നാവ് നീട്ടി പേടിപ്പിക്കല്ലേ
ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവിന്‍റെ ഉടമ നിക്ക് സ്റ്റോബെൾ എന്ന ഇരുപത്തിയാറുകാരനാണ്. നിക്കിന്‍റെ നാവിന്‍റെ നീളം 10.1 സെന്‍റീ മീറ്റർ അഥവാ 3.97 ഇഞ്ചാണ്. അമേരിക്കയിലെ കലിഫോർണിയയിലാണ് നിക്ക് ജനിച്ചതും ഇപ്പോൾ താമസിക്കുന്നതും. നിക്ക് മിതഭാഷിയും സൗമ്യനുമാണെങ്കിലും അമേരിക്കയിൽ എങ്ങും അറിയപ്പെടുന്ന ഒരു മികച്ച കലാകാരനും ഹാസ്യതാരവുമാണ്. നിരവധി വേദികളിൽ ഈ അഭിനേതാവ് തന്‍റെ ഭാവാഭിനയം കാഴ്ചവച്ചുകഴിഞ്ഞു.

ബാല്യം മുതൽ തന്നെ നാവ് വെളിയിലേക്ക് നീട്ടിക്കളിക്കുന്നത് നിക്കിന് ഒരു വിനോദമായിരുന്നു. എത്രമാത്രം നീളത്തിൽ ആക്കാമോ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. മാതാപിതാക്കളും സുഹൃത്തുക്കളും അധ്യാപകരുമാണ് നാവിന്‍റെ അദ്്ഭുതകരമായ നീളത്തെക്കുറിച്ച് നിക്കിനെ ബോധവാനാക്കിയത്. വേദികളിലെ അഭിനയത്തിനു മുന്പ് നാവ് കൊണ്ട് അഭ്യാസം കാട്ടി കാണികളെ അന്പരപ്പിക്കുക എന്നത് നിക്കിന്‍റെ പതിവാണ്. നാവിനെക്കുറിച്ച് നിക്ക് പറയുന്നത് ഇങ്ങനെയാണ്:

എന്‍റെ നാവ് കൊണ്ട് മൂക്കിനെയും കീഴ്ത്താടിയെയും പൊതിയുവാൻ എനിക്കു കഴിയും. രാവിലെ വളരെയധികം സമയമെടുത്ത് നാവ് വൃത്തിയാക്കുക എന്നതാണ് ക്ലേശമേറിയ കാര്യം. ടംഗ് ക്ലീനർ ഉപയോഗിച്ച് ഞാൻ നാവ് വടിക്കാറില്ല. ടൂത്ത് ബ്രഷിന്‍റെ മൃദുവായ നാരുകൾ ഉപയോഗിച്ച് നാവ് ഉരച്ച് വൃത്തിയാക്കുകയാണ് ചെയ്യുക. അതിനുവേണ്ടിത്തന്നെ ടൂത്ത് ബ്രഷുകൾ വാങ്ങി വയ്ക്കും.

ഗിന്നസ് ബുക്കിൽ കയറിപ്പറ്റാനാകുമെന്ന് നിക്ക് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. അതിനായി ഒരു ശ്രമവും നടത്തിയിരുന്നുമില്ല. 2002 മുതൽ നീളമുള്ള നാവിന്‍റെ ഉടമ ബ്രിട്ടീഷുകാരനായ സ്റ്റീഫൻ ടെയ് ലർ ആയിരുന്നു. 9.8 സെന്‍റീ മീറ്ററായിരുന്നു നാവിന്‍റെ നീളം. ആ റിക്കാർഡാണ് നിക്ക് തകർത്തെറിഞ്ഞത്.