അനുഭവങ്ങളുടെ കരുത്തിൽ ഇന്ദ്രൻസ്
“ചിരപരിചിതമായ ലോകത്തിൽ കണ്ടതും കേട്ടതുമായ സംഭവങ്ങളും പരന്ന പുസ്തക വായനയും സ്വാതന്ത്ര്യത്തോടെയുള്ള യാത്രയുമൊക്കെ സൃഷ്ടിച്ച അനുഭവ സത്യങ്ങളാണ് എന്നിലെ നടനെ ഉൗതിക്കാച്ചിയെടുത്തത് ” ഏറെ ലാളിത്യത്തോടെ നടൻ ഇന്ദ്രൻസ് മനസ് തുറക്കുകയാണ്. പതിറ്റാണ്ടുകളായി സിനിമയിൽ നിറസാന്നിധ്യമെങ്കിലും പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപാത്രങ്ങൾ ഈ നടനിൽ നിന്നും കാണാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയുള്ളു. പോയ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാര നേട്ടം പോലും ആ അഭിനയ മികവിനുള്ള അംഗീകാരമാണ്. കൃത്രിമ ഭാവങ്ങൾ മുഖത്തണിയാത്ത അനുഭവങ്ങളുടെ കരുത്തിൽ പച്ച മനുഷ്യനായി ഇന്ദ്രൻസ്...

തിരിഞ്ഞു നോക്കുന്പോൾ സിനിമാ ജീവിതത്തിൽ സംഭവിച്ച മാറ്റം അനുഭവപ്പെടാറുണ്ടോ?

ഇപ്പോൾ എന്നെ തേടി വരുന്ന കാരക്ടേഴ്സ് സിനിമയിൽ കൂടുതൽ സമയം ഉള്ളതാണ് എനിക്കു തോന്നിയ മാറ്റം. മുന്പ് എണ്ണത്തിൽ കൂടുതൽ ചിത്രങ്ങൾ ഓടി നടന്നു ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ സമയം ഒരു സിനിമയ്ക്കായി മാറ്റിവയ്ക്കേണ്ടി വരുന്നു. വലിയ കഥാപാത്രങ്ങളാകുന്പോൾ ഒരു നൂലിൽ കൂടി കുറേ ദൂരം സഞ്ചരിക്കേണ്ടി വരുന്നതു പോലെയാണ്. ചെറിയ കുറേ കഥാപാത്രങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുണ്ട്.

പുരസ്കാര നേട്ടത്തിനു ശേഷം കേന്ദ്രകഥാപാത്രങ്ങൾ കൂടുതൽ എത്തുന്നുണ്ടോ?

മുന്പുതന്നെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള സിനിമകൾ വരാറുണ്ട്. എന്നാൽ പ്രേക്ഷകരിലേക്ക് ആ സിനിമകൾ എത്താതെ പോയാൽ നടൻ എന്ന നിലയിൽ നമ്മുടെ വീര്യത്തെ നഷ്ടപ്പെടുത്തുകയാണ്. എങ്കിലും ചില ധൈര്യങ്ങളാണ് ആളൊരുക്കവും മണ്‍ട്രോതുരുത്തുമൊക്കെ ചെയ്യാൻ കാരണമാകുന്നത്. ആൾക്കാർ കാണുന്നില്ലെങ്കിൽ പിന്നെ അഭിനയിച്ചിട്ട് കാര്യമില്ല.

കഥാപാത്രങ്ങൾ തേടിവരുന്പോഴുള്ള തയാറെടുപ്പ്?

അപൂർവം കഥാപാത്രങ്ങൾക്കുവേണ്ടിയാണ് അത്തരത്തിൽ എന്തെങ്കിലും തയാറെടുപ്പ് വേണ്ടിവരുന്നത്. ഒരു സിനിമയിൽ അഭിനയിക്കാനെത്തുന്പോൾ സംവിധായകന്‍റെ മനസിലുള്ള കഥാപാത്രത്തിനായി നമ്മളെ തന്നെ വശംവദരായി കൊടുക്കുകയാണ് ചെയ്യുന്നത്. സംവിധായകന്‍റെ മനസിൽ ഓരോ കഥാപാത്രങ്ങൾക്കും ഒരു മീറ്റർ കൊടുത്തിട്ടുണ്ട്. അതിനനുസരിച്ച് നിൽക്കുകയാണ് ചെയ്യുന്നത്.

സിനിമയുടെ മറ്റ് മേഖലയിലേക്ക് ഇനി എന്നാണ് കാണാനാകുന്നത്?

നന്നായി ഒന്ന് അഭിനയിച്ച്, ഒന്നു രണ്ടു നല്ല കഥാപാത്രങ്ങളൊക്കെ ചെയ്തിട്ടു വേണം സിനിമയുടെ മറ്റ് മേഖലയിലേക്കും നോക്കാൻ. ആദ്യം അഭിനയം നന്നാക്കണമല്ലോ. ഇപ്പോഴും നടൻ എന്ന നിലയിൽ ഞാൻ പഠിച്ചുവരുന്നതേയുള്ളു. ഓരോ കഥാപാത്രം അഭിനയിക്കുന്പോഴും സംവിധായകന്‍റെയൊക്കെ മുഖം തെളിയുന്നതുവരെ പേടിയാണ്. അവർക്കു തൃപ്തിയാകുന്പോഴാണ് നമുക്കും ആത്മവിശ്വാസം ഉണ്ടാകുന്നത്.

കാലഘട്ടത്തിനനുസരിച്ചുള്ള സിനിമയുടെ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്നു ഒരുപാട് മുന്നേറുന്പോഴും മലയാള സിനിമയുടെ വളർച്ച ഇത്രയും പോരാ എന്നാണ് എന്‍റെ അഭിപ്രായം. ഇവിടെ ഇനിയും മിടുക്കന്മാർ വരണം. കാരണം ഇന്നു പുതിയ ടെക്നോളജിയും ഒരുപാട് സജ്ജീകരണങ്ങളും സൗകര്യങ്ങളും പുതിയാൾക്കാർക്ക് കിട്ടുന്നുണ്ട്. എന്നിട്ടും പഴയ തലമുറ ചെയ്തുവെച്ചതിൽ തന്നെയാണ് പുതിയ കുട്ടികൾ ഇപ്പോഴും കറങ്ങിത്തിരിയുന്നത്. എന്നാൽ പുതിയ തലമുറ സിനിമയോടുള്ള പാഷനിൽ എത്തുന്നവരാണ്. മനസിലുള്ള സിനിമയെ വളരെ ഭംഗിയായി ഒരുക്കാൻ ശ്രമിക്കുന്നവരാണ്.

ഇതു ബ്രഹ്മാണ്ഡ സിനിമകളുടെ കാലമാണ്. മലയാളത്തിൽ അത്തരം സിനിമകൾ സാധ്യമാകേണ്ടതില്ലേ?

ബ്രഹ്മാണ്ഡ സിനിമകൾ ധൂർത്തായി മാത്രമാണ് തോന്നിയിട്ടുള്ളത്. കുറേ വർണങ്ങൾ പിടിപ്പിക്കാൻ വേണ്ടി മാത്രമുള്ള സിനിമകളാണത്. സിനിമ എന്നും ജീവിതത്തെയാണ് മുന്നിലേക്കു കൊണ്ടുവരുന്നത്. അപ്പോൾ യഥാർഥ ജീവിതം പറയുന്നതിൽ ബജറ്റിന്‍റെ പെരുമ ഒരു വിഷയമല്ല. എല്ലാ കാലവും സിനിമ അങ്ങനെയായിരുന്നു. കാരണം സിനിമ എന്ന കലാരൂപത്തിനു ജീവിതത്തോട് ചേരുന്പോഴാണ് ആയുസുള്ളത്.

റിയലിസ്റ്റിക് സിനിമകളുടെ ചർച്ചയാണ് നടക്കുന്നത്. ഇതു പുതിയ കാലത്തിന്‍റെ സിനിമയാണോ?

മുന്പും ഇവിടെ റിയലിസ്റ്റിക് സിനിമകൾ ഉണ്ടായിരുന്നു. ഒരിടത്തൊരു ഫയൽവാനും പെരുവഴിയന്പലവുമൊക്കെ ആ കാലത്തു പ്രേക്ഷകരെ ഞെട്ടിച്ച സിനിമകളാണ്. ഭരതൻസാറിന്‍റെ പ്രയാണമൊക്കെ റിയലിസ്റ്റിക് സിനിമകളായിരുന്നു. പതിവുകാഴ്ചകളിൽ നിന്നു മാറിയുള്ള അത്തരം സിനിമകൾ എല്ലാക്കാലവും ഉണ്ടായിരുന്നു.

കരിയറിൽ മാറ്റം സംഭവിക്കുന്നത് എവിടെ മുതലാണ്?

നമ്മൾ ചെയ്ത വേഷങ്ങൾ ആൾക്കാർ നല്ലതെന്നു പറയുന്പോൾ അതിനു ഞാൻ പാകമായോ എന്നു ഇപ്പോഴും ചിന്തിക്കാറുണ്ട്. കാരണം നല്ല സിനിമകൾ ഇപ്പോഴും ഞാൻ ചെയ്തിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്. കാണുന്ന സിനിമകളും വായിക്കുന്ന പുസ്തകങ്ങളും ഇടപെടുന്ന മനുഷ്യ ജീവിതങ്ങളുമൊക്കെ കാലം കഴിയുന്പോഴേക്കും അറിയാതെ തന്നെ നമ്മളെ പാകമാക്കാറുണ്ട്. നല്ലതു ചെയ്തു എന്നു മറ്റുള്ളവരുടെ അഭിപ്രായം കേട്ടുതുടങ്ങുന്നത് കഥാവശേഷൻ മുതലാണ്. അതിനു പിന്നാലെയാണ് സീരിയസ് കഥാപാത്രങ്ങൾ എന്നെ തേടിവന്നത്.

വായനയും യാത്രയുമൊക്കെ സ്വാധീനിക്കാറുണ്ടോ?

ഓരോ വ്യക്തിയുടെയും സ്വഭാവത്തിലും ജീവിതത്തിലും വായനയും യാത്രയുമൊക്കെ മാറ്റം സൃഷ്ടിക്കുന്നുണ്ട്. അതു മാനസികമായിട്ടാകും സംഭവിക്കുന്നത്. അപ്പോൾ നമ്മൾ ലോകത്തെ കാണുന്ന വീക്ഷണത്തിൽ തന്നെ വ്യത്യാസം ഉണ്ടാക്കുന്നു. എന്‍റെ ജീവിതത്തിൽ വ്യക്തിപരമായും അല്ലാതെയും മാറ്റം സംഭവിച്ചത് വായനയിലൂടെയാണ്.

ഒരു നടനുവേണ്ട പ്രധാന ഗുണം എന്താണ്?
ഒരു നടൻ നല്ല മനുഷ്യനായിരിക്കണം. അഭിനയിക്കാൻ അറിയണം എന്നതു മാത്രമല്ല നല്ല ഗുണം. മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാനും പഠിക്കണം. നടൻ എന്നതിനപ്പുറം നസീർ സാർ എന്ന മനുഷ്യനെക്കുറിച്ചാണ് നമ്മൾ ഇപ്പോഴും പറയുന്നത്. അത് അദ്ദേഹം നല്ല നടനും മനുഷ്യനും ആയതുകൊണ്ടാണ്.