ഒരു സ്പാനിഷ് മുത്തശിക്കഥ
അവിവാഹിതനായ ഒരു രാജാവ് വിവാഹം കഴിക്കുവാൻ തീരുമാനിച്ചു. രാജാവിന് ഏറ്റവും അനുയോജ്യയായ വധുവിനെ കണ്ടുപിടിക്കുവാൻ പലരും പല മാർഗങ്ങളും ഉപദേശിച്ചു. എന്നാൽ രാജാവിന്‍റെ ബാർബർ നിർദേശിച്ച മാർഗമായിരുന്നു രാജാവിന് ഇഷ്ടപ്പെട്ടത്.

ബാർബറുടെ കൈവശം ഒരു മാജിക് കണ്ണാടി ഉണ്ടത്രേ. ആ കണ്ണാടിയിൽ നോക്കിയാൽ ഒരു വ്യക്തിയുടെ സ്വഭാവന്യൂനതകൾ പല രീതിയിലുള്ള പാണ്ടുകളായി കണ്ണാടിയുടെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുമത്രേ. രാജാവിനെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്ന യുവതികൾ ഈ മാജിക് കണ്ണാടിയിൽ നോക്കി തങ്ങളുടെ സ്വഭാവശുദ്ധി ഉറപ്പുവരുത്തണമെന്നതായിരുന്നു ബാർബറുടെ നിർദേശം.

ബാർബറുടെ നിർദേശം സ്വീകരിച്ച രാജാവ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു സുന്ദരികളായ യുവതികളെ രാജകൊട്ടാരത്തിലേക്കു ക്ഷണിച്ചു. രാജാവിനെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ച യുവതികൾ ധാരാളമുണ്ടായിരുന്നു ആ രാജ്യത്തിൽ. അവരിൽ പലരും അതീവ സുന്ദരികളുമായിരുന്നു. അവർ രാജകൊട്ടാരത്തിലെത്തിയപ്പോൾ സ്വഭാവശുദ്ധി തെളിയിക്കുവാൻ മാജിക് കണ്ണാടിയിൽ നോക്കണമെന്നുള്ള നിർദേശം അവരെ അന്പരപ്പിച്ചു. അവർ ആരും മാജിക് കണ്ണാടിയിൽ നോക്കുവാൻ ധൈര്യം പ്രകടിപ്പിച്ചില്ല. തങ്ങളുടെ സ്വഭാവ ന്യൂനതകൾ വെളിച്ചത്തു വരുമോ എന്ന ഭയമായിരുന്നു അവർക്കെല്ലാവർക്കും.

’മാജിക് കണ്ണാടിയിൽ നോക്കി സ്വഭാവ ശുദ്ധി തെളിയിക്കുവാൻ ധൈര്യമുള്ള യുവതികൾ ആരുമില്ലേ ഈ രാജ്യത്തിൽ?’ രാജാവ് ചുറ്റും നിന്നവരോടു ചോദിച്ചു. അപ്പോൾ ബാർബർ പറഞ്ഞു. "അടുത്തുള്ള ഒരു മലമുകളിൽ ആടുകളെ മേയ്ക്കുന്ന ഒരു യുവതിയുണ്ട്. സുന്ദരിയായ ആ യുവതി ഒരു പക്ഷേ മാജിക് കണ്ണാടിയിൽ നോക്കി സ്വഭാവ ശുദ്ധി തെളിയിക്കുവാൻ തയാറായേക്കും.’

അപ്പോൾ ആ യുവാവ് ആ യുവതിയെ വിളിച്ചുവരുത്തി. രാജകൊട്ടാരത്തിലെത്തിയ അവൾ അവിടത്തെ കാഴ്ചകൾ കണ്ട് അന്പരന്നുപോയി. എങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ അവൾ രാജസന്നിധിയിലെത്തി. അപ്പോൾ രാജാവ് പറഞ്ഞു: ""ഇവിടെ ഒരു മാജിക് കണ്ണാടി ഉണ്ട്. അതിൽ നോക്കി സ്വഭാവ വിശുദ്ധി തെളിയിക്കണം. സ്വഭാവത്തിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അവ കണ്ണാടിയുടെ ഉപരിതലത്തിൽ പാണ്ടുകളായി പ്രത്യക്ഷപ്പെടും. ഈ നിർദേശം സ്വീകാര്യമാണോ?’’.

ഉടനെ യുവതി പറഞ്ഞു:"തിരുമേനീ ജീവിതത്തിൽ കുറ്റങ്ങളും കുറവുകളും ഇല്ലാത്തവർ ആരുമില്ല. എന്നിലും ഉണ്ട് പല കുറവുകൾ. എങ്കിലും ഞാൻ മാജിക് കണ്ണാടിയിൽ നോക്കുവാൻ തയാറാണ്.’ബാർബർ നീട്ടിക്കൊടുത്ത മാജിക് കണ്ണാടിയിൽ അവൾ നോക്കി. അപ്പോൾ അവളുടെ മുഖം അതിൽ പ്രതിഫലിക്കുന്നതു മാത്രമേ അവൾ കണ്ടുള്ളൂ. തന്‍റെ കുറവുകളൊന്നും അതിൽ അവൾക്കു കാണാനായില്ല.

ആ മാജിക് കണ്ണാടി വെറും സാധാരണ കണ്ണാടി മാത്രമായിരുന്നു. നല്ല സ്വഭാവശുദ്ധിയും എന്നാൽ അതോടൊപ്പം നല്ല ആത്മധൈര്യവും ഉള്ള ഒരു സുന്ദരിയെ കണ്ടുപിടിക്കുവാൻ ബാർബർ ബുദ്ധി മെനഞ്ഞെടുത്ത ഒരു തന്ത്രമായിരുന്നു അത്. ആ തന്ത്രം വിജയിക്കുകയും ചെയ്തു.ആടുകളെ മേയിച്ചിരുന്ന ഈ യുവതിയിലും കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നു. എങ്കിലും അവൾക്കു നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അതാണ് മാജിക് കണ്ണാടിയിൽ നോക്കുവാനുള്ള ധൈര്യം അവൾക്കു നൽകിയത്. എന്നാൽ അവൾക്ക് ആത്മവിശ്വാസമുണ്ടാകുവാനുള്ള പ്രധാന കാരണം അവളുടെ സ്വഭാവത്തിലെ വൈശിഷ്ട്യം തന്നെയായിരുന്നു.

അവളുടെ സ്വഭാവം മോശമായിരുന്നു എന്നു കരുതുക. അങ്ങനെയൊരു സാഹചര്യത്തിൽ മാജിക് കണ്ണാടിയിൽ നോക്കുവാൻ അവൾ ധൈര്യം പ്രകടിപ്പിക്കുമായിരുന്നോ? ഒരിക്കലുമില്ല. അവളുടെ ആത്മവിശ്വാസത്തിന്‍റെ പ്രധാന കാരണം അവളുടെ സ്വഭാവ വൈശിഷ്ട്യമായിരുന്നു എന്നതാണു വാസ്തവം. ജീവിതത്തിൽ വിജയിക്കുവാൻ ആത്മവിശ്വാസം നമുക്കു കൂടിയേ തീരൂ. നല്ല വിദ്യാഭ്യാസവും വിവിധ കാര്യങ്ങളിലുള്ള അനുഭവസന്പത്തുമൊക്കെ നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുവാൻ നമ്മെ സഹായിക്കും. അതുപോലെ നമ്മുടെ വിവിധങ്ങളായ കഴിവുകൾ എത്രമാത്രം വികസിപ്പിക്കുവാൻ സാധിക്കുമോ അതും നമ്മുടെ ആത്മവിശ്വാസം വളർത്തുമെന്നു തീർച്ചയാണ്.

എന്നാൽ, ഇവയെക്കാളേറെ നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുവാൻ നമ്മെ സഹായിക്കുന്ന പ്രധാന ഘടകം നമ്മുടെ സ്വഭാവശുദ്ധിയാണ്. നമ്മുടെ വ്യക്തിത്വത്തിൽ കളങ്കമില്ലെങ്കിൽ നാം ആരെ അല്ലെങ്കിൽ എന്തിനെ ഭയപ്പെടണം.നാം കുറ്റക്കാരായിരിക്കുന്പോഴാണല്ലോ നമ്മിൽ ആത്മവിശ്വാസമില്ലെന്നു നമുക്കുതന്നെ അനുഭവപ്പെടുക? എന്നാൽ കറതീർന്ന വ്യക്തിത്വമാണ് നമ്മുടേതെങ്കിലോ? അപ്പോൾ നമ്മുടെ ആത്മവിശ്വാസത്തിന്‍റെ തോത് ഏറെ വലുതായിരിക്കും.
മാനുഷികമായ ബലഹീനതകൾ മൂലം നമ്മിൾ കുറ്റങ്ങളും കുറവുകളും ഉണ്ടാകാം. എന്നാൽ, അവ നാം കാണാതെ പോകരുത്. എന്നുമാത്രമല്ല, ന്യായമായ രീതിയിൽ അവ നാം തിരുത്തുകയും വേണം. അപ്പോഴാണു നമ്മുടെ വ്യക്തിത്വം കൂടുതൽ വിശിഷ്ടമായി മാറുന്നത്. നമ്മുടെ വ്യക്തിത്വത്തിന്‍റെ വൈശിഷ്ട്യം വർധിക്കുന്നതോടൊപ്പം നമ്മുടെ ആത്മവിശ്വാസവും വർധിക്കുക തന്നെ ചെയ്യും. ഈ യാഥാർഥ്യം എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ