സന്തോഷിപ്പിച്ചു സന്തോഷിക്കാം
ഒരു ആശുപത്രിയിലെ ഒരു മുറി. അവിടെ രണ്ടു രോഗികൾ. രണ്ടു പേരും കാൻസർ ബാധിതർ. അവരിലൊരാൾ കറുത്ത വർഗക്കാരനും മറ്റെയാൾ വെള്ളക്കാരനും. ശതകോടീശ്വരനായ വെള്ളക്കാരനു തനിച്ചൊരു മുറി ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്താൽ അതു സാധിച്ചില്ല. അങ്ങനെയാണ് അവർ ഇരുവരും ഒരു മുറിയിൽ ആയത്.
കോളജിൽ ചരിത്രാധ്യാപകൻ ആകണമെന്നതായിരുന്നു കറുത്തവർഗക്കാരനായ കാർട്ടർ ചേന്പേഴ്സിന്‍റെ ആഗ്രഹം. എന്നാൽ സാന്പത്തികപരാധീനതമൂലം ആ ആഗ്രഹം സഫലമായില്ല. അതിനു പകരം ചേന്പേഴ്സ് ഒരു ഓട്ടോ മെക്കാനിക്ക് ആയി. എങ്കിലും നിരന്തരമായ വായനയിലൂടെ അയാൾ വലിയൊരു ചരിത്രപണ്ഡിതനായി മാറിയിരുന്നു. ചരിത്രപരമായ ഏതു ചോദ്യത്തിനും അയാൾ അനായാസം ഉത്തരം നൽകിയിരുന്നു. എഴുപതിനോടടുത്ത ചേന്പേഴ്സ് വിവാഹിതനും ബിരുദധാരികളായ മൂന്നു മക്കളുടെ പിതാവുമായിരുന്നു.
വെള്ളക്കാരനായ എഡ്വേർഡ് കോൾ ശതകോടീശ്വരനും നാലുതവണ വിവാഹിതനുമായിരുന്നു. അയാൾക്ക് ഒരു പുത്രി ഉണ്ടെങ്കിലും ആ പുത്രി അയാളുമായി കടുത്ത ശത്രുതയിലായിരുന്നു.

ആദ്യമാദ്യം കോളിനു ചേന്പേഴ്സിനോടു വലിയ നീരസമായിരുന്നു. എന്നാൽ രണ്ടു പേർക്കും ഒരു വർഷത്തിൽ താഴെ മാത്രമേ ആയുസുള്ളൂ എന്ന് അറിവായപ്പോൾ കോൾ ചേന്പേഴ്സിനോട് അടുക്കുവാൻ തുടങ്ങി. ഇതിനിടയിൽ താൻ ചെയ്യുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് ചേന്പേഴ്സ് തയാറാക്കിയിരുന്നു.

എന്നാൽ തന്‍റെ ആയുസ് ഒരുവർഷത്തിൽ കുറവാണെന്നറിഞ്ഞപ്പോൾ ചേന്പേഴ്സ് ആ ലിസ്റ്റ് ചുരുട്ടിക്കൂട്ടി നിലത്തെറിഞ്ഞു. ആ ലിസ്റ്റ് കാണുവാനിടയായ കോൾ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ ചേന്പേഴ്സിനെ പ്രോത്സാഹിപ്പിച്ചു. എന്നുമാത്രമല്ല, താൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി കോൾ ലിസ്റ്റ് വലുതാക്കി. അതോടൊപ്പം, ആ ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ പൂർത്തീകരണത്തിനു താൻ പണം ചെലവാക്കാമെന്നും അയാൾ വാഗ്ദാനം ചെയ്തു.

ആദ്യം ചേന്പേഴ്സ് വിസമ്മതിച്ചെങ്കിലും കോളിന്‍റെ നിർബന്ധം നിമിത്തം ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ അവർ ഇറങ്ങിപ്പുറപ്പെട്ടു. അതിമനോഹരമായ എന്തെങ്കിലും സന്ദർശിക്കുക, തീർത്തും അപരിചിതനായ ഒരാളെ സഹായിക്കുക, കരയുന്നിടം വരെ ചിരിക്കുക, ഒരു സ്പോർട്സ് കാർ ഓടിക്കുക, ഈജിപ്റ്റിലെ പിരമിഡും ഇന്ത്യയിലെ താജ്മഹലും സന്ദർശിക്കുക, ആഫ്രിക്കൻ സവാരിക്കു പോവുക, ചൈനയിലെ വൻമതിലിൽ ബൈക്ക് ഓടിക്കുക എന്നിങ്ങനെയുള്ള ആഗ്രഹങ്ങളായിരുന്നു അവരുടെ ലിസ്റ്റിലുണ്ടായിരുന്നത്.

കോളിന്‍റെ സ്വന്തം വിമാനത്തിൽ യാത്ര ചെയ്ത അവർ പിരമിഡ് കാണുവാനായി ഈജിപ്റ്റിലെത്തി. അവിടെ അവർ പിരമിഡിന്‍റെ ഗാംഭീര്യം ആസ്വദിക്കുന്പോൾ ചേന്പേഴ്സ് കോളിനോടു ചോദിച്ചു: ""സ്വർഗത്തിൽ നമ്മൾ ചെല്ലുന്പോൾ ദൈവം നമ്മോടു ചോദിക്കുന്ന രണ്ടു ചോദ്യങ്ങൾ ഉണ്ട്. അവ ഏതാണെന്ന് അറിയാമോ?'' കോളിന് ഉത്തരം അറിയില്ലായിരുന്നു. അതു മനസിലാക്കിയ ചേന്പേഴ്സ് പറഞ്ഞു : ""നീ നിന്‍റെ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയോ എന്നായിരിക്കും ആദ്യത്തെ ചോദ്യം. രണ്ടാമത്തെ ചോദ്യമാകട്ടെ, നീ മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകർന്നോ എന്നുള്ളതും.''

ഈ ചോദ്യോത്തരങ്ങളുടെ കാര്യം തത്കാലം ഇവിടെ നിൽക്കട്ടെ. ചേന്പേഴ്സിന്‍റെയും കോളിന്‍റെയും കഥയിലേക്കു തത്കാലം മടങ്ങിവരാം. ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും പൂർത്തിയാക്കാതെ അവർ സ്വന്തനാട്ടിൽ മടങ്ങിയെത്തി. ഉടനെതന്നെ ചേന്പേഴ്സിന്‍റെ രോഗം മൂർച്ഛിച്ച് അയാൾ മൃതിയടഞ്ഞു. കോൾ ആകട്ടെ കാൻസർ രോഗത്തെ അതിജീവിച്ചു പിന്നെയും നിരവധി വർഷം ജീവിച്ചു. അതിനിടയിൽ അയാൾ തന്‍റെ പുത്രിയുമായി രമ്യതയിലായി ആ പുത്രിയുടെ ജീവിതത്തിൽ സന്തോഷം പകർന്നു.

ദി ബക്കറ്റ് ലിസ്റ്റ് (2007) എന്ന പേരിലുള്ള ഒരു ഹോളിവുഡ് സിനിമയിലെ കഥയാണിത്. ഓസ്കർ അവാർഡ് ജേതാക്കളായ ജാക്ക് നിക്കോൾസൺ കോളിന്‍റെയും മോർഗൻ ഫ്രീമൻ ചേന്പേഴ്സിന്‍റെയും റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സിനിമ സാധാരണ സിനിമകളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. എങ്കിലും ഈ സിനിമ സാന്പത്തിക വിജയം നേടുകതന്നെ ചെയ്തു.

ഇനി, മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യോത്തരങ്ങളിലേക്കു മടങ്ങി വരട്ടെ. നമ്മൾ മരിച്ചു ദൈവത്തിന്‍റെ മുൻപിലെത്തുന്പോൾ എന്തായിരിക്കും അവിടുന്നു ചോദിക്കുക? നിങ്ങൾ ജീവിതത്തിൽ സന്തോഷം കണ്ടെത്തിയോ എന്നു ചോദിക്കുമോ? അങ്ങനെയൊരു ചോദ്യത്തിന് ഏതായാലും സാധ്യതയുണ്ട്!

അതുപോലെ, നിങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകർന്നോ എന്നു ചോദിക്കുമോ? തീർച്ചയായും. കാരണം, നിന്‍റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നല്ലേ ദൈവ പ്രമാണം? അതു മാത്രമോ? ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നു ദൈവപുത്രനായ യേശു പഠിപ്പിച്ചിട്ടില്ലേ?
നാം എന്തിനാണ് മറ്റുള്ളവരെ സ്നേഹിക്കണം എന്നു പറയുന്നത്? അതു മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകരുവാനല്ലെങ്കിൽ മറ്റെന്തിനാണ്? അന്ത്യവിധിനാളിൽ യേശു നമ്മോടു ചോദിക്കുവാൻ പോകുന്ന ചോദ്യങ്ങളെക്കുറിച്ചു ബൈബിളിൽ നാം വായിക്കുന്നുണ്ട്.

എനിക്കു വിശന്നപ്പോൾ നിങ്ങൾ ഭക്ഷണം തന്നോ? എനിക്കു ദാഹിച്ചപ്പോൾ എനിക്കു കുടിക്കാൻ തന്നോ? ഞാൻ പരദേശിയായിരുന്നപ്പോൾ എന്നെ സ്വീകരിച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങളല്ലേ അവിടുന്നു ചോദിക്കുക? അവയുടെ അർഥം എന്താണ്? മറ്റുള്ളവരുടെ ജീവിതത്തിൽ നാം സന്തോഷം പകർന്നോ എന്നല്ലേ ആ ചോദ്യങ്ങളുടെ സാരം?
തീർച്ചയായും നാം നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തണം. എന്നാൽ, അതിനുള്ള എളുപ്പവഴി മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം പകരുക എന്നുള്ളതാണ്. അങ്ങനെ ചെയ്താൽ നമ്മുടെ ഇഹലോക ജീവിതത്തിലും നമ്മുടെ പരലോകജീവിതത്തിലും നാം സന്തോഷം കണ്ടെത്തും. അതു നമുക്കു മറക്കാതിരിക്കാം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ