ദേവരാജസംഗീതത്തെ സ്നേഹിച്ച്, പഠിച്ച് ദിനേശ്കുമാർ
""ജി. ദേവരാജൻ സംഗീത സംവിധായകനായ സിനിമയുടെ ഗാന റെക്കോർഡിംഗിനു മുന്പുള്ള റിഹേഴ്സൽ സമയം.... ദേവരാജൻ മാസ്റ്റർ മനസിൽ നിന്നും പകർന്നു നൽകിയ നൊട്ടേഷനുകൾ വിവിധ വാദ്യോപകരണങ്ങളിലൂടെ വായിക്കുകയാണ് ഓർക്കെസ്ട്ര കലാകാരന്മാർ. എവിടെയെങ്കിലും ഒരു തുള്ളി തെറ്റിയാൽ മാസ്റ്റർ അതു പിടിച്ചെടുക്കും. പുല്ലാങ്കുഴൽ കലാകാരനാണ് നേരിയ വ്യത്യാസം വരുത്തിയതെങ്കിൽ മാഷ് പറയും. നിന്‍റെ വലതു കൈയിലെ മോതിര വിരൽ ഒന്നു മാറ്റിയിട്ട് ആ സ്ഥാനത്ത് ചെറുവിരൽ കൊണ്ട് മെല്ലെ അമർത്തിനോക്കു... കലാകാരൻ അങ്ങനെ ചെയ്യുന്പോൾ മാഷ് നല്കിയ അതേ നൊട്ടേഷൻ അതിമനോഹരമായി, മാന്ത്രികമായി തെളിഞ്ഞു വരും. ഇങ്ങനെ ഓർക്കെസ്ട്രേഷന്‍റെ ഓരോ സൂക്ഷ്മാണുവും ശ്രദ്ധിച്ച് മാഷ് തീർത്തതാണ് മലയാളത്തിന്‍റെ അനശ്വര ഗാനങ്ങൾ.... കേട്ടാലും കേട്ടാലും മതിവരാത്ത ദേവരാജ ഗാനങ്ങൾ.....''

നീണ്ട കാലങ്ങളായി ജി. ദേവരാജന്‍റെ കൈവിരൽ സ്പർശത്തെ പിന്തുടരുന്ന പി. ദിനേശ് കുമാറാണ് ദേവരാജ ഗാനനിർമിതിയുടെ ഇന്ദ്രജാല വഴികളെക്കുറിച്ച് ഇങ്ങനെ പറയുന്നത്. പോലീസിന്‍റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗമായ ഫിംഗർ പ്രിന്‍റ് ബ്യൂറോയുടെ കോഴിക്കോട് ജില്ലാ മേധാവിയാണ് പി. ദിനേശ്കുമാർ.

ഈ 31നു ശാസ്ത്രീയ വിരലടയാള ലോകത്ത് നിന്നു പിടിയിറങ്ങുകയാണ് ഇദ്ദേഹം. കേരളത്തെ പിടിച്ചു കുലുക്കിയ വളരെ പ്രമാദങ്ങളായ നിരവധി കേസുകളിൽ കുറ്റം തെളിയിക്കുവാനുള്ള ശാസ്ത്രീയ തെളിവുകൾ പോലീസിനു നല്കിയിട്ടുള്ള വിരലടയാള വിദഗ്ധൻ കൂടിയാണ് ദിനേശ് കുമാർ. 27 വർഷത്തെ കുറ്റാന്വേഷണ ജീവിതത്തിൽ അയ്യായിരത്തിൽപരം കുറ്റകൃത്യ സംഭവസ്ഥലങ്ങൾ പരിശോധിച്ചു തെളിവുകൾ ശേഖരിച്ചിട്ടുമുണ്ട്. ഇനി വിരലടയാള കുറ്റാന്വേഷണ ലോകവും ദേവരാജ സംഗീതവും തമ്മിൽ എങ്ങനെ കൂട്ടിമുട്ടുന്നു എന്നാണെങ്കിൽ അതിനുള്ള ഉത്തരം ദിനേശ്കുമാർ തന്നെ പറയട്ടെ.

അടുത്തറിഞ്ഞ്

""ഭൂതക്കണ്ണാടിയിലൂടെ ഓരോരോ സൂക്ഷ്മതകൾ തേടി നടന്ന് ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതാണ് ഒരു വിരലടയാള വിദഗ്ധന്‍റെ ജോലി. നമ്മുടെ നഗ്ന നേത്രങ്ങൾക്കു കാണുവാൻ സാധിക്കാത്ത അദൃശ്യമായ ഒരു ലോകമാണ് ഞങ്ങളുടെ സഞ്ചാരവഴികൾ. അതുപോലെ ഒരു മാഗ്നിഫൈയിംഗ് ഗ്ലാസുമായാണ് ഞാൻ ദേവരാജൻ മാഷിന്‍റെ ഗാനങ്ങളിലൂടെ നടക്കുന്നത്. മാഷിന്‍റെ ഈണത്തിന്‍റെ, പശ്ചാത്തല സംഗീതത്തിന്‍റെ ഓരോ തന്മാത്രയും അതിസൂക്ഷ്മമായി ആസ്വദിച്ചു കൊണ്ടുള്ള യാത്ര.''

കോഴിക്കോട് കെ.പി. കേശവമേനോൻ റോഡിലെ പോലീസ് ക്വാർട്ടേഴ്സിലെ ഒരു മുറി ദേവരാജനു സമർപ്പിച്ചിരിക്കുകയാണ് ദിനേശ്കുമാർ. മലയാളികൾക്കു അത്ര പരിചിതമല്ലാത്ത ദേവരാജന്‍റെ ഫോട്ടോ ചിത്രങ്ങൾ, പിന്നെ ആകാശവാണിയിലൂടെ പോലും കേട്ടിട്ടില്ലാത്ത ഗാനങ്ങളുടെ ഒറിജിനൽ റെക്കോർഡുകൾ, ദേവരാജന്‍റെ തമിഴ്-തെലുങ്ക് - കന്നട ഗാനങ്ങൾ തുടങ്ങിയവ ഇവിടെ ഉണ്ട്.

ഗാനശേഖരം

ജി. ദേവരാജൻ സംഗീതം നല്കിയ 354 മലയാള സിനിമകളിൽ ഒട്ടുമിക്കതിന്‍റെയും ഗാനങ്ങൾ ഗ്രാമഫോണ്‍ റെക്കോർഡായും സ്പൂൾ ആയും കാസറ്റായും സിഡിയായും ശേഖരിച്ചിട്ടുമുണ്ട്. നാടക-ലളിത ഗാനങ്ങളുടെ വലിയ ശേഖരവും കാണാം. ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ് ഉൾപ്പെടെയുള്ള പ്രശസ്ത ഗായകർക്കു ഈണം പറഞ്ഞു കൊടുക്കുന്ന മാസ്റ്ററുടെ ശബ്ദ റെക്കോർഡുകളും അത്യപൂർവമാണ്. എത്ര ഒൗദ്യോഗിക തിരക്കുണ്ടായാലും ദിവസവും രണ്ടു മണിക്കൂർ എങ്കിലും ദേവരാജ ഗാനങ്ങൾ ദിനേശ് കുമാർ കേൾക്കാറുണ്ട്. സാധാരണ ഗാനാസ്വാദകർ കേൾക്കുന്ന പോലെയൊരു ആസ്വാദനമല്ല അത് എന്നതും ശ്രദ്ധേയം. ഒരേ പാട്ടു തന്നെ പല സംവിധാനങ്ങളിലൂടെ കേൾക്കും. ഗ്രാമഫോണിലൂടെയും ആധുനിക മ്യൂസിക്ക് സിസ്റ്റത്തിലൂടെയും കാസറ്റ് പ്ലേയറിലൂടെയും തന്‍റെ ഇഷ്ട ദേവരാജ ഗാനങ്ങൾ നിരന്തരം ആസ്വദിക്കും. ഗാനങ്ങളിലെ ഓരോ സ്വരം വരെ എങ്ങനെയാണ് മാസ്റ്റർ വിന്യസിപ്പിച്ചിരിക്കുന്നതെന്നു ദിനേശ് കുമാർ പറയും. ആ ഗാനങ്ങളിലെ ഹമ്മിംഗുകൾ, ഭ്യഗകൾ, ബിജിഎം എല്ലാം മനഃപാഠം. വയലിനും വീണയും പുല്ലാങ്കുഴലും തബലയും ഗിറ്റാറും ബെൽസും കൊണ്ട് ഓരോ ഗാനത്തെയും ദേവരാജൻ എങ്ങനെ ആഘോഷിക്കുന്നു എന്നും ദിനേശ്കുമാർ ചൂണ്ടിക്കാട്ടുന്നു. പ്രണയവും വിരഹവും തീവ്രനൊന്പരവും ഈണങ്ങൾ എങ്ങനെ ഒപ്പിയെടുക്കുന്നു എന്നും. ഒരു കൊച്ചു ഉദാഹരണം പറയാം. "മല്ലികാബാണൻ തന്‍റെ വില്ലെടുത്തു' എന്ന പ്രശസ്ത ഗാനത്തിന്‍റെ തുടക്കം കേട്ടിട്ടില്ലേ. കാമുകനും കാമുകിയും ഉറക്കെ വിളിച്ചുപാടുകയാണ്. പ്രണയത്തിന്‍റെ ആഘോഷമാണത്. ഇതുപോലെ മാഷിന്‍റെ മൂവായിരത്തിലധികം ഗാനങ്ങളെക്കുറിച്ചും പി. ദിനേശ് കുമാർ ദീർഘമായി പറയും. കൗമാര കാലത്ത് ആകാശവാണിയിലൂടെ ദേവരാജ ഗാനം കേട്ടതു മുതൽ തുടങ്ങുന്നതാണ് ദിനേശ് കുമാറിന്‍റെ ഈ ദേവരാജ സംഗീത ലഹരി.

ആദ്യ കൂടിക്കാഴ്ച

1992-ൽ തിരുവനന്തപുരത്ത് ഒൗദ്യോഗിക പരിശീലനത്തിനു എത്തിയപ്പോഴാണ് കരമനയിലുള്ള മാസ്റ്ററുടെ വീട്ടിലെത്തി ആദ്യം കാണുന്നത്. തന്‍റെ ഈണങ്ങളുടെ ആരാധകനെ മാസ്റ്ററും കണ്ട മാത്രയിൽ തിരിച്ചറിഞ്ഞു. പരിശീലനത്തിന്‍റെ ആറുമാസവും ദിനേശ് കുമാർ മാസ്റ്ററിന്‍റെ വാടക വീടായ മഞ്ജുഷയിൽ അതിഥിയായി. വൈകുന്നേരം ആറു മുതൽ രാത്രി എട്ടുവരെ ജി. ദേവരാജനൊപ്പം സംഗീതച്ചർച്ച നടത്തി. കോഴിക്കോട് ദേവരാജൻ ചികിത്സയ്ക്കായി എത്തിയപ്പോഴും ആദ്യം വിളിച്ചത് തന്‍റെ ആരാധകനെ തന്നെ. ക്വാർട്ടേഴ്സിൽ ലാൻഡ് ഫോണ്‍ ഉണ്ടോ എന്ന ചോദ്യം മാത്രമേ മുന്നോട്ടു വച്ചുള്ളൂ.

ചികിത്സ നടന്ന ദിവസങ്ങൾ മുഴുവൻ പോലീസ് ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു മാസ്റ്റർ. വൈകുന്നേരം കോഴിക്കോട് ടൗണിലൂടെ ദിനേശ് കുമാറിന്‍റെ കൈയും പിടിച്ചു മെല്ലെ നടക്കും. നഗരവാസികൾ പലരും അദ്ഭുതത്തോടെ തിരിഞ്ഞുനോക്കുന്പോൾ മാസ്റ്റർ ഒരു സാധാരണക്കാരനെ പോലെ നടന്നുനീങ്ങും. മാസ്റ്ററുടെ സംഗീതത്തിന്‍റെ നേരിയ അംശം തിരിച്ചറിയുന്നത് പോലെ ആ ഹൃദയവും ഹൃദയവിശുദ്ധിയും ദിനേശ്കുമാർ എടുത്തു പറയും. മാഷിന്‍റെ ധിക്കാരം പോലും ആ സത്യസന്ധതയിൽ നിന്നും സംഗീതത്തോടുള്ള അമിത സ്നേഹത്തിൽ നിന്നും ഉൗർന്നു വന്നതാണ്. ഗാനങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത പ്രകൃതക്കാരനായ ദേവരാജന്‍റെ ശിക്ഷണത്തിൽ പാടിപ്പാടി പഠിച്ച യേശുദാസ് പൂർണ ഗായകനായി വളർന്നതിൽ അദ്ഭുതമുണ്ടോ എന്നു ദിനേശ് കുമാർ.

യേശുദാസ്

ജി. ദേവരാജൻ ഈണമിട്ട അറുന്നൂറ്റി അന്പതോളം മലയാള ചലച്ചിത്ര ഗാനങ്ങൾ ആണ് ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് പാടിയിട്ടുള്ളത്. മറ്റൊരു മലയാള സംഗീത സംവിധായകന്‍റെയും കീഴിൽ ഇത്രയധികം ഗാനങ്ങൾ യേശുദാസ് പാടിയിട്ടില്ല. മറ്റു സംഗീത സംവിധായകന്മാരിൽ നിന്നും വ്യത്യസ്തമായി പാട്ടിന്‍റെ നൊട്ടേഷനുകൾ കുറിച്ച് നൽകുന്നതും ഓർക്കെസ്ട്രേഷനു നേതൃത്വം നൽകുന്നതും എല്ലാം ജി. ദേവരാജൻ തന്നെയായിരുന്നു. താൻ സൃഷ്ടിക്കുന്ന ഈണം പൂർണമായും തന്‍റേതു തന്നെയായിരിക്കണം എന്നു കർശന നിർബന്ധമുണ്ടായിരുന്നു ജി. ദേവരാജന്.

ഗായകന്‍റെ മനോധർമം പോലും മാസ്റ്റർ അനുവദിച്ചിരുന്നുമില്ല. ദിനേശ് കുമാർ പറയുന്നു. "നമ്മുടെ സ്വന്തം എന്നു ഉറപ്പിച്ചു പറയാവുന്നത്. മാതാപിതാക്കളും ഭാര്യയും മക്കളും ഒക്കെ ആണെന്നാണ് പലരുടെയും ധാരണ. എന്നാൽ നമ്മുടെ സ്വന്തം എന്നത് പറയാവുന്നത് നമ്മുടെ വിരലടയാളങ്ങൾ മാത്രമാണ്. നമുക്കു മാത്രം ഉള്ളതിനെയാണ് സ്വന്തം എന്നു പറയേണ്ടത്. നമ്മുടെ കൈവിരൽ രേഖകളുടെ സൂക്ഷ്മാംശങ്ങൾ നമുക്കു മാത്രം സ്വന്തമായതാണ്. ദേവരാജ കൈമുദ്രയും അങ്ങനെ തന്നെ. ആ ഈണം ഒന്നേ ഒന്നു മാത്രം!'

ജോലിയിൽ നിന്ന് വിരമിക്കുന്പോൾ ആ കൈവിരൽ സ്പർശം ഇനി കൂടുതൽ സമയം പിന്തുടരണം. തലശേരിയിൽ പണിത പുതിയ വീട്ടിൽ ഒരു സംഗീതമുറി തന്നെ ഇതിനായി ഒരുക്കിയിട്ടുണ്ട്. ദേവരാജ സംഗീതം അതിന്‍റെ ആഴത്തിലും പരപ്പിലും ആസ്വദിക്കുവാൻ വേണ്ടിയുള്ള സംവിധാനം ഈ വിശാലമായ മ്യൂസിക് റൂമിൽ ഉണ്ടെന്നും ദിനേശ് കുമാർ. ദേവരാജ സംഗീതത്തിനൊപ്പം അഭിഭാഷകനായും തുടരാനാണ് തീരുമാനം.

എസ്. മഞ്ജുളാദേവി