ചരിത്രമായ ജീവിതം
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ ഈറ്റില്ലവും പുണ്യഭൂമിയുമായ ത്രിവേണി സംഗമത്തിന്‍റെ പേരിൽ പ്രശസ്തവുമായ അലാഹാബാദിൽ ജവഹർലാൽ നെഹ്റുവിന്‍റെയും കമല നെഹ്റുവിന്‍റെയും മകളായി 1917 നവംബർ 19നാണ് ഇന്ദിര പ്രിയദർശിനി ജനിക്കുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം ഡൽഹി വിട്ട് ആഗ്രയിലേക്കു കുടിയേറിയ നെഹ്റു കുടുംബത്തിന്‍റെ അലാഹാബാദുമായുള്ള ആത്മബന്ധം തുടങ്ങുന്നത് ഇന്ദിര പ്രിയദർശിനിയുടെ മുത്തച്ഛനായ മോത്തിലാൽ നെഹ്റു നഗരത്തിലെ പ്രശസ്ത അഭിഭാഷകനായി പേരെടുക്കുന്നതിലൂടെയാണ്. ഹൈക്കോടതിയുടെ ആസ്ഥാനം ആഗ്രയിൽനിന്ന് അലാഹാബാദിലേക്കു മാറ്റിയതോടെയാണ് നെഹ്റു കുടുംബവും സ്ഥലംമാറിയെത്തുന്നത്. പ്രശസ്തമായ കേംബ്രിജ് സർവകലാശാലയിൽനിന്നു നിയമബിരുദം പൂർത്തിയാക്കിയ ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാളായിരുന്നു മോത്തിലാൽ നെഹ്റു. ‌

ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഗാന്ധിജിയുടെ വരവോടെ ആരംഭിക്കുന്ന അതിതീവ്രവും സംഭവബഹുലവുമായ സ്വാതന്ത്ര്യസമരത്തിലെ പുതിയ അധ്യായവുമായി ചേർന്നുകിടക്കുന്നതാണ് ഇന്ദിരാഗാന്ധിയുടെ ബാല്യം. 1919-20 കാലത്ത് ഗാന്ധിജി നിസഹകരണ സമരത്തിനു തുടക്കമിടുന്പോൾ കോണ്‍ഗ്രസ് പ്രസിഡൻറ് മോത്തിലാൽ നെഹ്റു ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരേ രാജ്യമെങ്ങും ആളിപ്പടർന്ന നിസഹകരണ സമരത്തിന്‍റെ സുപ്രധാന ഭാഗമായിരുന്നു വിദേശവസ്ത്രങ്ങളും വിദേശനിർമിത വസ്തുക്കളും പരസ്യമായി ചുട്ടുചാന്പലാക്കുന്ന ബഹിഷ്കരണ സമരം. സമരത്തിൽ പങ്കെടുത്തുകൊണ്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിദേശനിർമിതമായ പാവക്കുട്ടിയുമായി ആളിക്കത്തുന്ന തീക്കൂനയ്ക്ക് അരികിലേക്ക് നീങ്ങുന്ന ഒരു മൂന്നു വയസുകാരിയുടെ ചിത്രം ഇന്ദിരയുടെ ബാല്യകാല സ്മരണകളിൽ കാണാം.

ബാപ്പുവിന്‍റ ഇന്ദിര

ഇന്ദുവെന്നും തിരിച്ച് ബാപ്പുവെന്നും വിളിച്ചിരുന്ന ആത്മബന്ധമായിരുന്നു ഇന്ദിരയും ഗാന്ധിജിയും തമ്മിലുണ്ടായിരുന്നത്. ഈ ആത്മബന്ധത്തിലൂടെ പകർന്നുകിട്ടിയ സമരവീര്യവും ജയിലിൽനിന്നു മുടങ്ങാതെ ജവഹർലാൽ നെഹ്റുവിന്‍റെ കൈപ്പടയിൽ തേടിയെത്തിയ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകളി’ലൂടെ ജ്വലിപ്പിച്ച ദേശസ്നേഹവും ഇന്ദിരയുടെ ബാല്യകാലത്തെ രൂപീകരിച്ചു എന്നു കരുതാം. സ്വാതന്ത്ര്യസമര പോരാളികളെ സഹായിക്കാനും ശുശ്രൂഷിക്കാനും ബാലചർക്കസംഘം എന്ന പേരിൽ സമപ്രായക്കാരായ കുട്ടികളെ സംഘടിപ്പിച്ച് ഇന്ദിര പ്രവർത്തിച്ചിരുന്നു. 1938ൽ ഇരുപത്തിയൊന്നാം വയസിലാണ് ഇന്ദിര കോണ്‍ഗ്രസിൽ ഒൗദ്യോഗികമായി ചേരുന്നത്. 1942ൽ ഫിറോസ് ഗാന്ധിയെ വിവാഹം ചെയ്തു.

സ്വാതന്ത്ര്യാനന്തരം പടിപടിയായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ഇന്ദിരാഗാന്ധി 1955ൽ കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1959ൽ കോണ്‍ഗ്രസ് പ്രസിഡന്‍റായി സ്ഥാനമേറ്റു. 1964ൽ രാജ്യസഭാംഗമായതോടെ പാർലമെന്‍ററി രംഗത്തേക്കു കടന്നുവന്നു. 1964ൽ ജവഹർലാൽ നെഹ്റുവിന്‍റെ മരണശേഷം പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്വാഭാവിക പരിഗണന ആയിരുന്നെങ്കിലും ലാൽ ബഹദൂർ ശാസ്ത്രിയുടെ പിന്നിൽ നിൽക്കാനായിരുന്നു ഇന്ദിരയുടെ തീരുമാനം. ശാസ്ത്രിയുടെ മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്‍റെ ചുമതലയായിരുന്നു ഇന്ദിരാഗാന്ധിക്ക്.

പ്രധാനമന്ത്രി

1966 ജനുവരിയിൽ റഷ്യയിലെ താഷ്കെന്‍റിൽവച്ച് ശാസ്ത്രി നിര്യാതനായതോടെയാണ് ശ്രീമതി ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടിയിൽ 169നെതിരേ 355 വോട്ട് നേടി മുതിർന്ന നേതാവായ മൊറാർജി ദേശായിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെടുന്നത്. 1966 ജനുവരി 24ന് ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ശ്രീമതി ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഭരണത്തിലേറി ആദ്യദിനങ്ങളിൽതന്നെ ശക്തയായ ഭരണാധികാരിയുടെ ആർജവത്വം ശ്രീമതി ഗാന്ധി പ്രകടിപ്പിച്ചു. പ്രത്യേക സംസ്ഥാനം എന്ന പഞ്ചാബി ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. കൂടുതൽ സ്വയംഭരണം ഉറപ്പുനൽകിക്കൊണ്ട് നാഗാ, മിസോ കലാപകാരികളുമായി ചർച്ചകൾക്കുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് ഹരിതവിപ്ലവം കൂടുതൽ ശക്തമായി നടപ്പാക്കിത്തുടങ്ങി. സന്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി കയറ്റുമതി വർധിപ്പിക്കാനും വിദേശമൂലധനം ആകർഷിക്കുന്നതിനും വേണ്ടി ഡോളറിനുമേൽ ഇന്ത്യൻ രൂപയ്ക്ക് 35.5 ശതമാനം മൂല്യശോഷണം വരുത്തി.

വിദേശ കൂട്ടുകെട്ടുകൾ

ഭരണത്തിന്‍റെ തുടക്കത്തിൽതന്നെ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു വിദേശനയത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1966 ജൂലൈയിൽ വിയ്റ്റ്നാമിലെ അമേരിക്കൻ അധിനിവേശത്തെ ഇന്ദിരാഗാന്ധി ശക്തമായി വിമർശിച്ചു. ഈജിപ്തിലെ കേണൽ നാസറുമായും യുഗോസ്ലാവ്യയിലെ മാർഷൽ ടിറ്റോയുമായും ബന്ധപ്പെട്ടു ചേരിചേരാ പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യയും ചൈനയുമായി കൂടുതൽ അർഥവത്തായ ചർച്ചകൾ ആരംഭിക്കാനുള്ള ശ്രമങ്ങളും സജീവമായി.

1967 ലെ നാലാം പൊതു തെരഞ്ഞെടുപ്പിനുശേഷം ഇന്ദിരാഗാന്ധി സ്വീകരിക്കാൻ ആരംഭിച്ച ഇടതുപക്ഷാഭിമുഖ്യമുള്ള സോഷ്യലിസ്റ്റ് നയങ്ങൾ കോണ്‍ഗ്രസിനകത്ത് ആശയപരമായ ഭിന്നിപ്പിനു കാരണമായി. രാജ്യത്തിന്‍റെ സാന്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും ക്ഷേമരാഷ്ട്രം പടുത്തുയർത്തുന്നതിനും വേണ്ടിയുള്ള തന്‍റെ പത്തിന കർമപദ്ധതിയെ വലതുപക്ഷ സിൻഡിക്കേറ്റിനു ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് പ്രവർത്തകസമിതിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ ശ്രീമതി ഗാന്ധി വിജയിച്ചു. ബാങ്കുകളുടെയും ജനറൽ ഇൻഷ്വറൻസിന്‍റെയും ദേശസാത്കരണം വ്യവസായ കുത്തകകളുടെ നിയന്ത്രണം, ഭക്ഷ്യവസ്തുക്കളുടെ പൊതുവിതരണം, ഭൂപരിഷ്കരണ നടപടികൾ തുടങ്ങിയവ ഉൾപ്പെടുന്ന പത്തിന കർമപദ്ധതി ജവഹർലാൽ നെഹ്റു ഉയർത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പിലാക്കാനും പിന്നീട് രാജ്യത്തിന്‍റെ സാന്പത്തിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്താനും വേണ്ടിയുള്ള നയരേഖയായിരുന്നു. 1969 ജൂലൈ 21ന് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ സാന്പത്തിക നടപടിയിലൂടെ 14 ബാങ്കുകളെ ദേശസാത്കരിച്ചുകൊണ്ടുള്ള പ്രസിഡന്‍റിന്‍റെ ഉത്തരവ് പുറത്തിറങ്ങി. 2008 ൽ ലോകം കടുത്ത സാന്പത്തികമാന്ദ്യത്തിൽ ആടിയുലഞ്ഞപ്പോഴും ഇന്ത്യയെ പിടിച്ചുനിർത്തിയത് 1969 ലെ ബാങ്ക് ദേശസാത്കരണം ആണെന്ന് ലോക സാന്പത്തികശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടതാണ്.

13 ദിവസംകൊണ്ട് ബംഗ്ലാദേശ്

1971-ലെ യുദ്ധത്തിൽ പാക്കിസ്ഥാനുമേൽ നേടിയ ത്രസിപ്പിക്കുന്ന വിജയവും ബംഗ്ലാദേശിന്‍റെ രൂപീകരണവും ഇന്ദിരാഗാന്ധിയുടെ ധീരമായ നടപടികൾക്ക് ഉദാഹരണമാണ്. അമേരിക്കയും ചൈനയുമുൾപ്പെടെയുള്ള വൻ ശക്തികളെ വെല്ലുവിളിച്ച് വെറും പതിമൂന്നു ദിവസങ്ങൾക്കുള്ളിൽ പാക്കിസ്ഥാനെ വെട്ടിമുറിച്ച ഇന്ദിരാഗാന്ധിയുടെ ധീരത ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. 1971 ഡിസംബർ 16ന് 93,000 ത്തോളം വരുന്ന പാക് പടയാളികൾ ധാക്കയിൽ ജനറൽ അറോറയുടെ മുൻപിൽ ആയുധങ്ങൾ അടിയറവുവച്ച് കീഴടങ്ങിയപ്പോൾ തകർന്നുവീണത് മതാധിഷ്ഠിത ദേശീയത പാക്കിസ്ഥാനെ എന്നും ഒരുമിപ്പിച്ചു നിർത്തും എന്ന മുഹമ്മദ് അലി ജിന്നയുടെയും മറ്റ് പാക്കിസ്ഥാന്‍റെ നേതാക്കന്മാരുടെയും ആത്മവിശ്വാസമായിരുന്നു. യുദ്ധവിജയത്തിനുശേഷം ചരിത്രപ്രസിദ്ധമായ സിംലാ ചർച്ചകളിലേക്ക് പാക്കിസ്ഥാനെ കൊണ്ടുവരാനും ഇന്ത്യ മുന്നോട്ടുവച്ച എല്ലാ ഉപാധികളും പാക്കിസ്ഥാനെക്കൊണ്ട് അംഗീകരിപ്പിക്കാനും ഇന്ത്യക്കു സാധിച്ചു.

1967 ലെ ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഇന്ത്യയെ ഒപ്പുവയ്പിക്കുന്നതിനുള്ള പാശ്ചാത്യരാജ്യങ്ങളുടെ എല്ലാ ശ്രമങ്ങളെയും ഇന്ദിരാഗാന്ധി ചെറുത്തു. 1970 ൽ ലുസാക്കയിൽ ചേർന്ന ചേരിചേരാ രാഷ്ട്രത്തലവന്മാരുടെ യോഗത്തിൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത് ആണവ ഉൗർജം എന്നത് മൂന്നാം ലോക രാഷ്ട്രങ്ങളുടെ അവകാശമാണ് എന്നും ഇന്ത്യ അത് സ്വന്തമാക്കും എന്നുമാണ്. ഇതിന്‍റെ ഉത്തരമാണ് ഇന്ത്യയെ ഒരു ആണവ ശക്തിയാക്കി മാറ്റിയ 1974 മേയ് 18ന് നടത്തിയ ‘ബുദ്ധൻ ചിരിക്കുന്നു’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പൊക്രാൻ ആണവപരീക്ഷണം. ശാസ്ത്ര, സാങ്കേതിക യുഗത്തിലേക്കുള്ള ഒരു വൻ കുതിച്ചുചാട്ടമായിരുന്നു 1974-ൽ ആണവോർജരംഗത്ത് നമ്മൾ നേടിയ സ്വാശ്രയത്വം.

അശാന്തിയുടെ നാളുകൾ

പക്ഷേ, 1971 ലെ യുദ്ധവും 1973-ൽ ലോകവിപണിയിൽ പെട്രോളിയം ഉത്പന്നങ്ങൾക്കുണ്ടായ വൻ വിലവർധനവും 1974 ലെ ആണവ പരീക്ഷണത്തെത്തുടർന്ന് പാശ്ചാത്യരാജ്യങ്ങൾ ഇന്ത്യയുടെ മേൽ ചുമത്തിയ ഉപരോധവും രാജ്യത്തുണ്ടായ വരൾച്ചയും നമ്മുടെ സന്പദ് വ്യവസ്ഥയുടെ മേൽ കനത്ത ആഘാതം ഏൽപ്പിച്ചു. ഇത് രാജ്യത്ത് അശാന്തിയുടെ ദിനങ്ങൾ സൃഷ്ടിച്ചു. ഈ സാഹചര്യങ്ങൾ മുതലെടുത്തുകൊണ്ട് ഇന്ദിരാഗാന്ധിയെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള ശ്രമങ്ങൾ നടന്നു. ജയപ്രകാശ് നാരായണനെപ്പോലെയുള്ള ഗാന്ധിയന്മാർ പട്ടാളത്തോട് ബാരക്കുകളിൽനിന്നും പുറത്തുവരാനും ഇന്ദിരാഗാന്ധിയെ അധികാരത്തിൽനിന്നും പുറത്താക്കാനും ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിലാണ് 1975 ജൂണ്‍ 26ന് ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

19 മാസക്കാലം അടിയന്തരാവസ്ഥ നീണ്ടുനിന്നു. തീർച്ചയായും ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഒരു കറുത്ത പൊട്ടുതന്നെയാണ് അടിയന്തരാവസ്ഥ. ആ കറുത്ത ദിനങ്ങൾക്ക് ഒരുതരത്തിലുള്ള ന്യായീകരണവും ഇല്ല. പക്ഷേ അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നില്ലെങ്കിൽ നമ്മുടെ ജനാധിപത്യം ഇന്ന് എവിടെ എത്തിനിൽക്കും എന്ന ചോദ്യവും വളരെ പ്രസക്തമാണ്. അടിയന്തരാവസ്ഥയുടെ ദിനങ്ങളിൽ എത്രയും പെട്ടെന്നുതന്നെ ജനാധിപത്യത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം ഇന്ദിരാഗാന്ധിയുടെ മനസിൽ നിറഞ്ഞുനിന്നതായി ജീവചരിത്ര ലേഖിക മേരി സി. കരാസ് രേഖപ്പെടുത്തുന്നു. ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ജീവചരിത്രത്തിൽ ഇപ്രകാരം അടയാളപ്പെടുത്തിയിരിക്കുന്നു; “അടിയുറച്ച ഒരു ജനാധിപത്യവാദിയായിരുന്നു ഇന്ദിരാഗാന്ധി. ജനാധിപത്യത്തോടുള്ള തന്‍റെ പ്രതിബദ്ധത ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഏറ്റവും അടുത്ത നിമിഷത്തിനുവേണ്ടി ഇന്ദിരാഗാന്ധി കാത്തിരുന്നു.’’

ഇറക്കവും കയറ്റവും

1977 ജനുവരി 18ന് അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടു. തുടർന്നു നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി കോണ്‍ഗ്രസ് ഇതര സർക്കാർ അധികാരത്തിൽ വന്നു. അടിയന്തരാവസ്ഥയുടെ പേരിൽ ജസ്റ്റീസ് ഷാ കമ്മീഷനെ മുന്നിൽനിർത്തി ഇന്ദിരാഗാന്ധിക്കെതിരേ കുറ്റാരോപണങ്ങളുടെ പരന്പരതന്നെ സൃഷ്ടിക്കപ്പെട്ടു. പക്ഷേ ഇന്ദിരാഗാന്ധി അതിശക്തയായി തന്നെ തിരിച്ചുവന്നു. 1978 നവംബറിൽ ചിക്കമംഗലൂരു ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ദിരാഗാന്ധി വീണ്ടും ലോക്സഭയിൽ എത്തി. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സർക്കാരിനെ അധികാരത്തിൽനിന്നും തൂത്തെറിഞ്ഞുകൊണ്ട് 1980 ജനുവരിയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 353 സീറ്റ് നേടി ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തി.

ഇന്ദിരാഗാന്ധിയെ ചേരിചേരാ പ്രസ്ഥാനത്തിന്‍റെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു.
ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ധീരമായ ശ്രമങ്ങൾ ഇന്ദിരാഗാന്ധിയുടെ ഭാഗത്തുനിന്നുമുണ്ടായി. 1984 ജൂണ്‍ അഞ്ചിനു നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ പഞ്ചാബിലെ കലാപകാരികളെ അടിച്ചമർത്തി. പക്ഷേ സുവർണക്ഷേത്രത്തിലെ കൽഭിത്തികളിൽ രക്തത്തിൽ കുറിച്ച വാക്കുകളിൽ ഭിന്ദ്രൻവാലയുടെ അനുയായികൾ കുറിച്ചുവച്ചു. ‘ഈ രക്തത്തിന് ഇന്ദിരാഗാന്ധിയോടും ജനറൽ വൈദ്യയോടും ഞങ്ങൾ പ്രതികാരം ചെയ്യും.’

അവസാനതുള്ളി രക്തം വരെ

തന്‍റെ സുരക്ഷാവലയത്തിലുള്ള സിക്ക് സൈനികരിൽനിന്നും വധഭീഷണി ഉണ്ടെന്നും അവരെ മാറ്റിനിർത്തണമെന്നുമുള്ള നിർദേശങ്ങൾ ഉണ്ടായപ്പോൾ ആ ധീരവനിത ഇപ്രകാരം പറഞ്ഞു: “അവിശ്വാസത്തിന്‍റെ പേരിൽ ഏതെങ്കിലും ഒരു ഇന്ത്യക്കാരനെ ഞാൻ മാറ്റിനിർത്തിയാൽ അന്നു മുതൽ ഞാനൊരു ഇന്ത്യക്കാരി അല്ലാതായി മാറും.ന്ധ വധിക്കപ്പെടുന്നതിനു തൊട്ടുമുന്പ് ഒറീസയിൽ നടന്ന പൊതുയോഗത്തിൽ ആ ധീരവനിത പ്രഖ്യാപിച്ചു: ’എന്‍റെ അവസാന തുള്ളി രക്തംവരെ ഈ രാജ്യത്തിന്‍റെ ഐക്യത്തിനുവേണ്ടി ചിന്താൻ ഞാൻ തയാറാണ്.’ ആ വാക്കുകൾ അന്വർഥമായി. 1984 ജനുവരി 31ന് ശ്രീമതി ഗാന്ധി സ്വന്തം അംഗരക്ഷകരാൽ വെടിയേറ്റു മരിച്ചു.

ഇന്ത്യ ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെയുള്ള അതിന്‍റെ പ്രയാണം തുടരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഇന്ദിരാഗാന്ധി യുഗം ഓർമകളിൽ ജ്വലിച്ചുനിൽക്കുന്നു. ഒരു കാലഘട്ടത്തിന്‍റെ ആവേശവും പ്രതീക്ഷയുമായിരുന്ന ശ്രീമതി ഗാന്ധി ഇന്നും ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ബോധത്തിന്‍റെ ഏതൊക്കെയോ തുരുത്തുകളിൽ ഓർമിക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം ബിബിസി ലോകവ്യാപകമായി നടത്തിയ സർവേയിൽ ’വുമൻ ഓഫ് ദി മില്ലേനിയം’ ആയി തെരഞ്ഞെടുത്തത് ഇന്ദിരാഗാന്ധിയെ ആണ് എന്നത് ലോകമെന്പാടും ഇന്ദിരാഗാന്ധിക്കുള്ള സ്വീകാര്യതയെ ആണ് വെളിവാക്കുന്ന്ത്.

ഇന്ദിരാഗാന്ധിയുടെ മൃതശരീരത്തിനരികിൽനിന്നു പലസ്തീൻ വിമോചക നായകൻ യാസർ അരാഫത്ത് എനിക്കു കൂടെപ്പിറക്കാതെ പോയ എന്‍റെ സഹോദരി എന്നുപറഞ്ഞ് കണ്ണീർവാർത്ത രംഗം ലോകമാധ്യമങ്ങൾ ഒപ്പിയെടുത്തതാണ്. വർഷങ്ങൾക്കുശേഷവും ഇന്നും ഇന്ദിരാഗാന്ധിയെ ചരിത്രം വിശേഷിപ്പിക്കുന്നത് ’മന്ത്രിസഭയിലെ ഏക പുരുഷനാണ് ഇന്ദിരാഗാന്ധി’ എന്നാണ്. ഭാരതത്തിന്‍റെ ഉരുക്കുവനിതയുടെ ജ·ശതാബ്ദിയിൽ ഇന്ദിരാഗാന്ധിയുടെ സംഭാവനകൾ ഈ രാജ്യത്തെ കൂടുതൽ കരുത്തോടെ മുൻപോട്ടു നയിക്കട്ടെ എന്നു പ്രതീക്ഷിക്കാം.

പ്രഫ. റോണി കെ. ബേബി
എസ് ഡി കോളജ് കാഞ്ഞിരപ്പള്ളി