അവസരങ്ങളുണ്ട്, ലക്ഷ്യം നന്മയാകട്ടെ
മൈക്രോസോഫ്റ്റിന്‍റെ ബിൽ ഗേറ്റ്സിനെപ്പോലെ കംപ്യൂട്ടർരംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്രതിഭാശാലിയായിരുന്നു സ്റ്റീവ് ജോബ്സ് (1955-2011). കംപ്യൂട്ടർ പ്രതിഭയായിരുന്ന സ്റ്റീവ് വോസ്നിയാക്കിനോടൊപ്പം ആപ്പിൾ കംപ്യൂട്ടർ കന്പനി സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
ജോബ്സും വോസ്നിയാക്കുംകൂടി ഒരു ഡസ്ക് ടോപ് കംപ്യൂട്ടർ നിർമിച്ചിട്ട് ആ കംപ്യൂട്ടറുംകൊണ്ട് അവർ ഒരു കംപ്യൂട്ടർ കന്പനിയിൽ എത്തി. തങ്ങളുടെ കണ്ടുപിടിത്തം ആ കന്പനിക്കു വിൽക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ അതിൽ അവർ വിജയിച്ചില്ല. അപ്പോൾ മറ്റൊരു കന്പനിയെ അവർ സമീപിച്ചു. അവിടെയും അവർക്കു വിജയം ഉണ്ടായില്ല.
അങ്ങനെയാണ് അവർ തന്നെ ഒരു കംപ്യൂട്ടർ കന്പനി തുടങ്ങുവാൻ തീരുമാനിച്ചത്. പക്ഷേ പണം സമാഹരിക്കുക അത്ര എളുപ്പമായിരുന്നില്ല. ത‌ന്മൂലം, ജോബ്സ് തന്‍റെ കാർ വിറ്റു കുറെ പണം സന്പാദിച്ചു. വോസ്നിയാക്കും ചെറിയൊരു തുക സംഘടിപ്പിച്ചു. അങ്ങനെ അവർ കന്പനി തുടങ്ങി.‌

വലിയ ആവേശത്തോടുകൂടിയാണ് അവർ കന്പനി തുടങ്ങിയത്. തങ്ങളുടെ കംപ്യൂട്ടർ ആളുകൾ രണ്ടു കൈയുംനീട്ടി സ്വീകരിക്കുമെന്നാണ് അവർ കരുതിയത്. എന്നാൽ, മാർക്കറ്റിംഗിൽ അവർക്കു പരിചയമില്ലായിരുന്നു. തന്മൂലം, കംപ്യൂട്ടർ വില്പനയിൽ വലിയ ചലനം സൃഷ്ടിക്കുവാൻ ആദ്യം അവർക്കു സാധിച്ചില്ല.

അപ്പോഴാണു തങ്ങളുടെ കന്പനിയുടെ വിജയത്തിനു സമർഥനായ ഒരു മാനേജ്മെന്‍റ് വിദഗ്ധനെ വേണമെന്ന് അവർക്കു തോന്നിയത്. ജോബ്സ് അന്വേഷിച്ചപ്പോൾ പെപ്സി കോള കന്പനിയുടെ പ്രസിഡന്‍റായിരുന്ന ജോണ്‍ സ്കളി തന്‍റെ കന്പനിക്കു പറ്റിയ ആളായിരിക്കുമെന്നു തോന്നി. കൊക്കകോള കന്പനിയുമായി മത്സരിച്ചു പെപ്സി കോളയെ നല്ലനിലയിലെത്തിച്ചതു സ്കളി ആയിരുന്നു.

ആപ്പിൾ കംപ്യൂട്ടർ കന്പനിയുടെ ചുമതല ഏറ്റെടുക്കാൻ ജോബ്സ് സ്കളിയോട് അഭ്യർഥിച്ചപ്പോൾ അതു തമാശയായിട്ടാണു സ്കളിക്കു തോന്നിയത്. മാർക്കറ്റിൽ അല്പംപോലും ചലനം സൃഷ്ടിക്കുവാൻ സാധിക്കാത്ത ആപ്പിൾ കംപ്യൂട്ടർ കന്പനിയിൽ ചേരുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് അപ്പോൾ ചിന്തിക്കുവാൻപോലും സാധിച്ചില്ല.

എന്നാൽ, സ്കളിയെത്തന്നെ തന്‍റെ കന്പനിയിൽ വേണമെന്നായിരുന്നു ജോബ്സിന്‍റെ ആഗ്രഹം. തന്മൂലം, അദ്ദേഹം വീണ്ടും സ്കളിയെ സമീപിച്ചു. അപ്പോഴും ജോബ്സിന്‍റെ അഭ്യർഥന മാനിക്കുവാൻ സ്കളി തയാറായില്ല.

ജോബ്സ് ഒരിക്കൽകൂടി സ്കളിയെ സമീപിച്ചു തന്‍റെ കന്പനിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകി. അതുപോലെ, തന്‍റെ കന്പനി ഭാവിയിൽ ചെയ്യുവാൻ പോകുന്ന കാര്യങ്ങളും ജോബ്സ് വിവരിച്ചു. അതിനുശേഷം ജോബ്സ് സ്കളിയോടു ചോദിച്ചു: ജീവിതത്തിന്‍റെ ശിഷ്ടകാലം മുഴുവൻ പഞ്ചസാരവെള്ളം വിറ്റുകൊണ്ടിരിക്കുന്ന ഒരു ജോലി നിങ്ങൾക്കു മതിയോ അതോ ലോകത്തെത്തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന ഒരു അവസരം നിങ്ങൾക്കു വേണോ? അല്പം ചിന്തിച്ചപ്പോൾ ജോബ്സ് പറയുന്നതിൽ കാര്യമുണ്ടെന്നു സ്കളിക്കു തോന്നി. അങ്ങനെയാണു ബഹുരാഷ്്ട്രകന്പനിയായ പെപ്സി കോളയിൽനിന്നു രാജിവച്ചു ചെറിയൊരു കന്പനിയായ ആപ്പിളിൽ സ്കളി ചേർന്നത്.

ജോബ്സ് സ്കളിയോടു പറഞ്ഞതുപോലെ ആപ്പിൾ കന്പനിവഴി ലോകത്തെ മാറ്റിമറിക്കുവാൻ അവർക്കു സാധിച്ചു. ആപ്പിൾ ഇന്നു ലോകത്തിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്നോളജി കന്പനിയാണ്. സാംസംഗ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ നിർമിക്കുന്നതും ആപ്പിൾതന്നെ.

സ്മാർട്ട് ഫോണ്‍ ആയ ഐഫോണ്‍, ടാബ്്‌ലറ്റ് കംപ്യൂട്ടറായ ഐപാഡ്, മാക് പേഴ്സണൽ കംപ്യൂട്ടർ, പോർട്ടബിൾ മീഡിയപ്ലെയറായ ഐപോഡ്, സ്മാർട് വാച്ച് ആയ ആപ്പിൾ വാച്ച് എന്നിവയെല്ലാം ആപ്പിളിന്‍റെ സൃഷ്ടികളാണ്. ഇവയെല്ലാം വഴിയായി ലോകത്തിലുണ്ടായിരിക്കുന്ന മാറ്റങ്ങൾ അദ്ഭുതാവഹംതന്നെ.

മാനേജ്മെന്‍റ് രംഗത്തു പ്രവർത്തിക്കുന്നവർ സ്വപ്നം കാണുന്ന ഒരു ജോലിയാണു പെപ്സി കോളയുടെ പ്രസിഡന്‍റ് പദം. ഭക്ഷണപാനീയങ്ങളാണ് ഈ ബഹുരാഷ്്ട്രകന്പനിയുടെ ഉത്പന്നങ്ങൾ. ഈ കന്പനിയുടെ പ്രസിഡന്‍റ് പദം ഉപേക്ഷിച്ചായിരുന്നു സ്കളി ആപ്പിളിൽ ചേർന്നത്. എന്തിനുവേണ്ടി? ലോകത്തെ മാറ്റിമറിക്കുവാൻ ലഭിച്ച ഒരു അവസരം ഉപയോഗിക്കുവാൻ വേണ്ടി.

സ്കളിക്കു ലഭിച്ചതുപോലെ ലോകത്തെ മാറ്റിമറിക്കുവാൻ സാധിക്കുന്ന ഒരു ജോലിയോ അവസരമോ നമുക്കു ലഭിച്ചുവെന്നു വരില്ല. എന്നാൽ, നമുക്കു ലഭിക്കുന്ന ജോലികളും അവസരങ്ങളുമൊക്കെ നമുക്കു ചുറ്റിലുമുള്ള ലോകത്തെ മാറ്റിമറിക്കുവാനായി നമുക്കു വിനിയോഗിക്കാമെന്നതാണു വസ്തുത.

പക്ഷേ, അതു സാധിക്കണമെങ്കിൽ ധനസമാഹരണമായിരിക്കരുതു നമ്മുടെ ജോലിയുടെയും സേവനത്തിന്‍റെയുമൊക്കെ ലക്ഷ്യം. നമ്മുടെ അനുദിന ആവശ്യങ്ങൾക്കായി പണം നമുക്കു വേണം. എന്നാൽ പണസന്പാദനം മാത്രമായിരിക്കരുത് നാം ചെയ്യുന്ന ജോലിയുടെയോ സേവനത്തിന്‍റെയോ ലക്ഷ്യം. അവയുടെ ലക്ഷ്യം പൊതുനന്മയായിരിക്കണം. നാം ജീവിക്കുന്ന ഈ ലോകം മറ്റുള്ളവർക്കു കൂടുതൽ മധുരതരമാക്കി മാറ്റുന്നതുവഴിയാണ് അതു സാധിക്കുക.

നാം മനസുവച്ചാൽ നമുക്കു ചുറ്റുമുള്ള ലോകത്തെ മറ്റുള്ളവരുടെ നന്മയ്ക്കായി മാറ്റിമറിക്കുവാൻ സാധിക്കുമെന്നതാണു യാഥാർഥ്യം. നമുക്കങ്ങനെ ചെയ്യാൻ സാധിച്ചാൽ അതുവഴിയുണ്ടാകുന്ന നന്മയിൽ നമുക്കും ഒരു ഓഹരി ലഭിക്കുമെന്നതും നാം മറക്കേണ്ട.

പഞ്ചസാരവെള്ളം വിൽക്കുന്ന ഒരു ജോലിയായിരിക്കാം ഒരുപക്ഷേ നമുക്കു ലഭിക്കുക. എന്നാൽ, അതുവഴിയായും നമ്മുടെ ചുറ്റിലുമുള്ള ലോകത്തെ പൊതുനന്മയ്ക്കായി മാറ്റാനാവും എന്നത് എപ്പോഴും നമ്മുടെ ഓർമയിലിരിക്കട്ടെ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ