ജൂൺമാസത്തിലെ ഋണബാധ്യത
ഫീസ്, യൂണിഫോം, പഠനോപകരണങ്ങൾ തുടങ്ങി ഒഴിച്ചുകൂടാൻപാടില്ലാത്ത ചെലവുകൾക്ക് പണം കണ്ടെത്തിയേ തീരൂ, സംശയമില്ല. കുടുംബത്തിലെ വരുമാനപരിമിതികളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കണം മാതാപിതാക്കൾ.

ഏറെ ബുദ്ധിമുട്ടി ഒരു ബജാജ് പ്ലാറ്റിന ടൂവീലർ വാങ്ങിക്കൊടുക്കുന്പോഴും റോയൽ എൻഫീൽഡിനെ സ്വപ്നം കണ്ട് നമ്മുടെ കുട്ടികൾ അസ്വസ്ഥരാകുന്നു. സന്പാദ്യം മിച്ചംവച്ചു വാങ്ങി സൂക്ഷിച്ച് അപ്പൻ കൊണ്ടുനടക്കുന്ന മാരുതി ആൾട്ടോ കാണുന്പോൾ കൂട്ടുകാരന്‍റെ ബിഎംഡബ്ല്യുവിൽ മനസുകൊണ്ട് തൊട്ടുതലോടുന്നു അവൻ. ആപ്പിളിന്‍റെ മൊബൈലും വിലകൂടിയ ജീൻസും (ആകെ കീറി നരപ്പിച്ച) ബ്രാൻഡഡ് ഷർട്ടും വുഡ്‌ലാൻഡ് ഷൂവും... അങ്ങനെ അടിപൊളിയായി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റണം.

ഈ കാക്കപ്പൊന്നിന്‍റെ പിറകേ പായുന്ന മക്കളുടെ പിന്നാലെ മുണ്ടുമുറുക്കിയുടുത്തു പായുന്ന രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥ ഓർത്തുനോക്കൂ. വിദ്യ അർഥിക്കുന്നവന്‍റെ കൈയിൽ ഒരു വലിയ ഭിക്ഷാപാത്രം ഉണ്ടായിരിക്കണം. നരച്ചു നിറംമങ്ങാത്ത, കീറിക്കീറി ദ്വാരംവീഴിക്കാത്ത വർഷംതോറും വലുതാക്കാവുന്ന ഒരു മാറാപ്പ്. അതിന്‍റെ പേരാണ് ലക്ഷ്യബോധം. ആ സഞ്ചി മക്കളുടെ തോളിൽ ഏറ്റിക്കൊടുക്കാൻ കഴിയുന്ന ആജ്ഞാശക്തി അച്ഛനമ്മമാർക്ക് ഉണ്ടായാൽ കാര്യം നേടി.

പണക്കാരായ രക്ഷിതാക്കൾക്കും ഉണ്ട് സമൂഹത്തോടു കടമ. പാവപ്പെട്ട പഠിതാക്കൾക്കു ദുർമാതൃകയാകാൻതക്കവിധം പഠനകേന്ദ്രങ്ങൾ പ്രകടനവേദിയാക്കരുത്. ഇളംതലമുറ നമ്മുടെ കൂട്ടുത്തരവാദിത്വമാണെന്നു മറക്കാതിരിക്കാം.

സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669