ഡോക്ടർ ഇവിടെയുണ്ട് ഈ പാവങ്ങൾക്കൊപ്പം
മനുഷ്യന്‍റെ മാത്രമല്ല, ഒരു സമൂഹത്തിന്‍റെ തന്നെ കണ്ണീരൊപ്പുന്ന ഡോക്ടർ. കാസർഗോഡൻ മണ്ണിൽ വിഷമഴ പെയ്യിച്ച എൻഡോസൾഫാന്‍റെ കെടുതികൾ ലോകത്തോട് വിളിച്ചുപറഞ്ഞ ഒരു ഡോക്ടർ. 58ന്‍റെ നിറവിലും വിശ്രമമില്ലാതെ തന്‍റെ കർമപഥത്തിൽ ഉറച്ചുനിൽക്കുന്ന ഒരു ഡോക്ടർ. ഡോ.വൈ.എസ്.മോഹൻകുമാറിന് വിശേഷണങ്ങളേറെയാണ്. കേരള-കർണാടക അതിർത്തിയിലെ കുംബഡാജെ പഞ്ചായത്തിലെ ഏത്തടുക്ക സ്വദേശിയാണ് ഡോക്ടർ വൈ.എസ്.മോഹൻകുമാർ.

ദിവസവും മൂന്നിടത്ത്

ഒരു ദിവസം മൂന്നു ഗ്രാമീണ ക്ലിനിക്കുകളിൽ സേവനം നടത്തുന്ന മോഹൻകുമാർ കുട്ടികളുടെ ഡോക്ടർ അങ്കിളാണ്. മുതിർന്നവരുടെ ഡോക്ടർ സാറും. പരിശോധന ഫീസിന്‍റെ കനമനുസരിച്ച് മൂല്യവും വർധിക്കുമെന്ന മിഥ്യാധാരണയിൽ വൈദ്യശാസ്ത്രം കന്പോളവത്കരണത്തിന്‍റെ ഭാഗമാകുന്പോൾ ഗ്രാമീണ നിഷ്കളങ്കതയുടെ നേർക്കാഴ്ചയാണ് ഈ മനുഷ്യൻ.

തന്നെ തേടിവരുന്ന രോഗികളോട് പരിശോധന ഫീസൊന്നും വാങ്ങാതെ മരുന്നിന്‍റെ തുക മാത്രം വാങ്ങി സ്നേഹത്തോടെ ആശ്വസിപ്പിക്കുന്ന ഒരു ഡോക്ടർ. ദൈവത്തിന്‍റെ കൈയൊപ്പ് ഈ മനുഷ്യനിലൂടെ ഗ്രാമം തിരിച്ചറിയുകയാണ്. കാസർഗോഡൻ ഗ്രാമങ്ങളിലെ ദുരന്തങ്ങൾക്ക് കാരണം എൻഡോസൾഫാൻ ആണെന്ന് മോഹൻകുമാർ വിളിച്ചുപറഞ്ഞപ്പോൾ ഒരു ഗ്രാമം മാത്രമല്ല, ഒരു ജില്ലയും സംസ്ഥാനം തന്നെയും കൂടെ നിന്നത് ഇദ്ദേഹത്തോടുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ്.

ദുരിതങ്ങൾ കണ്ട് ആക്ടിവിസ്റ്റായി

ഒരിക്കലും ഒരു ആക്ടിവിസ്റ്റ് ആകാൻ ഇഷ്ടപ്പെടാതിരുന്ന മോഹൻകുമാർ എത്ര ചികിത്സിച്ചിട്ടും രോഗം മാറാത്ത രോഗികളെക്കുറിച്ചു നടത്തിയ ആഴമേറിയ പഠനമാണ് കാസർഗോട്ടെ പ്ലാന്‍റേഷൻ കോർപറേഷനു സമീപത്തു താമസിക്കുന്ന ജനങ്ങളുടെ ദുരന്തത്തിനു കാരണം ഹെലികോപ്റ്ററിലൂടെ തളിക്കുന്ന എൻഡോസൾഫാൻ ആണെന്ന കണ്ടെത്തലിന് നിദാനമായത്. സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമായ ശ്രീപദ്രെയും ഡോ.ശ്രീഹരിയും ഒപ്പമുണ്ടായിരുന്നു. ആദ്യകാലത്ത് മാധ്യമങ്ങൾ പോലും തമസ്കരിച്ച വാർത്ത നിരന്തരമായ അഭ്യർഥനകളിലൂടെയാണ് പത്രമാധ്യമങ്ങളിൽ ഇടംപിടിച്ചത്. 1996ൽ കേരള മെഡിക്കൽ ജേർണലിൽ മോഹൻകുമാർ എഴുതിയ ലേഖനത്തെത്തുടർന്നാണ് സാമൂഹ്യപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും സമരരംഗത്തെത്തുന്നത്.

എൻമകജെയിലെ ഒറ്റമുറി ക്ലിനിക്കിൽ

എൻമകജെ പഞ്ചായത്തിലെ വാണിനഗറിലെ ഒറ്റമുറി ക്ലിനിക്കിലേക്ക് ഉച്ചയ്ക്ക് 12ഓടെ മോഹൻകുമാറിനെ കാണാനെത്തുന്പോൾ പുറത്ത് നാലഞ്ച് രോഗികൾ ഡോക്ടറെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതയായ 12കാരി ആഷികയും 78കാരനായ റിട്ട.അധ്യാപകൻ ദേവപ്പനായിക്കിനുമെല്ലാം ഡോക്ടറെക്കുറിച്ച് സംസാരിക്കാൻ നൂറുനാവ്. മുൻകൂട്ടി അനുവാദമെടുത്തിരുന്നെങ്കിലും രോഗികളെ പരിശോധിക്കുന്നതിനിടയിൽ സംസാരിക്കാൻ പോലും ഡോക്ടർ തയാറായിരുന്നില്ല. അകത്തു കടന്നപ്പോൾ വർധിച്ചുവരുന്ന രോഗങ്ങളെക്കുറിച്ചും അതിർത്തിഗ്രാമത്തിന്‍റെ ശോചനീയ സ്ഥിതിയെക്കുറിച്ചും ഡോക്ടർ മലയാളവും കന്നഡയും തുളുവും ഇടകലർന്ന ഭാഷയിൽ വാചാലനായി. എൻഡോസൾഫാൻ ദുരന്തമേഖലയിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ തനിക്ക് തൃപ്തിയില്ലെന്നും വ്യക്തിഗത ആനുകൂല്യങ്ങളല്ല സാമൂഹ്യമായ പരിരക്ഷയാണ് ഇരകൾക്ക് അനിവാര്യമെന്നും ഡോക്ടർ പറഞ്ഞു.

വാണിനഗറിലെ കാഴ്ചകൾ

’’നിങ്ങൾ ഈ വരുന്ന റോഡ് കണ്ടില്ലേ ? ഇവിടുന്ന് ഒരു രോഗിയെ രക്ഷിക്കാൻ കാസർഗോട്ടേയ്ക്കു കൊണ്ടുപോകണമെങ്കിൽ എത്ര ബുദ്ധിമുട്ടണം? ഗവ. ഹയർ സെക്കൻഡറി സ്കൂളും മൂന്നു ചെറിയ കടകളും മാത്രമുള്ള ചെറിയ ഒരു സ്ഥലമാണ് വാണിനഗർ. രാവിലെ 8.30ന് ഒരു ബസ് വന്നുകഴിഞ്ഞാൽ അടുത്ത ബസ് വരാൻ വൈകുന്നേരം 4.30 വരെ കാത്തിരിക്കണം. വികസനത്തെക്കുറിച്ച് വാതോരാതെ പറയുന്ന രാഷ്ട്രീയക്കാർ ദാരിദ്ര്യത്തിന്‍റെ പടുകുഴിയിൽ കഴിയുന്ന ഈ മേഖലയെക്കുറിച്ച് ഓർക്കാറില്ലെന്ന് ഇവിടെയെത്തുന്ന ആർക്കും മനസിലാവും. സംസ്ഥാനത്തു തന്നെ ഏറ്റവും വരുമാനം കുറഞ്ഞ പഞ്ചായത്തായിരിക്കും എൻമകജെ. ഇവിടത്തെ സ്കൂൾ കന്നഡമീഡിയമാണ്. എൻഡോസൾഫാൻ സമരം ആഘോഷമാക്കിയ കാലത്ത് തന്‍റെ കർമപഥത്തിൽ ഒതുങ്ങിക്കഴിഞ്ഞ ഡോക്ടർക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. എൻഡോസൾഫാൻ ഇരകൾക്ക് ആനുകൂല്യം കിട്ടിയതിൽ എനിക്ക് അതിരറ്റ സന്തോഷമുണ്ട്. എന്നാൽ കെട്ടുകാഴ്ചകളായി ഇരകളെ പ്രദർശിപ്പിച്ച രീതിയോട് ഒട്ടും യോജിക്കാൻ കഴിയുന്നില്ല. എൻഡോസൾഫാൻ ദുരന്തം ലോക മനഃസാക്ഷിക്കു മുന്നിൽ കൊണ്ടുവരുന്നതിന് ആദ്യകാലത്ത് ഇരകളുടെ ഫോട്ടോ പ്രദർശിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ ശയ്യാവലംബരായ ഇവരെ തിരുവനന്തപുരം അടക്കമുള്ള സ്ഥലത്ത് കൊണ്ടുപോയതിൽ വേദനയുണ്ട്. അമ്മയും അച്ഛനും നഷ്ടപ്പെട്ട ദുരന്ത ജീവിതങ്ങൾക്ക് താങ്ങാവാൻ ഇപ്പോഴും സംവിധാനമൊന്നും ഇല്ലാത്തതിൽ എനിക്ക് ദുഃഖമുണ്ട്. ദുരന്തബാധിതരോടുള്ള എന്‍റെ സ്നേഹം ഹൃദയത്തിൽ നിന്നുള്ളതാണ്. അവരെല്ലാം എന്‍റെ കുഞ്ഞുങ്ങളും അനുജൻമാരോ ബന്ധുക്കളോ ആണെന്ന തോന്നലാണ് എനിക്ക് എപ്പോഴും ഉള്ളത്.’'

മൈസൂർ ഗവ.കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയതിനു ശേഷം 1982 മുതലാണ് ഇദ്ദേഹം പ്രാക്ടീസ് തുടങ്ങുന്നത്. ഒപ്പം പഠിച്ചവർ വൻനഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോയപ്പോൾ ; ജന്മനാട്ടിൽ തന്നെ സേവനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

അച്ഛന്‍റെ ആഗ്രഹം സഫലമാക്കിയ മകൻ

ചികിത്സാസൗകര്യമില്ലാത്ത ഇവിടെ സേവനം ചെയ്യണമെന്ന അച്ഛന്‍റെ ആഗ്രഹമായിരുന്നു ഈ ഉറച്ച തീരുമാനത്തിനു പിന്നിൽ. ഒരു കർഷക കുടുംബമാണ് ഡോക്ടറുടേത്. തെങ്ങും കവുങ്ങും കുരുമുളകും കൊക്കോയും ഒക്കെ കൃഷി ചെയ്യുന്നുണ്ട്. മൂന്നു പശുക്കളുണ്ട്. രാവിലെ ആറിന് ഇവയെ ഡോക്ടർ തന്നെ കറക്കും. പശുക്കളെ കുളിപ്പിക്കാനും തൊഴുത്ത് വൃത്തിയാക്കുന്നതിനും ഭാര്യ രത്നയും ഒപ്പമുണ്ടാകും. രാവിലെ പത്തു മുതൽ 11 വരെ സ്വർഗയിലും 11 മുതൽ ഒന്നരവരെ വാണിനഗറിലും രണ്ടര മുതൽ ആറുവരെ ഏത്തടുക്കയിലും പ്രാക്ടീസ് നടത്തുന്നുണ്ട്. രാത്രി വീട്ടിലെത്തുന്നവർക്കും ചികിത്സ നൽകാറുണ്ട്. ഡോക്ടർ ആണെങ്കിലും മണ്ണിനോടും കൃഷിയോടും എനിക്കുള്ള ബന്ധം ആഴത്തിലുള്ളതാണ്. അതുപോലെ തന്നെയാണ് സഹജീവികളോടും.

തുടക്കം 1996ൽ

1996 ലാണ് കേരള മെഡിക്കൽ ജേർണലിൽ എൻമകജെയിലെ മാറാവ്യാധികളെക്കുറിച്ച് ഇദ്ദേഹം ആദ്യമായി എഴുതുന്നത്. ""വസന്തകാലത്തുപോലും തേനീച്ചകളും പൂന്പാറ്റകളും ഓന്തുകളും അണ്ണാറക്കണ്ണൻമാരും ഇവിടെ എത്താത്തതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. കുറേയേറെ ഡോക്ടർമാരുമായി ചർച്ച നടത്തി. ഇവിടത്തെ നീരുറവകൾക്ക് സമീപം താമസക്കുന്നവരിലാണ് രോഗങ്ങൾ ഏറെയെന്നും മനസിലാക്കി. 2000ത്തിൽ എൻഡോസൾഫാൻ തളിക്കാൻ എത്തിയ പ്ലന്‍റേഷൻ കോർപറേഷൻ കന്പനിക്കെതിരേ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. ഇതിനായി എൻഡോസൾഫാൻ സ്പ്രേ പ്രൊട്ടസ്റ്റ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. എൻഡോസൾഫാൻ കന്പനിയുടെയും പ്ലാന്‍റേഷൻ കോർപറേഷൻ ജീവനക്കാരുടെയും ഭീഷണികൾ വകവയ്ക്കാതെ സമരരംഗത്ത് ഉറച്ചുനിന്നു. മൊബൈൽ ഫോണൊന്നും ഇല്ലാത്ത കാലത്ത് തന്‍റെ ക്ലിനിക്കിൽ ഭീഷണിയുമായെത്തിയ പത്തംഗ എൻഡോസൾഫാൻ കന്പനിക്കാരെ നേരിടാൻ നൂറിലധികം നാട്ടുകാരാണ് അണിനിരന്നത്. മൂന്നു പ്രാവശ്യം എൻഡോസൾഫാൻ കന്പനി നഷ്ടപരിഹാരത്തിന് നോട്ടീസ് അയച്ചു.''

സത്യമേവ ജയതേ

ബോളിവുഡ് താരം ആമിർ ഖാൻ അവതരിപ്പിച്ച സത്യമേവ ജയതേ എന്ന ടെലിവിഷൻ ഷോയിൽ എൻഡോസൾഫാന്‍റെ കെടുതികളെക്കുറിച്ചു പറഞ്ഞത് ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു പ്രതികാരമായി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൻഡോസൾഫാൻ കന്പനി നോട്ടീസ് നൽകിയിരുന്നു.

തന്‍റെ പോരാട്ടം കേരള സമൂഹം ഒന്നടങ്കം ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ട്. കീടനാശനികൾ ഒരു തലമുറയ്ക്കല്ല നിരവധി തലമുറകൾക്ക് ദോഷം വരുത്തുന്നുണ്ടെന്ന തിരിച്ചറിവ് കേരള സമൂഹത്തിന് ഉണ്ടായതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ഡോക്ടർ പറയുന്നു. മക്കളായ രമ്യ, കാവ്യ എന്നിവരും ഡോക്ടർമാരാണ്.

ഷൈബിൻ ജോസഫ്