എന്നുവേണ്ട ക്യൂ പാലിക്കേണ്ട ഇടങ്ങൾവരെ ഈ "അവയവം' സഹജീവികൾക്ക് ഉപദ്രവമാകുന്ന വിവരം പ്രയോഗിക്കുന്നവർ അറിയുന്നില്ല, തീർച്ചയായും അറിയേണ്ടതാണ്.

ടെലിഫോൺ എന്ന ദൂരശ്രാവി ദൂരെയിരിക്കുന്നയാളോട് സ്വകാര്യമായി സംവദിക്കാനുള്ള ഉപകരണമാണ്. (മറ്റനേകമനേകം കാര്യങ്ങൾക്കും ആകാം) വ്യക്തിപരമായ ഒരു സംഭാഷണം മൈതാനപ്രസംഗമാക്കി ചുറ്റുമുള്ളവരെ ആകർഷിക്കാൻ ശ്രമിക്കുന്പോൾ അരോചകമാകുകയാണു ചെയ്യുന്നത്. ദീർഘദൂര യാത്രയിലുള്ളവർ പുസ്തകം വായിച്ചോ മനോരാജ്യത്തിൽ മുഴുകിയോ അടുത്തിരിക്കുന്നവരോടു സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടോ വഴിയോരക്കാഴ്ചകൾ കണ്ടോ, ഉറക്കത്തിൽ പ്രവേശിച്ചോ പ്രയാണം രസകരമാക്കാനാണാഗ്രഹിക്കുന്നത്. അപ്പോഴാണ് സ്വയം പ്രകടനക്കാരൻ ഭാഷണയന്ത്രത്തിൽകൂടി മൈത്രീബന്ധം പുതുക്കൽ, ശത്രുവിനെ നേരിടൽ, കല്യാണാലോചന വേണ്ടെന്നു വയ്ക്കൽ തുടങ്ങി ഭാര്യയുമായി വീട്ടുകാര്യം ചർച്ചചെയ്യൽവരെ നടത്തിക്കളയുന്നത്.

ഇത്തരം ബാലിശമായ പരോപദ്രവം ഒഴിവാക്കാൻ ഹെഡ്സെറ്റ്, ഇയർഫോൺ, എയർപോഡ്സ് മുതലായവ ഉപയോഗിക്കാം. പക്ഷേ ഒന്നു ചിന്തിക്കുക. സഹജീവികൾക്ക് അസ്പൃശ്യനായി കഴിയാനാണോ വിവേകമതികൾ ശ്രമിക്കേണ്ടത്? നാമെല്ലാം സമൂഹത്തിന്‍റെ ഭാഗമല്ലേ?

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669