കലാസംവിധാനത്തിന് പ്രഥമസ്ഥാനം; സാലു കെ. ജോർജ്
മലയാള സിനിമയിൽ കലാസംവിധായകനായി തനിക്കായൊരു ഇടം നേടിക്കഴിഞ്ഞയാളാണ് സാലു കെ. ജോർജ്. ഇരുപത്തിയഞ്ചു വർഷത്തോളമായി നൂറോളം സിനിമകളുടെ കലാസംവിധായകനായി അദ്ദേഹം ഇവിടെയുണ്ട്. ഇതിനിടയിൽ നടനായും പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ കഴിഞ്ഞതിന്‍റെ സന്തോഷവും ആ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്.

സിനിമയോടുള്ള ആഗ്രഹത്തിലാണ് ചങ്ങനാശേരിയിൽ നിന്നു ചെന്നൈയിലേക്കു പോകുന്നത്. ധരണി സാറിനൊപ്പം കുറച്ചുകാലം പ്രവർത്തിച്ചതിനു ശേഷം സ്വതന്ത്രമായി കലാസംവിധാനം ചെയ്യുന്നത് ദിലീപിന്‍റെ ഈ പറക്കും തളിക എന്ന ചിത്രത്തിലാണ്. തുടക്കക്കാരൻ എന്ന നിലയിൽ ഏറെ ശ്രദ്ധ ആ ചിത്രത്തിന്‍റെ വർക്ക് നേടിത്തന്നു. സാലു കെ ജോർജ് തന്‍റെ സിനിമ സഞ്ചാരത്തെക്കുറിച്ച വാചാലനാവുകയാണ്: ഓരോ ലൊക്കേഷനിലും ആ പ്രദേശത്തിന്‍റെ ഭൗതിക ചുറ്റുപാടിനെക്കുറിച്ച് ധാരണയിലാകണം സെറ്റ് ഒരുക്കേണ്ടത്. സിനിമയുടെ സിറ്റുവേഷന് അനുസരിച്ചുള്ള പശ്ചാത്തലത്തിൽ കലയുടെ അംശം ഒരുക്കുകയാണ് കലാ സംവിധായകൻ ചെയ്യുന്നത്. അതിനു കലാപരമായ വിഷൻ ഉണ്ടായിരിക്കണം.നമ്മൾ കണ്ട കഴ്ചകളും യാത്രകളും മറ്റ് നിരീക്ഷണങ്ങളുമൊക്കെ അതിനു സഹായിക്കുന്നത്.

എന്നെ നടനായി മാറ്റുന്നത് സംവിധായകൻ എ.കെ സാജനാണ്. അദ്ദേഹത്തിന്‍റെ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലെ ഗുണ്ടാ കഥാപാത്രത്തിലേക്കാണ് ആദ്യമായി അഭിനയിക്കാൻ എന്നെ വിളിക്കുന്നത്. പിന്നീട് ലിജോ ജോസ് പല്ലിശ്ശേരിയുടെ നായകനിലും നല്ലൊരു വേഷം ചെയ്തു. എന്‍റെ മെഴുതിരി അത്താഴങ്ങൾ, ഗാംബിനോസ് തുടങ്ങിയ ചിത്രങ്ങളിലും സമീപകാലത്ത് അഭിനയിച്ചിരുന്നു. പ്രിയദർശൻ -മോഹൻലാൽ ടീമിന്‍റെ കുഞ്ഞാലിമരയ്ക്കാറിൽ ഒരു മുഴുനീള വേഷത്തിലേക്കു വിളിച്ചിരുന്നു. പക്ഷേ, അപ്പോഴാണ് മാർക്കോണി മത്തായിയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. അതിനാൽ പ്രിയൻ സാറിനോട് പറഞ്ഞ് അതിൽ നിന്നു പിന്മാറി. -സാലു കെ ജോർജ് തന്‍റെ അഭിനയ വഴികൾ വിവരിക്കുന്നു.

അഭിനയത്തോട് പ്രത്യേക ഇഷ്ടം മനസിലുണ്ടെങ്കിലും തന്‍റെ ആദ്യ പരിഗണന എന്നും കലാസംവിധാനത്തിൽ തന്നെയാണെന്നു സാലു കെ. ജോർജ് ഉറപ്പിച്ചു പറയുന്നു. ഓരോ സിനിമയുടെയും കലാസംവിധാന വർക്കിനു ഇടയിലുള്ള അവസരങ്ങളിലാണ് അഭിനയിക്കാൻ പോകുന്നത്. അഭിനയിക്കുന്നതിനായി കലാസംവിധാനം മാറ്റിവെക്കില്ല, തന്‍റെ നിലപാട് വ്യക്തമാക്കുകയാണ്.

ജയറാം ചിത്രം മാർക്കോണി മത്തായിക്കു വേണ്ടി ചങ്ങനാശേരി മാർക്കറ്റിൽ പുതിയൊരു ടൗൺ ഷിപ്പ് ഒരുക്കിയതാണ് സമീപകാലത്തു ചെയ്ത വലിയൊരു വർക്ക്. അറുപതോളം പേർ ഒന്നരമാസത്തോളം വർക്കു ചെയ്താണ് അതിനായുള്ള സെറ്റ് ഒരുക്കിയത്. എങ്കിലും അടുത്തകാലത്തു ചെയ്തവയിൽ വെല്ലുവിളി സൃഷ്ടിച്ചത് മോഹൻലാൽ ചിത്രം 1971 ആണെന്നു ഈ കലാകാരൻ പറയുന്നു. യുദ്ധാന്തരീക്ഷവും പഴയ കാലഘ ട്ടവുമായിരുന്നു ചിത്രത്തിൽ ഒരുക്കേണ്ടിയിരുന്നത്. നമ്മൾ ചെയ്ത വർക്ക് വലിയ തിരശീലയിൽ കാണുന്പോഴാണ് അതിന്‍റെ റിസൾട്ട് നമുക്ക് കിട്ടുന്നത്. അപ്പോഴാണ് ഓരോ വർക്കും എത്രയും മികച്ചതാക്കാം എന്നാണ് ശ്രദ്ധിക്കുന്നത്. ആ തോന്നലാണ് ഇന്നും നമുക്ക് പ്രചോദനമാകുന്നതും.- സാലു കെ ജോർജ് പറയുന്നു.

ജോണി ആന്‍റണിയുടെ സംവിധാനത്തിൽ ബിജു മേനോൻ ചിത്രത്തിലേക്കാണ് ഇനി സാലു കെ. ജോർജ് കലാസംവിധായകനായി എത്തുന്നത്. ഇതിനൊപ്പം മറ്റൊരു കാര്യംകൂടി ഈ കലാകാരൻ പങ്കുവെയ്ക്കുന്നു, ഉടൻ തന്നെ സംവിധാന കുപ്പായവും താൻ അണിയാൻ പോവുകയാണ്. “സിനിമാ സംവിധാനത്തിൽ താല്പര്യമുണ്ട്. ഈ വർഷാവസാനമോ അടുത്ത വർഷമോ സംവിധാനം ചെയ്യുന്ന പ്രോജക്ട് തുടങ്ങും. അതിന്‍റെ എഴുത്ത് സ്വന്തമായി തന്നെയാണ് ഒരുക്കുന്നത്. മറ്റു ചിത്രങ്ങളുടെ ആർട് വർക്കിനൊപ്പം അതും പുരോഗമിക്കുന്നു’’.