കണ്ണൂരിന്‍റെ കാരുണ്യം
കണ്ണൂരിലെ പോലീസുകാരെക്കുറിച്ച് പൊതുവേ ചില ധാരണകളുണ്ട്. രാഷ്‌ട്രീയ പാർട്ടികളുടെ ചൊൽപടിക്ക് നില്ക്കുന്നവർ എന്നാണ് ചില വിശേഷണം. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും കണ്ണൂരിലെ ക്രമസമാധാനനിലയുടെ കാര്യത്തിൽ കുറ്റപ്പെടുത്തൽ പോലീസുകാർക്ക് തന്നെ. രാഷ്‌ട്രീയ നേതാക്കൻമാരുടെ ഭീഷണിപ്പെടുത്തലും ഇവിടത്തെ പോലീസിനു പുത്തരിയല്ല. പോലീസുകാരുടെ സ്ഥലംമാറ്റങ്ങളുടെ കേന്ദ്രവും കണ്ണൂർ തന്നെയാണ്. എന്നാൽ ആരും കാണാത്ത, കേൾക്കാത്ത ചില നന്മകളുണ്ട് കണ്ണൂർ പോലീസിന്. കിട്ടുന്ന ശന്പളത്തിൽ നിന്ന് കുറച്ച് നീക്കിവച്ച് പാവങ്ങൾക്ക് നല്കുന്ന ആരും അറിയാത്ത ഒരു കഥയുണ്ട് . ആതുരമിത്രം എന്നു പേരിട്ട കാരുണ്യ പദ്ധതിയിലൂടെ പോലീസുകാർ ജില്ലയിലെ അറുനൂറോളം പേർക്ക് 53 ലക്ഷം രൂപ ഇതിനകം സഹായം നൽകിക്കഴിഞ്ഞു. കണ്ണൂരുകാർക്ക് കാരുണ്യമായി പോലീസുകാരുടെ ആതുര മിത്രം ഇന്ന് മാറിയിരിക്കുകയാണ്.

ചെറിയ സഹായത്തിൽ തുടങ്ങി

തയ്യിൽ കടപ്പുറത്തെ കൊയിലാണ്ടി ഹൗസിൽ മത്സ്യത്തൊഴിലാളിയായ പ്രസന്നരാജിന്‍റെയും ഷീബയുടെയും മകൾ ചന്ദനയാണ് ആതുരമിത്രം പദ്ധതിക്ക് കാരണമായത്. സിസ്‌റ്റമിക് ലൂപസ് എറിത്തമറ്റോസ് (എസ്എൽ‌ഇ) എന്ന രോഗം ബാധിച്ച ചന്ദനയ്ക്കായി സഹായം തേടി മാതാപിതാക്കൾ എത്തിയത് കണ്ണൂർ എസ്പിയായിരുന്ന പി. ഉണ്ണിരാജന്‍റെ അടുത്തായിരുന്നു. മത്സ്യത്തൊഴിലാളിയായ പ്രസന്നരാജന്‍റെ കുടുംബത്തിന് താങ്ങാൻ പറ്റുന്നതായിരുന്നില്ല ചന്ദനയുടെ ചികിത്സാ ചെലവ്. എന്തെങ്കിലും സഹായം കിട്ടുമെന്ന് കരുതിയാണ് ജില്ലാ പോലീസ് മേധാവിയുടെ അടുത്ത് എത്തിയത്. സഹായം നല്കാമെന്ന പോലീസ് മേധാവിയുടെ ഉറപ്പിൻമേലാണ് മാതാപിതാക്കൾ മടങ്ങിയത്. തന്‍റെ മുന്പിൽ വന്ന് സഹായം തേടിയ വിവരം പി. ഉണ്ണിരാജൻ ജില്ലാ പോലീസ് ആസ്ഥാനത്തുള്ള സഹപ്രവർത്തകരുമായി പങ്കുവയ്ക്കുകയും എല്ലാവരിൽനിന്നും ഒരു ചെറിയ തുക സംഭാവനയായി സ്വീകരിച്ച് സഹായം നല്കുകയും ചെയ്തു.

എന്തുകൊണ്ട് ഈ സഹായം തുടർന്നുകൂടേ എന്ന പോലീസ് മേധാവിയുടെ ചോദ്യത്തിന് സഹപ്രവർത്തകരും ഒത്തു ചേർന്നപ്പോൾ സഹായ പദ്ധതിആതുര മിത്രമായി മാറുകയായിരുന്നു. ആതുരമിത്രം പദ്ധതിക്ക് കാരണമായ ചന്ദന ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും ആതുര മിത്രം വലിയൊരു സംഭവമായി മാറിക്കഴിഞ്ഞു. ക്രൈംബ്രാഞ്ച് എറണാകുളം റൂറൽ എസ്പിയായി ഇപ്പോൾ ജോലി ചെയ്യുകയാണ് പി. ഉണ്ണിരാജൻ.

തുടക്കം 2015ൽ

2015 ൽ പി. ഉണ്ണിരാജൻ ജില്ലാ പോലീസ് മേധാവിയായിരിക്കെയാണ് ആതുരമിത്രം പദ്ധതി ജില്ലയിൽ തുടങ്ങിയത്. ഫെബ്രുവരി 15ന് പദ്ധതി ഉദ്ഘാടനം ചെയ്ത അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്‍റെ ഒരു മാസത്തെ ശന്പളം ആതുരമിത്രം പദ്ധതിക്ക് ഉദ്ഘാടനത്തിന്‍റെ ഭാഗമായി നല്കി. സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർവരെ ആതുരമിത്രം പദ്ധതിയിൽ പങ്കാളിയാണ്. പദ്ധതിയുടെ തുടക്കഘട്ടത്തിൽ 50 രൂപയായിരുന്നു എല്ലാവരിൽ നിന്നും ഈടാക്കിയിരുന്നത്. ഇപ്പോൾ നൂറു രൂപയാണ് ഈടാക്കുന്നത്. മൂന്നുലക്ഷം രൂപവരെയാണ് ഒരു മാസം ലഭിക്കുന്നത്.

സമിതിയംഗങ്ങൾ

ജില്ലാ പോലീസ് മേധാവി ചെയർമാനും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വൈസ് ചെയർമാനുമായുള്ള കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ആതുരമിത്രം സഹായ സമിതി പ്രവർത്തിക്കുന്നത്. കൂടാതെ ഡിവൈഎസ്പി (അഡ്മിനിസ്ട്രേഷൻ), ഡിവൈഎസ്പി (ഡെപ്യൂട്ടി കമൻഡാന്‍റ്), സീനിയർ അക്കൗണ്ട്സ്, കണ്ണൂർ ടൗൺ സിഐ, സിഐ വനിതാ സെൽ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, കേരള പോലീസ് അസോസിയേഷൻ പ്രസിഡന്‍റ്, സെക്രട്ടറി, ജില്ലാ പോലീസ് ഓഫീസേഴ്സ് മിനിസ്റ്റീരിയിൽ സ്റ്റാഫ് എന്നിവരാണ് സമിതിയംഗങ്ങൾ.

സഹായം കണ്ണൂരുകാർക്ക് മാത്രം

കണ്ണൂർ ജില്ലയിൽ ഉള്ളവർക്കാണ് പോലീസിന്‍റെ ചികിത്സാ സഹായം ലഭിക്കുന്നത്. കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്ക, കരൾ, ശ്വാസകോശം എന്നിവ സംബന്ധമായ അസുഖങ്ങൾക്കാണ് പ്രധാനമായും ചികിത്സാ സഹായം നല്കുന്നത്. എന്നാൽ മദ്യപാനം മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ചികിത്സാ സഹായം നല്കുന്നില്ല. തളർന്നു കിടക്കുന്നവർക്കും അപകടങ്ങൾ പറ്റുന്നവർക്കും സഹായം നല്കും. ഒരു പ്രാവശ്യം സഹായം കിട്ടുന്നവർക്ക് വീണ്ടും സഹായം ലഭിക്കില്ല.

ജില്ലാ പോലീസ് മേധാവിക്കാണ് സഹായത്തിനുള്ള അപേക്ഷ ലഭിക്കേണ്ടത്. അതാത് പോലീസ് സ്റ്റേഷൻ പരിധിയിൽ സഹായത്തിന് വെള്ളക്കടലാസിൽ അപേക്ഷിക്കാം. ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കുന്ന അപേക്ഷ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറും. അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും.രോഗത്തിന്‍റെ വിവരം, അപേക്ഷകരുടെ ജീവിതാവസ്ഥ, എന്തൊക്കെ സഹായങ്ങളാണ് ആവശ്യമുള്ളത് തുടങ്ങിയ വിവരങ്ങളാണ് തേടുക.

വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് സഹായത്തിന് പരിഗണിക്കുന്നത്. എത്ര സഹായം കൊടുക്കാമെന്ന അന്വേഷണ റിപ്പോർട്ടോടെ സമർപ്പിക്കുന്ന അപേക്ഷ സമിതിയംഗങ്ങൾ പാസാക്കും. 5000 രൂപ മുതൽ 50,000 രൂപവരെയാണ് സഹായം ലഭിക്കുന്നത്. ഒരു മാസം മൂന്നുലക്ഷം രൂപയുടെ സഹായങ്ങളാണ് നല്കുന്നത്.

പോലീസുകാരുടെ കുടുംബങ്ങൾക്കോ അവരുടെ ബന്ധുക്കൾക്കോ സഹായം ലഭിക്കില്ലെന്നാണ് നിയമാവലിയിൽ പറയുന്നത്. തുടക്കത്തിൽ 20 മുതൽ 30 വരെ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ 70 ഓളം അപേക്ഷകളാണ് ലഭിക്കുന്നത്. സഹായം ജില്ലാ പോലീസ് ആസ്ഥാനത്തിനു പുറമേ അതത് പോലീസ് സ്റ്റേഷനുകളിലും നല്കാം.

പോലീസിന്‍റെ സംഭാവന ബാങ്കിലേക്ക്

പോലീസുകാർ നേരിട്ട് തുക ഒരിക്കലും ആതുരമിത്രം പദ്ധതിക്ക് നല്കുന്നില്ല. കണ്ണൂർ ജില്ലയിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ ശന്പളത്തിൽ നിന്ന് എല്ലാ മാസവും നൂറുരൂപ വീതം ആതുരമിത്രം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. ജില്ലാ പോലീസ് മേധാവിയുടെയും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും പേരിലാണ് അക്കൗണ്ടുള്ളത്. കുഞ്ഞുങ്ങള്‍ക്ക് സവിശേഷ പരിഗണന നല്‍കുന്ന ഈ പദ്ധതിയില്‍നിന്നും നിലവില്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കണ്ണപുരത്തെ ഒരു കുടുംബത്തിന് മാസംതോറും 3000 രൂപ വീതം ചികിത്സാസഹായം നല്‍കിവരുന്നുണ്ട്.

കണ്ണൂർ പോലീസിന്‍റെ ആതുര മിത്രം സഹായ പദ്ധതി കൂടുതൽ ജനകീയമാക്കാനുള്ള ശ്രമത്തിലാണ് പോലീസ് സേനാംഗങ്ങൾ. ജില്ലാ പോലീസ് ആസ്ഥാനത്തിനു പുറമെ ഡിവിഷനുകൾ വഴിയും സഹായം അനുവദിക്കും. തലശേരി, കണ്ണൂർ, ഇരിട്ടി, തളിപ്പറന്പ് പോലീസ് ഡിവിഷനുകളുടെ കീഴിൽ ആതുരമിത്രം സഹായ പദ്ധതിക്ക് അപേക്ഷിക്കാം. കൂടാതെ മക്കൾ ഉപേക്ഷിച്ച അച്ഛനമ്മമാർ, വീട്ടിൽ ഒറ്റപ്പെട്ടുപോയവർ, ചികിത്സ കിട്ടാത്തവർ എന്നിവർക്കും സഹായപദ്ധതികൾ ഒരുക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ പോലീസ്.

കണ്ണൂർ മോഡൽ മാതൃകയാക്കാം

സഹായത്തിന്‍റെ കണ്ണൂർ മോഡൽ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലും മാതൃകയാക്കാമെന്നാണ് പോലീസുകാർ പറയുന്നത്. സർക്കാർ ജീവനക്കാരുടെ പക്കൽ നിന്നും ചെറിയ തുക ഈടാക്കി വലിയ സഹായങ്ങൾ പാവപ്പെട്ടവർക്ക് നല്കാൻ സാധിക്കും. അങ്ങനെ സർക്കാർ ജീവനക്കാരോടുള്ള സാധാരണക്കാരുടെ മനോഭാവം തന്നെ മാറും. സഹായത്തിന്‍റെ കണ്ണൂർ പോലീസ് മാതൃകയെ അഭിനന്ദിക്കാൻ രാഷ്‌ട്രീയ കക്ഷി ഭേദമെന്യേ ആളുകൾ രംഗത്ത് വരുന്നുണ്ട്.

റെനീഷ് മാത്യു