നിന്‍റെ അപ്പന്‍റെ പണം
കുട്ടിയായിരിക്കുന്പോൾ മുതൽ സ്വേച്ഛകൾ സാധിച്ചു വളർന്ന വ്യക്തികൾ ഗൃഹനാഥൻമാരായ ശേഷവും ആ ശൈലി കൈവെടിയാൻ മടിച്ചെന്നുവരാം. മദ്യപാനമോ ധൂർത്തടിക്കലോ കൂട്ടുകൂടലോ വാഹനങ്ങൾ വാങ്ങിക്കൂട്ടലോ വഴി പണമെല്ലാം ചെലവാക്കി ആഹ്ലാദത്തിമിർപ്പിൽ കാലം തള്ളുന്നു ഇക്കൂട്ടർ.

വീണ്ടുവിചാരത്തിന്‍റെ പന്ഥാവ് സ്വീകരിക്കുക അത്ര എളുപ്പമല്ലാതെ വരുന്പോൾ, എതിർപ്പു പ്രകടിപ്പിക്കുന്ന പങ്കാളിയുടെ മുൻപിൽ ഇവർ ഇറക്കുന്ന ഒരു തുറുപ്പുചീട്ടുണ്ട് - ഇതൊന്നും നിന്‍റെ അപ്പൻ തന്ന പണമല്ല. തന്‍റെ പണം ചെലവഴിക്കാൻ താൻ മറ്റുള്ളവരുടെ അനുവാദം വാങ്ങണോ? (ചിലരാകട്ടെ, ഭാര്യ കഷ്ടപ്പെട്ടു സന്പാദിക്കുന്നതുപോലും തന്‍റെ അവകാശമെന്നു കരുതി വാങ്ങി ചെലവാക്കാൻ മടിക്കാറില്ല).

ഒരു സുപ്രഭാതത്തിൽ മാരകരോഗമോ അപകടമോ കടബാധ്യതയോ വന്നുചേർന്നാലോ? അടിച്ചുപൊളിച്ചു ജീവിച്ച ഗൃഹനാഥൻ തന്നെ രോഗഗ്രസ്ഥനായാലോ? പഠിച്ചുയരാൻ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങളുടെ പഠനച്ചെലവു വഹിക്കാനും പ്രായമായ മക്കളുടെ വിവാഹം നടത്താനുമാകാതെ നട്ടംതിരിയുന്പോൾ, നീക്കിയിരിപ്പു കരുതാതെയിരുന്ന കുടുംബത്തലവനു ബോധോദയമുണ്ടായിട്ടെന്തുകാര്യം?

തന്നിഷ്ടം സാധിച്ചു മുടിചൂടാമന്നന്മാരായി വളരാൻ ഒരു കുട്ടിയെയും അനുവദിക്കാതിരിക്കേണ്ടത് അമ്മമാരുടെ കടമയാണ്. കലവറയില്ലാത്ത നിസ്വാർഥതയുടെയും ത്യാഗപൂർണമായ പങ്കുവയ്ക്കലിന്‍റെയും ബാലപാഠങ്ങൾ ലഭിച്ച് ഉത്തമ വ്യക്തികളായി വളരാൻ ഇടനല്കുക. നല്ല കുടുംബസ്ഥരായി, തണൽവൃക്ഷങ്ങളായി അവർ വളർന്നു പന്തലിക്കും.

സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669