Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇറ്റലിയിലെ ലൂക്ക, ബൽജിയംകാരി എലൻ, മലയാളിയുടെ കൊക്കോ!
ഇത് ലൂക്കായുടെയും എലന്റെയും കഥ. ഒരു വൻകരയിൽ നിന്നു മറ്റൊരുവൻകരയിലേക്ക് പറിച്ചുനടപ്പെട്ട യുവദന്പതികളുടെ കഥ. സ്വപ്നഭൂമിയിലെ ലൂക്കയുടെയും എലന്റെയും സുവിശേഷം. കേരളത്തിലെ ഗ്രാമം അവർക്ക് സ്വപ്നഭൂമിയാണ്. ഇവിടെ കാറ്റിനു പോലും സ്നേഹതലോടൽ. പച്ചമനസുമായി ജീവിക്കുന്ന കർഷകർ, കൂടുന്പോൾ ഇന്പമുള്ള കുടുംബങ്ങൾ, ഗ്രാമത്തിന്റെ പരിശുദ്ധി, പ്രാർഥന, വിശ്വാസം, പാരന്പര്യം .... നീളുന്നു ഇവർ കാണുന്ന വിസ്മയങ്ങൾ.
പിൻതിരിഞ്ഞു നോക്കുന്പോൾ എല്ലാം അദ്ഭുതം പോലെ. അന്യമായ നാട്ടിൽ ജീവിക്കുന്നു. ഭാഷയോ മനുഷ്യരെയോ പരിചയമില്ല. കൂടെപ്പിറന്നവരും ബന്ധുക്കളും അടുത്തില്ല. ജനിച്ച നാട്ടിൽനിന്നും ആയിരക്കണക്കിനു കിലോമീറ്റർ അകലെ. ഭാഷയും സംസ്കാരവും വ്യത്യസ്തം. എന്തിനു വേണ്ടി ഇവിടെ വന്നു എന്ന ചോദ്യം ലൂക്കയേയും എലനെയും പലപ്പോഴും പിൻതുടർന്നിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ജനിച്ചു പഠിച്ചു വളർന്ന രണ്ടു പേർ. ഇന്ത്യയിലെത്തി പരിചയപ്പെടുന്നു. പരിചയം ജീവിതത്തിലേക്കു വഴിമാറുന്നു. രണ്ടു പേരും സമൂഹത്തിൽ തഴയപ്പെടുന്നവരെ രക്ഷിക്കാൻ ആഗ്രഹിച്ചു. അതിനായി യൂറോപ്പിലെ ഒരു സന്നദ്ധസംഘടനയിൽ അംഗങ്ങളായി.
സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗത്തെ സഹായിക്കുക എന്ന സോഷ്യൽ പ്രോജക്ടാണ് സംഘടന ഏല്പിച്ചത്. അതിനായി അവർ കണ്ടെത്തിയതു റീവാ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ സംഘടന. അധ്വാനിച്ചിട്ടും ജീവിക്കാൻ പാടുപെടുന്ന കർഷകരുടെ ഇടയിലേക്ക് ഇറങ്ങാനായിരുന്നു തീരുമാനം. കർഷകനു കൊടുക്കേണ്ടതു പണമല്ല, പകരം അവന്റെ ഉൽപന്നത്തിനു മാർക്കറ്റാണെന്ന തിരിച്ചറിവ് ഇവരെ നയിക്കുന്നു. എന്തുകൊണ്ട് കേരളത്തിലേക്കു വന്നു. കേരളം മനോഹരമാണ് അതുപോലെ മലയാളിയും . സമാധാനപരമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ. ഇതു ലൂക്കായും എലനും. ഇറ്റലി യിലെ മിലാൻ സന്പന്നനാട്ടിലെ ബെൽട്രാമി എന്ന തറവാട്ടിലെ ലുക്കാ. ബെൽജിയം ടൈർവി എന്ന വീട്ടിലെ എലൻ. ഇരുവരും ഇന്ത്യയിൽ വച്ചു പരിചയപ്പെട്ടു. ഇന്ത്യയിൽ ജീവിക്കാൻ തീരുമാനിച്ചു. ഇന്ത്യയിലാണെങ്കിൽ കേരളത്തിലാകാം. കേരളമെങ്കിൽ ഇടുക്കി ഉടുന്പന്നൂർ മതി. ഈ ഗ്രാമത്തിൽ ഒരു വീട് വാടകയ്ക്കെടുത്തു ജീവിക്കുന്നു. ലീസിനെടുത്ത കെട്ടിടത്തിൽ കൊക്കൊ സംസ്കരണഫാക്ടറിയും ആരംഭിച്ചു. അതും കൊക്കോ കർഷകർക്ക് വേണ്ടി.
ലൂക്കായും എലനും
ഇറ്റലിക്കാരനായ ലൂക്കായും ബെൽജിയം സ്വദേശി എലനും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത് ഇന്ത്യയിലാണ്. മിലാനിലെ ബെൽട്രാമി അന്തോനിയോയുടെയും അലക്സാൻഡ്രയുടെയും മകൻ. സഹോദരിമാരായ ലൂയീസായ്ക്കും ലൗറയ്ക്കും ഏക സഹോദരൻ. ബെൽജിയം ടൈർവി ഭവനത്തിൽ ലൂക്കായുടെയും മഗ്ദത്തിന്റെയും മകളാണ് എലൻ. എൻജിനിയറിംഗിൽ മാസ്റ്റർ ഡിഗ്രി എടുത്ത ലൂക്ക പരിശീലനം തേടി എത്തിയതു ഹൈദരാബാദിൽ. അവിടെ ഐടി കന്പനിയിൽ പരിശീലനത്തിലായിരുന്നു എലൻ. ഇരുവരും ഒരേ ചിന്താഗതിക്കാർ. പരിചയം നല്ല സുഹൃത്തുക്കളായി. പരിശീലനത്തിനുശേഷം ലൂക്കായും എലനും യൂറോപ്പിലേക്ക് പോയി. വോൾവോ കന്പനിയിൽ ലൂക്കാ ജോലിക്ക് കയറി. ഇവിടെ ജോലി ചെയ്യുന്ന സമയത്താണ് റീവ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയിൽ അംഗമായി മാറുന്നത്.ഈ സംഘടനയിൽ എലനും അംഗമാകുന്നു. സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗത്തെ സഹായിക്കണമെന്ന ആഗ്രഹം മനസിലേക്ക് കടന്നുവന്നു. ഇതിനു വഴിവച്ചതു റീവ ഫൗണ്ടേഷനാണ്. അതോടെ ജോലിയിൽനിന്നു രാജിവച്ചു മുഴുവൻസമയം സാമൂഹ്യപ്രവർത്തനം. പാവപ്പെട്ട കൊക്കോ കർഷകരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ വേണ്ടി ആഫ്രിക്കയിലേക്ക് പോകണമെന്നായിരുന്നു റീവ ഫൗണ്ടേഷന്റെ തീരുമാനം. ലൂക്കാ എലനോട് ആഗ്രഹം ചോദിച്ചു. പോകുന്നെങ്കിൽ ഒന്നിച്ച്. ഇന്ത്യയിലേക്കു പോകാമെന്നു തീരുമാനിച്ചു. ഇവരുടെ ആഗ്രഹം ഫൗണ്ടേഷൻ അനുവദിക്കുകയായിരുന്നു. ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചു, അതും കേരളത്തിലേക്ക്.
കേരളത്തിലേക്ക്
ലൂക്ക പലപ്പോഴും കേരളം സന്ദർശിച്ചിട്ടുണ്ട്. കർഷകർ നിഷ്കളങ്കരാണ്. ധാരാളം കഷ്ടപ്പെടുകയും എന്നാൽ ജീവിക്കാനുള്ള വരുമാനം ഇല്ലാത്തവരുമായ ജനവിഭാഗം. നമ്മൾ എന്തെങ്കിലും സഹായം ചെയ്താൽ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. പണം കൊടുത്തു സഹായിക്കുകയല്ല. ഇവരുടെ കൂടെ നിന്ന് ഇവരെ സഹായിക്കുക എന്നതാണ് ഇവരുടെ രീതി. സംഘടനയും ഇതാണ് ലക്ഷ്യംവയ്ക്കുന്നത്. കുറച്ചു പണം നൽകി സഹായംചെയ്താൽ കർഷകർ വളരില്ല. കൂടെനിന്നാൽ സ്വയംപര്യാപ്തതയിലേക്കു നയിക്കാനും അവർക്ക് ഒരു വിലയുണ്ടാകും.
ഇന്ത്യയിൽ പലേടത്തും പോയി. കേരളത്തിൽ മൂന്നാർ, ആലപ്പുഴ, പാലക്കാട്, തേക്കടി തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലും സഞ്ചരിച്ചു. അതുകൊണ്ടാണ് ഇടുക്കിയെ ഇഷ്ടപ്പെട്ടത്. ഹൈറേഞ്ചും ലോറേഞ്ചും ഇടകലർന്നുള്ള ജീവിതം. ഇവിടെ തനി കർഷകരാണ്. ജീവിക്കാൻവേണ്ടി കഷ്ടപ്പെടുന്നവർ. അതുകൂടാതെ കൊക്കോകർഷകർ ധാരാളം ഇടുക്കിയിലുണ്ട്. വില കിട്ടുന്നില്ലെങ്കിലും നല്ല കൊക്കോ വിളയിക്കുന്ന നാടാണ് ഇടുക്കി.
നിയോഗം
2015ൽ പുതിയ ദൗത്യവുമായി ഇവർ കേരളത്തിലെത്തി. കൊക്കോ കർഷകരെ ശ്രദ്ധിക്കാനും കാരണമുണ്ട്. ചോക്ലേറ്റ്, മിഠായി കന്പനികളിൽ കൊക്കോയ്ക്കുനല്ല മാർക്കറ്റുണ്ട്. ഇവർക്കു പരിചയമുള്ളതും ഈ മേഖലയാണ്. ഇവിടെ കർഷകരുടെ ഉല്പന്നത്തിനു വില ലഭിക്കണം. 2015 ഏപ്രിലിൽ ലൂക്കയും എലനും ആലപ്പുഴയിലെത്തി. ഇവിടെയുള്ള കപ്പുച്ചിൻ വൈദികരുടെ സഹായത്തോടെയാണ് ഇടുക്കിയിലേക്ക് വരുന്നത്. കപ്പുച്ചിൻ വൈദികർ പള്ളിക്കാമുറിയിൽ പുതിയതായി ആരംഭിക്കുന്ന കപ്പുച്ചിൻ ആശ്രമത്തിന്റെ അധികാരികളെ പരിചയപ്പെടുത്തി. ഇവർ ഉടുന്പന്നൂരിലെത്തി. ഇവിടെ താമസിച്ചാൽ ലോറേഞ്ചിലെയും ഹൈറേഞ്ചിലെയും കൊക്കോ കർഷകരെ കണ്ടുമുട്ടാൻ കഴിയുമെന്നറിഞ്ഞു. ഒരു വർഷം കൊണ്ടു ഗോ ഗ്രൗണ്ട് എന്ന സ്ഥാപനം ഉടുന്പന്നൂരിൽ ആരംഭിച്ചു. കൊക്കോ സംസ്കരണ ഫാക്ടറിക്ക് തുടക്കമായി.
കർഷകരുടെ അടുത്തേക്ക്
കൊക്കോ കർഷകരെ അന്വേഷിച്ചു ലൂക്കായുടെ യാത്ര ആരംഭിച്ചു. കൂടെ എലനും. ഹൈറേഞ്ചിലും ലോറേഞ്ചിലും യാത്ര തുടർന്നു. ഓർഗാനിക് ഫാം ഗ്രൂപ്പുകൾ ഉണ്ടാക്കി. ഉടുന്പന്നൂർ കോട്ട റോഡിൽ. അതിനൊരു പേര് നൽകി, ഗോ ഗ്രൗണ്ട് ബീൻസ് ആൻഡ് സ്പൈസസ് കന്പനി. ഇവരോടൊപ്പം ഷിജു ജേക്കബ് എന്ന മലയാളി യുവാവും ഡയറക്ടറായി ചേർന്നു. ഇദ്ദേഹം ഉടുന്പന്നൂർ സ്വദേശിയാണ്. ഇവർക്കൊരു സഹായി. കായ് സ്വീകരിച്ചു സംഭരിക്കാനും ഗുണമേന്മയിൽ കയറ്റുമതി ചെയ്യാനും പരിശീലനം ലഭിച്ച ഏഴു തൊഴിലാളികളും സഹായത്തിനായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ 300 കർഷകരിൽനിന്നു നേരിട്ടു കൊക്കോ സ്വീകരിക്കും. പഴുത്തു പാകമായ കൊക്കോ വേണം. പൂപ്പലോ, കറുപ്പുനിറമോ കണ്ടാൽ ലൂക്കയ്ക്കു വേണ്ട. കർഷകരുടെ രക്ഷ, അതോടൊപ്പം ഗുണമേന്മ മാത്രമാണ് ഇവർ ശ്രദ്ധിക്കുന്നത്.
ഗുണമേന്മ കൂട്ടായ്മയിലൂടെ
കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി. പരിഹാരനിർദേശം നൽകി. ഗുണനിലവാരം ഉറപ്പാക്കി. അതിലൂടെ ഇവർ കർഷകരുടെ മനസിലേക്ക് ചേക്കേറി. പൂർണമായി മൂപ്പെത്തി പഴുത്ത കായ്കൾ മാത്രം കർഷകരിൽനിന്നു സംഭരിക്കും. ഇതിനും കാരണമുണ്ട്. പഴുത്ത കായ്കൾ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ കൃത്യമായ ഫെർമെന്റേഷനിലൂടെ( പുളിപ്പിക്കൽ) ഗുണമേന്മയുള്ള ഉല്പന്നം ലഭിക്കും. കൊക്കോ കായ്കൾ പൊട്ടിച്ചാൽ നാലു മണിക്കൂറിനുള്ളിൽ രാസപ്രവർത്തനം നടക്കും. അതുകൊണ്ടാണ് പൊട്ടിക്കാത്ത കായ്കൾ മാത്രം ശേഖരിക്കുന്നത്.
മൂപ്പെത്താത്തതും കറുപ്പ് നിറം ബാധിച്ച് അഴുകിത്തുടങ്ങിയതുമായ കായകൾ ഒഴിവാക്കി സംഭരിക്കുന്നതിനാൽ സാധാരണ കിട്ടുന്നതിനെക്കാൾ കൂടുതൽ വില കിട്ടും. വിളവെടുപ്പിനു പാകമായ കൊക്കോ കായ്കൾ മാത്രം സംഭരിച്ച് ഗുണമേന്മയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നു. ഇതോടെ കൃഷിക്കാർക്കു കൂടുതൽ സമയം കൃഷിയിൽ ശ്രദ്ധിക്കാൻ സാധിക്കുമെന്നാണു ലൂക്കായുടെ അഭിപ്രായം. കായ്കൾ പൊട്ടിക്കുന്നതും പുളിപ്പിക്കുന്നതും ഉണക്കുന്നതും കന്പനിയാണ്. ഇതു കൂടാതെ കർഷകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ബോധവത്കരണക്ലാസുകളും നൽകി വരുന്നു. ജൈവസന്പുഷ്ട കൊക്കോ കൃഷിയിലേക്കാണ് ഇവർ ലക്ഷ്യംവയ്ക്കുന്നത്. ചെറുകിടകർഷകർ മാത്രമേ ഇക്കൂട്ടത്തിലുള്ളൂ.
ലാഭം എന്തു ചെയ്യും?
കൊക്കോ എടുക്കാൻ പോകുന്നത് ലൂക്കാ നേരിട്ട്. കർഷകരുമായി സംസാരിച്ചു കൊക്കോ എടുക്കും. നല്ല വിളഞ്ഞ(പഴുത്ത) കൊക്കോ തന്നെ വേണം. അതേ സമയംഎലൻ ഫാക്ടറിയിൽ തൊഴിലാളികളൊടൊപ്പം അധ്വാനിക്കും. കൊക്കോ കൊണ്ടുവന്നശേഷം തുടർന്നുള്ള അധ്വാനവും ഒന്നിച്ച്. ഒരു മിനിറ്റുപോലും ഇവർ വെറുതെയിരിക്കുന്നതു കണ്ടിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിലാളികളോടൊപ്പം ചാക്കിൽ കൊക്കോ ചുമന്നു കൊണ്ടു പോകുന്നതും എലന്‍ ഒരു ഹരമാണ്. ഇവിടെ ലാഭം നോക്കുന്നില്ല. ലാഭം തൊഴിലാളികളുടെ പുരോഗതിക്കായി വിനിയോഗിക്കാനാണ് പരിപാടി. അതോടൊപ്പം മെച്ചപ്പെട്ട കൊക്കോകായ് കയറ്റുമതി ചെയ്യും. ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലുള്ള ചോക്ലേറ്റ് കന്പനികൾക്കാണ് കയറ്റുമതി ചെയ്യുന്നത്.
വിവാഹം ഇറ്റലിയിൽ
ഒരേ ലക്ഷ്യത്തിലേക്കു നീങ്ങുന്പോഴും വിവാഹത്തക്കുറിച്ച് ചിന്തിച്ചില്ലെന്നതാണ് സത്യം. കേരളത്തിൽ താമസം തുടങ്ങിയപ്പോൾ ഒന്നിച്ചു ജീവിക്കാം എന്ന ചിന്ത രണ്ടു പേരുടെയും മനസിലേക്കു വന്നു. സൗഹൃദവും സ്നേഹവും വിവാഹത്തിലേക്ക് നയിച്ചു. അഞ്ച് മാസംമുന്പായിരുന്നു വിവാഹം. അതിനായി ഇരുവരും ഇറ്റലിയിലേക്ക് പോയി. 2017 മേയ് ആറിനായിരുന്നു വിവാഹം. കേരളത്തിന്റെ പാരന്പര്യം അനുസരിച്ചു വിവാഹജീവിതത്തിലൂടെ കുടുംബജീവിതം നയിക്കുന്നതു നല്ല മാതൃകയായി തോന്നി. ഇത് അനുകരണീയവുമാണ്. സ്വന്തം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തിൽ ഇറ്റലിയിൽ ക്രിസ്തീയ വിശ്വാസപ്രകാരം വിവാഹിതരായി. ഭാരതമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. വിവാഹം എന്ന കൂദാശയുടെ പവിത്രത കൂടുതൽ ആഴത്തിൽ മനസിലാക്കിയതു കേരളത്തിൽ ജീവിക്കുന്പോഴാണ്. മക്കൾ എത്ര വളർന്നാലും കുടുംബത്തോടുള്ള ആഴത്തിലുള്ള ബന്ധം അറ്റുപോകുന്നില്ലെന്നതു കെട്ടുറപ്പിന്റെ ചിഹ്നമാണ്. ഇവിടെ പിതാവിന്റെ പേര് കൂടെ ചേർക്കും. ഇറ്റലിയിലും ബെൽജിയത്തിലും വീട്ടുപേരാണ് പേരിനോടൊപ്പം ചേർക്കുന്നത്.
മലയാളം
മലയാളം പഠിച്ചുവരുന്നു. തൊഴിലാളികളുമായും കർഷകരുമായി സംസാരിക്കുന്പോൾ മലയാളത്തിലേക്ക് നീങ്ങുന്നു. എന്നാൽ എഴുതാനറിയില്ല. മലയാളം ഇവർക്കു നന്നായി മനസിലാകും. സംസാരിക്കുന്പോഴാണ് പ്രശ്നം. ഏതായാലും പഠിക്കുമെന്ന വാശിയിലാണ് ഇരുവരും. പഠിക്കാതെ മാർഗമില്ലെന്ന ഒരു ധ്വനിയിൽ ഒരു ചിരിയും. കർഷകരോടൊപ്പം സഞ്ചരിക്കുന്പോൾ എങ്ങനെ ആശയവിനിമയം ചെയ്യുന്നുവെന്ന ചോദ്യത്തിനെല്ലാം പൂഞ്ചിരിയാണ് മറുപടി.
ഇഷ്ടം
കേരളത്തിന്റെ കാലാവസ്ഥയും ഭക്ഷണവും ഒത്തിരി ഇഷ്ടമായിക്കഴിഞ്ഞു. എലൻ കപ്പയും മീൻകറിയും ബിരിയാണിയും പാചകം ചെയ്യും. ഇറ്റാലിയൻ ഭക്ഷണമാണ് ലൂക്കായ്ക്കു വശം. ഏതായാലും ഇരുവർക്കും കപ്പയും മീനും ഇഷ്ടം തന്നെ. കാലാവസ്ഥയെക്കുറിച്ചു ചോദിച്ചാൽ മഴയെക്കുറിച്ചും തണുത്ത കാറ്റിനെക്കുറിച്ചും പറയാനാണ് ഇരുവർക്കും കൂടുതൽ താത്പര്യം. മൂന്നാറിന്റെ മലമടക്കുകളും പച്ചവിരിച്ച മൊട്ടക്കുന്നുകളും ഇവർക്കു പ്രിയങ്കരം തന്നെ. ഇംഗ്ലീഷ് സിനിമ മാത്രമല്ല മലയാള സിനിമയും ഇഷ്ടം തന്നെ. മലയാളത്തിൽ മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ലൂക്കയ്ക്കും എലനും ഇംഗ്ലീഷിലേക്ക് പോയാൽ ടൈറ്റാനിക്കിലെ ലിയനാർഡോ ഡികാപ്രിയോയോടാണ് പ്രിയം.
സ്ഥിരതാമസം?
എന്തൊരു ചോദ്യം എന്ന രീതിയിൽ ഒരു നോട്ടം. ഇവിടെ സ്ഥിരമായി താമസിച്ചു തുടങ്ങിയല്ലോ എന്നാണ് ഇരുവരും ചിരിച്ചു കൊണ്ടു പറയുന്നത്. ഇനി എങ്ങോട്ട് പോകാൻ. വല്ലപ്പോഴും പോകണം. ഇതാണ് ഞങ്ങളുടെ നാട്. സ്വന്തം ഭൂമി കണ്ടെത്തിയതിന്റെ സന്തോഷം വാക്കുകളിൽ. അങ്ങനെ ഇറ്റലിക്കാരൻ ലൂക്കായും ബെൽജീയംകാരി എലനും മലയാളിയായി. പള്ളിക്കാമുറിയിലെ പള്ളിയിലും ആശ്രമത്തിലും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് അവരുടെ പരിപാടികളിൽ പങ്കാളികളായി, ഈ ഗ്രാമത്തിന്റെ ഭാഗമായി ഈ ദന്പതികൾ മാറുന്നു. തികഞ്ഞ മലയാളികളായി.
ജോണ്സണ് വേങ്ങത്തടം
ഫോട്ടോ : ബിബിൻ സേവ്യർ
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top