ബന്ധത്തിന്‍റെ സ്നേഹമതിൽ തീർക്കാം
നമുക്കിടയിൽ സൗഹാർദത്തിന്‍റെ പൂക്കളമിട്ട് ഒാണം വരവായി. ആത്മകഥാംശമുള്ള അനുഭവത്തിന്‍റെ ‍ പങ്കുവെയ്ക്കലാകട്ടെ ഇത്തവണത്തെ ഫാമിലി വിഷൻ. ഞാനും എന്‍റെ സഹോദരരും അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പഠനം നടത്തിയത് ഇത്തിത്താനം മലകുന്നത്തുള്ള എൻ.എസ്.എസ് സ്കൂളിലാണ്. ഞങ്ങളെ പഠിപ്പിച്ച അധ്യാപകരിൽ ഏറെയും ഹൈന്ദവ സമുദായത്തിൽപ്പെട്ടവരായിരുന്നു. വിദ്യക്കൊപ്പം മൂല്യബോധവും പകർന്നു നൽകുന്നതിൽ അവർ സദാ തൽപരരായിരുന്നു. ഞാൻ പഠിച്ച കാലത്ത് സ്കൂളിന്‍റെ ഹെഡ്മാസ്റ്റർ ജി. ബാലകൃഷ്ണപിള്ള സാറായിരുന്നു. ജാതിമത വ്യത്യാസങ്ങൾക്കനുസരിച്ച് കുട്ടികളെ തരം തിരിച്ചുകാണുന്ന സമീപനങ്ങൾ ഹെഡ്മാസ്റ്ററോ ഇതര അധ്യാപകരോ അന്ന് പുലർത്തിയിരുന്നില്ല.

ക്രൈസ്തവരായ ചിലരും അധ്യാപകരായി അക്കാലത്ത് അവിടെ പഠിപ്പിക്കുന്നുണ്ടായിരുന്നു. തുരുത്തിക്കാരൻ ജോസഫ് സാറും പാത്താമുട്ടംകാരൻ മത്തായി സാറുമൊക്കെ അവരിൽ ചിലർമാത്രം. ഹൈന്ദവ സമുദായാംഗങ്ങളായ മലയാളം പഠിപ്പിച്ച നാരായണപിള്ള സാറിനേയും, സുകുമാരൻ സാറിനേയും ഇംഗ്ലീഷ് പഠിപ്പിച്ച നാണപ്പൻ സാറിനേയും ഗണിതശാസ്ത്രം പഠിപ്പിച്ച രവി സാറിനേയും, രസതന്ത്രം പഠിപ്പിച്ച എം.എൻ അമ്മിണി ടീച്ചറിനേയും സാമൂഹ്യശാസ്ത്രം പഠിപ്പിച്ച സുധാകരൻ സാറിനേയും മറ്റിതര വിഷയങ്ങൾ പഠിപ്പിച്ച കമലമ്മ ടീച്ചറിനേയും രാഘവൻ സാറിനേയും ഒന്നും മനസിൽനിന്ന് മായ്ക്കാൻ കഴിയുന്നില്ല. വിവിധ മതവിശ്വാസക്കാരായ അധ്യാപകർ തമ്മിൽ ആത്മാർഥമായ ബന്ധമാണു അന്നുണ്ടായിരുന്നത്. വിവിധ ജാതിക്കാരും മതക്കാരുമായ വിദ്യാഥികൾ തമ്മിൽതമ്മിലും നല്ല ബന്ധമാണ് അന്ന് നിലനിന്നിരുന്നത്. എന്‍റെ സഹപാഠികളായ കെ. ആർ. സതീഷ് കുമാറിനെയും എം.ഡി ഷാജിയേയും നൗഷാദിനേയും, എസ്. രഘുറാമിനേയും ഒന്നും എനിക്ക് മറക്കാൻ കഴിയില്ല.

സ്കൂളിൽ മാത്രമല്ല, ഞാൻ ജനിച്ചുവളർന്ന എന്‍റെ‍ഗ്രാമത്തിലും നാനാജാതി മതസ്ഥരായ ആളുകളൊക്കെ ഞങ്ങളുടെ വീടിന്‍റെയും ഞങ്ങൾ കുടുംബാംഗങ്ങളുടെയുമൊക്കെ സ്വന്തക്കാരും പ്രിയപ്പെട്ടവരുമായിരുന്നു. ഉൽസവങ്ങളും പെരുന്നാളുകളുമൊക്കെ ഞങ്ങളുടെ നാട്ടുകാർക്കേവർക്കും തരം തിരിവില്ലാത്ത ആഘോഷങ്ങളുടെ ദിനങ്ങളായിരുന്നു. ഓണത്തിന് ഞങ്ങൾ കുട്ടികൾ മാത്രമല്ല തുന്പിതുള്ളലും കബടികളികളും മറ്റുമായി മതാപിതാക്കളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പായസം കുടിക്കാനും ഉപ്പേരി തിന്നാനും അയൽപക്കത്തുള്ള വിവിധ മതസ്ഥരായ സഹോദരങ്ങളുടെ ഭവനങ്ങളിൽ ഞങ്ങളും ഞങ്ങളുടെ വീട്ടിൽ അവരും വരുമായിരുന്നു. മറയില്ലാത്തതും കാപട്യമില്ലാത്തതുമായ ബന്ധമായിരുന്നു ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ അന്ന് നിലനിന്നുപോന്നിരുന്നത്. അയൽപക്കങ്ങളിൽ അന്ന് താമസിച്ചിരുന്ന മാധവൻ നായർ ചേട്ടനേയും പങ്കിച്ചേയിയേയും അമ്മിണിച്ചേച്ചിയേ തങ്കമ്മച്ചേച്ചിയേയും കേശവൻ അമ്മാവനേയും അപ്പൂമ്മാവനേയും തങ്കപ്പനേയും രാജപ്പനേയും ചെല്ലപ്പനേയും അമ്മിണിയേയും ചന്ദ്രനേയും രാധയേയും കമലമ്മച്ചേച്ചിയേയും ഇന്ദിരയേയും രാമൻ സാറിനേയും കൃഷ്ണൻകുട്ടി ചേട്ടനേയും രാമൻ അമ്മാവനേയും കൊച്ചുകുട്ടൻ നായർ ചേട്ടനേയും പൊന്നമ്മ ചേച്ചിയേയും ഒന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഇവരെപ്പോലുള്ള നൂറുകണക്കിന് ഇതര വിഭാഗങ്ങളിൽപ്പെട്ട സഹോദരങ്ങളെയൊക്കെ അന്ന് ഞങ്ങൾ സ്വന്തക്കാരായി തന്നെയാണ് കണ്ടിരുന്നത്.

ഇന്നും ആ സമീപനത്തിൽ മാറ്റമില്ല. ഒരു വീട്ടിലെ വേദനയും ദുഃഖവും സന്തോഷവുമൊക്കെ ജാതി മതവ്യത്യാസമെന്യേ ഇതര കുടുംബങ്ങളിലേയും വേദനയും ദുഃഖവും സന്തോഷവുമൊക്കെ ആയിരുന്നു. ഭക്ഷണത്തിനുള്ള സാധനങ്ങൾ മാത്രമല്ല ഭക്ഷണംതന്നെ പലപ്പോഴും ഞങ്ങളുടെ കുടുംബങ്ങൾ അന്യോന്യം പങ്കുവച്ചിരുന്നു. അയൽപക്കങ്ങളിലെ ചില കുടുംബങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാകുന്പോൾ അത് പരിഹരിക്കാനായി എന്‍റെ അച്ചായൻ പലപ്പോഴും ആ കുടുംബങ്ങളിലേക്ക് കടന്നുചെന്നിരുന്നത് ഇപ്പോഴും എന്‍റെ സ്മരണയിലുണ്ട്. സാഹോദര്യത്തിന്‍റെയും സൗഹാർദ്ദത്തിന്‍റെ തലങ്ങൾക്ക് അന്ന് അതിർവരന്പുകൾ ഇല്ലായിരുന്നു. കൂട്ടിരിക്കാനും കൂടെ ചിരിക്കാനും കൂടെയിരുന്ന് കരയാനും ആശ്വസിപ്പിക്കാനും മുന്നിട്ടുറങ്ങുന്പോൾ ജാതിയുടേയോ മതത്തിനന്‍റെ‍ അതിർവരന്പുകളൊന്നും മനസിലും പുറത്തും അന്ന് ഞങ്ങൾക്ക് ഇല്ലായിരുന്നു. മേൽ പറഞ്ഞ ആളുകളും ഞങ്ങളുമൊക്കെ വിവിധ രാഷ്ട്രീയ പാർട്ടികളെ പിൻതുണച്ചിരുന്നെങ്കിലും അതൊന്നും ഞങ്ങളുടെ ബന്ധങ്ങളിൽ മായം ചേർക്കാൻ കാരണമായിരുന്നില്ല. വ്യത്യാസങ്ങൾ മറന്ന് സാഹോദര്യത്തോടെ ഒത്തുചേരാൻ ആണ്ടിൽ ഒരിക്കൽ ഓണം വരുന്പോൾ മാത്രമല്ല ആണ്ടുമുഴുവനും നമുക്ക് ആയാൽ അതല്ലേ സ്വർഗ്ഗം, ഞാൻ എന്‍റെ കുട്ടിക്കാലത്ത് കണ്ടനുഭവിച്ച സ്വർഗ്ഗം.

സിറിയക് കോട്ടയിൽ