കൊച്ചു കൊച്ചു വലിയ നന്മകൾ
ഒരു കുട്ടി, ഒരു അധ്യാപിക, ഒരു പുസ്തകം, ഒപ്പമൊരു പേന- ഇവയ്ക്ക് ഈ ലോകത്തെ തന്നെ മാറ്റിമറിക്കാൻ സാധിക്കും. നൊബേൽ പുരസ്കാര ജേതാവായ മലാല യുസഫ്സായിയുടെ ഈ വാചകമാണ് അലിയാന റെംപൽ എന്ന പന്ത്രണ്ടു വയസുകാരിയുടെ ഉള്ളിൽ മാറ്റത്തിന്‍റെ ആദ്യാക്ഷരങ്ങൾ കോറിയിട്ടത്.

""നമ്മൾ എല്ലാവരും സന്തോഷത്തോടെ സ്കൂളിൽ പോവുകയും പഠിക്കുകയുമൊക്കെ ചെയ്യുന്പോൾ ഇതിനൊന്നും സാധിക്കാത്ത ഒരുപാടു കുട്ടികളുണ്ട്. അവർ സ്കൂളിൽ പോകുന്നില്ല എന്നറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. വിദ്യാഭ്യാസമില്ലാതെ എങ്ങനെയാണ് നല്ലൊരു ജോലി കിട്ടുന്നത്.'' അലിയാനയെ ഏറ്റവുമധികം വിഷമത്തിലാക്കിയ ചിന്തയാണിത്. ആ ചിന്തകളിലൂടെ അവൾ താണ്ടിയ ദൂരത്തിനു പിന്നാലെ പോയാൽ നമ്മൾ ചെന്നു നിൽക്കുന്നത് വലിയൊരു പദ്ധതിക്കു മുന്നിലാകും. നിക്കരാഗ്വയിലെ കുട്ടികൾക്കായി ഒരു സ്കൂൾ- അതാണ്് അലിയാനയുടെ സ്വപ്നം. ഇതിനായി ഈ മിടുക്കി പത്തുമാസത്തിനുള്ളിൽ സ്വരൂപിച്ചത് 10,500 ഡോളറാണ്. അതായത് ഏകദേശം അഞ്ചര ലക്ഷത്തോളം രൂപ.

മാതാപിതാക്കൾക്കും അനിയൻ ഏലിയാ റെംപലിനുമൊപ്പം മനിടോബയിലെ അർബോർഗിലാണ് അലിയാന താമസിക്കുന്നത്. അഞ്ചാം വയസു മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താത്പര്യം കാണിച്ചിരുന്ന അലിയാന താൻ വരച്ച ചിത്രങ്ങൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന പണം വിവിധതരം സേവനങ്ങൾക്കായി നീക്കി വെക്കുകയായിരുന്നു. കാനഡയിലെ വിന്നിപെഗ്ഗിലെ കുട്ടികൾക്കായുള്ള അഭയമന്ദിരവും ആശുപത്രിയുമായിരുന്നു ആദ്യ പടി.

വായന മാറ്റിയ തലവര

എട്ടാം വയസിലാണ് അലിയാന മലാല യൂസഫ്സായിയുടെ ആത്മകഥയായ "ഐ ആം മലാല’ എന്ന പുസ്തകം വായിക്കുന്നത്. അലിയാനയുടേയും ഒപ്പം ഒരു നാടിന്‍റെയും തലവരമാറ്റിയ സംഭവമായിരുന്നു അത്. പുസ്തകം വായിച്ചതോടെ മലാലാ ഫണ്ടിലേക്ക് രണ്ടായിരം ഡോളർ നൽകണമെന്ന് അലിയാന തീരുമാനിച്ചു. അമ്മയോടാണ് അവൾ ഇക്കാര്യം ആദ്യം പറയുന്നത്. ഇത്രയും വലിയൊരു കാര്യം കുഞ്ഞ് അലിയാനയ്ക്കു സാധിക്കുമോ എന്നു സംശയിച്ചെങ്കിലും അമ്മ അവൾക്കൊപ്പം നിന്നു. ഇവിടെയാണ് ബാറ്റിൽ ദി ബാഡ് വിത്ത് ബ്യൂട്ടി എന്ന സംഘടനയുടെ ജനനം.

ആറു മാസത്തിനുള്ളിൽ അലിയാന രണ്ടായിരം ഡോളർ എന്ന ലക്ഷ്യത്തിലെത്തി. അതോടെ അവളുടെ കുഞ്ഞു മനസിലെ ആഗ്രഹത്തിന് അല്പംകൂടെ വലുപ്പം വച്ചു- ഒരു സ്കൂൾ നിർമിക്കണം. കലാപരമായ കഴിവുകൾ മാത്രമായിരുന്നു അവളുടെ പക്കലുണ്ടായിരുന്ന മൂലധനം. പാടിയും പടം വരച്ചും നൃത്തം ചെയ്തും എഴുതിയും അവൾ നന്മയിലേക്കുള്ള പടികൾ കെട്ടിയുയർത്തി. ഗ്രീറ്റിംഗ് കാർഡുകളും ബുക്ക് മാർക്കുകളും മതിയാവില്ലെന്നു മനസിലായപ്പോഴാണ് പുസ്തകമെഴുതുന്നതിനേക്കുറിച്ച് അലിയാന ചിന്തിക്കുന്നത്. അങ്ങനെ പത്താം വയസിൽ അലിയാന തന്‍റെ ആദ്യത്തെ പുസ്തമായ വണ്‍ പ്രസിദ്ധീകരിച്ചു. പുസ്തകത്തിലെ എഴുത്തും വരയുമെല്ലാം അവളുടേതു തന്നെ.

അസ്മിയ എന്ന നായിക

അസ്മിയ എന്ന പെണ്‍കുട്ടിയാണ് വണ്ണിലെ കേന്ദ്ര കഥാപാത്രം. യുദ്ധം ബാക്കിയാക്കിയ മുറിപ്പാടുകൾ പേറിനടക്കുന്ന ഒരു നാട്ടിലെ കുട്ടിയാണ് അസ്മിയ. അവൾ പഠിച്ചിരുന്ന സ്കൂൾ ഭീകരവാദികൾ അടച്ചുപൂട്ടുന്നതോടെ വിദ്യാഭ്യാസം എന്ന സ്വപ്നം എന്നന്നേക്കുമായി അവൾക്ക് നഷ്ടമാകുന്നു. ഇനി എങ്ങനെ പഠിക്കുമെന്ന് ആലോചിച്ച് വിഷമിച്ചു നിന്ന അവളുടെ മുന്നിലേക്ക് പ്രതീക്ഷയുടെ വെളിച്ചവുമായി ചിലർ കടന്നുവരുന്നു. ഇതാണ് വണ്‍ പറയുന്ന കഥ.

കഥ എന്നതിനപ്പുറം വണ്‍ കുട്ടികൾക്ക് പ്രചോദനം കൂടിയാണ്. ഒരു മാറ്റത്തിനു കാരണമാകാനുള്ള പ്രചോദനം. പ്രതീക്ഷകളെ മുറുകെ പിടിക്കാനും കുട്ടിക്കൾക്കു പോലും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് വിശ്വസിക്കാനും വണ്‍ നമ്മെ പഠിപ്പിക്കുന്നു. വണ്ണിൽ നിന്നു കിട്ടുന്ന ലാഭം ബാറ്റിൽ ദി ബാഡ് വിത്ത് ബ്യൂട്ടി എന്ന സംഘടനയിലേക്കാണ് പോകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന ഈ സംഘടന വീ വില്ലേജസ് എന്ന സംഘടനയോടൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇതിനിടെ മനിടോബ ടീച്ചേഴ്സ് സൊസൈറ്റിയുടെ 2018ലെ യംഗ് ഹ്യുമാനിറ്റേറിയൻ അവാർഡും അലിയാനയെ തേടിയെത്തി.

""അലിയാനയുടെ വണ്‍ എന്ന പുസ്തകം എല്ലാ കുട്ടികളും വായിക്കണം. ഇത് അത്രയേറെ പ്രചോദനാത്മകമാണ്. വിദ്യാഭ്യാസത്തിന്‍റെ ശക്തിയിൽ വിശ്വാസമർപ്പിച്ച് ലോകത്തെ മറ്റിയെടുക്കാൻ അലിയാന തന്‍റെ പുസ്തകത്തിലൂടെ പറയുന്നു''-മലാല പറഞ്ഞു.

സമാധാനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പോരാടുന്ന 150 കോടി കുട്ടികൾക്കും യുവാക്കൾക്കുമാണ് അലിയാനയുടെ പുസ്തകം പ്രതീക്ഷ നൽകുന്നതെന്നാണ് ഗ്ലോബൽ പീസ് സെന്‍റർ കാനഡയുടെ സഹ സ്ഥാപകനായ ജഹാൻ സെബ് അഭിപ്രായപ്പെട്ടത്. ഏലിയാ റെംപലും ഇപ്പോൾ അലിയാനയുടെ ബാറ്റിൽ ദി ബാഡ് വിത്ത് ബ്യൂട്ടിയുടെ ഭാഗമാണ്. തന്‍റെ പുസ്തകം വായിക്കുകയും കഥ കേൾക്കുകയും ചെയ്യുന്ന എല്ലാവരും കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് അലിയാന.

അഞ്ജലി അനിൽകുമാർ