പെൺമക്കൾക്കു വേണ്ടി കൈ നീട്ടുന്നവർ
അമ്മയും അപ്പനും മകളും കൂടിയാണ് എന്നെ കാണാൻ എത്തിയത്. അവരുടെ കൈവശമുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡണ്ടിന്‍റെയും സ്ഥലം വികാരിയച്ചന്‍റെയും ശിപാർശക്കത്തുകൾ അപ്പൻ ചെറിയാച്ചനാണ് എന്നെ ഏൽപ്പിച്ചത്. ചെറിയാച്ചനും ശോശാമ്മയ്ക്കും പ്രായമായി. ഷുഗർ, കൊളസ്ട്രോൾ, പ്രഷർ എന്നി മൂന്നിന രോഗങ്ങളുടെ കാര്യത്തിൽ ഭാര്യാഭർത്താക്കന്മാരായ അവർ ഇരുവരും തുല്യ ദുഃഖിതരാണ്. ഇരുവർക്കും മരുന്ന് വാങ്ങാനുള്ള പണം നൽകുന്നത് അധ്യാപകനായ രണ്ടാമത്തെ മകൻ ചാക്കോച്ചനാണ്. ഇളയ മകൻ ബാബുവാണ് കുടുംബ വീട്ടിൽ അവർക്കൊപ്പം ഇപ്പോൾ താമസിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ അയാൾ സാന്പത്തിക ബുദ്ധിമുട്ടിലായതിനാലാണ് അധ്യാപകനായ ചാക്കോച്ചൻ മാതാപിതാക്കൾ ഇരുവരുടെയും ചികിൽസാ ചെലവ് ഇപ്പോൾ വഹിക്കുന്നത്. ബാബുവിന്‍റെ ഇളയത് പെണ്ണാണ്. സുബി എന്ന അവളെ കെട്ടിച്ചയച്ചത് മല്ലപ്പള്ളി താഴത്ത് കുടുംബത്തിലാണ്. അവിടുത്തെ മൂന്നാമത്തെ സന്തതിയായ സാബുവാണ് സുബിയുടെ ഭർത്താവ്. സാബു പത്തനംതിട്ടയിലുള്ള ഒരു എസ്റ്റേറ്റിലെ സൂപ്പർവൈസറായിരുന്നു. വണ്ടി അപകടത്തെ തുടർന്ന് അയാൾ കഴിഞ്ഞ മൂന്ന് മാസമായി ഇരുപ്പാണ്.അയാളുടെ ചികിൽസയ്ക്കും വീട്ടുചെലവുകൾക്കും മറ്റുമായി പതിനായിരത്തിൽ പരം രൂപയാണ് ഓരോ മാസവും സുബി കണ്ടെത്തേണ്ടി വരുന്നത്.

സാന്പത്തിക സഹായം തേടി സുബി തന്‍റെ മാതാപിതാക്കളുടെ ശിപാർശയോടുകൂടി അധ്യാപകനായ ചാക്കോച്ചൻ ഉൾപ്പെടെയുള്ള സഹോദരൻമാരുടെ മുന്പിൽ കൈനീട്ടിയെങ്കിലും അവരൊന്നും കാര്യമായി അവളെ പിൻതുണച്ചില്ല. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തങ്ങളുടെ മകൾക്ക് സ്ഥിരവരുമാനം കിട്ടുന്ന ജോലി ലഭിക്കാൻ ഞാൻ ശ്രമിച്ചാൽ എന്തെങ്കിലും സാധ്യത ഉണ്ടാകുമോ എന്ന് ആരായാനാണ് ശിപാർശക്കത്തുകളുമായി ആ വൃദ്ധമാതാപിതാക്കൾ അവളെയും കൂട്ടി എന്നെ കാണാൻ വന്നത്. എന്‍റെ മറുപടി കേൾക്കും മുന്പ് മുപ്പത്തിരണ്ടുകാരിയായ തങ്ങളുടെ മകൾക്ക് അതും വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാത്ത അവളുടെ അവസ്ഥയിൽ ഒരു ജോലി ലഭിക്കാനുള്ള സാധ്യത ഏറെയൊന്നും ഉണ്ടാവില്ലല്ലൊ എന്നുളള ആ മാതാപിതാക്കളുടെ ദീർഘനിശ്വാസത്തോടുകൂടിയുള്ള വാക്കുകൾ എന്നെ തെല്ല് ദു:ഖിപ്പിക്കുകയും ആകുലനാക്കുകയും ചെയ്തു. എന്നാലാവുന്നത് ചെയ്യാമെന്ന് ഉറപ്പ് നൽകിയാണ് ഞാനന്നവരെ പറഞ്ഞയച്ചത്. പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞ് അവർക്ക് കുടുംബമൊക്കെ ആയശേഷവും അവരുടെ കുടുംബ കാര്യങ്ങളെപ്രതി മന:പ്രയാസം അനുഭവിക്കാനും അവർക്കായി പല ആളുകളുടെയും ശുപാർശക്കൊപ്പം പലരുടെയും പക്കൽ സഹായാഭ്യർത്ഥനകളുമായി പോകാനും വിധിക്കപ്പെട്ട വൃദ്ധ മാതാപിതാക്കളുടെ എണ്ണം നമ്മുടെ കുടുംബങ്ങളിൽ ഒന്നിനൊന്ന് കൂടിവരുന്നുണ്ടെന്ന് തോന്നുന്നു.

ഭാര്യയുടെ മാതാപിതാക്കളെ അവരുടെ മകളെ കെട്ടിയെന്നതിന്‍റെ പേരിൽ ബോധപൂർവം ചൂഷണം ചെയ്യുകയും മനഃപൂർവം മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന മരുമക്കളും ഇന്ന് എണ്ണത്തിൽ കുറവല്ല. ഇത്തരക്കാരിൽ ചിലരുടെ മുഖമുദ്രയാണ് അലസതയും പിടിപ്പുകേടും. ഇത്തരത്തിൽ തങ്ങളുടെ അവിവേകം മൂലം ഈയിനം ഭർത്താക്കന്മാർ കാട്ടിക്കൂട്ടുന്ന ചെയ്തികൾ വഴി ഉളവാകുന്ന പ്രശ്നങ്ങളുടെ നൂലാമാലകളിൽപെട്ട് നട്ടംതിരിയേണ്ടിവരുന്ന മേൽ കണ്ട വിധത്തിലുള്ള മാതാപിതാക്കളെ ഞാൻ ഏറെ കണ്ടിട്ടുണ്ട്. ഭാര്യയും മക്കളും തങ്ങളുടെ അനുദിന ജീവിതാവശ്യങ്ങൾക്കായി ആശ്രയിക്കുന്ന കുടുംബനാഥന്‍റെ വരുമാനമാർഗം പെട്ടെന്ന് നിലയ്ക്കുകയോ ജോലി ചെയ്ത് കുടുംബം പോറ്റാൻ പറ്റാത്ത അവസ്ഥയിൽ അയാൾ ആകുകയോ ചെയ്യുന്പോൾ ഭാര്യ വരുമാനമുള്ള ജോലി ചെയ്തുകൂടി കുടുംബം പോറ്റേണ്ടുന്ന അവസ്ഥയിൽ എത്തുന്പോഴാണ് പഠിക്കാനും ജോലി നേടാനും ലഭിച്ച അവസരങ്ങൾ നഷ്ടമാക്കിയതിനെ ഓർത്ത് അവൾ ദുഃഖിക്കേണ്ടിവരുന്നത്. കാലവും സമയവും അവസരങ്ങളും ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ലല്ലൊ. പെണ്‍മക്കളായാലും ആണ്‍മക്കളായാലും സ്വന്തം കാലിൽ നിൽക്കാൻ അവരെ പഠിപ്പും കഴിവുമുള്ളവരാക്കി വളർത്താൻ അവരുടെ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്.

അത്തരത്തിൽ എല്ലാ വിധത്തിലും അവർ പ്രാപ്തിയുള്ളവരായിത്തീരാൻ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർക്ക് ഏറ്റെടുത്ത് ചെയ്യാൻ സാധിക്കുന്ന ജോലികളിൽ അവരെ ഏർപ്പെടുത്താൻ മാതാപിതാക്കൾ ബോധപൂർവം ശ്രദ്ധിക്കണം. ആ ദിനങ്ങളിൽ അവർ തങ്ങളുടെ പഠനത്തിൽ പിന്നോക്കം പോകാൻ പാടില്ല എന്ന കാര്യത്തിലും മാതാപിതാക്കൾ ഉറപ്പ് വരുത്തേണ്ടതാണ്.