വേദനകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കുന്നവർ
സിന്ധു സപ്കൽ വിവാഹിതയാകുന്പോൾ പത്തുവയസായിരുന്നു പ്രായം. ഇരുപതുവയസാകുന്പോഴേക്കും സിന്ധു മൂന്ന് ആൺകുട്ടികളെ പ്രസവിച്ചിരുന്നു. എന്നു മാത്രമല്ല, സിന്ധു ഒൻപതുമാസം ഗർഭിണിയുമായിരുന്നു. അവളുടെ ഭർത്താവ് അവളെക്കാൾ ഇരുപതുവയസ് പ്രായക്കൂടുതലുള്ള ഒരു കശ്മലനായിരുന്നു.

സിന്ധുവിനോടു വിരോധമുണ്ടായിരുന്ന ഒരാളുടെ പ്രേരണയാൽ അവളുടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു. വീട്ടിൽനിന്നു പുറത്താക്കപ്പെട്ട സിന്ധു അവിടെയുണ്ടായിരുന്ന കാലിത്തൊഴുത്തിലാണ് ആദ്യരാത്രി അഭയംപ്രാപിച്ചത്. അന്ന് അവിടെ കാലികളുടെയിടയിൽ ഒരു പെൺകുഞ്ഞിനെ സിന്ധു പ്രസവിച്ചു. പിറ്റേദിവസം അഭയംതേടി സിന്ധു സ്വന്തം അമ്മയുടെ സമീപമെത്തി. എന്നാൽ സിന്ധുവിനെയും അവളുടെ പിഞ്ചുകുഞ്ഞിനെയും സ്വീകരിക്കാൻ ആ അമ്മ തയാറായില്ല.എന്നു മാത്രമല്ല, ആ സ്ത്രീ അവരെ ആട്ടിപ്പായിക്കുകയും ചെയ്തു.

അതേത്തുടർന്ന് ഒരു ശവപ്പറന്പിൽ സിന്ധു ചെന്നെത്തി. അപ്പോൾ ഒരു ശവം അവിടെ ചിതയിൽ വെന്തെരിയുന്നുണ്ടായിരുന്നു. ചിതയുടെ മുൻപിലായി മരിച്ചയാൾക്കുവേണ്ടി അർപ്പിക്കപ്പെട്ടിരുന്ന ഗോതന്പുമാവ് സിന്ധുവിന്‍റെ ശ്രദ്ധയിൽപ്പെട്ടു. വയർ കുത്തിക്കീറുന്ന വിശപ്പുമൂലം അവൾ ആ ഗോതന്പുമാവ് എടുത്ത് ചപ്പാത്തിയുണ്ടാക്കി ചിതയിലെ തീയിൽ അതു ചുട്ടെടുത്തു ഭക്ഷിച്ചു! അതിനുശേഷം താൻ ജീവിക്കണമോ മരിക്കണമോ എന്നു തീർച്ചയില്ലാതെ സിന്ധു അലഞ്ഞുനടന്നു. വിശപ്പടക്കാൻവേണ്ടി മാത്രം അവൾ ഭിക്ഷ യാചിച്ചു. ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്ന ഒരുദിവസം റെയിൽവേസ്റ്റേഷനിൽവച്ച് പട്ടിണിമൂലം മരിക്കാറായിക്കിടന്ന ഒരു വൃദ്ധൻ ആരോടെന്നില്ലാതെ വെള്ളം ചോദിച്ചു. ഒരിറ്റു വെള്ളം കുടിച്ചു മരിക്കാൻ ഒരുങ്ങുകയായിരുന്നു ആ വൃദ്ധൻ.

ആ വൃദ്ധന്‍റെ യാചന കേട്ടപ്പോൾ സിന്ധു അവിടെ ഓടിയെത്തി വൃദ്ധനോടു പറഞ്ഞു, ""വെള്ളംകുടിച്ചു മാത്രം മരിക്കണ്ട. ഇതാ, ഈ ചപ്പാത്തികൂടി കഴിക്കൂ. എന്നിട്ടു മരിച്ചാൽ മതി.'' സിന്ധു നൽകിയ ചപ്പാത്തിയും വെള്ളവും സ്വീകരിച്ച ആ വൃദ്ധൻ അന്നു മരിച്ചില്ല. എന്നു മാത്രമല്ല, അയാൾ തന്‍റെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ഈ സംഭവം സിന്ധുവിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. അവൾ സ്വയം പറഞ്ഞു, ""ഒരു ചെറിയ സഹായംവഴി ഒരാളുടെ ജീവൻ രക്ഷിക്കാൻ എനിക്ക് സാധിച്ചുവെങ്കിൽ ഞാൻ എന്തിനു മരിക്കണം? മറ്റുള്ളവർ ജീവിക്കാൻ എനിക്കവരെ സഹായിക്കാമല്ലോ.''അങ്ങനെയാണു റെയിൽവേസ്റ്റേഷനുകളിലും മറ്റും കണ്ടെത്തിയ അനാഥരായ ബാലികാബാലന്മാരെ ദത്തെടുത്തു വളർത്താൻ സിന്ധു തീരുമാനിച്ചത്.

ദീപക് എന്നു പേരായ ഒരു ബാലനെയാണ് സിന്ധു ആദ്യം ദത്തെടുത്തത്. അതിനുശേഷം അനാഥരായ ഏതു കുട്ടികൾക്കും അമ്മയാകാൻ സിന്ധു തയാറായി. മറ്റുള്ളവരുടെ സഹായം തേടിയാണ് സിന്ധു അവരെയെല്ലാം വളർത്തിയത്. 1975 മുതൽ അനാഥരെ ദത്തെടുക്കാൻ ആരംഭിച്ച സിന്ധു ഇതിനകം 1200 അനാഥരായ ബാലികാബാലന്മാരെ ദത്തെടുത്ത് വളർത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മഹാരാഷ്‌‌ട്രയിലെ വാർധാ ജില്ലയിലുള്ള പിംപ്രിയിൽ 1948-ൽ ജനിച്ച സിന്ധു മഹാരാഷ്‌‌ട്രയുടെ വിവിധ ഭാഗങ്ങളിലായി ആറ് അനാഥമന്ദിരങ്ങൾ ഇപ്പോൾ നടത്തുന്നുണ്ട്. അവയിൽ പലതിന്‍റെയും ചുമതല വഹിക്കുന്നത് ഉന്നതബിരുദങ്ങൾ സന്പാദിച്ചിട്ടുള്ള അവരുടെ അനാഥമക്കളാണ്.
നാലാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സിന്ധുവിന് 2016-ൽ പൂനയിലെ ഡിവൈ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓണററി ഡോക്‌‌ടർ ബിരുദം നൽകി ആദരിക്കുകയുണ്ടായി. അനാഥരായ ബാലികാ ബാലന്മാരെ പരിരക്ഷിക്കുന്നതിൽ അദ്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ച സിന്ധുവിനു നൂറിലേറെ അവാർഡുകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. അനാഥർക്ക് അമ്മയായ ഈ അറുപത്തൊന്പതുകാരി സിന്ധു അമ്മ എന്ന അർഥം വരുന്ന രീതിയിൽ സിന്ധു തായ് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.

പ്രസംഗവേദികൾ ലഭിക്കുന്പോൾ സിന്ധുതായ് ഒരുകാര്യം എപ്പോഴും തന്‍റെ ശ്രോതാക്കളെ അനുസ്മരിപ്പിക്കാറുണ്ട്. അതായത്, ആർക്കും ജീവിതത്തോടു മല്ലടിച്ചു ജയിക്കാൻ സാധിക്കും എന്ന യാഥാർഥ്യം. തന്നെ ഒരു ആവശ്യഘട്ടത്തിൽ സഹായിക്കാൻ ആരുമില്ലായിരുന്നു. എന്നാൽ, സഹായം ആവശ്യമുള്ളവർക്ക് അതു നൽകിക്കൊണ്ടു തനിക്ക് ജീവിതത്തിൽ വിജയിക്കുവാനായി എന്ന് അവർ ഇപ്പോൾ സാക്ഷ്യം പറയുകയാണ്.

സിന്ധു തായുടെ ജീവിതകഥയും അവരുടെ ജീവിതസാക്ഷ്യവും നമുക്ക് പ്രചോദനമാകേണ്ടതാണ്. ജീവിതത്തിൽ നമുക്ക് തകർച്ചകളും തിരിച്ചടികളും ഉണ്ടാകുന്പോൾ എല്ലാം തകർന്നു എന്നു നാം കരുതിയേക്കാം. എന്നാൽ വാസ്തവം അതല്ല. നമ്മുടെ മുൻപിൽ ഒരു വാതിൽ അടയുന്പോൾ മറ്റൊരു വാതിൽ ദൈവം തുറന്നുതരുന്നുണ്ടെന്നതാണ് യാഥാർഥ്യം. പക്ഷേ, അതു നാം പലപ്പോഴും കാണാതെപോകുന്നു എന്നു മാത്രം.സിന്ധു തായുടെ ജീവിതത്തിൽ വലിയ തകർച്ചയുണ്ടായപ്പോൾ അതു മറ്റുള്ളവരുടെ ജീവിതത്തിലെ തകർച്ചകൾ കാണാൻ അവരെ സഹായിച്ചു. അങ്ങനെയാണു സ്വയം മറന്നു മറ്റുള്ളവരെ സഹായിക്കാൻ സിന്ധു തായ് ഇറങ്ങിത്തിരിച്ചത്.
സ്വന്തം തകർച്ചയ്ക്കിടയിൽ സിന്ധു തായ് ചെയ്തതുപോലെ മറ്റുള്ളവരെ സഹായിക്കാൻ നമുക്കെല്ലാവർക്കും എപ്പോഴും സാധിച്ചുവെന്നു വരില്ല. എങ്കിലും നമ്മുടെ ജീവിതത്തിലെ തകർച്ചകൾ മറ്റുള്ളവരുടെ ജീവിതത്തിലെ തകർച്ചകൾ കാണാൻ നമ്മെ സഹായിക്കണം. അതുപോലെ, സാധിക്കുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാനും നമുക്കു സാധിക്കണം. അപ്പോൾ അതുവഴിയായി നമുക്കുണ്ടാകുന്ന നന്മകൾ നമുക്ക് ഭാവന ചെയ്യാൻപോലും സാധിക്കില്ല എന്നതാണ് യാഥാർഥ്യം.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ