ഡ്രം ടപ്യോക്ക..ചില്ലി സാലഡ്
ഡ്രം ടപ്യോക്ക... ചെണ്ടമുറിയൻ കപ്പയ്ക്ക് സായ്പ്പുകുട്ടികൾ പേരിട്ടു.
കാന്താരി മുളകു ചമ്മന്തി... ഹോട്ട് ചില്ലി സാലഡ്. തൈരു ചമ്മന്തി... കേർഡ് ഒനിയൻ സാലഡ്...സിംഗപ്പൂർ മഹാനഗരത്തിൽനിന്നും 42 വിദേശി സ്കൂൾ കുട്ടികൾ ഇടുക്കി മലയോരഗ്രാമമായ കണയങ്കവയലിലെത്തി നാട്ടുകാർക്കൊപ്പം കൂടിയാൽ എന്തൊക്കെയാവും വിശേഷങ്ങൾ.
ചേട്ടാ, ചേച്ചീ വിളിയോടെ കുശലം. ഗുഡ് മോണിംഗ് നിറുത്തി നമസ്കാരം. സുഖമാണോ എന്നു ചോദിച്ച് കളങ്കമില്ലാത്ത ചിരിയും.

മലനാടിന്‍റെ മനോഹാരിതയിൽ മനം കുളിർപ്പിക്കുകയല്ല, കണയങ്കവയൽ ഗ്രാമത്തിനുവേണ്ടി കല്ലും മണ്ണും കോണ്‍ക്രീറ്റും ചുമക്കുകയാണ് യൂറോപ്പിൽനിന്നുള്ള വിദ്യാർഥികൾ. സ്കൂൾ പെയിന്‍റിംഗ്, മേൽക്കൂരമാറ്റൽ, ജലസംഭരണി നിർമാണം അങ്ങനെയങ്ങനെ എന്തുണ്ടു ഞങ്ങൾക്ക് പണിതരാൻ എന്ന മട്ടിൽ ജോലിയുടെ ഉത്സാഹത്തിലാണ് കുട്ടികൾ.

സിംഗപ്പൂർ ജർമൻ യൂറോപ്യൻ ഇന്‍റർനാഷണൽ സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളാണ് വണ്ടിയും വഴിയും പരിമിതമായ ചെറിയ ഗ്രാമത്തിലേക്ക് അധ്വാനത്തിന്‍റെ സന്ദേശവുമായി മലകയറിയത്. അധ്വാനം ലോകനൻമയ്ക്ക് എന്ന സന്ദേശവുമായാണ് പതിനാറുകാരായ കുട്ടികൾ നെടുന്പാശേരിയിൽ പറന്നിറങ്ങി പീരുമേട് അതിരിടുന്ന കണയങ്കവയൽ ഗ്രാമത്തിൽ വന്നത്. അധ്വാനം ആരാധനയാണെന്നു ലോകത്തെ പഠിപ്പിച്ച മഹാത്മാഗാന്ധിയോടുള്ള ആദരവും ഇവരെ ആകർഷിച്ചു കുട്ടിക്കൂട്ടത്തിന്‍റെ കോ ഓർഡിനേറ്റർ ജർമൻ വൈദികനായ ഫാ. ഹാൻസ് ജോവാക്കീം പറഞ്ഞു.

കേരളത്തിലും കംബോഡിയയിലും

ഇതേ സ്കൂളിൽ ജർമൻ ഭാഷ ഐച്ഛികമായെടുത്തിരിക്കുന്ന പത്താം ക്ലാസ് ബാച്ച് കംബോഡിയയിൽ ശ്രമദാനത്തിനു പോയിരിക്കുകയാണ്. ഇംഗ്ളീഷ് സിലബസ് പഠിതാക്കൾ കണയങ്കവയൽ കണ്ടെത്തുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് സിംഗപ്പൂരിൽ ജോലിക്കെത്തിയവരുടെ മക്കളാണ് ഇവരെല്ലാം. ഏറെപ്പേരും യൂറോപ്പിൽനിന്നുള്ളവർ. ഒന്നോ രണ്ടോ പേർമാത്രം മംഗോളിയരും.

ശ്രമദാനം ചെയ്യാൻ കൊതിച്ചും ഉത്സാഹിച്ചും വന്നവർ ദിവസങ്ങൾക്കുള്ളിൽ സ്റ്റൈൽ മാറ്റിയിരിക്കുന്നു. നാടൻ ഭക്ഷണം നാട്ടുകാർക്കൊപ്പം. ശാപ്പാടോ തൂശനിലയിലും.
കപ്പയും മത്തിക്കറിയും അതികേമം. കുടംപുളിയിട്ട ചുവപ്പൻ മീൻകറി ആദ്യം രുചിക്കുകയാണ്. പൊറോട്ടയും പുട്ടും കൊഴുക്കോട്ടയും കേമം. ഇടിയപ്പം കിട്ടിയപ്പോൾ ചോദ്യം ഇതു നൂഡിൽസിന്‍റെ ഇനമാണോ. കൊത്തിവേവിച്ച കപ്പയെക്കാൾ പിടിച്ചത് ചെണ്ടമുറിയൻതന്നെ. എരിവില്ലാതെ ആവിച്ച മത്സ്യവും ചെമ്മീനും നൂഡിൽസും ഉരുളക്കിഴങ്ങും ശീലമുള്ളവർക്ക് നാട്ടുകാർ വിളന്പിയതൊക്കെ നന്നേ പിടിച്ചു. മണ്‍കലവും ചിരട്ടത്തവിയും നോക്കി അതിശയിച്ചു. ഇത്തിരിയോളം വരുന്ന കാന്താരിമുളകിലെ എരിവനുഭവം ഇടയ്ക്കിടെ ആവർത്തിച്ചു.

മെയ്യനങ്ങി ജോലി

കണയങ്കവയൽ മലയടിവാരത്ത് സെന്‍റ് മേരീസ് എൽപി സ്കൂൾ അങ്കണത്തിൽ ഇവരുടെ ജേലി കണ്ടവരൊക്കെ മൂക്കത്തുവിരൽവച്ചുനിന്നുപോയി. ജോലിയോടുള്ള ആത്മാർഥതയും അച്ചടക്കവും നാട്ടുകാർക്കു പാഠമായി. താമസസ്ഥലമായ നല്ലതണ്ണി ഈഡൻ ഗാർഡൻ ഗസ്റ്റ് ഹൗസിൽ അതിരാവിലെ ഉണർന്ന് കൃത്യം എട്ടരയ്ക്ക് സ്കൂൾ അങ്കണത്തിൽ ഇവർ ഹാജർ വയ്ക്കും. നിരയായി നിന്ന് സാന്നിധ്യം അറിയിച്ചശേഷം പത്തര വരെ മിനിറ്റുപോലും വിശ്രമിക്കാത്ത ജോലി. നടക്കുകയല്ല ഇവർ ഓടി ജോലി ചെയ്യുകയാണ്, ആവുന്നിടത്തോളം വേഗത്തിൽ. കല്ല്, മണ്ണ്, തടി എന്തുമാവട്ടെ തലയിൽ ചുമക്കും. പിന്നെ അര മണിക്കൂർ വിശ്രമം. ആ ഇടവേളയിൽ കളിയും തമാശയും പാട്ടും ഗിറ്റാർവായനയുമൊക്കെ നടത്തും. 12.30 വരെ വീണ്ടും ജോലി. പെയിന്‍റിംഗോ ഭിത്തികഴുകലോ ഒക്കെയാകും ജോലികൾ.

ഉച്ചഭക്ഷണത്തിന് മീൽസ് എന്നല്ല ഉൗണ് എന്ന് ഇവരും പറഞ്ഞുപഠിച്ചു. തനി കുത്തരി ചോറും സാന്പാറും അവിയലും മോരും പുളിശേരിയും മീൻകറിയും അച്ചാറുമൊക്കെ കൂട്ടി നാട്ടുകാർക്കൊപ്പം തൂശനിലയിൽ ശാപ്പാട്. കത്തിയും ഫോർക്കും ചിലരൊക്കെ മാറ്റിവച്ച് കൈയിൽ ചോറ് ഉരുളയാക്കാനും പഠിച്ചു. ഒന്നര മുതൽ മൂന്നര വരെ വീണ്ടും ജോലി. യന്ത്രം കൂട്ടിയിടുന്ന കോണ്‍ക്രീറ്റ് ചട്ടിയിൽ കോരി കുടിവെള്ള ടാങ്ക് നിർമാണം. മെറ്റലും മണലും സിമന്‍റും ചുമക്കുന്നതും ഇവർതന്നെ. പണി ഉഴപ്പിനെപ്പറ്റി ഇവർക്ക് ചിന്തിക്കാനേ പറ്റുന്നില്ല. ഉഴപ്പൻ ജീവിതം ഇവർ ശീലിച്ചിട്ടുമില്ല. കൃത്യമായ ടൈം ടേബിളിലാണ് ജോലി. ഇടയ്ക്ക് സംസാരവും കളിചിരിയും വിശ്രമവും ഒന്നുമില്ല. ഇനിയും ജോലി ബാക്കിയുണ്ടോ എന്നു ചോദിച്ചാണ് മനസില്ലാമനസോടെ മൂന്നരയ്ക്ക് പണി നിറുത്തുക.



നാം കണ്ടു പഠിക്കേണ്ടത്

യൂറോപ്യൻ രാജ്യങ്ങളിലെ കുട്ടികൾ ചെറുപ്പംമുതൽ പോക്കറ്റുമണി സന്പാദിക്കുന്നവരാണ്. ഏറെപ്പേരും സ്വന്തമായി ചെറിയ ജോലികൾ ചെയ്തും വരുമാനം സ്വരുക്കൂട്ടുന്നു. പഠനത്തിന്‍റെ ഭാഗമായി ഇത്തരത്തിലുള്ള യാത്രകൾക്ക് ഇവർ പ്രയോജനപ്പെടുത്തുന്നതും ഈ പണം തന്നെ. ജോലിയുടെയും സമയത്തിന്‍റെയും കാര്യത്തിലെ നിഷ്ഠയാണ് ഏറ്റവും പ്രധാനം. ജോലി ചെയ്യുന്പോൾ അതിനോട് പൂർണ ആത്മാർഥത പുലർത്തും. ഉഴപ്പുക എന്നത് ഇവരുടെ നിഘണ്ഡുവിലില്ല. സേവന സന്നദ്ധത മറ്റൊരു സത്ഗുണം.

നാട്ടുപിള്ളേരുമായി കൂട്ട്

വൈകുന്നേരം പള്ളിമുറ്റത്തും പള്ളിക്കൂടം മൈതാനത്തും നാട്ടിലെ കുട്ടികൾക്കൊപ്പം കളിയുടെ നേരമാണ്. കേട്ടുപഠിച്ച മലയാളം സായിപ്പുകുട്ടികൾ പറയുന്നതു കേട്ടുചിരിക്കാൻ നാട്ടിലെ കുട്ടികളും. കണയങ്കവയലിൽനിന്ന് ഏഴു കിലോമീറ്റർ മലകയറണം നല്ലതണ്ണിയിലെ ഈഡൻ ഗാർഡനിലെത്താൻ. വഴി മുടക്കുന്ന ചാറ്റൽ മഴയെ കൈകൊണ്ടു മറച്ച് ഇവർ നല്ലതണ്ണിവരെ ഓട്ടമാണ്. മലകയറ്റം ശരീരം ഫിറ്റാകാൻ ഏറെ നല്ലതാണെന്ന് കുട്ടികൾ മാത്രമല്ല കൂടെയുള്ള അധ്യാപകരും പറയുന്നു.എങ്ങനെയുണ്ട് ഈ നാട് എന്നു ചോദിക്കുകയേ വേണ്ടു, എല്ലാവർക്കും ഒരേ മറുപടി. ബ്യൂട്ടിഫുൾ ഗ്രീനറി. ഗ്രാമം സമൃദ്ധി നിറഞ്ഞതാണ്. നാട്ടുകാർ നല്ലവരാണ്. തലയ്ക്കു ചുറ്റും മലനിരകൾ. കുളിർ കാറ്റ്.

ദൈവത്തിന്‍റെ സ്വന്തം നാടെന്നു കേട്ടറിവേ ഇവർക്ക് ഉണ്ടായിരുന്നുള്ളു. മലനാട്ടിലെത്തി കണ്ടും അനുഭവിച്ചും അറിഞ്ഞു. സ്വന്തം ചെലവിലാണ് വിദ്യാർഥികൾ പഠനത്തിന്‍റെ ഭാഗമായി മലയോരങ്ങളിലെത്തി നമ്മുടെ നാടിന് ശ്രമദാനം ചെയ്യുന്നത്. കാലപ്പഴക്കം ചെന്ന പ്രൈമറി സ്കൂളിന്‍റെ മേൽക്കൂര ആഴ്ചകൾക്കുള്ളിൽ നവീകരിച്ചു, തറ മോടിയാക്കി, പെയിന്‍റു ചെയ്തു. നിർമാണ ജോലിയിൽ മുൻ പരിശീലനം കിട്ടിയവരൊന്നുമല്ല ഇവരാരും. കണയങ്കവയലിലെത്തി മേസ്തിരിമാർ ചെയ്യുന്നതൊക്കെ കണ്ടും ചോദിച്ചും പഠിക്കുകയായിരുന്നു. പെയിന്‍റിംഗ് പഠിക്കാൻ ഒരു മണിക്കൂറേ വേണ്ടിവന്നുള്ളു. ഒരേ കനത്തിൽ ഭിത്തിയിൽ നിറം തേച്ചുപിടിപ്പിക്കാൻ പരിശീലിച്ചതോടെ നിറംചാർത്തൽ രസകരമായി. ഒരു ലക്ഷം ലിറ്റർ ശേഖരിക്കാവുന്ന വാട്ടർ ടാങ്ക് പണിതീർത്തു. ആദ്യമായല്ല സിംഗപ്പൂർ യൂറോപ്യൻ സ്കൂളിലെ കുട്ടികളുടെ മലനാട്ടിലേക്കുള്ള വരവ്. പഠനത്തിന്‍റെ ഭാഗമാണ് ഇവർക്ക് മറ്റൊരു രാജ്യത്തുപോയി ഗ്രാമത്തിൽ താമസിച്ച് ആ സംസ്കാരത്തോടു പങ്കുചേരുകയെന്നത്. വർഷങ്ങളായി ഇടുക്കിയിലെ വിവിധ മലയോര ഗ്രാമങ്ങളിൽ ഇതേ സ്കൂളിലെ കുട്ടികളെത്തി ശ്രമദാനം നടത്തിവരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ. ഏബ്രഹാം പറന്പിൽ യൂറോപ്പിൽ സേവനം ചെയ്ത കാലത്ത് ഫാ. ഹാൻസ് ജോവാക്കീമുമായുണ്ടായ അടുപ്പമാണ് ഇടുക്കി ഗ്രാമങ്ങളിലേക്കു വരാൻ ഇവർക്കു വഴി തുറന്നത്. ബിഷപ് മാർ മാത്യു അറയ്ക്കലിന്‍റെ സഹകരണവും ഈ കൂട്ടായ്മ ശക്തിപ്പെടാൻ ഇടയാക്കിയതായി ഫാ. ഹാൻസ് പറഞ്ഞു.

ഒപ്പത്തിനൊപ്പം അധ്യാപകരും

കുട്ടികൾക്കൊപ്പം കാഴ്ചക്കാരല്ല അധ്യാപകരായ അലക്സാണ്ടർ ക്രോൾ, ആൻ്രഡേ ബിനർട്ട്, ക്രസ്റ്റാനെ കുബ്ലർ, സൂസൻ റോസൻബൂം, ലാസെ ജാനെം എന്നിവർ. ഇവരും കഠിമായ അധ്വാനത്തിൽ വിദ്യാർഥികൾക്കിടയിലുണ്ട്. മഴ പണി മുടക്കുമോ എന്നായിരുന്നു മലയിടുക്കുകളിൽ പുക പോലെ മഴക്കാർ ഉയർന്നപ്പോഴുണ്ടായ ആശങ്ക. ഞങ്ങളെത്തിയപ്പോൾ മഴ വേറെ വഴിതേടിപ്പോയി. മലകയറാനും കൃഷിയിടങ്ങൾ ആസ്വദിക്കാനും എത്ര രസം -അധ്യാപിക ആൻ്രഡേ ബിനർട്ട് പറഞ്ഞു. പച്ചപ്പരവതാനി കണക്കെ തേയിലത്തോട്ടങ്ങൾ. ഏലം, ഗ്രാന്പു, ജാതി സുഗന്ധദ്രവ്യങ്ങൾ. കാപ്പി നിറയെ കായ്ഫലം. പ്ലാവിൻതോപ്പുകൾ. മലയോരത്ത് പച്ചപ്പുതപ്പുപോലെ റബർതോട്ടങ്ങൾ. പച്ചക്കറിയും മീൻകുളങ്ങളും ഏറെ രസം. പെരുവന്താനം കുട്ടിക്കാനം മലനിരകളിലെ വെള്ളിച്ചാലുകൾ പോലെ കീറിയൊഴുകുന്ന അരുവികളും തോടുകളും ഹൃദയം കുളിർപ്പിക്കുന്ന കാഴ്ച. കാമറയിൽ എത്ര ഒപ്പിയിട്ടും ഇവർക്ക് കാഴ്ചയുടെ പുതുമ തീരുന്നില്ല, ഗ്രാമത്തിന്‍റെ നല്ല മനസും.

റെജി ജോസഫ്