Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
വേദനകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കുന്നവർ
സിന്ധു സപ്കൽ വിവാഹിതയാകുന്പോൾ പത്തുവയസായിരുന്നു പ്രായം. ഇരുപതുവയസാകുന്പോഴേക്കും സിന്ധു മൂന്ന് ആൺകുട്ടികളെ പ്രസവിച്ചിരുന്നു. എന്നു മാത്രമല്ല, സിന്ധു ഒൻപതുമാസം ഗർഭിണിയുമായിരുന്നു. അവളുടെ ഭർത്താവ് അവളെക്കാൾ ഇരുപതുവയസ് പ്രായക്കൂടുതലുള്ള ഒരു കശ്മലനായിരുന്നു.
സിന്ധുവിനോടു വിരോധമുണ്ടായിരുന്ന ഒരാളുടെ പ്രേരണയാൽ അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു. വീട്ടിൽനിന്നു പുറത്താക്കപ്പെട്ട സിന്ധു അവിടെയുണ്ടായിരുന്ന കാലിത്തൊഴുത്തിലാണ് ആദ്യരാത്രി അഭയംപ്രാപിച്ചത്. അന്ന് അവിടെ കാലികളുടെയിടയിൽ ഒരു പെൺകുഞ്ഞിനെ സിന്ധു പ്രസവിച്ചു. പിറ്റേദിവസം അഭയംതേടി സിന്ധു സ്വന്തം അമ്മയുടെ സമീപമെത്തി. എന്നാൽ സിന്ധുവിനെയും അവളുടെ പിഞ്ചുകുഞ്ഞിനെയും സ്വീകരിക്കാൻ ആ അമ്മ തയാറായില്ല.എന്നു മാത്രമല്ല, ആ സ്ത്രീ അവരെ ആട്ടിപ്പായിക്കുകയും ചെയ്തു.
അതേത്തുടർന്ന് ഒരു ശവപ്പറന്പിൽ സിന്ധു ചെന്നെത്തി. അപ്പോൾ ഒരു ശവം അവിടെ ചിതയിൽ വെന്തെരിയുന്നുണ്ടായിരുന്നു. ചിതയുടെ മുൻപിലായി മരിച്ചയാൾക്കുവേണ്ടി അർപ്പിക്കപ്പെട്ടിരുന്ന ഗോതന്പുമാവ് സിന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടു. വയർ കുത്തിക്കീറുന്ന വിശപ്പുമൂലം അവൾ ആ ഗോതന്പുമാവ് എടുത്ത് ചപ്പാത്തിയുണ്ടാക്കി ചിതയിലെ തീയിൽ അതു ചുട്ടെടുത്തു ഭക്ഷിച്ചു! അതിനുശേഷം താൻ ജീവിക്കണമോ മരിക്കണമോ എന്നു തീർച്ചയില്ലാതെ സിന്ധു അലഞ്ഞുനടന്നു. വിശപ്പടക്കാൻവേണ്ടി മാത്രം അവൾ ഭിക്ഷ യാചിച്ചു. ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്ന ഒരുദിവസം റെയിൽവേസ്റ്റേഷനിൽവച്ച് പട്ടിണിമൂലം മരിക്കാറായിക്കിടന്ന ഒരു വൃദ്ധൻ ആരോടെന്നില്ലാതെ വെള്ളം ചോദിച്ചു. ഒരിറ്റു വെള്ളം കുടിച്ചു മരിക്കാൻ ഒരുങ്ങുകയായിരുന്നു ആ വൃദ്ധൻ.
ആ വൃദ്ധന്റെ യാചന കേട്ടപ്പോൾ സിന്ധു അവിടെ ഓടിയെത്തി വൃദ്ധനോടു പറഞ്ഞു, ""വെള്ളംകുടിച്ചു മാത്രം മരിക്കണ്ട. ഇതാ, ഈ ചപ്പാത്തികൂടി കഴിക്കൂ. എന്നിട്ടു മരിച്ചാൽ മതി.'' സിന്ധു നൽകിയ ചപ്പാത്തിയും വെള്ളവും സ്വീകരിച്ച ആ വൃദ്ധൻ അന്നു മരിച്ചില്ല. എന്നു മാത്രമല്ല, അയാൾ തന്റെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ഈ സംഭവം സിന്ധുവിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അവൾ സ്വയം പറഞ്ഞു, ""ഒരു ചെറിയ സഹായംവഴി ഒരാളുടെ ജീവൻ രക്ഷിക്കാൻ എനിക്ക് സാധിച്ചുവെങ്കിൽ ഞാൻ എന്തിനു മരിക്കണം? മറ്റുള്ളവർ ജീവിക്കാൻ എനിക്കവരെ സഹായിക്കാമല്ലോ.''അങ്ങനെയാണു റെയിൽവേസ്റ്റേഷനുകളിലും മറ്റും കണ്ടെത്തിയ അനാഥരായ ബാലികാബാലന്മാരെ ദത്തെടുത്തു വളർത്താൻ സിന്ധു തീരുമാനിച്ചത്.
ദീപക് എന്നു പേരായ ഒരു ബാലനെയാണ് സിന്ധു ആദ്യം ദത്തെടുത്തത്. അതിനുശേഷം അനാഥരായ ഏതു കുട്ടികൾക്കും അമ്മയാകാൻ സിന്ധു തയാറായി. മറ്റുള്ളവരുടെ സഹായം തേടിയാണ് സിന്ധു അവരെയെല്ലാം വളർത്തിയത്. 1975 മുതൽ അനാഥരെ ദത്തെടുക്കാൻ ആരംഭിച്ച സിന്ധു ഇതിനകം 1200 അനാഥരായ ബാലികാബാലന്മാരെ ദത്തെടുത്ത് വളർത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലെ വാർധാ ജില്ലയിലുള്ള പിംപ്രിയിൽ 1948-ൽ ജനിച്ച സിന്ധു മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി ആറ് അനാഥമന്ദിരങ്ങൾ ഇപ്പോൾ നടത്തുന്നുണ്ട്. അവയിൽ പലതിന്റെയും ചുമതല വഹിക്കുന്നത് ഉന്നതബിരുദങ്ങൾ സന്പാദിച്ചിട്ടുള്ള അവരുടെ അനാഥമക്കളാണ്.
നാലാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സിന്ധുവിന് 2016-ൽ പൂനയിലെ ഡിവൈ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓണററി ഡോക്ടർ ബിരുദം നൽകി ആദരിക്കുകയുണ്ടായി. അനാഥരായ ബാലികാ ബാലന്മാരെ പരിരക്ഷിക്കുന്നതിൽ അദ്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ച സിന്ധുവിനു നൂറിലേറെ അവാർഡുകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. അനാഥർക്ക് അമ്മയായ ഈ അറുപത്തൊന്പതുകാരി സിന്ധു അമ്മ എന്ന അർഥം വരുന്ന രീതിയിൽ സിന്ധു തായ് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.
പ്രസംഗവേദികൾ ലഭിക്കുന്പോൾ സിന്ധുതായ് ഒരുകാര്യം എപ്പോഴും തന്റെ ശ്രോതാക്കളെ അനുസ്മരിപ്പിക്കാറുണ്ട്. അതായത്, ആർക്കും ജീവിതത്തോടു മല്ലടിച്ചു ജയിക്കാൻ സാധിക്കും എന്ന യാഥാർഥ്യം. തന്നെ ഒരു ആവശ്യഘട്ടത്തിൽ സഹായിക്കാൻ ആരുമില്ലായിരുന്നു. എന്നാൽ, സഹായം ആവശ്യമുള്ളവർക്ക് അതു നൽകിക്കൊണ്ടു തനിക്ക് ജീവിതത്തിൽ വിജയിക്കുവാനായി എന്ന് അവർ ഇപ്പോൾ സാക്ഷ്യം പറയുകയാണ്.
സിന്ധു തായുടെ ജീവിതകഥയും അവരുടെ ജീവിതസാക്ഷ്യവും നമുക്ക് പ്രചോദനമാകേണ്ടതാണ്. ജീവിതത്തിൽ നമുക്ക് തകർച്ചകളും തിരിച്ചടികളും ഉണ്ടാകുന്പോൾ എല്ലാം തകർന്നു എന്നു നാം കരുതിയേക്കാം. എന്നാൽ വാസ്തവം അതല്ല. നമ്മുടെ മുൻപിൽ ഒരു വാതിൽ അടയുന്പോൾ മറ്റൊരു വാതിൽ ദൈവം തുറന്നുതരുന്നുണ്ടെന്നതാണ് യാഥാർഥ്യം. പക്ഷേ, അതു നാം പലപ്പോഴും കാണാതെപോകുന്നു എന്നു മാത്രം.സിന്ധു തായുടെ ജീവിതത്തിൽ വലിയ തകർച്ചയുണ്ടായപ്പോൾ അതു മറ്റുള്ളവരുടെ ജീവിതത്തിലെ തകർച്ചകൾ കാണാൻ അവരെ സഹായിച്ചു. അങ്ങനെയാണു സ്വയം മറന്നു മറ്റുള്ളവരെ സഹായിക്കാൻ സിന്ധു തായ് ഇറങ്ങിത്തിരിച്ചത്.
സ്വന്തം തകർച്ചയ്ക്കിടയിൽ സിന്ധു തായ് ചെയ്തതുപോലെ മറ്റുള്ളവരെ സഹായിക്കാൻ നമുക്കെല്ലാവർക്കും എപ്പോഴും സാധിച്ചുവെന്നു വരില്ല. എങ്കിലും നമ്മുടെ ജീവിതത്തിലെ തകർച്ചകൾ മറ്റുള്ളവരുടെ ജീവിതത്തിലെ തകർച്ചകൾ കാണാൻ നമ്മെ സഹായിക്കണം. അതുപോലെ, സാധിക്കുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാനും നമുക്കു സാധിക്കണം. അപ്പോൾ അതുവഴിയായി നമുക്കുണ്ടാകുന്ന നന്മകൾ നമുക്ക് ഭാവന ചെയ്യാൻപോലും സാധിക്കില്ല എന്നതാണ് യാഥാർഥ്യം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കേന്ദ്രസര്ക്കാര് കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്ക്കാര് കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top