മരണം വരുമൊരുനാൾ
ഓരോ മരണവും തിരിച്ചറിവിന്‍റെ അമൂല്യപാഠങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നു. വേർപാടുകളെ പ്രത്യാശയുടെ അനുഭവമാക്കുന്ന ദൈവത്തിന്‍റെ അദൃശ്യകരങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നത് സഹജീവികളിൽകൂടിയാണ്.

ഒരാൾ നിത്യയാത്ര പറഞ്ഞ് പടിയിറങ്ങുന്പോൾ, വ്യഥിതരായിപ്പോകുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ സ്നേഹവും കരുണയുമുള്ള കൂടെപ്പിറപ്പുകൾ, ബന്ധുക്കൾ, മിത്രങ്ങൾ, സഹപ്രവർത്തകർ, അയൽവാസികൾ... എവിടെനോക്കിയാലും പരിരക്ഷ നൽകുന്ന സഹജീവികളുടെ സാന്നിധ്യം. മനുഷ്യസ്നേഹത്തിന്‍റെ പ്രകാശവലയത്താൽ ദൈവം ദുഃഖിതരെ പൊതിയുകയും മുൻപോട്ടു നയിക്കുകയും ചെയ്യുന്നു.

ഓരോ മരണവും കഴിയുന്പോൾ ദൈവം നമ്മെ കാട്ടിത്തരുന്നത് നന്മയുള്ള ഒരു സമൂഹത്തിന്‍റെ കവാടങ്ങളാണ്. വിരഹത്തിന്‍റെ കൂരിരുട്ടിൽപ്പെടുന്നവർക്ക് ഒരു കൈത്തിരിവെളിച്ചം പകാരൻ സാധിക്കുന്നത് മഹാഭാഗ്യമാണ്. തനിക്ക് വിലപ്പെട്ടയാൾ പിരിഞ്ഞുപോയെങ്കിലും തനിക്കു ചുറ്റുമുള്ളവരുടെ സ്നേഹം വളരെ വിലയേറിയതാണെന്നുള്ള ഉറച്ച വിശ്വാസത്തിൽ ജീവിതം തുടരാൻ സഹായിക്കുന്നവർ അനുഗൃഹീതർതന്നെ.

മരിച്ചയാൾ സഹജീവികൾക്ക് എത്ര വേണ്ടപ്പെട്ടയാളായിരുന്നെന്നും തങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്ന ഒരു നല്ല സമൂഹം തങ്ങൾക്കു ചുറ്റുമുണ്ടെന്നും കുടുംബാംഗങ്ങൾ മനസിലാക്കുന്നതും ഇതുപോലുള്ള അവസരങ്ങളിലാണ്.

മരണത്തെ പ്രത്യാശയുടെയും പ്രതീക്ഷയുടെയും അനുഭവമാക്കി മാറ്റാം നമുക്ക്.

സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669