തൊട്ടാവാടി കുടുംബങ്ങൾ
അമ്മുക്കുട്ടി അതിരാവിലെ ഉണർന്ന് പണി തുടങ്ങിയതാണ്. പറന്പിൽ പണിയോ കന്പനി പണിയോ അല്ല അമ്മുക്കുട്ടി ചെയ്യുന്നത്, വീട്ടുജോലികളാണ്.രണ്ട് പശുക്കളുണ്ട്. കൂടാതെ മൂന്നുനാല് ആടുകളുമുണ്ട്. കോഴി വളർത്തൽ തുടങ്ങിയത് അടുത്തയിടയാണ്. ഭർത്താവ് ജോയി ഡ്രൈവറാണ്. അടുത്ത നാൾവരെ സെന്‍റ് ജോസഫ്സ് സ്കൂളിലെ വണ്ടിയാണ് അയാൾ ഓടിച്ചിരുന്നതെങ്കിലും ആ ജോലി നിർത്തിയിട്ട് ഇപ്പോൾ മൂന്ന് മാസമായി. കഴിഞ്ഞ ദിവസം ഒരു പിക്കപ് വാൻ സ്വന്തമായി എടുത്ത ജോയി അത് കൂടാതെ അയൽപക്കത്തുള്ള ടോമി സാറിന്‍റെ വണ്ടിയും ഓടിക്കുന്നുണ്ട്. സാർ കോളജിൽനിന്ന് റിട്ടയർ ചെയ്ത ആളാണ്. ജോയി അമ്മുക്കുട്ടി ദന്പതികൾക്ക് മൂന്ന് മക്കളാണ്. മൂത്തവൻ റിജോ എംകോംകാരനാണ്. അവന്‍റെ ഭാര്യ ലിജി തോവാളക്കാരിയാണ്. ലിജി ബിഎ ബിഎഡ് കാരിയാണ്. റിജോയുടെ ഇളയവൻ വിദേശത്താണ്. പേര് ടോജോ. ഖത്തറിൽ ജോലി ചെയ്യുന്ന അവൻ നഴ്സാണ്. ടോജോയുടെ ഇളയത് പെണ്‍കുട്ടിയാണ്.

പഠനത്തിൽ മിടുക്കിയും നല്ലൊരു അത്‌‌ലറ്റുമായ അവൾ ടൗണിലുള്ള ആർട്സ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. പഠന പരിശീലന സൗകര്യാർഥം റീനു എന്ന അവൾ കോളജ് ഹോസ്റ്റലിൽതന്നെയാണ് ഇപ്പോൾ താമസിക്കുന്നത്. ഇവിടെ പ്രശ്നം റിജോയോടും ലിജിയോടും ബന്ധപ്പെട്ടാണ്. കുടുംബവീട്ടിൽ കഴിയുന്ന ഇരുവരുടെയും ഇടയിൽമാത്രം നിന്നിരുന്ന പ്രശ്നം അവരുടെ മാതാപിതാക്കൾ ഉൾപ്പെടെ പലരിലേക്കും ഇപ്പോൾ എത്തിയിരിക്കുന്നതിനാൽ പ്രശ്നം ഏതാണ്ട് വഷളായ അവസ്ഥയിലാണ്. വീടിന്‍റെ അകത്തളത്തിൽമാത്രം നിന്നിരുന്ന നിസ്സാരമായ ഈ പ്രശ്നത്തെ ഉൗതിവീർപ്പിച്ചതും തന്നെ നാണം കെടുത്തിയതും തന്‍റെ ഭാര്യയായ ലിജിതന്നെയാണെന്നു പറയുന്ന റിജോയ്ക്ക് ഇനിയും ഈ ബന്ധം തുടർന്നുകൊണ്ടു പോകാൻ തെല്ലും താൽപര്യം ഇല്ലന്നാണ് പറയുന്നത്. താൻ ബോധപൂർവം ആരെയും നാണം കെടുത്തിയിട്ടില്ലന്നും പ്രശ്നം തന്‍റെ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും പറയുന്ന ലിജി മനസ് മരവിച്ച അവസ്ഥയിലാണിപ്പോൾ.

റിജോയുടെ മാതാപിതാക്കൾ അവന്‍റെ പക്ഷത്തും ലിജിയുടെ മാതാപിതാക്കൾ അവളുടെ പക്ഷത്തും നിലയുറപ്പിച്ച് അന്യോന്യം ആരോപണ പ്രത്യോരോപണങ്ങൾ നടത്താൻ തുടങ്ങിയതോടെ പ്രശ്നം കൂടുതൽ വഷളായി. അതിന്‍റെ അന്ത്യത്തിൽ ലിജിയെ അവളുടെ മാതാപിതാക്കൾ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. പ്രശ്നം എന്താണെന്നറിയാൻ വായനക്കാർക്ക് ആകാംക്ഷയുണ്ടോ? തീർച്ചയായും ഉണ്ടാകുമല്ലൊ. റിജോയുടെയും ലിജിയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായെങ്കിലും ഇരുവർക്കും കുട്ടികളില്ല. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും തന്‍റെ ഭാര്യക്കാണ് പ്രശ്നമെന്നും ആദ്യംതെട്ടേ പറഞ്ഞുതുടങ്ങിയ റിജോ ഒരിക്കൽ പോലും ലിജിക്കൊപ്പം ഡോക്ടറെ കാണാൻ പോയിട്ടില്ല. മെഡിക്കൽ പരിശോധനയിൽ തനിക്ക് കുഴപ്പമൊന്നുമില്ലെന്നുളള കാര്യം ലിജി തന്‍റെ ഭർത്താവിനെ അറിയിച്ചെങ്കിലും ഡോക്ടറുടെ ഉപദേശപ്രകാരം അദ്ദേഹത്തെ ഒരു തവണയെങ്കിലും ചെന്നൊന്ന് കാണാൻ റിജോ തയ്യാറായില്ല. ഡോക്ടറുടെ പരിശോധനയിൽ വീഴ്ച പറ്റിയതാവാമെന്നും രണ്ടാമതൊരു ഡോക്ടറെ കണ്ടാൽ പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞ് റിജോ തന്നെയാണ് അയാളുടെ സുഹൃത്തായ ഡോക്ടറുടെ അടുത്തേക്ക് ലിജിയെ വീണ്ടും പരിശോധനയ്ക്കായി അയച്ചത്. ഇതിനോടകം കാര്യങ്ങൾ ലിജിയുടെ മാതാപിതാക്കളും റിജോയുടെ മാതാപിതാക്കളും അറിഞ്ഞിരുന്നു. അവർ വഴിയാണ് കാര്യങ്ങൾ മറ്റ് പലരുടെയും ചെവികളിൽ പിന്നീട് എത്തിയത്.

ഭാര്യാഭർത്താക്ക·ാരുടെ ജീവിതം വിജയിക്കാൻ അവർക്കിരുവർക്കും തങ്ങളുടെ ജീവിതത്തോട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അന്യോന്യം സഹകരിക്കാൻ കഴിയേണ്ടതല്ലേ? തനിക്കൊരു കുഴപ്പവുമില്ല, കുഴപ്പം മുഴുവൻ തന്‍റെ പങ്കാളിക്കാണെന്ന മനോഭാവം ഒരു പ്രശ്നത്തിന്‍റെയും പരിഹാരത്തിന് സഹായിക്കില്ല എന്നു മാത്രമല്ല അതിനത് വിലങ്ങ് തടി ആകുകയും ചെയ്യും. മാത്രമല്ല, മേൽക്കണ്ട സാഹചര്യങ്ങളെ ദന്പതികളിരുവരുമോ ഒരാളോ നിസ്സാരവത്്കരിച്ചു കാണുന്നത് പ്രശ്നം സൃഷ്ടിക്കാനും പിന്നീടത് വഷളാക്കാനുമേ സഹായിക്കു. പിടിവാശിയെക്കാൾ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ പൊതു നന്മയെ കരുതി എളിമപ്പെടാനും വിട്ടുകൊടുക്കാനും തയാറാകുന്ന മനോഭാവമാണ് ഇത്തരം സാഹചര്യങ്ങളിൽ കരണീയമായിട്ടുള്ളത്. അരുതാത്തത് സംഭവിച്ചു എന്ന തോന്നലുണ്ടാകുന്പോൾ എടുത്തുചാടാനും പരവേശം കാട്ടാനും വായിൽ തോന്നുന്നതൊക്കെ വഴിയിൽ കാണുന്നവരോടൊക്കെ വിളിച്ചുകൂവാനും പങ്കാളിയെ പുലഭ്യം പറയാനും തുടങ്ങിയാൽ സാഹചര്യങ്ങൾ വഷളാകാനും ബന്ധങ്ങൾ തകരാനുമേ അതുപകരിക്കൂ. രഹസ്യാത്മകത പുലർത്തേണ്ട ഭാര്യാഭർതൃബന്ധത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും തലങ്ങളെ അത്തരത്തിൽ കാണാതെ ലാഘവത്തോടെ സമീപിക്കുന്ന രീതി ഇരുവർക്കുമോ ഒരാൾക്കോ ഉണ്ടെങ്കിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനേ അതിടയാക്കൂ. ദന്പതികൾക്കിടയിൽ വളർന്നുവരേണ്ട പരസ്പരാദരവാണ് ഇതിനെല്ലാം ആധാരം എന്നാണ് എനിക്ക് തോന്നുന്നത്.