മഴക്കാല രോഗങ്ങൾക്ക് ഗൃഹൗഷധികൾ
ജലദോഷവും പനിയും ഉദരരോഗങ്ങളും വാതവുമൊക്കെ മഴക്കാലത്ത് പതിവാണ്. സ്വയം പാലിക്കാവുന്ന ചില മുൻകരുതലുകളും ഗൃഹവൈദ്യവും അറിഞ്ഞിരിക്കാം.

ചുമയും ജലദോഷവും നമ്മെ വളരെയേറെ അസ്വസ്ഥരാക്കുന്ന മഴക്കാല പ്രശ്നങ്ങളാണ്. ഇത്തരം ചില അസ്വസ്ഥതകൾ അരങ്ങ് തകർക്കുന്ന സമയമാണ് മഴക്കാലം. അന്തരീക്ഷത്തിലെ ഊഷ്മാവിന്‍റെ നിലവാരത്തിൽ വരുന്ന പെട്ടെന്നുള്ള മാറ്റമാണ് ഇതിന്‍റെ അടിസ്ഥാന കാരണം. ഇടയ്ക്കിടെ മഴ കൊള്ളുന്നവരിൽ ജലദോഷവും ചുമയും കൂടുതലായി കാണുന്നതാണ്.

ജലദോഷത്തിന്‍റെ ആരംഭം തുമ്മലാണ്. തുടർന്ന് മൂക്കിൽ നിന്ന് വെള്ളം ഒഴുകാൻ ആരംഭിക്കുന്നു. ഇതിന്‍റെ അകന്പടിയായി വരുന്ന പ്രശ്നങ്ങളാണ് കുളിരും നേരിയ പനിയും. മഴക്കാലത്തുണ്ടാകുന്ന ജലദോഷത്തിന്‍റെ ചിത്രം അങ്ങനെയാണ്.

തുടർന്ന് പ്രശ്നങ്ങൾ തൊണ്ടയിൽ എത്തുന്നു. തൊണ്ടയിൽ വരൾച്ചയും ചൊറിച്ചിലും ചിലർക്ക് അതോടൊപ്പം വേദനയും അനുഭവപ്പെടുന്നു. ക്രമേണ ചുമ കൂടുതലാകുന്നു. ഒപ്പം മണം അറിയാനുള്ള കഴിവും കുറയുന്നു.

ഇതിന്‍റെ ആരംഭദശയിൽ തിരക്ക് പിടിച്ച് ആശുപത്രിയിലേക്ക് ഓടണമെന്നൊന്നുമില്ല. കുറെയേറെ കാര്യങ്ങൾ നമുക്ക് തന്നെ സ്വയം ചെയ്യാവുന്നതാണ്.

പൂർണമായി വിശ്രമിക്കുക. തുമ്മുന്പോൾ എപ്പോഴും കൈയിൽ ഒരു തൂവാല സൂക്ഷിക്കുക. തിളച്ച വെള്ളത്തിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ദിവസവും ആവി ശ്വസിക്കുക.
ചൂടുള്ള വെള്ളം ധാരാളം കുടിക്കുക, തണുത്ത പാനീയങ്ങളും ഐസ്ക്രീമും ഒഴിവാക്കുക.
അല്പം ഇഞ്ചി ചതച്ചിട്ട് ഉണ്ടാക്കിയ കടുംചായ ദിവസം മൂന്ന് പ്രാവശ്യമെങ്കിലും കുടിക്കുക.
ഓരോ ആഹാരത്തിനുശേഷവും ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ രണ്ട് നുള്ള് ഉപ്പ് ചേർത്ത് കവിൾകൊള്ളുക.

ബേക്കറി പദാർഥങ്ങൾ പൂർണമായി ഒഴിവാക്കുക.

ഒരു ടേബിൾ സ്പൂൺ നാളികേരം ചുരണ്ടിയെടുത്ത് ഒരു ഗ്ലാസിലിട്ട്, അതിൽ തിളച്ച വെള്ളം ഒഴിച്ച് വയ്ക്കുക. ചെറു ചൂടാകുന്പോൾ അരിച്ചെടുത്ത് കുടിക്കുക. ഇങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം ആകാം.

ധാരാളം പാട്ട് കേൾക്കുക. മനസ് ഉത്കണ്ഠയില്ലാതെ സൂക്ഷിക്കാൻ ഇത് ഒരുപാട് സഹായിക്കും.

വയറിനുണ്ടാകുന്ന അസുഖങ്ങൾ മഴക്കാലത്താണ് പടർന്ന് പിടിക്കാറുള്ളത്. ഈ കൂട്ടത്തിൽ ഏറ്റവും ഗൗരവമായി കാണേണ്ട ഒന്നാണ് ഗ്യാസ്ട്രോ എന്‍ററൈറ്റിസ്. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ് ഇത് ഏറ്റവും കൂടുതലായി കാണാറുള്ളത്. എലികളുടെയും മറ്റ് കീടങ്ങളുടെയും വിസർജ്യവസ്തുക്കളിലൂടെയും മറ്റ് പലവഴികളിലൂടെയും മാലിന്യങ്ങൾ ആഹാര പദാർഥങ്ങളിൽ എത്തുകയും ആ ആഹാരം കഴിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ രോഗം പടരുന്നത്.

ആഹാരം ശരിയായ രീതിയിൽ പാകം ചെയ്യാതിരിക്കുന്നതും ആഹാരം അടച്ച് വയ്ക്കാതിരിക്കുന്നതും രോഗം ഉണ്ടാകാൻ കാരണമാകുന്നതാണ്. ഈർപ്പം നിറഞ്ഞ് നിൽക്കുന്ന വീടിനകത്തും പുറത്തും രോഗാണുക്കൾ കൂടുതലായി പെരുകുന്നു എന്നത് വേറൊരു സത്യം.

വയറിളക്കമാണ് ഈ രോഗത്തിൽ ആദ്യം കാണുന്ന ലക്ഷണം. തുടർന്ന് ഛർദിയും. പിന്നെ പനിയും വരുന്നു. വിശപ്പ് കുറയുകയാണ് അടുത്ത പ്രശ്നം. ക്രമേണ വയറിളക്കം രൂക്ഷമാകുന്നു. ശരീരത്തിലെ ജലാശം കൂടുതലായി നഷ്‌ടപ്പെടുകയും വയറിനകത്ത് കോച്ചിവലി ഉണ്ടാകുന്നതിന്‍റെ ഫലമായി അസഹ്യമായ വയറുവേദന ഉണ്ടാവുകയും ചെയ്യുന്നു. രോഗിയിൽ തുടർന്ന് അസ്വസ്ഥതയും തളർച്ചയും ഉണ്ടാകുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

നല്ലപോലെ തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക.

ആഹാരപദാർഥങ്ങൾ നന്നായി അടച്ച് സൂക്ഷിക്കുക.

ശരിയായ രീതിയിൽ വ്യക്തിശുചിത്വം പാലിക്കുക.

നിലം തുടയ്ക്കാനും മേശ വൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന തുണികൾ അപ്പപ്പോൾ തന്നെ വൃത്തിയായി കഴുകണം.

വീടിന് പുറത്ത് നിന്നുള്ള, പ്രത്യേകിച്ച് വഴിയോരങ്ങളിൽ നിന്നുള്ള ആഹാരങ്ങൾ പൂർണമായി ഉപേക്ഷിക്കുക.

മഞ്ഞൾ, കറിവേപ്പില, മാതളനാരങ്ങയുടെ തോട് എന്നിവ ചതച്ചിട്ട് തിളപ്പിച്ചാറിയ മോര് കൂട്ടി ചോറുണ്ണുന്നത് നല്ലതാണ്.

സന്ധിവാതരോഗങ്ങളുമായി കഴിയുന്നവർക്ക് മഴക്കാലം ശാപമാണെന്ന് പറയാറുണ്ട്. ഒരു പരിധി വരെ അത് ശരിയുമാണ്. സന്ധിവാതരോഗങ്ങൾ ഉള്ളവർക്ക് മഴക്കാലത്ത് സന്ധികളിലെ വേദനയും വീക്കവും കൂടുന്നതാണ് അതിന് കാരണം.

ഇക്കാര്യത്തിൽ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ഉറങ്ങുന്പോൾ ശരീരം മുഴുവൻ നല്ലപോലെ കന്പിളിയോ പുതപ്പോ ഉപയോഗിച്ച് പുതയ്ക്കുക.
നിലത്ത് കിടന്ന് ഉറങ്ങാതിരിക്കുക.

മഴ കൊള്ളാതിരിക്കുക

വേദനയുള്ള സന്ധികളിൽ ചൂട് പിടിക്കുക.

ഡോ. എം.പി. മണി