നിധി കാക്കുന്ന ഭൂതം
ഇന്നലെ എന്നെ കാണാൻ വീണ്ടും അവർ വന്നിരുന്നു. അയാൾ വിദേശത്താണ്. അവിടെ ജോലിയിലായിട്ട് എട്ടുവർഷമായി. നാട്ടിലയാൾ മെഡിക്കൽ റെപ്രസന്‍റേറ്റീവായിരുന്നു. ജോയി എന്ന നാൽപ്പത്തിനാലുകാരനായ അയാളുടെ ഭാര്യ മോളി ഒരു ട്യൂഷൻ ടീച്ചറാണ്. മൂന്ന് മക്കളാണിവർക്ക്. മക്കളിൽ മൂത്ത ആൾ ഈ വർഷമാണ് പത്താം ക്ലാസ് പാസായത്. ഇളയത് രണ്ടും പെണ്‍കുട്ടികളാണ്. ഏഴാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന ആ കുട്ടികളിരുവരും മൂത്ത ആണ്‍കുട്ടിയും നന്നായി പഠിക്കുന്നവരാണ്. മൂവരെയും നന്നായി പഠിപ്പിച്ച് ഉയർന്ന ജോലികളിൽ എത്തിക്കണമെന്ന ആഗ്രഹത്തോടുകൂടിയാണ് ജോയിയും ഭാര്യയും വിശ്രമമില്ലാതെ അധ്വാനിക്കുന്നത്. ജോയി അയാളുടെ മാതാപിതാക്കളുടെ ഏക മകനാണ്. ഏക സഹോദരി ലിന്‍റായെ വിവാഹം ചെയ്തത് പട്ടാളക്കാരനായ സേവ്യറാണ്. അവർ കുടുംബസമേതം ഡൽഹിയിലാണ് താമസിക്കുന്നത്.

വിഷയത്തിലേക്ക് വരാം. ജോയിയുടെ അപ്പനമ്മമാരുമായി ജോയിയും അതിനാൽത്തന്നെ മോളിയും നാളുകളായി നല്ല ബന്ധത്തിലല്ല. കുടുംബസ്വത്ത് ജോയിയുടെ പേരിൽ എഴുതി കൊടുക്കാത്തതിനെപ്പറ്റി അന്യോന്യം തുടങ്ങിയ വഴക്ക് ഇരുകൂട്ടരെയും ഇപ്പോൾ വലിയ ശത്രുതയിലാക്കിയിരിക്കുകയാണ്. വിദേശത്തെ റസ്റ്ററന്‍റിൽ പാത്രം കഴുകുന്ന പണിയാണ് താൻ ചെയ്യുന്നതെന്നും, ആ പണി എന്നന്നേക്കുമായി അവസാനിപ്പിച്ച് നാട്ടിൽ വന്ന് എന്തെങ്കിലും ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും ഇപ്പോഴത്തെ തന്‍റെ സാന്പത്തികാവസ്ഥയിൽ അതിന് നിവൃത്തി ഇല്ലെന്നും, നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്‍റെ അപ്പൻ കാരണവൻമാരായി കൈമാറിക്കൊടുത്ത സ്വത്ത് കൈവശം വച്ച് അനുഭവിക്കുകയാണെന്നും, അയാളാണ് തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും ജീവിതത്തിന് പ്രധാന വിലങ്ങുതടിയായി നിൽക്കുന്നതെന്നും പരിഭവത്തോടെ പറയുന്ന ജോയി തന്‍റെ പിതാവിനെക്കുറിച്ച് തീർത്തും അതൃപ്തനാണ്. തന്‍റെയും തന്‍റെ മക്കളുടെയും ഭാവിക്കുവേണ്ടി തനിക്കർഹമായ സ്വത്ത് നൽകാൻ ഇനിയും തന്‍റെ അപ്പൻ തയ്യാറാകുന്നില്ലെങ്കിൽ അയാളെ വകവരുത്തി ജയിലിൽ പോകേണ്ടിവന്നാലും തനിക്കതിൽ ഖേദമുണ്ടാകുകയില്ല എന്നാണ് വലിയ അമർഷത്തോടും വെറുപ്പോടുംകൂടി ജോയി പറയുന്നത്. ഉള്ള സ്വത്തെല്ലാം തന്‍റെ മകന്‍റെ പേർക്കെഴുതി കൊടുത്താൽ താനും തന്‍റെ ഭാര്യയും പിന്നീട് എങ്ങനെ ജീവിക്കുമെന്നും, താൻ അങ്ങനെ ചെയ്താൽ അതവൻ നഷ്ടമാക്കി കളയുകയില്ല എന്നതിന് എന്തുറപ്പാണുള്ളതെന്നും ജോയിയുടെ അപ്പൻ ചോദിക്കുന്നു.

അപ്പനോടും അമ്മയോടുമുള്ള വിദ്വേഷം വളർന്ന് അവരെ കൊല ചെയ്യുന്നതുവരെ കാര്യങ്ങൾ എത്തുന്ന സംഭവങ്ങൾ നമ്മുടെ ഇടയിൽ സാധാരണമല്ലെങ്കിലും അങ്ങിങ്ങായി സംഭവിക്കുന്നു എന്നത് കുടുംബ ജീവിതം നയിക്കുന്നവരെ മാത്രമല്ല എല്ലാ തരം ആളുകളെയും ഭയപ്പെടുത്തുന്നതും അസ്വസ്ഥരാക്കുന്നതുമാണ്. കുടുംബജീവിതം നയിക്കുന്നവർ കുടുംബാംഗങ്ങൾ ഓരോരുത്തരുടെയും സ്ഥാനത്തിനും ബന്ധത്തിനുമനുസരിച്ച് അന്യോന്യം നൽകേണ്ട പരിഗണനയും ആദരവും നൽകാതെ പുഛിക്കാനും പരസ്പരം പുറംതിരിഞ്ഞുനിൽക്കാനും തുടങ്ങിയാൽ ആ വഴിക്ക് ശത്രുത ഉളവാകാൻ എളുപ്പമാണ്. ഒരംഗം ബോധപൂർവം മറ്റൊരംഗത്തിന്‍റെ സ്വൈര്യജീവിതത്തിന് വിലങ്ങുതടിയാകുന്പോൾ കുടുംബ ജീവിതത്തിൽ സംഘർഷ സാധ്യത ഏറുകയാണ്. കുടുംബത്തിൽ ഒരംഗത്തിന് സ്വാഭാവികമായി ലഭിക്കേണ്ടുന്ന .അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യങ്ങൾ ഉളവാകുന്പോൾ വാക്കേറ്റവും സ്ഥാനം മറന്നുള്ള അസഭ്യവർഷവും നടക്കാം. അത്തരം സന്ദർഭങ്ങളിൽ വികാരത്തെ വിചാരത്താൽ നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ അപ്രതീക്ഷിതവും അനഭിലഷണീയവുമായ സാഹചര്യങ്ങൾ സംജാതമായേക്കാം. അത് കൊലപാതകം ചെയ്യുന്നതുവരെ വ്യക്തികളെ നയിക്കാനും ഇടയായേക്കാം.

മക്കളുടെ വളർച്ചയുടെയും സുസ്ഥിതിയുടെയും കാര്യത്തിൽ അവരുടെ മാതാപിതാക്കൾക്ക് മാത്രമല്ല വല്യപ്പനും വല്യമ്മയും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. അപ്പനേയും അമ്മയേയും “പേരന്‍റസ് ”എന്ന് സംബോധന ചെയ്യുന്പോൾ വല്ല്യപ്പനേയും വല്ല്യമ്മയേയും “ഗ്രാന്‍റ് പേരന്‍റസ് ”് എന്നല്ലേ വിളിക്കാറ്. ഉള്ളതു മുഴുവൻ മകന്‍റെ പേരിൽ കൊടുത്താൽ തങ്ങളുടെ കാര്യം പരുങ്ങലിലാകുമല്ലൊ എന്ന് വേവലാതിപ്പെടുന്ന ജോയിയുടെ അപ്പന് അയാളുടെ മകന്‍റെയും കൊച്ചുമക്കളുടെയും ജീവിതം പരുങ്ങലിലാകുന്നതിനെപ്പറ്റി വേവലാതിയൊന്നുമില്ലേ? കുടുംബസ്വത്ത് മുച്ചൂടും മകനും കുടുംബത്തിനുമായി നൽകിയില്ലെങ്കിലും തന്‍റെയും ഭാര്യയുടെയും പേരിൽ കുറച്ചെഴുതിവച്ചിട്ട് മകന് അർഹമായത് തനിക്ക് കാഴ്ചയും കേൾവിയും ബോധവും ഒക്കെ ഉള്ള സമയത്ത് ജോയിയുടെ അപ്പന് നൽകിക്കൂടെ? അല്ലെങ്കിൽതന്നെ പരാശ്രയം വേണ്ട സമയത്ത് മണ്ണിനേയും കാശിനേയുമൊക്കെ തങ്ങളുടെ കാര്യം തങ്ങൾ നോക്കണമെന്ന സ്വാർഥവിചാരത്തോടെ കെട്ടിപ്പിടിച്ചിരിക്കുന്നതിൽ കാര്യമെന്തെങ്കിലുമുണ്ടോ? നിസ്വാർത്ഥതയുടെയും വിട്ടുകൊടുക്കലിന്‍റെയും കൈമാറി കൊടുക്കലിന്‍റെയും വേദിയായി മാറേണ്ട കുടുംബത്തിൽ “ഞാൻ” “എന്‍റേത്” എന്നിങ്ങനെയൊക്കെയുള്ള ചിന്തകൾക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?

സിറിയക് കോട്ടയിൽ