Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദേവരാജസംഗീതത്തെ സ്നേഹിച്ച്, പഠിച്ച് ദിനേശ്കുമാർ
""ജി. ദേവരാജൻ സംഗീത സംവിധായകനായ സിനിമയുടെ ഗാന റെക്കോർഡിംഗിനു മുന്‍പുള്ള റിഹേഴ്സൽ സമയം.... ദേവരാജൻ മാസ്റ്റർ മനസിൽ നിന്നും പകർന്നു നൽകിയ നൊട്ടേഷനുകൾ വിവിധ വാദ്യോപകരണങ്ങളിലൂടെ വായിക്കുകയാണ് ഓർക്കെസ്ട്ര കലാകാരന്മാർ. എവിടെയെങ്കിലും ഒരു തുള്ളി തെറ്റിയാൽ മാസ്റ്റർ അതു പിടിച്ചെടുക്കും. പുല്ലാങ്കുഴൽ കലാകാരനാണ് നേരിയ വ്യത്യാസം വരുത്തിയതെങ്കിൽ മാഷ് പറയും. നിന്റെ വലതു കൈയിലെ മോതിര വിരൽ ഒന്നു മാറ്റിയിട്ട് ആ സ്ഥാനത്ത് ചെറുവിരൽ കൊണ്ട് മെല്ലെ അമർത്തിനോക്കു... കലാകാരൻ അങ്ങനെ ചെയ്യുന്പോൾ മാഷ് നല്കിയ അതേ നൊട്ടേഷൻ അതിമനോഹരമായി, മാന്ത്രികമായി തെളിഞ്ഞു വരും. ഇങ്ങനെ ഓർക്കെസ്ട്രേഷന്റെ ഓരോ സൂക്ഷ്മാണുവും ശ്രദ്ധിച്ച് മാഷ് തീർത്തതാണ് മലയാളത്തിന്റെ അനശ്വര ഗാനങ്ങൾ.... കേട്ടാലും കേട്ടാലും മതിവരാത്ത ദേവരാജ ഗാനങ്ങൾ.....''
നീണ്ട കാലങ്ങളായി ജി. ദേവരാജന്റെ കൈവിരൽ സ്പർശത്തെ പിന്തുടരുന്ന പി. ദിനേശ് കുമാറാണ് ദേവരാജ ഗാനനിർമിതിയുടെ ഇന്ദ്രജാല വഴികളെക്കുറിച്ച് ഇങ്ങനെ പറയുന്നത്. പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗമായ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ കോഴിക്കോട് ജില്ലാ മേധാവിയാണ് പി. ദിനേശ്കുമാർ.
ഈ 31നു ശാസ്ത്രീയ വിരലടയാള ലോകത്ത് നിന്നു പിടിയിറങ്ങുകയാണ് ഇദ്ദേഹം. കേരളത്തെ പിടിച്ചു കുലുക്കിയ വളരെ പ്രമാദങ്ങളായ നിരവധി കേസുകളിൽ കുറ്റം തെളിയിക്കുവാനുള്ള ശാസ്ത്രീയ തെളിവുകൾ പോലീസിനു നല്‍കിയിട്ടുള്ള വിരലടയാള വിദഗ്ധൻ കൂടിയാണ് ദിനേശ് കുമാർ. 27 വർഷത്തെ കുറ്റാന്വേഷണ ജീവിതത്തിൽ അയ്യായിരത്തിൽപരം കുറ്റകൃത്യ സംഭവസ്ഥലങ്ങൾ പരിശോധിച്ചു തെളിവുകൾ ശേഖരിച്ചിട്ടുമുണ്ട്. ഇനി വിരലടയാള കുറ്റാന്വേഷണ ലോകവും ദേവരാജ സംഗീതവും തമ്മിൽ എങ്ങനെ കൂട്ടിമുട്ടുന്നു എന്നാണെങ്കിൽ അതിനുള്ള ഉത്തരം ദിനേശ്കുമാർ തന്നെ പറയട്ടെ.
അടുത്തറിഞ്ഞ്
""ഭൂതക്കണ്ണാടിയിലൂടെ ഓരോരോ സൂക്ഷ്മതകൾ തേടി നടന്ന് ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതാണ് ഒരു വിരലടയാള വിദഗ്ധന്റെ ജോലി. നമ്മുടെ നഗ്ന നേത്രങ്ങൾക്കു കാണുവാൻ സാധിക്കാത്ത അദൃശ്യമായ ഒരു ലോകമാണ് ഞങ്ങളുടെ സഞ്ചാരവഴികൾ. അതുപോലെ ഒരു മാഗ്നിഫൈയിംഗ് ഗ്ലാസുമായാണ് ഞാൻ ദേവരാജൻ മാഷിന്റെ ഗാനങ്ങളിലൂടെ നടക്കുന്നത്. മാഷിന്റെ ഈണത്തിന്റെ, പശ്ചാത്തല സംഗീതത്തിന്റെ ഓരോ തന്മാത്രയും അതിസൂക്ഷ്മമായി ആസ്വദിച്ചു കൊണ്ടുള്ള യാത്ര.''
കോഴിക്കോട് കെ.പി. കേശവമേനോൻ റോഡിലെ പോലീസ് ക്വാർട്ടേഴ്സിലെ ഒരു മുറി ദേവരാജനു സമർപ്പിച്ചിരിക്കുകയാണ് ദിനേശ്കുമാർ. മലയാളികൾക്കു അത്ര പരിചിതമല്ലാത്ത ദേവരാജന്റെ ഫോട്ടോ ചിത്രങ്ങൾ, പിന്നെ ആകാശവാണിയിലൂടെ പോലും കേട്ടിട്ടില്ലാത്ത ഗാനങ്ങളുടെ ഒറിജിനൽ റെക്കോർഡുകൾ, ദേവരാജന്റെ തമിഴ്-തെലുങ്ക് - കന്നട ഗാനങ്ങൾ തുടങ്ങിയവ ഇവിടെ ഉണ്ട്.
ഗാനശേഖരം
ജി. ദേവരാജൻ സംഗീതം നല്കിയ 354 മലയാള സിനിമകളിൽ ഒട്ടുമിക്കതിന്റെയും ഗാനങ്ങൾ ഗ്രാമഫോണ്‍ റെക്കോർഡായും സ്പൂൾ ആയും കാസറ്റായും സിഡിയായും ശേഖരിച്ചിട്ടുമുണ്ട്. നാടക-ലളിത ഗാനങ്ങളുടെ വലിയ ശേഖരവും കാണാം. ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ് ഉൾപ്പെടെയുള്ള പ്രശസ്ത ഗായകർക്കു ഈണം പറഞ്ഞു കൊടുക്കുന്ന മാസ്റ്ററുടെ ശബ്ദ റെക്കോർഡുകളും അത്യപൂർവമാണ്. എത്ര ഒൗദ്യോഗിക തിരക്കുണ്ടായാലും ദിവസവും രണ്ടു മണിക്കൂർ എങ്കിലും ദേവരാജ ഗാനങ്ങൾ ദിനേശ് കുമാർ കേൾക്കാറുണ്ട്. സാധാരണ ഗാനാസ്വാദകർ കേൾക്കുന്ന പോലെയൊരു ആസ്വാദനമല്ല അത് എന്നതും ശ്രദ്ധേയം. ഒരേ പാട്ടു തന്നെ പല സംവിധാനങ്ങളിലൂടെ കേൾക്കും. ഗ്രാമഫോണിലൂടെയും ആധുനിക മ്യൂസിക്ക് സിസ്റ്റത്തിലൂടെയും കാസറ്റ് പ്ലേയറിലൂടെയും തന്റെ ഇഷ്ട ദേവരാജ ഗാനങ്ങൾ നിരന്തരം ആസ്വദിക്കും. ഗാനങ്ങളിലെ ഓരോ സ്വരം വരെ എങ്ങനെയാണ് മാസ്റ്റർ വിന്യസിപ്പിച്ചിരിക്കുന്നതെന്നു ദിനേശ് കുമാർ പറയും. ആ ഗാനങ്ങളിലെ ഹമ്മിംഗുകൾ, ഭ്യഗകൾ, ബിജിഎം എല്ലാം മനഃപാഠം. വയലിനും വീണയും പുല്ലാങ്കുഴലും തബലയും ഗിറ്റാറും ബെൽസും കൊണ്ട് ഓരോ ഗാനത്തെയും ദേവരാജൻ എങ്ങനെ ആഘോഷിക്കുന്നു എന്നും ദിനേശ്കുമാർ ചൂണ്ടിക്കാട്ടുന്നു. പ്രണയവും വിരഹവും തീവ്രനൊന്പരവും ഈണങ്ങൾ എങ്ങനെ ഒപ്പിയെടുക്കുന്നു എന്നും. ഒരു കൊച്ചു ഉദാഹരണം പറയാം. "മല്ലികാബാണൻ തന്റെ വില്ലെടുത്തു' എന്ന പ്രശസ്ത ഗാനത്തിന്റെ തുടക്കം കേട്ടിട്ടില്ലേ. കാമുകനും കാമുകിയും ഉറക്കെ വിളിച്ചുപാടുകയാണ്. പ്രണയത്തിന്റെ ആഘോഷമാണത്. ഇതുപോലെ മാഷിന്റെ മൂവായിരത്തിലധികം ഗാനങ്ങളെക്കുറിച്ചും പി. ദിനേശ് കുമാർ ദീർഘമായി പറയും. കൗമാര കാലത്ത് ആകാശവാണിയിലൂടെ ദേവരാജ ഗാനം കേട്ടതു മുതൽ തുടങ്ങുന്നതാണ് ദിനേശ് കുമാറിന്റെ ഈ ദേവരാജ സംഗീത ലഹരി.
ആദ്യ കൂടിക്കാഴ്ച
1992-ൽ തിരുവനന്തപുരത്ത് ഒൗദ്യോഗിക പരിശീലനത്തിനു എത്തിയപ്പോഴാണ് കരമനയിലുള്ള മാസ്റ്ററുടെ വീട്ടിലെത്തി ആദ്യം കാണുന്നത്. തന്റെ ഈണങ്ങളുടെ ആരാധകനെ മാസ്റ്ററും കണ്ട മാത്രയിൽ തിരിച്ചറിഞ്ഞു. പരിശീലനത്തിന്റെ ആറുമാസവും ദിനേശ് കുമാർ മാസ്റ്ററിന്റെ വാടക വീടായ മഞ്ജുഷയിൽ അതിഥിയായി. വൈകുന്നേരം ആറു മുതൽ രാത്രി എട്ടുവരെ ജി. ദേവരാജനൊപ്പം സംഗീതച്ചർച്ച നടത്തി. കോഴിക്കോട് ദേവരാജൻ ചികിത്സയ്ക്കായി എത്തിയപ്പോഴും ആദ്യം വിളിച്ചത് തന്റെ ആരാധകനെ തന്നെ. ക്വാർട്ടേഴ്സിൽ ലാൻഡ് ഫോണ്‍ ഉണ്ടോ എന്ന ചോദ്യം മാത്രമേ മുന്നോട്ടു വച്ചുള്ളൂ.
ചികിത്സ നടന്ന ദിവസങ്ങൾ മുഴുവൻ പോലീസ് ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു മാസ്റ്റർ. വൈകുന്നേരം കോഴിക്കോട് ടൗണിലൂടെ ദിനേശ് കുമാറിന്റെ കൈയും പിടിച്ചു മെല്ലെ നടക്കും. നഗരവാസികൾ പലരും അദ്ഭുതത്തോടെ തിരിഞ്ഞുനോക്കുന്പോൾ മാസ്റ്റർ ഒരു സാധാരണക്കാരനെ പോലെ നടന്നുനീങ്ങും. മാസ്റ്ററുടെ സംഗീതത്തിന്റെ നേരിയ അംശം തിരിച്ചറിയുന്നത് പോലെ ആ ഹൃദയവും ഹൃദയവിശുദ്ധിയും ദിനേശ്കുമാർ എടുത്തു പറയും. മാഷിന്റെ ധിക്കാരം പോലും ആ സത്യസന്ധതയിൽ നിന്നും സംഗീതത്തോടുള്ള അമിത സ്നേഹത്തിൽ നിന്നും ഉൗർന്നു വന്നതാണ്. ഗാനങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത പ്രകൃതക്കാരനായ ദേവരാജന്റെ ശിക്ഷണത്തിൽ പാടിപ്പാടി പഠിച്ച യേശുദാസ് പൂർണ ഗായകനായി വളർന്നതിൽ അദ്ഭുതമുണ്ടോ എന്നു ദിനേശ് കുമാർ.
യേശുദാസ്
ജി. ദേവരാജൻ ഈണമിട്ട അറുന്നൂറ്റി അന്‍പതോളം മലയാള ചലച്ചിത്ര ഗാനങ്ങൾ ആണ് ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് പാടിയിട്ടുള്ളത്. മറ്റൊരു മലയാള സംഗീത സംവിധായകന്റെയും കീഴിൽ ഇത്രയധികം ഗാനങ്ങൾ യേശുദാസ് പാടിയിട്ടില്ല. മറ്റു സംഗീത സംവിധായകന്മാരിൽ നിന്നും വ്യത്യസ്തമായി പാട്ടിന്റെ നൊട്ടേഷനുകൾ കുറിച്ച് നൽകുന്നതും ഓർക്കെസ്ട്രേഷനു നേതൃത്വം നൽകുന്നതും എല്ലാം ജി. ദേവരാജൻ തന്നെയായിരുന്നു. താൻ സൃഷ്ടിക്കുന്ന ഈണം പൂർണമായും തന്റേതു തന്നെയായിരിക്കണം എന്നു കർശന നിർബന്ധമുണ്ടായിരുന്നു ജി. ദേവരാജന്‍.
ഗായകന്റെ മനോധർമം പോലും മാസ്റ്റർ അനുവദിച്ചിരുന്നുമില്ല. ദിനേശ് കുമാർ പറയുന്നു. "നമ്മുടെ സ്വന്തം എന്നു ഉറപ്പിച്ചു പറയാവുന്നത്. മാതാപിതാക്കളും ഭാര്യയും മക്കളും ഒക്കെ ആണെന്നാണ് പലരുടെയും ധാരണ. എന്നാൽ നമ്മുടെ സ്വന്തം എന്നത് പറയാവുന്നത് നമ്മുടെ വിരലടയാളങ്ങൾ മാത്രമാണ്. നമുക്കു മാത്രം ഉള്ളതിനെയാണ് സ്വന്തം എന്നു പറയേണ്ടത്. നമ്മുടെ കൈവിരൽ രേഖകളുടെ സൂക്ഷ്മാംശങ്ങൾ നമുക്കു മാത്രം സ്വന്തമായതാണ്. ദേവരാജ കൈമുദ്രയും അങ്ങനെ തന്നെ. ആ ഈണം ഒന്നേ ഒന്നു മാത്രം!'
ജോലിയിൽ നിന്ന് വിരമിക്കുന്പോൾ ആ കൈവിരൽ സ്പർശം ഇനി കൂടുതൽ സമയം പിന്തുടരണം. തലശേരിയിൽ പണിത പുതിയ വീട്ടിൽ ഒരു സംഗീതമുറി തന്നെ ഇതിനായി ഒരുക്കിയിട്ടുണ്ട്. ദേവരാജ സംഗീതം അതിന്റെ ആഴത്തിലും പരപ്പിലും ആസ്വദിക്കുവാൻ വേണ്ടിയുള്ള സംവിധാനം ഈ വിശാലമായ മ്യൂസിക് റൂമിൽ ഉണ്ടെന്നും ദിനേശ് കുമാർ. ദേവരാജ സംഗീതത്തിനൊപ്പം അഭിഭാഷകനായും തുടരാനാണ് തീരുമാനം.
എസ്. മഞ്ജുളാദേവി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Latest News
സുഗന്ധഗിരി മരംമുറി കേസ്; ഡിഎഫ്ഒ അടക്കമുള്ളവര്‍ക്ക് സസ്പെന്ഷന്
അടൂരില്‍ പേപ്പട്ടി കടിച്ചയാള്‍ മരിച്ചു
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top