സ്റ്റാന്പുകൾ കഥ പറയുന്നു
ലോകത്തിലെ ഏറ്റവും വലിയ തപാൽ സ്റ്റാന്പിനുള്ള ബഹുമതി ആഫ്രിക്കൻ രാജ്യമായ നൈജീരിയയ്ക്കാണ്. ഗിന്നസ് ചരിത്രത്തിൽ ഇടംപിടിച്ച ആ സ്റ്റാന്പിന്‍റെ വലിപ്പം 2.448 സ്ക്വയർമീറ്റർ അഥവാ 26 അടി അഞ്ച് ഇഞ്ച് ആണ്. നൈജീരിയയിലെ ലാഗോസിലുള്ള ലോറൽ സ്കൂളിൽ നടന്ന ഒരു പ്രത്യേക സമ്മേളനത്തിലാണ് തപാൽസ്റ്റാന്പ് പുറത്തിറക്കിയത്. ലാഗോസ് സ്റ്റേറ്റ് ഗവണ്‍മെന്‍റും നൈജീരിയയിലെ സ്കൂൾ ഓഫ് ആർട്ടും ചേർന്നു സംയുക്തമായാണ് പരിപാടി ക്രമീകരിച്ചത്.

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ മാതാവ് യേശുവിനെ മടിയിൽ വച്ചിരിക്കുന്ന ഒരു പ്രതിമയുണ്ട്. പ്രസിദ്ധ ചിത്രകാരനായ മൈക്കലാഞ്ജലോയാണ് അതിന്‍റെ ശിൽപി. പിയാത്ത എന്നറിയപ്പെടുന്ന ആ പ്രതിമയുടെ രൂപത്തിൽ മനോഹരമായ ഒരു തപാൽസ്റ്റാന്പ് പുറത്തിറങ്ങിയിട്ടുണ്ട്.

കുറച്ചു മാത്രം പൗരന്മാരുള്ളതും 109 ഏക്കർ മാത്രം വിസ്തീർണമുള്ളതുമായ വത്തിക്കാനിലെ ഇത്തരം സ്റ്റാന്പുകളാണ് ഇന്നിറങ്ങുന്ന സ്റ്റാന്പുകളിൽ വച്ച് ഏറ്റവും വലുതും മനോഹരവും. 1929-ലാണ് വത്തിക്കാൻ ആദ്യമായി ഒരു തപാൽസ്റ്റാന്പ് പുറത്തിറക്കുന്നത്. പോപ്പിന്‍റെ സ്ഥാനചിഹ്നങ്ങളുടെ ചിത്രമുള്ള ഒരു ചെറിയ സ്റ്റാന്പായിരുന്നു അത്. തുടർന്നു വലിപ്പമുള്ള സ്റ്റാന്പുകൾ പുറത്തിറക്കാൻ തുടങ്ങി.

സ്റ്റാന്പിന്‍റെ കാര്യത്തിൽ വളരെയേറെ വൈവിധ്യം പുലർത്തുന്ന ഒരു കൊച്ചുരാജ്യമാണ് സാൻ മറൈനോ. നീലയും വെള്ളയും കലർന്ന നിറമുള്ള പതാകയുള്ള ആ കൊച്ചു റിപ്പബ്ലിക്കിൽ നിന്ന് പുറത്തിറങ്ങുന്ന ചേതോഹരങ്ങളായ സ്റ്റാന്പുകൾ ഏറെ ആകർഷണീയമാണ്.
1877 മുതൽ തപാൽസ്റ്റാന്പുകൾ പുറത്തിറക്കുന്ന രാജ്യം എന്ന ബഹുമതികൂടി സാൻ മറൈനോയ്ക്കുണ്ട്. നൂറുകണക്കിന് വ്യത്യസ്ത സ്റ്റാന്പുകൾ സാൻ മറൈനോ പുറത്തിറക്കിക്കഴിഞ്ഞു. ഫ്രാൻസിനോടും മെഡിറ്ററേനിയൻ കടലിനോടും ചേർന്നുകിടക്കുന്ന 370 ഏക്കർ മാത്രം വിസ്തീർണമുള്ള മൊണോക്കോ രാജ്യവും നിരവധി തപാൽസ്റ്റാന്പുകൾ പുറത്തിറക്കുന്നുണ്ട്. ഒരുലക്ഷത്തിൽ താഴെയാണ് ഇവിടത്തെ ജനസംഖ്യ. രാഷ്ട്രീയം, മതം, കല, കായികം, ശാസ്ത്രം, കൃഷി തുടങ്ങിയ പലതിനെക്കുറിച്ചും സുന്ദരങ്ങളായ സ്റ്റാന്പുകൾ പുറത്തിറക്കാറുള്ള മൊണോക്കോ, സ്റ്റാന്പ് വില്പനയിലൂടെ നല്ല ആദായമാണുണ്ടാക്കുന്നത്.

ഫ്രാൻസിനും സ്പെയിനിനും മധ്യത്തിലുള്ള കൊച്ചുരാജ്യമായ അൻഡോറ, 1928-ലാണ് ആദ്യമായി സ്റ്റാന്പുകൾ പുറത്തിറക്കിയത്. ലീക്ക്റൻ സ്റ്റൈൽ എന്ന 62 ചതുരശ്രമൈൽ തപാൽ അതിർത്തിയുള്ള രാജ്യവും 1912 മുതൽ തപാൽസ്റ്റാന്പുകൾ പുറത്തിറക്കുന്നു. ചെറിയ രാജ്യമായ ഇസ്രയേലും സുന്ദരമായ തപാൽസ്റ്റാന്പുകൾ വിപണിയിലിറക്കുന്നുണ്ട്.