സംശയിക്കണ്ട തവളയാ
ലോകത്തിലെ ഏറ്റവും ഭീമാകാരനായിരുന്ന തവള ഇനി ഗിന്നസ് ചരിത്രത്തിന് വെളിയിലേക്ക്. ഏഴ് പൗണ്ട് ഭാരമുണ്ടായിരുന്ന ആഫ്രിക്കൻ ബുൾ ഫ്രോഗാണ് ഗിന്നസിന് പുറത്തേക്കു പടിയിറങ്ങുന്നത്. ആ പദവി ഇനിമുതൽ ഒരു അമേരിക്കൻ ബുൾ ഫ്രോഗിനുള്ളതാണ്. കക്ഷിയുടെ ഭാരം കേട്ടാൽ നാം അന്പരക്കും - 13 പൗണ്ട്. അഞ്ചേമുക്കാൽ കിലോഗ്രാമിലധികം ഭാരംവരുന്ന ഈ ഭീമാകാരനെ വലയിലാക്കിയത് അമേരിക്കക്കാർക്ക് വാർത്തകളിലൂടെ പരിചിതനായ വേട്ടക്കാരൻ മാർക്കസ് റാങ്കലാണ്. ടെക്സസിലെ ഒരു കുളത്തിൽനിന്നാണ് മാർക്കസ് ഈ ബുൾഫ്രോഗിനെ പിടിച്ചത്.

ഏറ്റവും കൂടുതൽ തവളകളുള്ള ഒരു പ്രദേശമാണ് ടെക്സസ്. ഇവിടെനിന്ന് ഇതിനു മുൻപും മാർക്കസ് നിരവധി തവളകളെ പിടിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഇത്രയും വലിപ്പമുള്ള ഒരു തവളരാക്ഷസനെ പിടിക്കുന്നത്. എന്നാൽ കാണുന്നതുപോലെ അത്ര ഭീകരനൊന്നുമല്ല ഈ ബുൾഫ്രോഗ്. സ്വഭാവത്തിൽ വളരെ സാധുവും മാന്യനുമാണ് ഇവനെന്നാണ് സൗത്ത് ടെക്സസ് ഹണ്ടിംഗ് അസോസിയേഷനിലെ പ്രമുഖാംഗം കൂടിയായ മാർക്കസ് പറയുന്നത്. മാർക്കസിന്‍റെ അഭിപ്രായത്തോടു പൂർണമായി യോജിക്കുകയാണ് ടെക്സസ് വന്യജീവി സംരക്ഷണ വകുപ്പ് മേധാവിയായ സ്റ്റീവ് ലൈറ്റ് ഫുട്ടും.

പലതരത്തിലുള്ള തവളകൾ ലോകത്തിലുണ്ട്. ഭക്ഷണത്തിനുള്ള മാംസമായി ഉപയോഗിക്കുന്നതും അവയിൽപ്പെടുന്നു. നമ്മുടെ നാട്ടിലെ പച്ചത്തവളകളുടെ മാംസം വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാറുണ്ട്. നമ്മുടെ രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിലും തവളയിറച്ചിക്ക് വലിയ സ്ഥാനമുണ്ട്. മാർക്കസ് റാങ്കൽ പിടിച്ച ഈ കൂറ്റൻ തവളയെ ടെക്സസിലെ കാഴ്ചബംഗ്ലാവിലേക്ക് മാറ്റാനാണ് അധികൃതരുടെ നീക്കം. മൂന്നുലക്ഷത്തിലധികം പേർ സമൂഹമാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞ ഈ ബുൾഫ്രോഗ് നിരവധി സന്ദർശകരെ ഹൂസ്റ്റണിലേക്ക് ആകർഷിക്കുമെന്നുതന്നെ കരുതാം.

ജോർജ് മാത്യു പുതുപ്പള്ളി