വിവാഹിതരിൽ ചിലരുടെ വികല കാഴ്ചപ്പാടുകൾ
അപ്പു എന്ന് വിളിപ്പേരുള്ള അവന്‍റെ പേര് അഗസ്റ്റ്യൻ എന്നാണ്. ബിഎസ്‌സി നഴ്സിംഗ് പൂർത്തിയാക്കിയെങ്കിലും നഴ്സിംഗ് തൊഴിലിനോട് താത്പര്യം ഇല്ലാത്തതിനാൽ ഇപ്പോൾ അവൻ തന്‍റെ പിതാവിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. സ്ഥലം വാങ്ങി വീട് വച്ച് വിൽക്കുകകൂടി ചെയ്യുന്നുണ്ടെന്നതിനാൽ അതിന്‍റെ പണികളോട് ബന്ധപ്പെട്ട് എപ്പോഴും അവന് നല്ല തിരക്കാണ്. അപ്പുവിനെ കൂടാതെ അവന്‍റെ മാതാപിതാക്കൾക്ക് രണ്ട് മക്കൾകൂടിയുണ്ട്. അപ്പു നടുക്കത്തെ ആളാണ്. ഇളയത് പെണ്ണാണ്. അപ്പുവിന്‍റെ അപ്പൻ ലാലപ്പൻ, അമ്മ അമ്മുക്കുട്ടി. അമ്മുക്കുട്ടി കോതമംഗലംകാരിയാണ്. അപ്പുവിന്‍റെ വിവാഹം അവന്‍റെ മൂത്ത ജ്യേഷ്ഠന്‍റെയും ഇളയ സഹോദരിയുടെയും വിവാഹം കഴിഞ്ഞാണ് നടന്നത്. അവന്‍റെ ഭാര്യ ജലീന ബംഗളൂരിൽ ജനിച്ചു വളർന്ന ആളാണ്. മക്കളിൽ മൂത്തവളാണ് ജലീന. ജലീനയുടെ മാതാപിതാക്കൾക്ക് ജോലി ബംഗളൂരുവിൽ ആയിരുന്നതിനാലാണ് ജലീനയുടെയും അവളുടെ ഇളയ ആങ്ങള ജിക്കുവിന്‍റെയും ജനനവും പഠനവുമൊക്കെ അവിടെ നടക്കാൻ ഇടയായത്. ഇപ്പോൾ സകുടുംബം അവർ ചെങ്ങന്നൂരാണ് താമസിക്കുന്നത്.

ജലീന നാലു മാസമായി ചെങ്ങന്നൂരെ വീട്ടിലാണ്. അവളുടെ അപ്പൻ അവൾ ഫോണ്‍ ചെയ്തതിൻ പ്രകാരം അവളെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നോ, ചെങ്ങന്നൂർക്ക് ഇപ്പോൾ തനിക്കൊപ്പം പോരേണ്ടതിന്‍റെ ആവശ്യമെന്താണെന്നോ ഒന്നും അയാൾ അവളോട് ചോദിച്ചില്ല. ലാലപ്പനോടും അപ്പുവിനോടും ഞാൻ മകളെ കൂട്ടിക്കൊണ്ടു പോകുകയാണെന്നു മാത്രം പറഞ്ഞ് തനിക്കൊപ്പം തന്‍റെ മകളെ അയാൾ കൊണ്ടുപോകുകയായിരുന്നു. ചോദിക്കുകേം പറയുകേം ചെയ്യാതെ തന്നിഷ്ടപ്രകാരം വീട്ടിൽനിന്ന് ഇറങ്ങിപ്പോയവൾ തോന്നുന്പോൾ തിരിച്ചുവരട്ടെ എന്ന പിടിവാശിയിലാണ് അപ്പുവും അവന്‍റെ മാതാപിതാക്കളും.

അപ്പു ബിഎസ്‌സി നഴ്സിംഗുകാരനായതിനാൽ അവന് ഭാവിയിൽ വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത ഉണ്ടെന്നും അങ്ങനെയാകുന്പോൾ തനിക്കും അപ്പുവിനൊപ്പം വിദേശത്തേക്ക് പറക്കാമെന്നും ജലീന കണക്കുകൂട്ടിയിരുന്നു. എന്നാൽ നാടും വീടും നാട്ടിലെ ജോലിയുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന അപ്പുവിന് അത്തരമൊരു ജോലി ഇഷ്ടമേ അല്ലായിരുന്നു. ഈയൊരു കാര്യം അപ്പു ജലീനയോട് വിവാഹത്തിനുമുന്പ് പറഞ്ഞിരുന്നെങ്കിലും വിവാഹശേഷം അപ്പുവിന്‍റെ മനസ് മാറ്റി എടുക്കാമെന്നാണ് ജലീന കരുതിയിരുന്നത്. അവളുടെ അത്തരമൊരു ചിന്തയ്ക്ക് പിന്നിൽ അവളുടെ മാതാപിതാക്കളുടെ പിന്തുണയുമുണ്ടായിരുന്നു. തന്‍റെ മാതാപിതാക്കളുടെ വാക്കുകളെ ധിക്കരിക്കാത്തവനാണ് അപ്പു. അപ്രകാരം ഒരിക്കലും പാടില്ല എന്ന് ചിന്തിക്കുന്ന ആളുമാണ് അവൻ. അതിനാലാണ് തനിക്കിഷ്ടമില്ലാതിരുന്നിട്ടും ജലീനയെ വിവാഹം കഴിക്കാൻ അപ്പു തയാറായത്. ജലീന പിടിവാശിക്കാരിയാണെന്നും സുഖമോഹിയാണെന്നും വിവാഹത്തിന് മുന്പ് താൻ അവളുമായി സംസാരിച്ചപ്പോൾതന്നെ തനിക്കത് മനസിലാക്കാൻ കഴിഞ്ഞെന്നുമാണ് അപ്പു എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങൾ അപ്പു തന്‍റെ അമ്മയോട് പറഞ്ഞപ്പോൾ വിവാഹശേഷം എല്ലാം നേരെയാകുമെന്നാണ് അമ്മ അവനോട് പറഞ്ഞത്.

അമ്മ അപ്രകാരം പറയാനും അമ്മയും അപ്പനും ആ ഒരു ആലോചന തന്നെ മതി എന്ന് നിർബന്ധം പിടിക്കാനും കാരണം ജലീനയ്ക്കുള്ളതാണ് പുള്ളിക്കാനത്തുള്ള ജലീനയുടെ പിതാവിന്‍റെ പേരിലുള്ള പത്തേക്കർ ഭൂമി എന്ന കാര്യം ആലോചനയുടെ ആരംഭത്തിൽതന്നെ അയാൾ അപ്പുവിനോടും അയാളുടെ മാതാപിതാക്കളോടും പറഞ്ഞതു തന്നെയാണ്. വിദേശജോലിയും വിദേശവാസവും സുഖകരമാണെന്നുള്ള വിചാരം വിദേശവാസം എന്നും സ്വപ്നം കാണാൻ ജലീനയെ പ്രേരിപ്പിച്ചിരുന്നു. നാട്ടുംപുറത്തുകാരിയായ ഒരു ഭാര്യയാകാൻ തന്നെ കിട്ടില്ലെന്നും ഭക്ഷണം വെച്ചും തൂത്തുതുടച്ചും അടിമയെപ്പോലെ ഭർതൃഗൃഹത്തിൽ ഒതുങ്ങിക്കൂടാൻ തന്നെ ഒരിക്കലും കിട്ടുമെന്ന് കരുതേണ്ടെന്നുമാണ് വീടുവിട്ടു പോകുന്നതിമുന്പ് ജലീന അപ്പുവിനോട് പറഞ്ഞത്. എന്തായാലും അപ്പുവും അവന്‍റെ മാതാപിതാക്കളും വല്ലാത്ത മാനസിക സംഘർഷത്തിലാണിപ്പോൾ.

വിവാഹ ജീവിതത്തെ കുട്ടിക്കളിയായി മാത്രം കാണുന്ന പുതുപുത്തൻ വിവാഹിതരിൽ ചിലരുടെ പ്രതിനിധി മാത്രമാണ് ജലീന. മാതാപിതാക്കളെ ആദരിക്കേണ്ടത് വേണ്ടതാണെങ്കിലും അവരോടുള്ള അന്ധമായ വിധേയത്വം വേണ്ടതാണോ എന്ന കാര്യത്തിൽ എനിക്ക് ബലമായ സംശയമുണ്ട്. അപ്പു അത്തരത്തിലുളള ഒരാളാണെന്നെനിക്ക് തോന്നുന്നു. വിവാഹത്തെയും പങ്കാളിയെയും സംബന്ധിച്ച് തന്‍റെ അഭിപ്രായവും നിലപാടും ഭീതിയെന്യേ വെളിവാക്കാനും മാതാപിതാക്കളുടെ വാക്കുകൾകൂടി ശ്രവിച്ച് ഉത്തമമായ തീരുമാനം എടുക്കുവാനും പ്രായപൂർത്തിയായ ഏതൊരു യുവാവിനെപ്പോലെയും അപ്പുവിനും സ്വാതന്ത്ര്യമുണ്ടായിരുന്നല്ലൊ. ആ സ്വാതന്ത്ര്യം അയാൾ വേണ്ടവണ്ണം പ്രയോജനപ്പെടുത്താതെ പോയത് പന്തിയായില്ല എന്നാണ് എന്‍റെ നിരീക്ഷണം.

ഭർതൃഗൃഹത്തെ സുഖവാസകേന്ദ്രമായോ വിവാഹ ജീവിതത്തെ അതിനുളള വഴിയായോ ഒക്കെ കണ്ട് അലസമായും ആഡംബരപൂർണമായും ജീവിതത്തെ കൊണ്ടുപോകാൻ ആഗ്രഹിച്ച് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ ആ ജീവിതത്തിൽ വിജയം വരിക്കുമെന്ന് കരുതുന്നുണ്ടോ? ജലീനയ്ക്ക് വിവാഹ ജീവിതത്തെയും കുടുംബജീവിതത്തെയും സംബന്ധിച്ചുണ്ടായിരുന്ന കാഴ്ചപ്പാട് വികലമായിരുന്നെന്ന് അവളുടെ പ്രതികരണങ്ങളിൽ നിന്ന് സുവ്യക്തമാണ്. വിവാഹ ജീവിതത്തെ സംബന്ധിച്ച് വികല കാഴ്ചപ്പാടുകൾ പുലർത്തുന്നവർക്ക് വിവാഹ ജീവിതം സന്തോഷകരമായ ഒരു അനുഭവമായിരിക്കുമോ?

സിറിയക് കോട്ടയിൽ