Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
തകർക്കാനാവാത്ത സ്വപ്നങ്ങൾ
ഭൂകന്പങ്ങളും ചുഴലിക്കൊടുങ്കാറ്റുകളും ഇടയ്ക്കിടെ വന്പൻ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്ന രാജ്യമാണ് ഹെയ്തി. പാശ്ചാത്യ അർധഗോളത്തിലെ ഏറ്റവും പാവപ്പെട്ട ഈ കരീബിയൻ രാജ്യത്തിൽ 2010 ജനുവരി 12നുണ്ടായ ഭൂകന്പം ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകന്പമായിരുന്നു. ഗവണ്മെന്റിന്റെ കണക്കുകളനുസരിച്ചു 3,16,000 പേരാണ് ഈ ഭൂകന്പത്തിൽ മൃതിയടഞ്ഞത്.
രണ്ടരലക്ഷം വീടുകളും മുപ്പതിനായിരം കെട്ടിടങ്ങളും ഈ ഭൂകന്പത്തിൽ നിലംപതിച്ചു. ഈ ഭൂകന്പം മൂലം മുപ്പതുലക്ഷം ആളുകളുടെ ജീവിതം ദുരിതപൂർണമായി. ഭൂകന്പംമൂലം മരിച്ചവരുടെ ഗണത്തിൽ 122 അമേരിക്കക്കാരുണ്ടായിരുന്നു. അവരിൽ നാലുപേർ ഫ്ളോറിഡയിലെ ലീൻ. യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥികളും രണ്ടുപേർ അതേ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫാക്കൽട്ടി അംഗങ്ങളുമായിരുന്നു.
ലീൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മറ്റ് എട്ടു വിദ്യാർഥികളോടും രണ്ടു ഫാക്കൽട്ടി അംഗങ്ങളോടുമൊപ്പം ഹെയ്തിയിൽ പാവങ്ങളെ സഹായിക്കുവാൻ എത്തിയവരായിരുന്നു അവർ. ഇവരിലൊരാൾ ബ്രിട്ട്നി ജൻജൽ എന്ന പത്തൊന്പതുകാരിയായിരുന്നു ഹെയ്തിയുടെ തലസ്ഥാനമായ പോര്ട്ട്-ഒ-പ്രിൻസിലെ മൊണ്ടാന എന്ന ഹോട്ടലിലായിരുന്നു ബ്രിട്ട്നിയും ലീൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥികളും ഫാക്കൽട്ടി അംഗങ്ങളും താമസിച്ചിരുന്നത്.
ഭൂകന്പത്തിൽ മരിച്ചവരുടെ ഗണത്തിൽ ആദ്യം ബ്രിട്ട്നിയുടെ പേരില്ലായിരുന്നു. എന്നു മാത്രമല്ല, അവൾ രക്ഷപ്പെട്ടതായിട്ടാണു പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബ്രിട്ട്നിയുടെ മൃതദേഹം മൊണ്ടാന ഹോട്ടലിന്റെ അവശിഷ്ടങ്ങളിൽ നിന്നു കണ്ടെടുത്തു.
ഭൂകന്പത്തിൽ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുന്പ് ബ്രിട്ട്നിയും സംഘവും ഒരു അനാഥമന്ദിരം സന്ദർശിക്കുവാൻ പോയിരുന്നു. അതെത്തുടർന്നു ബ്രിട്ട്നി തന്റെ മാതാപിതാക്കൾക്കു ഫോണ് വഴി ഒരു സന്ദേശം അയച്ചു കൊടുത്തു. അത് ഇപ്രകാരമായിരുന്നു.
""കുട്ടികളെല്ലാവരും വളരെ സന്തുഷ്ടരാണ്. അവർ ഞങ്ങളെ അതിയായി സ്നേഹിക്കുന്നു. അവർക്കുള്ളതുകൊണ്ട് അവർ സംതൃപ്തി കണ്ടെത്തുന്നു. അവർ നന്നായി പരിശ്രമിക്കുന്നു. എന്നാൽ ഒരിടത്തുമെത്തുവാൻ അവർക്കു സാധിക്കുന്നില്ല. അവർക്കു കാര്യമായി ഒന്നുമില്ലെങ്കിലും തങ്ങൾക്കുള്ളവയെക്കുറിച്ച് അവർ നന്ദിയുള്ളവരാണ്. ഇവിടേക്ക് എന്റെ താമസം മാറ്റി ഒരു അനാഥമന്ദിരം പണിയുവാൻ ഞാൻ ആഗ്രഹിക്കുന്നു.''
്രബ്രിട്ട്നിയുടെ അപ്രതീക്ഷിത മരണം അവളുടെ മാതാപിതാക്കളായ ലിന്നിനും ചെറിലാനും താങ്ങാവുന്നതിലും അധികമായിരുന്നു. എങ്കിലും ബ്രിട്ട്നിയുടെ വിയോഗമോർത്തു ദീർഘനാൾ വിലപിച്ചിരിക്കുവാൻ അവർ തയാറായില്ല. തങ്ങളുടെ ഏക പുത്രിയെ അവർക്കു നഷ്ടപ്പെട്ടെങ്കിലും അവളുടെ സ്വപ്നം തങ്ങൾക്കു ബാക്കിയുണ്ടല്ലൊ എന്നവർ ആശ്വസിച്ചു. അങ്ങനെയാണ് അവളുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ അവർ തയാറായത്.
എന്തായിരുന്നു കൗമാരം കഴിയാത്ത ബ്രിട്ട്നിയുടെ സ്വപ്നം? ഹെയ്തിയിലെ അനാഥക്കുട്ടികൾക്കുവേണ്ടി ഒരു അനാഥമന്ദിരം നിർമിച്ച് അതു നടത്തുക. അതായിരുന്നു ഫോണ് സന്ദേശം വഴി അയച്ച അവളുടെ സ്വപ്നം.
ബ്രിട്ട്നിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യപടിയായി അവളുടെ മാതാപിതാക്കൾ ’ബി ലൈക്ക് ബ്രിട്ട്’ എന്ന പേരിൽ ഒരു ചാരിറ്റബിൾ ഫൗണ്ടേഷൻ രൂപീകരിച്ചു. കെട്ടിട നിർമാണ ബിസിനസിലായിരുന്നു ലിൻ തന്റെ ജോലി ഉപേക്ഷിച്ചു പൂർണസമയം ഫൗണ്ടേഷന്റെ പ്രവർത്തനത്തിനായി ചെലവഴിച്ചു. ഭാര്യ ചെറിലാനും മക്കളായ ബേർണിയും റിച്ചിയും ലിന്നിനെ സഹായിച്ചു.
ഭൂകന്പം കഴിഞ്ഞ് അഞ്ചുവർഷം പൂർത്തിയായപ്പോൾ ഹെയ്തിയിൽ അതിമനോഹരമായ ഒരു അനാഥ മന്ദിരം പണിയുവാൻ അവർക്കു സാധിച്ചു. അതിനു ചെലവായ ഇരുപതുലക്ഷം ഡോളർ അവർ തങ്ങളുടെ ഫൗണ്ടേഷന്റെ പേരിൽ പിരിച്ചെടുത്തതായിരുന്നു. 2015 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ഈ അനാഥമന്ദിരത്തിൽ അറുപത്തിയാറു കുട്ടികൾക്കു താമസിക്കുവാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്.
നമ്മുടെ ജീവിത സ്വപ്നങ്ങൾക്കു മറ്റുള്ളവരുടെ ജീവിതത്തെ അവയുടെ നന്മയ്ക്കായി മാറ്റിമറിക്കുവാൻ സാധിക്കുമോ? അതു സാധിക്കുമെന്നാണു ബ്രിട്ട്നിയുടെ കഥ നമ്മെ അനുസ്മരിപ്പിക്കുന്നത്. ഹെയ്തിയിലെ അനാഥക്കുട്ടികളെ കണ്ടപ്പോൾ അവരുടെ ജീവിതത്തിന് ഒരു ഭാവിയുണ്ടാകാൻ വേണ്ടി അവൾ ഒരു സ്വപ്നം കണ്ടു. ഭൂകന്പത്തിൽ അവൾ മൃതിയടഞ്ഞെങ്കിലും അവളുടെ സ്വപ്നം നിലച്ചുപോയില്ല.
ബ്രിട്ട്നിയുടെ സ്വപ്നം അവളുടെ മാതാപിതാക്കൾ ഏറ്റെടുത്തു. അവരുടെ ദുഃഖത്തിനൊരു മോചനം തേടിയാണ് അവർ ആ സ്വപ്നം ഏറ്റെടുത്തത് എന്നതു ശരി തന്നെ. എങ്കിൽപ്പോലും ബ്രിട്ട്നിക്കുണ്ടായിരുന്ന അതേ ആഗ്രഹത്തോടെയും ആവേശത്തോടെയുമായിരുന്നു ആ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടി അവർ അധ്വാനിച്ചത്.
അതെ, നമ്മുടെ സ്വപ്നങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയുള്ള നല്ല സ്വപ്നങ്ങളാണെങ്കിൽ അവ എങ്ങനെയെങ്കിലും സാക്ഷാത്കരിക്കപ്പെടുമെന്നതാണു വാസ്തവം. അമേരിക്കയിലെ അടിമകളുടെ മോചനം ഏബ്രഹാം ലിങ്കൺ സ്വപ്നം കണ്ടു. അത് അദ്ദേഹത്തിനു സാധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം മഹാത്മാഗാന്ധി സ്വപ്നം കണ്ടു. അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും സംഘടിതമായ ശ്രമഫലമായി അതു നേടിയെടുത്തു. പാവങ്ങളുടെ സമുദ്ധാരണം മദർ തെരേസ സ്വപ്നം കണ്ടു. ലോകമെന്പാടും ആ സ്വപ്നം ഇപ്പോഴും പൂവണിഞ്ഞുകൊണ്ടിരിക്കുന്നു.
ജീവിതത്തെക്കുറിച്ചു നമുക്കു സ്വപ്നം കാണാം. എന്നാൽ അതു സ്വാർഥം നിറഞ്ഞ സ്വപ്നമാകരുത്. നമ്മുടെ സ്വപ്നങ്ങളിൽ മറ്റുള്ളവർക്കും ഏറെ സ്ഥാനമുണ്ടാകണം. അവ പൂവണിയുവാൻ നാം പരിശ്രമിക്കണം. നമുക്കതു സാധിക്കാതെ വന്നാൽ ആ സ്വപ്നങ്ങൾ ഏറ്റെടുക്കുവാൻ മറ്റാളുകൾ ഉണ്ടാകും. ബ്രിട്ട്നിയുടെ കഥ അതാണു നമ്മെ ഓർമിപ്പിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top