മാമാങ്കം കൊടിയേറി
""കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതൻ അരിയ മണൽതരികളെ... പറയുക പറയുക നിണമൊഴുകിയ കഥ...’’ കേട്ടു പഴകിയ മാമാങ്കക്കഥയുടെ കുടിപ്പകയും പോരാട്ടവുമൊക്കെ ദൃശ്യവിസ്മയമായി പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുകയാണ്, മാമാങ്കം എന്ന ചിത്രത്തിലൂടെ. ഒരു വടക്കൻവീരഗാഥ, കേരള വർമ്മ പഴശിരാജ എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടി വീണ്ടും മറ്റൊരു വീരപുരുഷനായി എത്തുകയാണ്. ചരിത്രത്തിൽ രേഖപ്പെടുത്തിയ അവസാന മാമാങ്കത്തിലെ ചാവേറുകളുടെ കഥയ്ക്കു പതിവു രീതിയിൽ ഫോട്ടോഷൂട്ട് നടത്തിയൊരുക്കിയ പോസ്റ്ററല്ല പ്രേക്ഷകർ ഇക്കുറി കണ്ടത്. ചിത്രത്തിലെ രംഗങ്ങൾ തന്നെ ഹൈ സ്പീഡ് സിങ്ക് സാങ്കേതികവിദ്യയും ഗ്രാഫിക്സ് കോന്പോസിഷനും കൂടി ഉപയോഗിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെയാണ് മാമാങ്കം എത്തുന്നത്. കനിഹ, അനു സിത്താര, ഇനിയ എന്നിവർ നായികമാരാകുന്പോൾ ഉണ്ണി മുകുന്ദൻ, തരുൺ രാജ് അറോറ, പ്രാചി തെഹ്ലൻ, സുദേവ് നായർ, സിദ്ധിഖ്, അബു സലിം, സുധീർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രത്തിനായി എറണാകുളം മരടിലുള്ള എട്ട് ഏക്കർ പ്രദേശത്ത് അഞ്ച് കോടി രൂപ മുതൽ മുടക്കിൽ വന്പൻ കൊട്ടാരമാണ് പണിതുയർത്തിയത്. നെട്ടൂരിലെ 20 ഏക്കർ പ്രദേശത്ത് ക്ലൈമാക്സ് രംഗത്തിനായി 10 കോടി മുതൽ മുടക്കിയാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ക്ലൈമാക്സ് സീനുകൾക്കായി ടണ്‍ കണക്കിനു സ്റ്റീൽ, തടി, മുള, പുല്ല്, കയർ, പനയോല എന്നിവ ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിൽ ദിവസവും 2000 ലിറ്റർ എണ്ണ വേണ്ടി വരുന്ന സ്വാഭാവിക വിളക്കുകളാണ് ഉപയോഗിച്ചത്. 3000-ത്തിൽ അധികം ആളുകൾക്കൊപ്പം നൂറുകണക്കിന് ആനകളേയും കുതിരകളേയും അണിനിരത്തിയെന്നു നിർമ്മാതാവ് വേണു കുന്നപ്പിള്ളി കൂട്ടിച്ചേർക്കുന്നു. സജീവ് പിള്ളയുടെ തിരക്കഥയിൽ എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.



കണ്ണൂർ, എറണാകുളം, വാഗമണ്‍, ഒറ്റപ്പാലം, കളമശ്ശേരി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ബാഹുബലി അടക്കമുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഗ്രാഫിക്സ്, വിഎഫ്എക്സ് ടീമും സാങ്കേതികമേഖലയിൽ എത്തുന്പോൾ 25 നില കെട്ടിടത്തിന്‍റെ ഉയരത്തിൽ വരെ ക്യാമറ ഉയർത്താൻ കഴിയുന്ന സ്ട്രാഡാ കാമറ ക്രെയിനും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു.

കളരിയടക്കമുള്ള ആയോധന കലകളുടെ പ്രകടനം പ്രധാന ആകർഷണ ഘടകമാകുന്ന മാമാങ്കം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഈ വർഷം അവസാനം തിയറ്ററിലെത്തും. ഛായാഗ്രാഹകൻ മനോജ് പിള്ള കാമറയും എം.ജയചന്ദ്രൻ സംഗീതവും മോഹൻദാസ് കലാസംവിധാനവും നിർവഹിക്കുന്നു. ആക്ഷൻ കോറിയോഗ്രഫി ഒരുക്കുന്നത് ശ്യാം കൗശാലാണ്. കുടിപ്പകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടമായിരുന്നു മാമങ്ക ഉൽസവങ്ങളെല്ലാം പറഞ്ഞത്. അതിന്‍റെ പശ്ചാത്തലത്തിൽ മാമാങ്കത്തിലൂടെ മലയാളം വേദിയാകാൻ പോകുന്നത് രാജ്യം കണ്ട മഹാ ഉൽസവത്തിനാണ്.