എവർഗ്രീൻ രമ്യ!
രണ്ടു പതിറ്റാണ്ടോളമായി മലയാള സിനിമയിൽ സജീവമായി തുടരുകയാണ് രമ്യ നന്പീശൻ. തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയ സാന്നിധ്യമായ രമ്യ ചെറിയൊരു ഇടവേളയ്ക്കു ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. എവർഗ്രീൻ നടിമനസ് തുറക്കുന്പോൾ...

രണ്ടു പതിറ്റാണ്ടോളമായി രമ്യ നന്പീശന്‍റെ മുഖം മലയാളി പ്രേക്ഷകർ വെള്ളിത്തിരയിൽ കാണുകയാണ്. 2000-ൽ സായാഹ്നം എന്ന ചിത്രത്തിൽ ബാലതാരമായാണ് ഈ നടിയുടെ തുടക്കം. തുടർന്ന് ഒരുപിടി ചിത്രങ്ങളിൽ സഹതാരമായി എത്തിയതിനു ശേഷം 2006-ൽ ആനച്ചന്തത്തിലൂടെ നായികയായി സ്ഥാനക്കയറ്റം. പിന്നീട് രമ്യക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നായിക നിരയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറി. ഒപ്പം ഗായികയായും നർത്തകിയായും പ്രേക്ഷക ഇഷ്ടം നേടി. ഇപ്പോൾ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് രമ്യ നന്പീശൻ. ദക്ഷിണേന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായ നന്പീശനൊപ്പം...

തമിഴിൽ പുതിയ നായകൻമാർക്കൊപ്പം കൂടുതലായി അഭിനയിക്കുന്നു?

നായകനല്ല, കഥയിൽ എന്‍റെ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതാണ് സിനിമയുടെ തെരഞ്ഞെടുപ്പിലെ മാനദണ്ഡം. എസ്റ്റാബ്ലിഷ് ആയ നായകന്മാരുടെ സിനിമകളിൽ മിക്കപ്പോഴും കുറച്ചേ നായികയ്ക്കായി ഉണ്ടാകു. ചിലപ്പോൾ ഒന്നും ചെയ്യാനില്ലാത്ത അമ്മവേഷമാവും കാത്തിരിക്കുന്നത്. എന്നാൽ, പുതിയ നായകന്മാരുടെ ചിത്രങ്ങളിൽ നായികമാർക്കു വളരെ പ്രാധാന്യം ലഭിക്കാറുണ്ട്. അതുകൊണ്ടാണ് അത്തരം ചിത്രങ്ങൾക്കു മുൻഗണന കൊടുക്കുന്നത്.

അഭിനയിക്കുന്ന സിനിമകളിൽ പാടാൻ ചാൻസ് ചോദിക്കാറുണ്ടോ?

ഒരു സിനിമയിൽപ്പോലും പാടാൻ ചാൻസു ചോദിച്ചിട്ടില്ല. അതിന്‍റെ ആവശ്യമില്ല. കാരണം ഞാൻ ഗായികയല്ല, നടിയാണ്. ചില സിനിമകളുടെ സന്ദർഭത്തിനനുസരിച്ച് സംഗീത സംവിധായകർ ഈ പാട്ട് പാടണം എന്ന് സ്നേഹപൂർവം നിർബന്ധിക്കുന്പോഴാണ് ഞാൻ പാടാറുള്ളത്. അതിനെ ഒരു ബോണസായി കാണുന്നു.

ഗോസിപ് കോളങ്ങളിൽ രമ്യയെ കണ്ടിട്ടേയില്ല?

ഷൂട്ടിംഗിനിടയിൽ അഭിനേതാക്കൾ വേറെന്തെങ്കിലും വിഷയങ്ങളിൽ വ്യാപൃതരായാൽ നിർമാതാവിന്‍റെ പണമാണ് നഷ്ടമാകുന്നത്. അതുകൊണ്ടുതന്നെ വരുക, അഭിനയിക്കുക, തിരിച്ചുപോകുക എന്നതിനപ്പുറം വേറൊന്നിനും ഞാൻ പ്രാധാന്യം കൊടുക്കാറില്ല. സിനിമയ്ക്കു ഞാൻ വളരെ ബഹുമാനം നൽകുന്നു. അതേ അളവ് ബഹുമാനം എന്‍റെ കഥാപാത്രത്തിനും നൽകുന്നു. ഒരു സിനിമയിലേക്ക് അവസരം ലഭിച്ചാൽ തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ കഥാപാത്രത്തോടൊപ്പം യാത്ര ചെയ്യുകയാണ്. ആ കഥാപാത്രത്തിന്‍റെ ഇന്നലെകൾ, പ്രതിസന്ധികൽ, അവളുടെ കുടുംബം തുടങ്ങിയവ ഓരോന്നും എന്‍റേതായി മാറും. അതിനിടയിൽ മറ്റു കാര്യങ്ങളൊന്നും സ്പർശിക്കില്ല.

സംവിധാനം രമ്യ നന്പീശൻ എന്നു സ്ക്രീനിൽ തെളിയാൻ സമയമായോ?

സംവിധാനം ഭാരിച്ച ജോലിയാണ്. ഒരുപാടുകാലത്തെ കഠിനപ്രയത്നത്തിനുശേഷമാണ് ഒരു സംവിധായകൻ ജനിക്കുന്നത്. ഞാൻ സിനിമയെക്കുറിച്ചു പഠിച്ചുതുടങ്ങിയിട്ടേയുള്ളു. അതുകൊണ്ടുതന്നെ തൽക്കാലം സംവിധാനത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. ഭാവിയിൽ സംവിധാനം ചെയ്യുമോ എന്നും ഇപ്പോൾ പറയാനാകില്ല.

നന്പീശൻ എന്ന ജാതിപ്പേരു മുറിച്ചുകളയാൻ സമയമായോ?

നായികമാർ ജാതിപ്പേരു മുറിച്ചുമാറ്റുന്നത് ഇപ്പോൾ ട്രെൻഡാണ്. പക്ഷേ, എന്‍റെ പേരിനൊപ്പമുള്ള നന്പീശൻ പാരന്പര്യമായി കിട്ടിയതൊന്നുമല്ല. ശരിക്കും ഞാൻ രമ്യ സുബ്രഹ്മണ്യമാണ്. സായാഹ്നം എന്ന സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ വരുന്പോൾ രമ്യ ഉണ്ണി എന്ന പേരായിരുന്നു അച്ഛന്‍റെ മനസിൽ. ദിവ്യാ ഉണ്ണി കത്തിനിൽക്കുന്ന സമയമായിരുന്നു അത്. ഒരു സിനിമയിൽ രണ്ട് ഉണ്ണിമാർ വേണ്ടെന്നു കളിയായി പറഞ്ഞ് സംവിധായകൻ എന്‍റെ പേരു രമ്യ നന്പീശൻ എന്നാക്കുകയായിരുന്നു. സർട്ടിഫിക്കറ്റുകളിൽ ഞാൻ രമ്യയാണ്. സിനിമയിൽ മാത്രമേ രമ്യ നന്പീശൻ എന്ന പേരുള്ളു. ഇല്ലാത്ത ജാതിപ്പേരു മുറിച്ചുകളയുന്നതെങ്ങനെ?

വിവാഹ വാർത്ത കേൾക്കാൻ കാത്തിരിക്കുകയാണ് മലയാളികൾ, ഉടനെ കാണുമോ ?

വീട്ടുകാർ വിവാഹത്തിനു നിർബന്ധിച്ചു തുടങ്ങിയിരിക്കുന്നു. വീട്ടുകാർ കാണിച്ചുതരുന്ന പുരുഷന് മാലചാർത്തുക, അല്ലെങ്കിൽ ഒരാളെ സ്വയം കണ്ടെത്തി വീട്ടുകാർക്കുമുന്പിൽ അവതരിപ്പിക്കുക. ഈ രണ്ടു കാര്യത്തിനും എന്തോ ഒരു വിമുഖത തോന്നുന്നു. വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ കണ്‍ഫ്യഷൻ തീരുന്നതേയില്ല. നിസാര കാരണങ്ങളാലാണു പല താരവിവാഹങ്ങളും തകരുന്നത്. പലരും ദാന്പത്യ ജീവിതത്തിലെ തകർച്ചയ്ക്കുള്ള കാരണങ്ങൾ വിശദീകരിക്കുന്പോൾ ശാശ്വതമല്ലാത്ത വിവാഹക്കരാറിൽ ഏർപെട്ട് ഉള്ള മനഃസമാധാനംകൂടി ഇല്ലാതാക്കണോ എന്നു ചിന്തിച്ചുപോകുന്നു.

ഷിജീഷ് യു.കെ